പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ്

പാലക്കാട് : പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കൽ മൂത്താട്ടുപറന്പ് സുന്ദരന്‍റെ മകൾ സുനില(42), മകൻ രോഹിത്( 19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നു രാവിലെ അഞ്ചു മണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്ന പ്രദേശവാസികളെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രാഥമികഘട്ടത്തില്‍ ദുരൂഹതയൊന്നും പോലീസ് സംശയിക്കുന്നില്ല. പ്രദേശവാസികളുമായി കുടുംബം അധികം അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related posts

Leave a Comment