കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ പോലീസുകാർക്ക് എതിരേ നടപടി വന്നേക്കും. തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് വാസുവിനെ കൈവിലങ്ങ് അണിയിച്ചാണ് കൊല്ലം അഞ്ചാലുംമൂട്ടിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.തിരുവനന്തപുരം എആർ ക്യാമ്പിലെ പോലീസുകാരാണ് വാസുവിനെ കൊല്ലത്ത് കൊണ്ടുവന്നത്. ഏതൊക്കെ കേസുകളിലെ പ്രതികളെയാണ് കൈവിലങ്ങ് അണിയിച്ച് ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് പോലീസുകാർ പ്രവർത്തിച്ചു എന്നാണ് വിലയിരുത്തൽ. ഭാരതീയ ന്യായ സംഹിതയിലെ നിയമത്തിന്റെ ലംഘനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോലീസുകാരുടെ നടപടിയിൽ ഡിജിപിക്കും അതൃപ്തി ഉണ്ടെന്നാണു വിവരം.പ്രതിയുടെ പ്രായം പോലും പോലീസുകാർ പരിഗണിച്ചില്ല എന്നതിൽ സർക്കാരിനും വിയോജിപ്പ് ഉണ്ടെന്നാണു സൂചന. എസ്എടിയിലെ ഉദ്യോഗസ്ഥർ പോലും അറിയാതെയാണ് ഇതു നടന്നിട്ടുള്ളത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാർക്ക് എതിരേ…
Read MoreCategory: Loud Speaker
പോലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: അറസ്റ്റിലായ സ്പാ ജീവനക്കാരിയെ ചോദ്യംചെയ്യുന്നു; ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചി: എറണാകുളത്ത് ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സ്പാ ജീവനക്കാരിയെ പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നു. കേസിലെ മൂന്നാം പ്രതിയും സ്പാ ജീവനക്കാരിയുമായ വൈക്കം സ്വദേശിനി രമ്യയെ ഒളിവില്‍ കഴിഞ്ഞിരുന്ന ചമ്പക്കരയില്‍ നിന്നാണ് പാലാരിവട്ടം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. മുമ്പും ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ, സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ, പോലീസുകാരനില്‍നിന്ന് തട്ടിയെടുത്ത തുകയില്‍ എത്ര രൂപ ഇവര്‍ക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പോലീസ് മുഖ്യമായും ചോദിച്ചറിയുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഉച്ചയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും. തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഗ്രേഡ് എസ്ഐ ആയിരുന്ന കെ.കെ. ബൈജു ഇപ്പോഴും ഒളിവില്‍ തന്നെയാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെ അന്വേഷണ വിധേയമായി…
Read Moreകുളിമുറിയിൽ വീണ് ജി. സുധാകരന് പരിക്ക്; ആശുപത്രിയിലെത്തി മന്ത്രി സജി ചെറിയാൻ; അസുഖവിവരങ്ങൾ അന്വേഷിച്ച് 15 മിനിറ്റോളം തങ്ങി
മാന്നാർ: കുളിമുറിയിൽ വഴുതി വീണ് കാലിനു പരിക്കേറ്റ് പരുമല ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കൽ, പരുമല ആശുപത്രി സിഇഒ ഫാ.എം.സി, പൗലോസ്, മാന്നാർ ടൗൺ എൽഡിഎഫ് സ്ഥാനാർഥി സുരയ്യ ബഷീർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ പരിശോധിക്കുന്ന ഡോ. മാത്യു വർഗീസിനോടും ജി. സുധാകരന്റെ പത്നിയോടും വിവരങ്ങൾ തിരക്കി പതിനഞ്ചു മിനിറ്റോളം ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഇന്നലെ രാവിലെയാണ് കുളിമുറിയിൽ വഴുതി വീണ് ജി.സുധാകരന് കാലിനു പരിക്കേറ്റത്. പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ കാലിന് ഓപ്പറേഷൻ നടത്തിയ ശേഷം ആശുപത്രിയിൽ കഴിയുകയാണ് അദ്ദേഹം. തുടർചികിത്സ ആവശ്യമുള്ളതിനാൽ തുടർന്നുള്ള രണ്ടുമാസം പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.
Read Moreഅഡ്വക്കേറ്റ് ആളൂരിനെ കാണാൻ ബണ്ടി ചോർ എറണാകുളത്ത്; കേരളത്തിലെത്തിയത് കോടതിയിലിരിക്കുന്ന രേഖകൾ വാങ്ങാൻ; പിന്നീട് സംഭവിച്ചത്
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചത്.ഞായറാഴ്ച രാത്രി 8.30 ഓടെയാണ് റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് ഏരിയയില്‍ ബണ്ടി ചോറിനെ കണ്ടത്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സംശയം തോന്നിയ റെയില്‍വേ പോലീസ് ഇയാളെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. എന്തിനാണ് എറണാകുളത്ത് എത്തിയതെന്നാണ് പോലീസ് മുഖ്യമായും ചോദിച്ചത്. സംസ്ഥാനത്തെ മറ്റുപോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. വക്കീലിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. തൃശൂരില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ വിട്ടയച്ചിരുന്നു.എന്നാല്‍ ഹൈക്കോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി അഡ്വ. ആളുരിനെ കാണാനായി കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ റെയിവേ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇയാളുടെ കൈയില്‍…
Read Moreതദ്ദേശപ്പോരിന് 1,07,210 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് തിരുവനന്തപുരത്ത്; മത്സരരംഗത്ത് 56501 സ്ത്രീകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 107210 സ്ഥാനാര്‍ഥികള്‍. 50709 പേര് പുരുഷന്മാരും 56501 പേര് സ്ത്രീകളുമാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചതിനു പിന്നാലെയുള്ള അന്തിമ കണക്കാണിത്. 2479 നാമനിര്‍ദേ പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കാസര്‍ഗോഡ്-4363, കണ്ണൂര്‍-8140, വയനാട്-3164, കോഴിക്കോട്-9998, മലപ്പുറം-13362, പാലക്കാട്-10162, തൃശൂര്‍-10998, എറണാകുളം-9545, ഇടുക്കി-4093, കോട്ടയം-6218, ആലപ്പുഴ-7193, പത്തനംതിട്ട-4219, കൊല്ലം-7168, തിരുവനന്തപുരം-8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്- 538 എണ്ണം. കാസര്‍ഗോഡ്-57, കണ്ണൂര്‍-101, വയനാട്-80, കോഴിക്കോട്-124, മലപ്പുറം-158, പാലക്കാട്-59, തൃശൂര്‍-141, എറണാകുളം-404, ഇടുക്കി-133, കോട്ടയം-446, ആലപ്പുഴ-71, പത്തനംതിട്ട-98, കൊല്ലം-69 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ തള്ളിയ പത്രികകളുടെ എണ്ണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്നാണ്. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക.
Read Moreഉത്സവത്തിനും പെരുന്നാളിനും ജനറേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി ബോർഡിൽ ചാർജ് അടയ്ക്കണം
ചാത്തന്നൂർ: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും പള്ളികളിലെ പെരുന്നാളുകൾക്കും വൈദ്യുതിക്ക് വേണ്ടി ജനറേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി ബോർഡിന് അധിക വൈദ്യുതിക്കുള്ള ചാർജ് അടയ്ക്കണം. ജനറേറ്റർ ഉപയോഗിക്കുന്നതിന് വൈദ്യുതി ബോർഡിൽ നിന്ന് മുൻകൂറായി അനുമതിയും നേടണം. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റേതാണ് പുതിയ നിർദേശങ്ങൾ. വൈദ്യുതി ദീപാലങ്കാരങ്ങൾ തുടങ്ങിയവ അംഗീകൃത ലൈസൻസുള്ള കരാറുകാർക്ക് മാത്രമേ നല്‍കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. എർത്തിംഗ് സംവിധാനം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഡബിൾ ഇൻസുലേഷൻ കേബിൾ സ്റ്റാൻഡേർഡ് കണ്ടക്ടർ എന്നിവയെ ഉപയോഗിക്കാവു. ഉത്സവാഘോഷങ്ങൾ തീരും വരെ കരാറുകാരന്റെ സൂപ്പർ വൈസറോ വയർമനോ സ്ഥലത്തുണ്ടായിരിക്കണം.സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്കു വൈദ്യുതി സപ്ലൈ നീട്ടരുത്. വൈദ്യുതി ബോർഡിന്റെ തുണുകളിലോ മറ്റോ ദീപാലങ്കാരങ്ങൾ പാടില്ല, പ്ലാസ്റ്റിക് വയർ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ കർശനവ്യവസ്ഥകളാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് മുന്നോട്ട് വച്ചിട്ടുള്ളത്. പ്രദീപ് ചാത്തന്നൂർ
Read Moreഉത്സവവേളകളിലെ അധികകോച്ചുകൾ: ദക്ഷിണ റെയിൽവേയ്ക്ക് 22 കോടി രൂപയുടെ അധികവരുമാനം
പരവൂർ: ഉത്സവവേളകളിലെ യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴുമാസത്തിനിടെ 22 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. പകലും രാത്രിയും സർവസ് നടത്തുന്ന വണ്ടികളിൽ സെക്കന്‍ഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തിയത്. പകൽതീവണ്ടികളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും ഗണ്യമായി കൂട്ടിയിരുന്നു. സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പലവണ്ടികളിലും കോവിഡിനുശേഷം രണ്ട് ജനറൽ കോച്ചുകളാണ് ഉണ്ടായിരുന്നത്. എല്ലാ എക്സ്പ്രസ് വണ്ടികളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിന് മുൻപുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്. കൂടുതൽ വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിലും ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസിലും ഒരോ സെക്കൻഡ്…
Read Moreഞങ്ങൾക്ക് ശ്വസിക്കാൻ നല്ല വായു വേണം… അന്തരീക്ഷ മലിനീകരണം: ഇന്ത്യാ ഗേറ്റിൽ വീണ്ടും പ്രതിഷേധം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം മോശമായി തുടരുന്നതിനിടെ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു വീണ്ടും നഗരവാസികളുടെ പ്രതിഷേധം. വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിനു സമീപം ഒത്തുകൂടിയാണ് വിഷമയമായ വായുവിനെതിരേ പ്രതിഷേധിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ അന്തരീക്ഷവായു ഗുണനിലവാരം ഗുരുതരമായ അവസ്ഥയിൽ തുടരുന്നത് ശാരീരികവും വൈകാരികവുമായ ദുരിതങ്ങൾക്കു കാരണമാകുന്ന ആരോഗ്യ-പാരിസ്ഥിതിക അടിയന്തരാവസ്ഥയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മലിനീകരണം തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സാധ്യമാക്കണമെന്നും സ്കൂളുകൾ പൂർണമായും ഓണ്‍ലൈനാക്കണമെന്നും മലിനീകരണത്തെ സംബന്ധിക്കുന്ന യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കാതെ പുറത്തുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിനു സമീപത്തെ കർത്തവ്യ പഥിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. ശുദ്ധവായുവിനുവേണ്ടി രണ്ടാഴ്ചമുന്പ് ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിച്ച കുട്ടികളുമുൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’, / ‘ഗുരുതരം’ എന്നീ വിഭാഗങ്ങളിൽ തുടരുന്നതിനിടെ, ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാനിന്റെ (ഗ്രാപ്പ്) മൂന്നാംഘട്ടത്തിന്റെ…
Read Moreഎസ്ഐആർ ജോലിഭാരവും അമിത സമ്മർദവും; പശ്ചിമ ബംഗാളിൽ ബിഎൽഒയ്ക്ക് ദേഹാസ്വസ്ഥ്യം
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ(സ്പെഷൽ ഇന്റൻസീവ് റിവിഷൻ) ജോലി ഭാരവും അമിത സമ്മർദത്തെയും തുടർന്ന് ബിഎൽഒയ്ക്ക് ശാരീരികാസ്വാസ്ഥ്യം. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കമൽ നാസ്കർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ്നഗറിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് നസ്കർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് വീടുതോറും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നവംബർ 13 ന് എനിക്ക് ഫോമുകൾ ലഭിച്ചു. അവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ഇപ്പോൾ പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കേണ്ട സമയമായി. 26-ാം തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോനുന്നില്ല. തുടർന്നാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്’.-നസ്കർ പറഞ്ഞു. ഇന്നലെ ബിഎൽഒമാരുടെ ഒരു യോഗത്തിൽ നസ്കർ പങ്കെടുത്തതായും നവംബർ 26നകം അപേക്ഷാ ഫോമുകൾ ശേഖരിച്ച് സമർപ്പിക്കാൻ…
Read Moreപാലത്തായി പോക്സോ കേസ്; അധ്യാപകൻ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ .പത്മരാജനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്കൂൾ മാനേജ്മെന്റ് പുറത്തുവിട്ടു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read More