തിരുവനന്തപുരം: സര്‍ക്കാര്‍ അധീനതയിലുള്ള തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള നിള, കൈരളി, ശ്രീ തീയേറ്ററുകളിലെ ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. ഈ തിയേറ്ററുകളിലെ സിസിടിവി കാമറകളുടെ മേല്‍നോട്ടം കെല്‍ട്രോണാണ് കൈകാര്യം ചെയ്യുന്നത്. ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുപോയെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ചലച്ചിത്ര വികസന കോര്പ്പറേഷന് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അതേ സമയം സിനിമ കാണാനെത്തിയവരുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലെത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് സിനിമാ ആസ്വാദകര്‍ പറയുന്നത്.
Read MoreCategory: Loud Speaker
ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച തുകയായ 2000 രൂപ ലഭിക്കും
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.
Read Moreകുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു: 24-കാരിക്ക് ദാരുണാന്ത്യം
ബംഗളൂരു: കുളിക്കുന്നതിനിടെ ഹീറ്ററിൽ നിന്ന് വിഷ വാതകം ശ്വസിച്ച് 24- കാരിക്ക് ദാരുണാന്ത്യം. മദനായകനഹള്ളി പോലീസ് സ്റ്റേഷന് പരിധിയിലെ തോട്ടടഗുഡദഹള്ളിയിലാണ് സംഭവം. ഹാസന് സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നവംബർ 29നാണ് സംഭവം. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. 15 ദിവസം മുൻപ് ആണ് ദന്പതികൾ വാടകയ്ക്ക് വീടടുത്ത് തോട്ടടഗുഡദഹള്ളിയിലേക്ക് മാറിയത്. അവിടെവച്ചാണ് സംഭവം. കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില്‍ നിന്ന് ചോര്‍ന്ന വിഷാംശമുള്ള കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഭൂമികയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.
Read Moreശ്രീനിവാസൻ വധക്കേസിൽ പിടിയിലായ പിഎഫ്ഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ: അറസ്റ്റിലായത് മൂന്നു വർഷത്തിന് ശേഷം ഡൽഹി വിമാനത്താവളത്തിൽ
ന്യൂഡൽഹി/കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലപാതകക്കേസിൽ ഒളിവിൽപ്പോയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15 ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മൂന്നു വർഷത്തിനു ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഷാഹുൽ ഹമീദിനെ കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ “ഇന്ത്യ 2047′ അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ…
Read Moreബംഗളൂരു വന്ദേഭാരതിലെ എട്ടു കോച്ച് തികയുന്നില്ല; ക്രിസ്മസ് യാത്രയ്ക്ക് ടിക്കറ്റുകൾ കിട്ടാക്കനി
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക വന്ദേ ഭാരത് എക്സ്പ്രസിൽ അടുത്ത ഒന്നര മാസത്തേക്കു ടിക്കറ്റ് കിട്ടാനില്ല. ഡിസംബർ ആരംഭിച്ചപ്പോൾ തന്നെ കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിനവും കഴിഞ്ഞുള്ള ടിക്കറ്റ് ബുക്കിംഗ് പൂർണമായും പൂർത്തിയായി. ക്രിസ്മസിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ എട്ട് കോച്ച് 16 അല്ലെങ്കിൽ 20 കോച്ചുകൾ ആക്കണമെന്ന ആവശ്യം ശക്തമായി. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20 മുതൽ 25 വരയുള്ള ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് നൂറ് കടന്നു. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28 മുതൽ ജനുവരി പത്ത് വരെയുള്ള ദിവസങ്ങളിലെ ബുക്കിഗും പൂർത്തിയായി. കഴിഞ്ഞ മാസം 11ന് സ്ഥിരം സർവീസ് ആരംഭിച്ച ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ആദ്യ ദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ…
Read Moreവീണ്ടും തിങ്കളാഴ്ച നല്ല ദിവസം; 10.5 കോടി വരുമാ നം; രണ്ടാമത്തെ റിക്കാർഡ് നേട്ടം; 35 യൂണിറ്റുകൾ ടാർഗറ്റ് നേടി
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപ. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടിയത് കഴിഞ്ഞ സെപ്തംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10 . 19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിന് ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്. ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ…
Read Moreരാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം; രൂക്ഷ വിമര്‍ശനവുമായി വനിതാ നേതാക്കള്‍
തിരുവനന്തപുരം: രാഹുലിനെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ എംഎല്‍എ ആവശ്യപ്പെട്ടു. അഡ്വ. ബിന്ദു കൃഷ്ണരാഹുല് മാങ്കുട്ടത്തില്‍ വിഷയത്തില്‍ കെപിസിസി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ. രാഹുലിന്റെ ദുഷ്പ്രവര്‍ത്തികള്‍ നാടിന് അപമാനമാണ്. തന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ആരോപണങ്ങളിലും പരാതികളിലും മാതൃകാപരമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ലൈംഗിക പീഡന ആരോപണങ്ങളിലും കേസുകളിലും പ്രതിയാകുന്നവരെ സംരക്ഷിക്കുന്ന സിപിഎം നിലപാടല്ല തങ്ങളുടേതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്രാഹുല് മാങ്കുട്ടത്തില്‍ ഇനി പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. പാര്‍ട്ടിയില്‍ ഇനി രാഹുല്‍ ഉണ്ടാകാന്‍ പാടില്ല. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനെതിരെ യുവതി നല്കിയ പരാതി…
Read Moreവോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും: നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണു സെറ്റ് ചെയ്യുന്നത്. ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണു ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേതു പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും…
Read Moreമുഖംമൂടി ധരിച്ച മൂന്ന്പേർ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി: തെലങ്കാനയിൽ നഴ്സിംഗ് വിദ്യാർഥിനിക്കെതിരേ രാസവസ്തു ആക്രമണം; ഇടതുകാലിനും അരക്കെട്ടിനും പൊള്ളൽ
ഹൈദരാബാദ്: തെലങ്കാനയിൽ നഴ്സിംഗ് വിദ്യാർഥിനിക്കുനേരേ രാസവസ്തു ആക്രമണം. വാറങ്കൽ ജില്ലയിലെ കാസിംപേട്ട് മണ്ഡൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. അജ്ഞാതരായ മൂന്നുപേർ രാസവസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജങ്കാവ് ജില്ല സ്വദേശിനിയായ ഇരയുടെ ഇടതുകാലിനും അരക്കെട്ടിനും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിലാണു വിദ്യാർഥിനി. ഹനംകൊണ്ടയിലെ കോളജിൽനിന്ന് മുത്തശിയുടെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണു സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മുഖംമൂടി ധരിച്ച മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി വിഷാംശം കലർന്ന ദ്രാവകം എറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. 2008-ലെ കുപ്രസിദ്ധമായ ആസിഡ് ആക്രമണ കേസിന്റെ വേദനാജനകമായ ഓർമകളെ ഉണർത്തുന്നതാണ് പുതിയ സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. അന്നത്തെ ആക്രമണത്തിൽ ഒരു വിദ്യാർഥിനി മരിച്ചിരുന്നു. അന്നത്തെ വാറങ്കൽ പോലീസ് സൂപ്രണ്ട് വി.സി. സജ്ജനാറിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടലിൽ കേസിലെ…
Read Moreശബരിമല സ്വര്‍ണകൊള്ള: ഇടക്കാല റിപ്പോര്‍ട്ട് നാളെ സമർപ്പിക്കും; കൂടുതല്‍ സമയം വേണമെന്ന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. നാളെ ഹൈക്കോടതിയില്‍ നല്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ ആവശ്യം അറിയിക്കും.കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ കുടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാര്‍, കെ.ബൈജു, മുന്‍ ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിനും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും…
Read More