പേരാമംഗലം: നിറം മാറ്റി മുഖം മിനുക്കി ഹൈവേ പോലീസിന്റെ വാഹനങ്ങൾ. നീലയും വെള്ളയും ഇടകലർന്ന സ്റ്റിക്കറുകളും നിറങ്ങളുമായി ഹൈവേപോലീസിന്റെ വാഹനങ്ങൾ നിരത്തിലിറങ്ങി. അത്യാവശ്യ ഘട്ടങ്ങളിൽ റോഡിലെ തിരക്കിൽ പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്ന നിറമാണ് ഇപ്പോൾ വാഹനത്തിന് നൽകിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ അഞ്ച് വാഹനങ്ങളാണ് ഹൈവേ പോലീസിനുള്ളത്. സിറ്റി ലിമിറ്റിൽ രണ്ടും റൂറൽ ലിമിറ്റിൽ മൂന്നും. വാഹനങ്ങൾ തിരുവനന്തപുരത്ത് കൊണ്ടുപോയാണ് നിറം മാറ്റിക്കൊണ്ടുവന്നത്. വിവിധ ജില്ലകളിലെ വാഹനങ്ങൾ ഓരോ ദിവസമായി തിരുവനന്തപുരത്ത് കൊണ്ടുപോയാണ് പുതിയ നിറത്തിലാക്കിയത്. കേരളത്തിൽ നാൽപ്പതിലധികം വാഹനങ്ങളാണ് ഇത്തരത്തിൽ പുതിയ മുഖത്തോടെ നിരത്തിലിറങ്ങിയിരിക്കുന്നത്.
Read MoreCategory: Palakkad
മതതീവ്രവാദത്തിന്റെ പുതിയ ഇടമായി കോയമ്പത്തൂര്; മുളയിലെ നുള്ളിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കോയമ്പത്തൂര്: ഇരുപതുവർഷങ്ങൾക്കുശേഷം ജില്ലയിൽ മതതീവ്രവാദ പ്രവർത്തനം വീണ്ടും വർധിക്കുന്നതായി ഇന്റലിജൻസ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പു നൽകി. തീവ്രവാദത്തെ കൈയോടെ മുളയിൽ നുള്ളിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും പോലീസ് ഇന്റലിജൻസ് സർക്കാരിനു റിപ്പോർട്ട് നല്കി. സംസ്ഥാനത്തു മതപരമായ അരക്ഷിതാവസ്ഥ ഏറ്റവും കൂടുതലുള്ളതായി കരുതുന്ന നഗരമാണു കോയന്പത്തൂർ. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഹിന്ദുമുന്നണി നേതാവ് ശശികുമാർ, ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകൻ ഫാറൂഖ് എന്നിങ്ങനെ രണ്ടുപേരാണു മതപരമായ ആശയങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നു കൊല്ലപ്പെട്ടത്. ഫാറൂക്കിന്റെ കൊലയുമായി പിടിയിലായ പ്രതികളിൽ ചിലർ നിരോധിത സംഘടയായ അൽ-ഉമയിലെ അംഗങ്ങളുമായി അടുത്ത ബന്ധമുള്ളവരാണ്. കേന്ദ്രസർക്കാർ നിരോധിച്ചിട്ടുള്ള സിമി സംഘടനയിലെ അംഗങ്ങൾ പുതിയ പേരിൽ നടത്തുന്ന സംഘടനയ്ക്കുശശികുമാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കോയന്പത്തൂരിൽ ഉയർന്നുവരുന്ന മതത്തിന്റെ പേരിലുള്ള ഭീകരപ്രവർത്തനങ്ങൾ തുടക്കത്തിലേ ഇല്ലാതാക്കണമെന്നും ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Read Moreവെറുതേ വിടാമായിരുന്നു..! മയിലുകളെ ചത്തനിലയിൽ കണ്ടെത്തി; കൃഷിയിട ത്തിലാണ് 37 മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്; മരണകാരണം വ്യക്തമല്ല
കോയമ്പത്തൂർ: മുപ്പത്തിയേഴു മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. തിരുപ്പൂർ ഉകായമന്നൂരിലാണ് 37 മയിലുകൾ ചത്തത്. ഉളളിയും മക്കാച്ചോളവും കൃഷിചെയ്തിരുന്ന അഞ്ചേക്കർ സ്ഥലത്താണ് മയിലുകളെ ചത്തനിലയിൽ കിടന്നിരുന്നത്. വില്ലേജ് ഓഫീസർ രമ്യ നല്കിയ വിവരത്തെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കൃഷിയിടത്തി നരികേയുള്ള ഒരു കിണറ്റിൽനിന്നു മാത്രം പത്തു മയിലുകളെ കണ്ടെത്തി. വിഷം കലർന്ന ധാന്യങ്ങൾ തിന്നതിനാലാകാം. മയിലുകൾ ചത്തത്. പോസ്റ്റുമോർട്ടത്തിനുശേഷമാണ് യഥാർഥ കാരണം കണ്ടെത്താനാകൂ. മയിലുകൾ ഏകദേശം നാലുദിവസംമുമ്പാണ് ചത്തിരിക്കുന്നതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Read Moreആ കഥ ഇങ്ങനെ..! മിസ്ഡ് കോൾ പ്രണയം ഒളിച്ചോട്ടത്തിലെത്തി; കാമുകിയുമായി ചുറ്റിക്കറങ്ങിയശേഷം ബ്യൂട്ടിപാ ർലറിൽ ഇരുത്തി പണവുമായി കാമുകൻ മുങ്ങി
കൊടകര: യുവതിയെ വിവാഹം കഴിക്കാമെന്നു പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടൂർ കൊന്നക്കൽ വീട്ടിൽ മുഹമ്മദ് ഷാഫിയെയാണ് (37) കൊടകര സി.ഐ. കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടാലിയിലുള്ള 32 കാരിയുമായി ഫോണിൽ പരിചയപ്പെട്ട ഇയാൾ പ്രണയം നടിക്കുകയും കെഎസ് എഫ്ഇയിൽ ഓഡിറ്ററാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയതിനെ തുടർന്നുയുവതി ഇയാളോടൊപ്പം വീടുവിട്ട് ഇറങ്ങിപോകുകയായിരുന്നു. തൃശൂർ ബസ്റ്റാന്റിൽ കാത്തു നിന്ന ഇയാൾ യുവതിയെ കൂട്ടി പഴനി, മധുര , കോയന്പത്തൂർ, ഏർവാടി തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പാലക്കാട്ടെത്തി അവിടെയുള്ള ബ്യൂട്ടി പാർലറിൽ ഫേഷ്യലിംഗ് നടത്താനായി യുവതിയെ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. യുവതിയുടെ പക്കലുണ്ടായിരുന്ന എണ്പതിനായിരത്തോളം രൂപയും ഇയാൾ തട്ടിയെടുത്തു.യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ …
Read Moreആദിവാസി സ്ത്രീകളുടെ ശബ്ദത്തിന് ഉദ്യോഗസ്ഥർ ചെവിയോർക്കണം; വികസനം പൂർണമായി തീരുമാനിക്കാൻ ആദിവാസികൾക്ക് അവസരമുണ്ടാകണമെന്ന് വൃന്ദ കാരാട്ട്
അഗളി: സ്ത്രീ സ്വാതന്ത്ര്യനിഷേധത്തിനെതിരെ ദൈന്യത തോന്നാനുള്ള അവസരമല്ല, ശബ്ദമുയർത്താനുള്ള സമയമാണിതെന്നു ദേശീയ സാമൂഹിക-രാഷ്ട്രീയ നേതാവ് വൃന്ദ കാരാട്ട്. അട്ടപ്പാടി കില ഓഡിറ്റോറിയത്തിൽ അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ, ജെൻഡർ റിസോഴ്സ് സെന്റർ് ഉദ്ഘാടനവും വനിതാദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വികസനം പൂർണമായി തീരുമാനിക്കാൻ ആദിവാസികൾക്ക് അവസരമുണ്ടാകണം. ആദിവാസി യൂത്ത് സ്ത്രീകൾ പറയുന്ന കാര്യം ഉദ്യോഗസ്ഥർ ചെവിക്കൊള്ളണം. സ്ത്രീകൾക്ക് ആധുനിക സംസ്കാരം വാർത്തെടുക്കാൻ കഴിയണം. 8,000 ആദിവാസി അയൽകൂട്ടങ്ങളിലൂടെ ഒന്നരകോടി നിക്ഷേപം സമാഹരിച്ചതു രാജ്യത്തെ റിക്കാർഡാണ്. കുടുംബശ്രീ മുഖാന്തിരം അട്ടപ്പാടിയിലെ 192 ഉൗരുകളിലും കമ്മ്യൂണിറ്റി കിച്ചണ് പ്രവർത്തിക്കുന്നതു പ്രശംസനീയാണെന്നും അവർ പറഞ്ഞു. അട്ടപ്പാടിയിലെ മാമണ ഉൗരിൽ അവർ സന്ദർശനം നടത്തി. ആദിവാസികൾ പരന്പരാഗത രീതിയിൽ തയാറാക്കിയ ഭക്ഷണവും കഴിച്ചാണു വൃന്ദ മടങ്ങിയത്. കില ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ. ഷംസുദീൻ എംഎൽഎ അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ഷോളയൂർ…
Read Moreപാവങ്ങളുടെ ഊട്ടിയിൽ പൂക്കാലം..! വേനൽ മഴ ചാറി തെക്കേ ഇന്ത്യയിലെ പാവങ്ങളുടെ ഊട്ടി എന്ന പേരിലറി യപ്പെടുന്ന നെല്ലിയാമ്പ തിയിൽ പൂക്കാലം
നെല്ലിയാമ്പതി: തെക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഊട്ടി എന്ന പേരിലറിയപ്പെടുന്ന ഒരു മലയോര മേഖലയായ നെല്ലിയാ മ്പതിയിൽ ഇപ്പോൾ പൂക്കാലം വരവായി. വേനൽമഴ ചെറിയ തോതിൽ ലഭിച്ചതോടെ നെല്ലിയാമ്പതിയിലെ കാപ്പിതോട്ടം മുഴുവനും പൂത്തു. നവംബർ മുതൽ കാപ്പിയുടെ വിളവെടുപ്പ് തുടങ്ങി മാർച്ച് അവസാനമാകുമ്പോൾ വിളവെടുപ്പ് പൂർത്തിയാവുകയും ചെയ്യും. തുടർന്ന്, മഴ ലഭിച്ചാൽ എല്ലാ കാപ്പിചെടികളിലും ഒരുമിച്ച് പൂവിടരും. ഇത് കാപ്പിതോട്ടങ്ങൾക്ക് ഇടയിൽ കൂടി യാത്ര ചെയ്യുമ്പോൾ അതിമനോഹനമായ കാഴ്ചയാണ് കാണാനാകുന്നത്. പ്രകൃതിരമണീയതയും കാപ്പി പൂത്തുനില്ക്കുന്ന കാഴ്ചയും, കാപ്പിപൂവിന്റെ സുഗന്ധവും നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിക്ക് മാറ്റുകൂട്ടുന്ന കാഴ്ചയാണ്. സാധാരണ കാപ്പി വിളവെടുപ്പ് കഴിഞ്ഞയുടൻ ലഭിക്കുന്ന ആദ്യത്തെ മഴയ്ക്ക് കാപ്പി പൂക്കുകയും തുടർന്ന് ലഭിക്കുന്ന മഴയ്ക്ക് വീണ്ടും പൂക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. നെല്ലിയാമ്പതിയിലെ മുഴുവൻ കാപ്പിതോട്ടങ്ങളിലും ഒന്നിച്ച് കാപ്പി പൂത്തുനില്ക്കുന്ന കാഴ്ച വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
Read Moreഞങ്ങൾക്കും ജീവിക്കേണ്ടേ..! ഭിന്നലിംഗക്കാർക്ക് പോലീസിന്റെ ക്രൂരമർദ്ദനം; പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ ഇവരെ ചികിത്സ നൽകാതെ ഡോക്ടർമാർ ഇറക്കി വിട്ടു
തൃശൂർ: രാത്രിയിൽ നഗരത്തിലെത്തിയ ഭിന്നലിംഗക്കാരെ പോലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ ഭിന്നലിംഗക്കാർക്ക് ഡോക്ടർമാർ ചികിത്സ നിഷേധിച്ചെന്നും ആരോപണം. ഇന്നലെ രാത്രി പതിനൊന്നോടെ തൃശൂർ കഐസ്ആർടിസി സ്റ്റാൻഡിനു സമീപം വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ പൊലീസ് ജീപ്പ് വന്ന് നിൽക്കുകയും ജീപ്പിൽ നിന്ന് ഡ്രൈവറുൾപ്പെടെയുള്ള പോലീസുകാർ പുറത്തിറങ്ങിയ ശേഷം യാതൊന്നും പറയുകയോ ചോദിക്കുകയോ ചെയ്യാതെ ചൂരൽവടിയെടുത്ത് തങ്ങളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. കൈകാലുകളിലും തുടയിലും നെഞ്ചിലും മർദ്ദനമേറ്റെന്നാണ് പരാതി. അടിയേറ്റ് ഓടിയ ഇവരെ പോലീസ് നഗരത്തിലി്ട്ടും തല്ലിയോടിച്ചെന്നാക്ഷേപമുണ്ട ്. എന്തിനാണ് തങ്ങളെ തല്ലിയതെന്ന് മനസിലാകുന്നില്ലെന്നും ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് തങ്ങളെ തല്ലിയതെന്നും ഇവർ പറഞ്ഞു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോളാണ് ഇവർക്ക് ചികിത്സ നിഷേധിച്ചത്.…
Read Moreഞങ്ങളുണ്ട് കൂടെ..! കലാഭവൻമണിയുടെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ആവശ്യം പോലെ കേസ് സിബിഐയെ ഏല്പിക്കണമെന്ന് കുമ്മനം രാജശേഖരൻ
ചാലക്കുടി: കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് പോലീസ് വിശദീകരണം തൃപ്തികരമല്ലെന്നും കേസന്വേഷണം സിബിഐയെ ഏല്പിക്കാനുള്ള നിലപാട് സർക്കാർ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ സന്ദർശിച്ചശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനപ്രിയനായ കലാഭവൻ മണിയുടെ മരണം സംഭവിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച ദുരൂഹത നീങ്ങിയിട്ടില്ലെന്നും, മണിയുടെ കുടുംബാംഗങ്ങളും ആരാധകരും മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ സർക്കാരിന് അതിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഇതിനുള്ള ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ കുടുംബാംഗങ്ങൾ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ബിജെപി എല്ലാ പിന്തുണയും നല്കുന്നതായി അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ബിജെപി നേതാക്കളായ എ.കെ.നസീർ, പി.എം.വേലായുധൻ, ഷാജിമോൻ വട്ടേക്കാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Read Moreവാളയാറിൽ സഹോദരിമാരുടെ ദുരൂഹ മരണം: മൂത്ത കുട്ടിയുടെ വസ്ത്രങ്ങളും പുസ്ത കങ്ങളും തീയിട്ടു നശിപ്പിച്ചു; തെളിവെ ടുപ്പിനെത്തിച്ച പ്രതികളെ കൈയേറ്റം ചെയ്തു
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ മരിച്ച സംഭവത്തിൽ മൂത്ത പെണ്കുട്ടി ഉപയോഗിച്ചിരുന്ന വസ്തുക്കളും പുസ്തകങ്ങളും വസ്ത്രങ്ങളിൽ ചിലതും മരണാനന്തര ചടങ്ങിനിടെ തീയിട്ടു നശിപ്പിച്ചെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് അമ്മ ഈ സംഭവം പറഞ്ഞത്. കേസിന്റെ അന്വേഷണത്തിനുപകരിക്കുന്ന ചിലതും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പെണ്കുട്ടികളുടെ മരണത്തിനുശേഷം മൂത്ത കുട്ടിയുടെ പുസ്തകത്തിലുണ്ടായിരുന്ന ചില വിവരങ്ങളെപ്പറ്റി അധ്യാപകർ പോലീസിനോടു പറഞ്ഞെങ്കിലും കുട്ടിയുടെ സ്കൂൾ ബാഗ് മാത്രമാണ് കിട്ടിയതെന്നും പുസ്തകങ്ങൾ കിട്ടിയില്ലെന്നുമാണ്്് കേസ് ആദ്യം അന്വേഷിച്ച പോലീസ് പറഞ്ഞത്. അവയെല്ലാം കത്തിച്ചുകളഞ്ഞെന്നാണ് പോലീസിനു ലഭിച്ച മൊഴി. ഇതിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതികളെ തെളിവെടുപ്പിനിടെ നാട്ടുകാർ കൈയേറ്റം ചെയ്തു. പ്രതികളെ അടിക്കുകയും വലിച്ചിഴയ് ക്കുകയും ചെയ്തു. പോലീസ് തക്ക സമയത്ത് ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി കുട്ടികളുടെ വീട്ടിൽ…
Read Moreരക്തബന്ധങ്ങൾക്ക് എന്തുവില..! രക്ത ബന്ധങ്ങൾ മറന്ന് കുടുംബ സ്വത്തിനു വേണ്ടിയുള്ള തകർക്കങ്ങളും കേസുകളും വർധിച്ചുവരുന്നതായി വനിതാ കമ്മീഷൻ
തൃശൂർ: രക്തബന്ധുക്കൾ തമ്മിലുള്ള കുടുംബ-സ്വത്ത് തർക്കങ്ങളും കേസുകളും വർധിക്കുന്നതായി വനിതാ കമ്മീഷൻ. വിട്ടുകൊടുക്കാൻ മനസില്ലാതെ ഇവർ കേസുമായി മുന്നോട്ടുപോകുന്പോൾ തർക്കപരിഹാരം അകുന്നുപോകുകയാണെന്ന് അംഗങ്ങൾ പറയുന്നു. കമ്മീഷൻ ഇന്നലെ പരിഗണിച്ച 90 പരാതികളിൽ ഭൂരിഭാഗവും ബന്ധുക്കൾ തമ്മിലുള്ള സ്വത്തുതർക്കമായിരുന്നു. സഹോദരൻ സഹോദരിയെ വീട്ടിൽനിന്നും ഇറക്കിവിട്ടതും സ്വത്ത് ഭാഗം ചെയ്തതിലെ പോരായ്മകളും സംബന്ധിച്ച പരാതികൾ നിരവധിയാണ്. അംഗങ്ങളുടെ മുന്നിലിരുന്ന് ഒരു വയോധിക നിസഹായയായി കരഞ്ഞപ്പോൾ കമ്മീഷൻ അംഗങ്ങൾ പോലും നിസഹായരായി. എതിർകക്ഷിയെക്കുറിച്ച് തിരക്കിയപ്പോഴാണ് ഇത് അവരുടെ സ്വന്തം സഹോദരനാണെന്ന് മനസിലാകുന്നത്. നേരത്തേ ബന്ധുക്കളോ കുടുംബ സുഹൃത്തുക്കളോ ഇടപെട്ട് തീർത്തിരുന്ന ഇത്തരം കുടുംബപ്രശ്നങ്ങൾ ഇപ്പോൾ കമ്മീഷന്റെ മുന്പിൽ കെട്ടിക്കിടക്കുകയാണ്. 45 പരാതികൾ തീർപ്പാക്കി. കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 90 പരാതികളാണ് പരിഗണിച്ചത്. കുടുംബസ്വത്തുതർക്കം സംബന്ധിച്ച പരാതികളായിരുന്നു ഇവയിൽ ഏറെയും. 21 കേസുകൾ പോലീസ് റിപ്പോർട്ടിനായി അയച്ചതായി…
Read More