ബംഗളൂരു: കർണാടകയിലെ അധികാര വടംവലി ഹൈക്കമാൻഡ് പരിഹരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും ഖാർഗെ പറഞ്ഞു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയ എംഎൽഎമാർ ഇന്നലെ കർണാടകയിൽ മടങ്ങിയെത്തി. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎമാർ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡികെ വിഭാഗം നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിവിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കമാൻഡിനോട് അഭ്യർഥിച്ചതായി എംഎൽഎമാർ പറഞ്ഞു. 2023ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാര പങ്കിടൽ കരാർ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ശിവകുമാറിനെ അനുകൂലിക്കുന്ന ആറ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഞായറാഴ്ച രാത്രി ഡൽഹിക്കു പോയിരുന്നു. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചിരുന്നു. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും നിലവിലെ…
Read MoreCategory: Loud Speaker
വിഐടി സർകലാശാലയിൽ മഞ്ഞപ്പിത്തം: അക്രമാസക്തമായി വിദ്യാർഥി പ്രതിഷേധം; നിരവധി മലയാളികൾ പഠിക്കുന്ന കാന്പസ്
ഭോപ്പാൽ: മധ്യപ്രദേശ് സെഹോർ ജില്ലയിലെ വിഐടി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായി. മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥികൾ മരിച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം. അഞ്ചു വിദ്യാർഥികൾ മരിച്ചതായാണു റിപ്പോർട്ട്. ഒട്ടേറെ മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണിത്. അക്രമാസക്തരായ വിദ്യാർഥികൾ കാമ്പസിലെ വാഹനങ്ങൾക്ക് തീയിട്ടു. സെഹോർ ജില്ലയിലെ വിഐടി കാന്പസിലായിരുന്നു സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയുടെ (വിഐടി) സെഹോർ കാന്പസിൽ നാലായിരത്തോളം വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. ഹോസ്റ്റലിലെ മോശം ഭക്ഷണവും വെള്ളവുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദ്യാർഥികളുടെ ആരോപണം. രോഷാകുലരായ വിദ്യാർഥികൾ യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും ഉപകരണങ്ങളും വെള്ളം ശുചീകരിക്കുന്ന ആർഒ പ്ലാന്റും തകർത്തു. ബസും രണ്ട് കാറുകളും ആംബുലൻലും ബൈക്കും അഗ്നിക്കിരയാക്കി. ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് നിരവധി വിദ്യാർഥികൾ ആശുപത്രിയിലായി. ഇവരിൽ പലർക്കും മഞ്ഞപ്പിത്തം ബാധിക്കുകയും ചിലർ മരിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിക്കുന്നു. തങ്ങളുടെ പരാതി ഹോസ്റ്റൽ വാർഡൻമാരും സുരക്ഷാ…
Read Moreബംഗ്ലാവ് ഒഴിയണമെന്ന് സർക്കാർ: ഒഴിയില്ലെന്ന് റാബ്രി ദേവി
പാറ്റ്ന: മുൻ മുഖ്യമന്ത്രി റാബ്രിദേവിയോട് സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന വകുപ്പ് നിർദേശം നിരാകരിച്ച് ആർജെഡി നേതൃത്വം. ആർജെഡി സ്ഥാപകൻ കൂടിയായ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും ഭാര്യ റാബ്രിദേവിയും രണ്ടുദശകമായി കൈവശം വച്ചിരിക്കുന്ന ബംഗ്ലാവ് ഒഴിയണമെന്നു കഴിഞ്ഞദിവസമാണ് ബിഹാർ കെട്ടിടനിർമാണ വകുപ്പ് ആവശ്യപ്പെട്ടത്. പാറ്റ്ന ആനി മാർഗിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം 10 സർക്കുലർ റോഡിലാണ് ലാലുവും കുടുംബവും കൈവശംവച്ചിരിക്കുന്ന ബംഗ്ലാവ്. ഇവിടെനിന്ന് 39 ഹാർഡിംഗ് റോഡിൽ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷനേതാവിനായി നിശ്ചയിച്ചിരിക്കുന്ന വസതിയിലേക്കു മാറണമെന്നായിരുന്നു നിർദേശം. എന്നാൽ, എന്തുവന്നാലും റാബ്രിദേവി ബംഗ്ലാവ് മാറിക്കൊടുക്കില്ലെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ മൻഗാനി ലാൽ മണ്ഡൽ വ്യക്തമാക്കുകയായിരുന്നു. ഭരണപക്ഷമായ എൻഡിഎയുടെ പ്രതികാരമാണു തീരുമാനത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. റാബ്രിദേവിയോട് മാത്രമല്ല, മകന് തേജ് പ്രതാപ് യാദവിനോടും സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. ജയശ്രീയുടെ അറസ്റ്റ്…
Read Moreവരന്തരപ്പിള്ളിയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി അര്‍ച്ചനയുടെ കുടുംബം
പുതുക്കാട് : വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃ വീട്ടില്‍ വലിയ തോതില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്ന് കുടുംബം. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവും കുടുംബം ഉന്നയിച്ചു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയെയാണ് (20) കഴിഞ്ഞ ദിവസം ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില് ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛന് ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.…
Read Moreകേന്ദ്രസര്‍ക്കാര്‍ ലേബര്‍ കോഡ് നടപ്പാക്കിയത് ഏകപക്ഷീയമായിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ലേബര്‍ കോഡ് കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായാണ് നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.ഈ വിഷയത്തില്‍ കേരളത്തിന്റേത് ഉറച്ച നിലപാടാണ്. ലേബര്‍ കോഡിനെതിരേയുള്ള എതിര്‍പ്പ് തൊഴില്‍മന്ത്രിമാരുടെ യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ലേബര്‍ കോഡില്‍ ഇപ്പോള്‍ കരട് വിജ്ഞാപനമാണ് ഇറക്കിയിരിക്കുന്നത്. നടപടിക്രമങ്ങളുമായി കേരളം മുന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി. എസ്ഐആറില്‍ ബിഎല്‍ഒ മാരെ സഹായിക്കാന്‍ കുട്ടികളെ വോളന്റിയറായി വിട്ടു നല്‍കണമെന്ന ആശയം മണ്ടന്‍ ആശയമാണ്.കുട്ടികളെ അതിനുവേണ്ടി വിട്ടുനല്‍കില്ല. എസ്ഐആര്‍ നല്‍കുന്നത് അതിസമ്മര്‍ദമാണ്. കുട്ടികളെ അതിലേക്കു തള്ളിവിടില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreവീട്ടിലിരുന്നു വോട്ട് ചെയ്യാനാകില്ല; മുതിർന്ന പൗരന്മാർക്കു പ്രത്യേക പരിഗണന മാത്രം
തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്നു വോട്ട് ചെയ്യാനുള്ള സംവിധാനമില്ല. കഴിഞ്ഞ തവണത്തെ വീട്ടിൽ വോട്ട് ക്രമീകരണം ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉപേക്ഷിച്ചു. പകരം, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മറ്റു പ്രത്യേക പരിഗണന വേണ്ടവർക്കും പോളിംഗ് ബൂത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഇവർക്കു ക്യൂ നിൽക്കാതെ വോട്ട് രേഖപ്പെടുത്താൻ സംവിധാനമൊരുക്കും. കോവിഡ് കാലത്തു നടന്ന 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന സ്പെഷൽ വോട്ടർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കിടപ്പുരോഗികൾക്ക് അടക്കം ഇത് ഏറെ ഗുണം ചെയ്തെങ്കിലും ഒട്ടേറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ഈ രീതി പിന്തുടർന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കോവിഡ് നിയന്ത്രണം നിലനിന്ന സമയത്ത് ആയതിനാൽ കോവിഡ് ബാധിച്ചവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ടെടുപ്പിന്റെ അവസാനസമയം വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നു. ഈ സമയം പോളിംഗ്…
Read Moreഅമൃത് ഭാരത് പരമ്പരയിൽ എസി ട്രെയിനുകൾ വരുന്നു
പരവൂർ: അമൃത് ഭാരത് സീരീസിൽ എസി ട്രെയിനുകൾ കൂടി പുറത്തിറക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. അമൃത് ഭാരത് എക്സ്പ്രസ് 3.0 എന്ന പരമ്പരയിലായിരിക്കും ഈ ട്രെയിനുകൾ അവതരിപ്പിക്കുക. ഈ സീരിസിലെ അഞ്ച് ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ എസി കോച്ചുകളുടെ രൂപകൽപ്പന ഐസിഎഫിൽ നടന്നു വരികയാണ്. ഈ സാമ്പത്തിക വർഷം തന്നെ (2026 മാർച്ചോടെ) ആദ്യത്തെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. രാജധാനി എക്സ്പ്രസുകൾക്ക് സമാനമായിരിക്കും ഈ കോച്ചുകളെങ്കിലും അവയേക്കാൾ മികച്ച സൗകര്യങ്ങൾ ഇതിൽ ഉണ്ടാകുമെന്ന് ഐസിഎഫ് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നത് നോൺ എസി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. ഇവ 2.0 സീരിസ് ട്രെയിനുകളായാണ് അറിയപ്പെടുന്നത്.നിരക്ക് കുറഞ്ഞതും സ്ലീപ്പർ, അൺ റിസർവ്ഡ് എന്നീ കോച്ചുകളും ഉൾപ്പെടുന്ന ദീർഘ ദൂര…
Read Moreവനിതാജീവനക്കാർക്ക് ആർത്തവ അവധി; കോടതിയിൽ ഹർജി ഫയലിൽ സ്വീകരിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്ക് രണ്ടു ദിവസം ആർത്താവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി. ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ജോലിചെയ്യേണ്ടിവരുന്ന വനിത ജീവനക്കാർക്ക് ആർത്തവ ദിവസങ്ങളിൽ രണ്ട് ദിവസം ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുക, ജോലിസ്ഥലത്തു വൃത്തിഹീനമായ ശൗചാലയവും മറ്റും ഉപയോഗിക്കേണ്ടി വരുന്ന ശോചനീയമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹർജി. ഈവിഷയം കോർപ്പറേഷന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ എഫ്എഫ് ജെ എത്തിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. അതേത്തുടർന്നാണ് വിഷയം കോടതിയുടെ മുമ്പാകെ കൊണ്ടുവന്നതെന്ന് എഫ് എഫ്ജെ നേതാക്കൾ പറഞ്ഞു. കർണാടക ഗവൺമെന്റ് അവരുടെ വനിത ജീവനക്കാർക്ക് (സംഘടിത / അസംഘടിത മേഖലയിൽ) അവധി അനുവദിച്ചിട്ടുള്ളത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.വനിതാ ജീവനക്കാരുടെ തൊഴിൽ സാഹചര്യവും ശരീരിക ബുദ്ധിമുട്ടുകളും തുടർച്ചയായി 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം…
Read Moreഎത്യോപ്യൻ അഗ്നിപർവത സ്ഫോടനം: ചാരം ഡൽഹിയിൽ; നിരവധി വിമാന സർവീസുകളെ ബാധിച്ചു;12,000 വർഷത്തിനിടെ ആദ്യമായാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്
ന്യൂഡൽഹി: എത്യോപ്യ അഫാർ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവതസ്ഫോടനത്തുടർന്നുണ്ടായ വിഷമയമായ ചാരം ഡൽഹിയിൽ പ്രവേശിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പുകപടലങ്ങൾ ഡൽഹിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് വടക്കൻ എത്യോപ്യയിലെ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുകയും ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ചാരവും പുകപടലങ്ങളും പരക്കുകയും ചെയ്തു. അഗ്നിപർവതസ്ഫോടനത്തെത്തുടർന്ന് ആകാശത്ത് ചാരം പടർന്നതോടെ വിവിധ രാജ്യങ്ങളുടെ വിമാനസർവീസുകൾ മുടങ്ങി. മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചു. വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ചില വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അന്തരീക്ഷത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഉയർന്നുനിന്ന ചാരപ്പുകകൾ ആദ്യം ഗുജറാത്തിൽ പ്രവേശിച്ച് രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കു നീങ്ങുകയായിരുന്നു. എത്യോപ്യയിൽനിന്ന് ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും അറബിക്കടലിനു മുകളിലൂടെ പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയിലേക്കും ചാരം എത്തുകയായിരുന്നുവെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.…
Read Moreശബരിമലയിൽ അഭൂതപൂര്‍വമായ ഭക്തജനത്തിരക്ക്; സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് പ്രതിജ്ഞാബദ്ധമെന്ന് റാവഡ ചന്ദ്രശേഖരന്
ശബരിമല: കേരള പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമല ദർശനം നടത്തി.ശബരിമലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പു വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ഇന്നലെ രാത്രി സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Read More