തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. നാളെ ഹൈക്കോടതിയില്‍ നല്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ ആവശ്യം അറിയിക്കും.കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ കുടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാര്‍, കെ.ബൈജു, മുന്‍ ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിനും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും…
Read MoreCategory: Loud Speaker
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയറെയും എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട കേസില്‍ മേയറെയും എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി പോലീസിന്റെ ക്ലീന്‍ ചിറ്റ്. മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന്‍ദേവ് എന്നിവരെയാണ് പോലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കന്റോണ്‍മെന്റ് പോലീസാണ് ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതിയെന്നാണ് പോലീസ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മേയറും ഭര്‍ത്താവും ബസ് തടഞ്ഞിട്ട ശേഷം ബസിനകത്തുകയറി യാത്രക്കാരെ ഇറക്കി വിട്ടെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി നിര്‍ദേശാനുസരണമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ അന്ന് പോലീസ് കേസെടുത്തിരുന്നത്. അതേസമയം ഡ്രൈവര്‍ യദു മേയര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നുകാട്ടി യദുവിനെ പ്രതിയാക്കി പോലീസ്…
Read Moreആറാംദിനവും രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല; സംശയനിഴലിൽ യുവനടിയും കോൺഗ്രസ് നേതാവും
പാലക്കാട്: സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പാലക്കാട്ടെ തെരച്ചിൽ വിഫലം. മുങ്ങിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. ഇന്നലെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന യുവനടിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്. കാറിന്റെ ഉടമസ്ഥ യുവനടിയാണെങ്കിലും രാഹുലിനെ കടത്തിയത് ഒരു കോൺഗ്രസ് നേതാവാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ച് നിരവധി തവണ പരിശോധന നടത്തി. കണ്ണാടിയിൽ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം തെറ്റിദ്ധരിപ്പിക്കാനും…
Read Moreപാട്ട്പാടി വോട്ട് ചോദിച്ച് പി.ജെ. ജോസഫ്; അതിരമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയാ ണ് പാട്ട്പാടൽ
അതിരമ്പുഴ: യുഡിഎഫ് സ്ഥാനാർഥികൾക്കായി ഈണംസന്ധ്യയുമായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അതിരമ്പുഴയിൽ. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈണംസന്ധ്യ എന്ന പേരിൽ സംഗീത സായാഹ്നം നടത്തിയത്. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വ്യത്യസ്തമായി പാട്ടും വർത്തമാനവുമായി അദ്ദേഹം വോട്ടർമാരുടെ മനസ് കീഴടക്കി. പി.ജെ. ജോസഫിന്റെ മകനും കേരള കോൺഗ്രസ് കോ ഓർഡിനേറ്ററുമായ അപു ജോൺ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
Read Moreകളിയറിയാവുന്ന രാഷ്ട്രീയക്കാരനാവാൻ… ഈ രാറ്റുപേട്ടയിൽ എൻഡിഎ സ്ഥാനാർഥിയായി പി.സി. ജോർജിന്റെ സഹോദരൻ ചാര്‍ലി ജേക്കബ്
ഈരാറ്റുപേട്ട: പി.സി. ജോര്‍ജിന്റെ സഹോദരന് ചാര്‍ലി ജേക്കബ് പ്ലാത്തോട്ടം ഈരാറ്റുപേട്ട നഗരസഭയിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ഗരസഭയുടെ 29-ാം വാര്‍ഡില്‍ അരുവിത്തുറയിലാണ് ചാര്‍ലിയുടെ കന്നിയങ്കം. തിടനാട് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. കായിക അധ്യാപകനായ ഇദ്ദേഹം, കായിക അധ്യാപക സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, വോളിബോള്‍ അസോസേഷിയന് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിരുന്നു. നിലവില്‍ വോളിബോള്‍ ഫെഡററേഷന് ഇന്ത്യ മെംബറാണ്. താമര ചിഹ്നത്തിലാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിന്‍സ് പോര്‍ക്കാട്ടില്‍ ജീപ്പ് അടയാളത്തിലും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജയിംസ് കുന്നേല്‍ രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
Read Moreസൈബർ സുരക്ഷകൾ കർശനമാക്കുന്നു; വാട്സ് ആപ് ഉപയോഗിക്കാൻ ഇനി ആക്ടീവ് സിം നിർബന്ധം; ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ടാവും
പരവൂർ: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പ്രധാന മാറ്റത്തിന് നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ.ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കുന്നത് തടയാൻ ടെലികമ്യുണിക്കേഷൻ വകുപ്പ് ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പുതിയ ടെലികമ്യുണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമം 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യുണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ (TIUEs) എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുകൾ അവരുടെ സേവനങ്ങളുമായി തുടർച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറ് മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി ക്യൂആർ…
Read Moreമസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്; മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണം; കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് സൂചന
കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കല്‍ നോട്ടീസ്. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്. മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അഥോരിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന് വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്കാന് അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. 2019ല്‍, 9.72…
Read Moreഞങ്ങൾക്ക് കോട്ടയില്ലസാർ… ക്രിസ്മസിന് നാട്ടിലെത്താൻ ട്രെയിനില്ലാതെ മലയാളികൾ; എം പിമാർ വല്ലതുമറിയുന്നുണ്ടോയെന്ന് യാത്രക്കാർ
കോട്ടയം: ട്രെയിനുകളില്‍ സീറ്റില്ല, വിമാനത്തില്‍ കൊള്ളനിരക്കും. ക്രിസ്മസിന് നാട്ടിലെത്താന്‍ ട്രെയിനുകളില്‍ ബുക്ക് ചെയ്യാനിരിക്കുന്നവര്‍ക്ക് ഇനി പ്രതീക്ഷ വേണ്ട. മിക്ക ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ഇരുന്നൂറിനോടടുത്തു. ക്രിസ്മസിനൊപ്പം മണ്ഡലകാലം കൂടിയായതോടെ യാത്രക്കാരുടെ എണ്ണം അടുത്തയാഴ്ച ഇരട്ടിയാകും. കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ മലയാളികള്‍ നാട്ടിലെത്തില്ല. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി തുടക്കം വരെ സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി ക്ലാസുകളിലൊന്നും ടിക്കറ്റില്ല. ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, മുംബൈ, കോല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ട്രെയിനുകളിലൊന്നും 18 മുതല്‍ ജനുവരി 14 വരെ ടിക്കറ്റിനു സാഹചര്യമില്ല. മിക്ക ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റിൽ പോലും സീറ്റ് ലഭ്യമല്ല.ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസില്‍ 21 മുതല്‍ 23 വരെ ഒരു ക്ലാസിലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല. എല്‍ടിടിയില്‍നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്സ്പ്രസിലും എല്‍ടിടിയില്‍നിന്നു തിരുവനന്തപുരം നോര്‍ത്തിലേക്കുള്ള ഗരീബ്…
Read Moreഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ മൂന്ന് മരണം; 150 ലേറെ കന്നുകാലികൾ ചത്തു 234 വീടുകൾ തകർന്നു
ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് മരണം. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലും വീട് ഇടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി എന്ന ഇരുപതുകാരിയാണ് മരിച്ചത്. മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി. 150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും തമിഴ്നാട് റവന്യൂമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ശ്രീലങ്ക വിട്ട് ഇന്ത്യൻ തീരത്തോട് അടുക്കുമ്പോഴേക്കും ദുർബലമായ ദിത്വാ വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം.
Read Moreരാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; പരാതിയുമായി യുവതി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായ യുവതി. പരാതിയെത്തുടർന്ന് യുവതിയില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ അനുയായികളുടെ ഗ്രൂപ്പുകളില്‍ നിന്നാണ് പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യൽ മീഡിയയിൽ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്നാണ് പരാതി. ഇത്തരം സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ സൈബര്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
Read More