തൃശൂര്‍: പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന് സിന്ദൂര്‍ തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മള് അടിച്ചത്, താക്കീത് നല്‍കുകയാണ്, ഇനി ഇത് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം ആകാശത്ത് സിന്ദൂരം വിതറി, പാക്കിസ്ഥാനിൽ ഇന്ത്യയും സിന്ദൂരം വിതറി. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായി. പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ഡൽഹിയിലേക്ക് അടിയന്തരമായി എത്താൻ ആവശ്യപ്പെട്ടിട്ടില്ലന്നും ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
Read MoreCategory: Loud Speaker
കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിൽ വഴിമുടക്കി കെടിഡിഎഫ്സി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുന്നതിൽ വഴി മുടക്കി കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷൽ കോർപറേഷൻ (കെടിഡിഎഫ്സി). അമിത പലിശ (11.32 ശതമാനം) ഈടാക്കുന്ന കെടിഡിഎഫ്സിയെ ഒഴിവാക്കി കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താൻ കെഎസ്ആർടിസി കുറെ കാലമായി ശ്രമിച്ചു വരികയാണ്. കേരള ബാങ്കിനെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രഷനും നടത്തിക്കഴിഞ്ഞു. ഇനി ആവശ്യമുള്ളത് കെടിഡിഎഫ്സിയുടെ നോ ഡ്യൂസ് സർട്ടിഫിക്കറ്റ് മാത്രമാണ്. കെടിഡിഎഫ്സി ഇത് കൊടുക്കാൻ തയാറാവുന്നില്ല. ഭാരിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ 2018ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കായി കെഎസ്ആർടിസി കൺസോർഷ്യം രുപീകരിച്ചത്. കെഎസ്ആർടിസിയുടെ കടങ്ങൾ തീർക്കാൻ കൺസോർഷ്യം 3100 കോടി രൂപ വായ്പയായി അനുവദിച്ചു. കെഎസ്ആർടിസി അത് കൃത്യമായി അടച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ കടം 2787.59 കോടിയായി കുറഞ്ഞിട്ടുണ്ട്. ഇതിൽ കെടിഡിഎഫ്സിയുടെ വിഹിതം 135.44 കോടിയാണ്. ഈ…
Read Moreസ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം; പവന് 2,000 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. ഇന്ന് ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,025 രൂപയും പവന് 7,2200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ഏപ്രില്‍ 22ന് ട്രോയ് ഔണ്‍സിന് 3,500 ഡോളറിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ട്രോയ് ഔണ്‍സിന് 250 ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം നേരിയ മുന്നേറ്റത്തോടെ തുടങ്ങിയ വിലവര്‍ധന ട്രോയ് ഔണ്‍സിന് 105 ഡോളര്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ ട്രോയ് ഔണ്‍സിന് 3257 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണവില. ഇന്ന് അത് ട്രോയ് ഔണ്‍സിന് 3362 ഡോളറിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് പല രാജ്യങ്ങള്‍ തമ്മിലുമുള്ള അസ്വസ്ഥതകള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 3500 ഡോളറില്‍ എത്തിയപ്പോള്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വര്‍ധനയാണ് ഇതെന്നും…
Read Moreവീട്ടുടമസ്ഥയുമായി തർക്കം; ഓട്ടോ ഡ്രൈവർ യമുനയിൽ ചാടി ജീവനൊടുക്കി
ന്യൂഡൽഹി: വീട്ടുടമസ്ഥയുമായുള്ള തർക്കത്തെത്തുടർന്ന് ഓട്ടോ ഡ്രൈവർ യമുനാ നദിയിലേക്കു ചാടി ജീവനൊടുക്കി. സോഹൻ സിംഗ് നാഗി(49) ആണ് മരിച്ചത്. ഗീത കോളനി ഫ്ലൈഓവറിനു സമീപം ഞായറാഴ്ച പുലർച്ചെ 5.35ന് സംഭവം. ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ സോഹൻ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ താരാ ദേവി(55)യുമായി വാക്കുതർക്കമുണ്ടായി. ഫ്ലൈഓവറിന് സമീപമെത്തിയപ്പോൾ ഇയാൾ ഓട്ടോറിക്ഷ നിർത്തുകയും യമുനയിലേക്കു ചാടുകയുമായിരുന്നു. സംഭവത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreഎഡിജിപി എം.ആർ. അജിത് കുമാറിനെതിരേയുള്ള അനധികൃത സ്വത്ത് സന്പാദനക്കേസ്; കോടതി വീണ്ടും പരിഗണിക്കും
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനക്കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ വിജിലൻസ് കേസെടുക്കണമെന്ന പരാതി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രമസമാധാന ചുമതലയിലിരിക്കെ കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പനയുൾപ്പെടെയുള്ള ഇടപാടുകളിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി അഡ്വ. പി. നാഗരാജുവാണ് കോടതിയിൽ പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ വസ്തുവകകൾ വാങ്ങുന്പോൾ ഗവണ്മെന്റിൽ നിന്നു മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അജിത്ത് കുമാർ വീഴ്ച വരുത്തിയെന്നാണ് ഹർജിക്കാരന്റെ പരാതി. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഫ്ളാറ്റ് കൂടിയ വിലയ്ക്ക് മറിച്ച് വിറ്റുവെന്നും ചട്ടലംഘനമാണെന്നുമാണ് ഹർജിക്കാരൻ ആരോപിച്ചത്. ഇതേക്കുറിച്ച് വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. ജനുവരിയിൽ ഹർജി കോടതി പരിഗണിക്കുകയും വിജിലൻസിന്റെ ഭാഗം കേട്ടിരുന്നു. രണ്ട് മാസത്തെ സാവകാശം വേണമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു വിജിലൻസ് ലീഗൽ അഡ്വൈസർ തിരുവനന്തപുരം സ്പെഷൽ വിജിലൻസ് കോടതിയെ ധരിപ്പിച്ചത്.
Read Moreകോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം ; പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിൽ രോഗികൾ
കോഴിക്കോട്: ഗവ.മെഡിക്കല്‍കോളജില്‍ തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നത് രോഗികളില്‍ ആശങ്കപരത്തുന്നു. കഴിഞ്ഞ നാലുദിവസത്തിനിടയില്‍ രണ്ടു തവണയാണ് മലബാറിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായത്. അന്വേഷണങ്ങള്‍ നടക്കുന്നതല്ലാതെ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ആശുപത്രിക്കിടക്കയിൽ നിന്നു പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികൾ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ ആറാം നിലയിലെ തിയറ്റര്‍ കോംപ്ലക്സിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. തീപടരുന്നത് ഒഴിവാക്കിയതിനാല്‍ ആളപായം ഇല്ല. തിയറ്റര്‍ കോംപ്ലക്സിലെ വിലപിടിച്ച ഉപകരണങ്ങളും കിടക്കയും കത്തിനശിച്ചു. കഴിഞ്ഞ തവണ ഓടി രക്ഷപ്പെട്ട ശേഷം തിരിച്ചെത്തിയ രോഗികള്‍ക്ക് ഇന്നലെയും അതുതന്നെയായിരുന്നു അവസ്ഥ. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിലെ വയറിംഗും അതിനുപയോഗിച്ച ഉപകരണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ…
Read Moreജസ്റ്റീസ് കെ.വി. വിശ്വനാഥന് 120 കോടി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. 33 ജഡ്ജിമാരില്‍ ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണു പുറത്തുവിട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന 13ന് വിരമിക്കാനിരിക്കെയാണു നടപടി. മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്.120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ.വി. വിശ്വനാഥനുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റീസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ എട്ട് ലക്ഷം നിക്ഷേപവും ആറ് ഏക്കര്‍ ഭൂമിയുമുണ്ട്. വനിതാ ജഡ്ജിമാരില്‍ ജസ്റ്റീസ് ബേല എം. ത്രിവേദിയുടെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കിലും ജസ്റ്റീസ് ബി.വി. നാഗരത്നയുടെ ആസ്തിവിവരങ്ങൾ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റീസ് നാഗരത്നയ്ക്ക് പുറമെ ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദീന് അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍,…
Read More75 ലക്ഷം രൂപയുടെ തട്ടിപ്പ്: മുന്‍ ആര്‍ടിഒയേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: ബസ് പെര്‍മിറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം മുന്‍ ആര്‍ടിഒ ടി.എം. ജെര്സണെതിരെ ഉയര്‍ന്ന 75 ലക്ഷം രൂപയുടെ വഞ്ചനാ പരാതിയില്‍ ജെര്സണേയും ഭാര്യയേയും ചോദ്യം ചെയ്യാനൊരുങ്ങി എറണാകുളം സെന്‍ട്രല്‍ പോലീസ്. വസ്ത്ര മൊത്തവിതരണ സ്ഥാപനം ആരംഭിക്കാമെന്നും ഇതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് ഇടപ്പള്ളി നോര്‍ത്ത് സ്വദേശിയായ 21കാരനെയും മാതാവിനെയും വിശ്വസിപ്പിച്ച് 75ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു. കേസില്‍ ജെര്‍സന്റെ ഭാര്യ റിയ രണ്ടാം പ്രതിയാണ്. ഫെബ്രുവരി 19നാണ് കൈക്കൂലിക്കേസില്‍ ജെര്‍സണ്‍ അറസ്റ്റിലായത്. ഈ കേസില്‍ സസ്പെന്‍ഷനിലാണ് ഇയാള്‍. എറണാകുളം നോര്‍ത്തിലെ വസ്ത്രനിര്‍മാണ, മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് പരാതിക്കാരനും മാതാവും. സ്റ്റിച്ചിംഗിംനും മറ്റുമായി ഇവിടെ വന്നാണ് ജെര്‍സണും ഭാര്യയും ഇവരുമായി പരിചയത്തിലായത്. 2022ല്‍ പകുതിയോടെ എറണാകുളം മാര്‍ക്കറ്റില്‍ സ്ത്രീകളുടെ വസ്ത്രസ്ഥാപനം ആരംഭിക്കുന്നുണ്ടെന്നും ഇതില്‍ പണം നിക്ഷേപിച്ചാല്‍…
Read Moreസുരക്ഷാസേനയെ വെട്ടിച്ച് പുഴയിൽ ചാടിയ യുവാവ് മുങ്ങിമരിച്ചു: മരിച്ചത് ഭീകരരെ സഹായിച്ചതിനു പിടിയിലായയാൾ
ശ്രീനഗർ: സുരക്ഷാസേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്കു ചാടിയ യുവാവ് മുങ്ങിമരിച്ചു. ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണു മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിയ ഇയാൾ, പാറക്കെട്ടിനു മുകളിൽനിന്നു നദിയിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയാണ് മഗ്രേയെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, കുൽഗാമിലെ ടാങ്മാർഗിലെ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്ക് ഭക്ഷണവും മറ്റു സാധനങ്ങളും നൽകിയതായി ഇയാൾ സമ്മതിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പോലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ വിമർശനമുയർന്നു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇംത്യാസിന്റെ മരണത്തിൽ ഗുഢാലോചനയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി.
Read Moreനിയമസഭയിൽ ചോദ്യം ചോദിക്കാതിരിക്കാൻ 20 ലക്ഷം കൈക്കൂലി വാങ്ങി: ആദിവാസി പാർട്ടി എംഎൽഎ അറസ്റ്റിൽ
ജയ്പുർ: നിയമസഭയിൽ ഖനികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ രാജസ്ഥാൻ എംഎൽഎ അറസ്റ്റിൽ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ ജയ്കൃഷ്ണ് പട്ടേൽ (38) ആണ് പിടിയിലായത്. ബൻസ്വാര ജില്ലയിലെ ബാഗിദോറ നിയമസഭാ മണ്ഡലത്തിൽ (എസ്ടി) നിന്നുള്ള എംഎൽഎയാണ് പട്ടേൽ. ഔദ്യോഗികവസതിയിൽവച്ച് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ എംഎൽഎയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എംഎൽഎയെ പിന്നീട് എസിബി ആസ്ഥാനത്തേക്കു കൊണ്ടുപോയി. പരാതിക്കാരനിൽനിന്ന് 10 കോടി രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 2.5 കോടി രൂപയ്ക്ക് ഒത്തുതീർപ്പാക്കി. ഇതിൽ 20 ലക്ഷം രൂപ കൈമാറുന്ന സമയത്താണ് എംഎൽഎ പിടിയിലാകുന്നത്. പട്ടേൽ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതിന് എസിബിയുടെ കൈവശം ഓഡിയോ, വീഡിയോ തെളിവുകൾ ഉണ്ടെന്ന് എസിബി അറിയിച്ചു. \
Read More