ഇമ്മിണിവല്യയാൾ..! എംഎൽഎ അനിൽഅക്കരയും പ്രവർത്തകരും ചേർന്ന് തോട് വൃത്തിയാക്കി സമൂഹത്തിന് മാതൃകയായി

മുളങ്കുന്നത്തുകാവ്: അനിൽ അക്കര എംഎൽഎയും ഡിസിസി പ്രസിഡന്‍റ് ടി.എൻ. പ്രതാപനും മുന്നിട്ടിറങ്ങി കനാൽ വൃത്തിയാക്കി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജലസംരക്ഷണ പദ്ധതിക്കു ജില്ലയിൽ തുടക്കം കുറിച്ചു. കുറ്റൂർ ബ്രാഞ്ച് കനാലിൽനിന്നും മെഡിക്കൽ കോളജ് കുളത്തിനടുത്തേക്കുള്ള തോടാണ് വൃത്തിയാക്കിയത്. മാലിന്യങ്ങൾ നിറഞ്ഞതു മൂലം തോട്ടിലെ നീരൊഴുക്ക് നിലച്ചിരുന്നു. അനിൽ അക്കര എംഎൽഎയുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ നാലു മണിക്കൂർ ജോലിയെടുത്താണ് കൈവഴിയിലെ ചപ്പുചവറും തടസങ്ങളും നീക്കിയത്. കൈവഴിയിലെ തടസങ്ങൾ മാറി കൂടുതൽ വെള്ളമെത്തിയതോടെ മെഡിക്കൽ കോളജ് കുളത്തിലേക്കുള്ള വെള്ളത്തിന്‍റെ റീചാർജും വർധിച്ചു.പീച്ചിയിൽനിന്ന് വെള്ളം തുറന്നുവിട്ടിരുന്നെങ്കിലും തടസങ്ങൾ മൂലം മെഡിക്കൽ കോളജ് കാന്പസിലെ കുളത്തിൽ ജലം എത്തിയിരുന്നില്ല. ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ നിർവഹിച്ചു. ജില്ലയിലെ 110 മണ്ഡലങ്ങളിലും ഓരോ കുളവും കിണറും ശുചീകരിക്കുമെന്ന് പ്രതാപൻ പറഞ്ഞു. സുരേഷ് അവണൂർ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്‍റ് രാജേന്ദ്രൻ അരങ്ങത്ത്,…

Read More

പ്രഭാതഭക്ഷണം ഒഴിവാക്കൽ; കൗമാരക്കാരിൽ വ്യാപക ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യ വകുപ്പ്

 പാലക്കാട്: പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം കൗമാര പ്രായക്കാരിൽ വ്യാപക ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നതായി ജില്ലാ ആർ.സി.എച്ച്. ഓഫിസർ ഡോ. ജയന്തി.ഇതേ സമയം രാത്രി അമിത ഭക്ഷണം കഴിക്കുന്ന ശീലം ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിഞ്ഞു കൂടാനും അതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫിസും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്നു സംഘടിപ്പിച്ച വനിതാ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിക്കുകയായിരുന്നു ഡോ. ജയശ്രീ. അനാരോഗ്യകരമായ ആഹാര ശീലങ്ങൾ മൂലമുള്ള പ്രശ്നങ്ങൾ പാലക്കാടു ജില്ലയുടെ 14 ബ്ലോക്കുകളിലും കണ്ടുവരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നുണ് ക്ലാസ്. ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ സമാപന സമ്മേളനം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശിവാനന്ദ് ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ്…

Read More

രണ്ടും കണക്കാണേ..! നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ പിണറായി അരി റദ്ദാക്കിയെന്ന് ഉമ്മൻചാണ്ടി

ആളൂർ: കേന്ദ്രത്തിൽ നരേന്ദ്ര മോദി കറൻസി റദ്ദാക്കിയപ്പോൾ കേരളത്തിൽ പിണറായി വിജയൻ അരിയും റദ്ദാക്കിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.ആളൂരിൽ ജോസ് പി കളത്തിങ്കൽ സ്മാരകമായി നിർമിച്ച മണ്ഡലം കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ഭരണകാലത്തുനിന്ന് വ്യത്യസ്തമായി രാജ്യം ഏറെ പ്രശ്നങ്ങൾ നേരിടുകയാണെന്നനും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ടി. എൻ. പ്രതാപൻ അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽസെക്രട്ടറി എം. പി. ജാക്സണ്‍, കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ ഡിസിസി പ്രസിഡന്‍റ് പി. എ. മാധവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എൻ.കെ. ജോസഫ്, മണ്ഡലം പ്രസിഡന്‍റ് സോ മൻ ചിറ്റേത്ത് , നേതാക്കളായ ടി.വി. ചാർളി, അയ്യപ്പൻ ആങ്കാരത്ത്, കെ.വി. രാജു, ഇ.കെ. സുരേന്ദ്രൻ, ഷാജു വാഴപ്പിള്ളി, റോയ്. ജെ. കളത്തിങ്കൽ തുടങ്ങിയവർ…

Read More

ഷാപ്പിലെ തല്ലും ഹോസ്പിറ്റലും..! സ്വത്ത്തർ ക്കം ഷാപ്പിൽ; കള്ളുമൂത്തപ്പോൾ ജേഷ്ഠ നും അനിയും തമ്മിൽ പൊരിഞ്ഞതല്ല്; ഒടുവിൽ..

ചിറ്റൂർ: നന്ദിയോട് കള്ളുഷാപ്പിൽ സ്വത്തുതർക്കത്തിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ പരസ്പരം ആക്രമിച്ചു. സാരമായി പരിക്കേറ്റ ഇളയസഹോദരൻ ശശി(30)യെ തൃശൂർമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റപ്രഭാകരനെ വിളയോടി സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം ആറിന് നന്ദിയോട് കള്ളുഷാപ്പിൽവച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ശശിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തുമെന്ന് മീനാക്ഷിപുരം പോലീസ് പറഞ്ഞു.

Read More

എന്‍റെ നിരീക്ഷണങ്ങൾ..! അക്കാഡമി സമരം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയം; സമരം വിജയിപ്പിച്ചത് മാധ്യമങ്ങൾ

കുന്നംകുളം: മാധ്യമങ്ങളും ജഡജിമാരും തമ്മിലാണ് ഇപ്പോൾ കേരളത്തിൽ തർക്കം നിലനിൽക്കുന്നതെന്ന് മാധ്യമ നിരൂപകൻ അഡ്വ. ജയശങ്കർ പറഞ്ഞു. കുന്നംകുളം വിവേകാനന്ദ കോളജിൽ യൂണിയന്‍റെ സഹകരണത്തോടെ പ്രസ് ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നീതിപീഠമായ ഹൈക്കോടതിയിൽ ഉൾപ്പെടെ നിർഭയമായി വാർത്തകൾ ശേഖരിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കന്പോള മൂലധനത്തിന്‍റെ തള്ളിക്കയറ്റം ഇന്ത്യൻ ജുഡീഷ്വറിയെ അപചയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ അക്കാദമി സമരം വിജയിപ്പിച്ചത് മാധ്യമങ്ങളാണ്. സമരം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷയായിരുന്നു. മാധ്യമചരിത്രം ഡോക്യുമെന്‍ററി പ്രദർശനവും ഉണ്ടായിരുന്നു.

Read More

ലുക്ക് പോരാ..! വ്യാജ രസീതുമായി പോലീസ് അസോസിയേഷന്‍റെ പേരിൽ പിരിവ്; മൂന്നംഗ സംഘസ്റ്റ അറസ്റ്റിൽ

തൃശൂർ: ഓൾ കേരള പോലീസ് അസോസിയേഷൻ പ്രവർത്തകരാണെന്നു പറഞ്ഞു പണം പിരിക്കാനെത്തിയ മൂന്നംഗ സംഘത്തെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ ഏലംകുളം ചെമ്മലത്തൊടി വീട്ടിൽ സുനിൽകുമാർ (40), പട്ടാന്പി മരതൂർ പാരൻപറന്പത്ത് വീട്ടിൽ സുധാകരൻ (49), വഴിക്കടവ് എടക്കര ചേർപ്പുകല്ലിങ്കൽ വീട്ടിൽ സുനിൽ (42) എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്. സിവിൽ സപ്ലൈസ് ഓഫീസിൽ അസോസിയേഷൻ പ്രവർത്തകരാണെന്നു പറഞ്ഞു പിരിവിനു രശീതുമായി എത്തിയപ്പോഴാണു സംഘം കുടങ്ങിയത്. സപ്ലൈ ഓഫീസർക്കു പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു സ്പെഷൽ ബ്രാഞ്ച് പോലീസ് വഴി വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസെത്തി ഇവരെ ചോദ്യം ചെയ്തപ്പോഴാണു വ്യാജ രശീതുമായി പണപ്പിരിവിനിറങ്ങിയതാണെന്നു ബോധ്യമായത്. ഇവർ കൂടുതൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നു പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Read More

നെഹ്റു കോളജിലെ വിദ്യാർഥിയുടെ മരണം ; പ്രശ്നപരിഹാരത്തിനായി സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്ന്

തിരുവില്വാമല: പാന്പാടി നെഹ്റു കോളജിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തില്ലെങ്കിൽ പൊതുസമൂഹത്തിനു ശക്തമായി ഇടപെടേണ്ടിവരുമെന്നു ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ. വിദ്യാർഥി ജീവനൊടുക്കിയതിനെതുടർന്ന് ഒരു മാസമായി അടഞ്ഞുകിടക്കുന്ന പാമ്പാടിനെഹ്റു കോളജിലെത്തിയ മുരളീധരൻ കോളജ് അധികൃതരുമായി ചർച്ച നടത്തി. കോളജിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം വിദ്യാർഥികൾ സംയുക്തമായി അദ്ദേഹത്തിനു നൽകി. വിദ്യാഭ്യാസ മന്ത്രിയും കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറും ഇതൊരു അടിയന്തിര പ്രശ്നമായി കാണണമെന്നും എത്രയും പെട്ടെന്നു പരിഹാര നടപടികൾ കൈക്കൊള്ളണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്, യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്‍റ് നന്ദകുമാർ, നിയോജകമണ്ഡലം പ്രസിഡന്‍റ് പി.കെ. മണി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ വി. ചന്ദ്രബോസ്, രാജേഷ് നന്പ്യാത്ത്, പ്രഭാകരൻ മാഞ്ചാടി തുടങ്ങിയവയും വി. മുരളീധരനോടൊപ്പം ഉണ്ടായിരുന്നു.

Read More

എന്തൊരു കഷ്ടം..! കട്ടിലിൽ കിടന്ന അമ്മയെ മദ്യലഹരിയില്‍ മകൻ നിലത്തെറിഞ്ഞു; മകനെ പോലീസ് അറസ്റ്റു ചെയ്തു

വെണ്ടോർ : മദ്യലഹരിയില്‍ അമ്മയെ എടുത്തെറിഞ്ഞ മകന്‍ അറസ്റ്റില്‍.വെണ്ടോര്‍ കുറുപ്പംകുളം ചേനക്കാല ബാബു (46)വാണ് പുതുക്കാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 21നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ബാബു രോഗ ബാധിതയായി കിടന്ന അമ്മ തങ്ക (60)ത്തെ പൊക്കിയെടുത്ത് നിലത്തെറിയുകയായിരുന്നു. ബാബു അമ്മയെ ഉപദ്രവിക്കുന്നതും വഴക്കിടുന്നതും, പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. തങ്കത്തിന്റെ നട്ടെല്ലിനും ഇടത് കൈക്കും പരിക്കുപറ്റിയിരുന്നു. ഇതിനു ശേഷം ബാബു ഒളിവില്‍ പോയി. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരുടെ ബന്ധുക്കളെയും കൂട്ടി തങ്കത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കളമശേരിയില്‍ ഒളിവില്‍ കഴിഞ്ഞ ബാബുവിനെ പുതുക്കാട് എസ്.ഐ വി.സജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read More

നന്മക്കുടുക്ക..! വേനലവധിക്ക് പുതിയവീട്ടിൽ എന്ന പ്രതിജ്ഞയുമായി സഹപാഠിക്ക് വീട് നിര്‍മിക്കാന്‍ കുടുക്കയുമാ യി വിദ്യാർഥികൾ

ചെമ്മാപ്പിള്ളി: തങ്ങളുടെ സന്തോഷത്തെയും കാരുണ്യത്തേയും സഹാനുഭൂതിയെയും കാശു കുടുക്കയില്‍ നിക്ഷേപിച്ച്, കയറിക്കിടക്കാന്‍ വീടില്ലാത്ത സഹപാഠിക്ക് കൂടൊരുക്കാന്‍ കുരുന്നുകള്‍.ചെമ്മാപ്പിള്ളി എഎല്‍പി സ്‌കൂളിലെ നഴ്‌സറി ക്ലാസ് അടക്കമുള്ള വിവിധ ഡിവിഷനുകളിലെ കുട്ടികളാണ് വാടകയ്ക്ക് താമസിക്കുന്ന സഹപാഠിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വീടില്ലാത്തതിനാല്‍ തൊഴുത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ പശ്ചാത്തലം മനസിലാ ക്കിയപ്പോഴാണ് പിടിഎയുടെ ശ്രദ്ധ ഈ ആശയത്തിലേക്ക് പതിഞ്ഞത്. മൂഞ്ഞേലി റെജി ബിനി ദന്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി റിഗിന്‍സിനു വേണ്ടിയാണ് സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം പിടിഎയും നാട്ടുകാരും ഒത്തു ചേരുന്നത്. റെജിയും ബിനിയും കൂലിവേല ചെയ്താണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും. വീട് നിര്‍മിച്ചു നല്‍കുന്നതിനു തയ്യാറായി പലരും മുന്നോട്ടുവന്നിരു ന്നുവെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അതെല്ലാം പാഴാവുകയായിരുന്നു. ഇന്നലെ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് റിഗിന്‍സിന്റെ കൂട്ടുകാരെല്ലാം പിടിഎ നല്‍കിയ കാശു കുടുക്കയും വാങ്ങി കൂട്ടുകാരനെ പുത്തന്‍വീട്ടിലേക്ക് കൈപിടിച്ചു കയറ്റുമെന്ന പ്രതിജ്ഞയുമായിട്ടാണ്…

Read More

മാലയിലെ ചെളികളഞ്ഞ് തരാമെന്ന്‍ പറഞ്ഞ് ലായനിയിൽ മുക്കി‍ തിരികെ നൽകി; പരിശോ ധനയിൽ ഒരുപവൻ നഷ്ടപ്പെട്ടതായി വീട്ടമ്മ

ആലത്തൂര്‍: സ്വര്‍ണ്ണ ചെയിനിലെ ചെളി കളഞ്ഞു തരാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തുന്ന സംഘം യുവതിയായ വീട്ടമ്മയെ കബളിപ്പിച്ചു. ചിറ്റിലഞ്ചേരി വട്ടോമ്പാടത്താണ് സംഭവം.ബംഗാളികളെന്ന് സംശയിക്കുന്ന മൂന്നുയുവാക്കള്‍ ഇന്നലെ കാലത്ത് 11 മണിയോടെ വീട്ടിലെത്തി. സ്വര്‍ണ്ണ ചെയിനിലെ ചെളികളഞ്ഞ് തരാമെന്നു പറഞ്ഞ് പരിചയപ്പെടുത്തി. വീട്ടമ്മയാകട്ടെ ഇവര്‍ പറഞ്ഞത് വിശ്വസിച്ചു.ഒരാള്‍ ഒരു പൊടി യുവതിയുടെ കൈയില്‍ കൊടുത്ത് മലയില്‍ തിരുമ്മി പിടിപ്പിക്കുവാനാവശ്യപ്പെട്ടു. പിന്നീട് മാല വാങ്ങി കെമിക്കലുകള്‍ ചേര്‍ത്ത ലായനിയില്‍ മുക്കി ചൂടാക്കുകയായിരുന്നു. തുടര്‍ന്ന് മാല ലായനിയില്‍ നിന്നെടുത്ത് വീണ്ടും പൊടി തിരുമ്മി പിടിപ്പിച്ച് കാല്‍ മണിക്കൂര്‍ സമയം കഴിഞ്ഞു തുണികൊണ്ട് തുടയ്ക്കാവൂ എന്ന് പറഞ്ഞു തിരികെ നല്കി. ഇവര്‍ പറഞ്ഞ പ്രകാരം 15 മിനിറ്റ് കഴിഞ്ഞ് ചെയിന്‍ തുടച്ചപ്പോള്‍ മാലയുടെ പല ഭാഗങ്ങളും കനം കുറഞ്ഞതായി കാണുകയും പൊടിഞ്ഞു വരാന്‍ തുടങ്ങുകയും ചെയ്തു .ഇതിനിടെ മൂവര്‍ സംഘം സ്ഥലം വിട്ടിരുന്നു.…

Read More