സിംല: ഇന്ത്യാ-പാക് ബന്ധത്തിലെ നിർണായക വഴിത്തിരിവുകളിലൊന്നായ സിംല കരാർ ഒപ്പുവച്ച മേശയിലെ പാക്കിസ്ഥാന്റെ പതാക അപ്രത്യക്ഷമായി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ഹിമാചൽപ്രദേശ് രാജ്ഭവനിൽ സൂക്ഷിച്ചിരുന്ന മേശയിൽനിന്ന് പാക് പതാക കാണാതായത്. ഇന്ത്യൻ നടപടികളോടുള്ള പ്രതികരണമായി 1972 ൽ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറിയതായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാനിലെ അന്നത്തെ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയുമാണ് കരാറിൽ ഒപ്പിട്ടത്. ഹിമാചൽ രാജ്ഭവനിലെ കിർതി ഹാളിൽ തടികൊണ്ടുള്ള കസേരയിലാണ് കരാർ ഒപ്പിട്ടത്. ചരിത്രസ്മാരകം എന്ന നിലയിൽ ഈ കസേര ഉൾപ്പെടെ ഒരു പ്ലാറ്റ്ഫോമിലാക്കി സംരക്ഷിച്ചുവരികയായിരുന്നു. 3-7-1972 ൽ സിംല കരാർ ഇവിടെവച്ച് ഒപ്പിട്ടു എന്ന അറിയിപ്പും കരാർ ഒപ്പിടുന്നതിന്റെ ഫോട്ടോയും കസേരയ്ക്കു സമീപം പ്രദർശിപ്പിച്ചിരുന്നു. പാക് പതാക നീക്കംചെയ്തത് എപ്പോഴാണെന്നു വ്യക്തമല്ല. പതാക മേശയിൽ ഇപ്പോഴില്ലെന്ന സ്ഥിരീകരണം മാത്രമാണ്…
Read MoreCategory: Loud Speaker
മാസപ്പടി കേസ്: വീണ വിജയൻ വായ്പാത്തുക വകമാറ്റി ക്രമക്കേട് കാണിച്ചെന്നും എസ്എഫ്ഐഒ കുറ്റപത്രം
കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് വായ്പാത്തുക വക മാറ്റി ക്രമക്കേട് കാണിച്ചെന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍നിന്ന് വീണ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറില്നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന് കറുത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആര്എല്നിന്ന് വീണയ്ക്കും എക്സാലോജിക്കലും പ്രതിമാസം കിട്ടിയത് എട്ടു ലക്ഷം രൂപയാണ്. സിഎംആര്‍എല്ലില്‍നിന്ന് കിട്ടിയ ഈ പണം എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത് എന്നും…
Read Moreപഹൽഗാം ഭീകരാക്രമണം; കേരളത്തിലുള്ള പാക് പൗരന്മാർ 29നു മുന്‍പ് മടങ്ങണമെന്നു നിർദേശം
തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുള്ള പാക് പൗരന്മാരോട് തിരികെ പോകാൻ നിർദേശം. രാജ്യത്ത് കഴിയുന്ന പാക്കിസ്ഥാൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അന്ത്യശാസനത്തെ തുടർന്നാണ് പാക് പൗരൻമാരെ മടക്കി അയയ്ക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടി തുടങ്ങിയത്. കേരളത്തിലുള്ള 102 പാക്കിസ്ഥാൻ സ്വദേശികളും ഈ മാസം 29നുള്ളിൽ മടങ്ങണം. ചികിത്സ തേടി കേരളത്തിലെത്തിയ പാക് സ്വദേശികൾക്ക് ഉൾപ്പെടെ നിർദേശം കൈമാറി. വിദ്യാർത്ഥി വിസയും മെഡിക്കൽ വിസയും റദ്ദാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത്. 71 പേരാണ് നിലവിൽ ജില്ലയിലുള്ളത്. കേരളത്തിലെത്തിയ പാക് പൗരൻമാർ വ്യാപാര ആവശ്യങ്ങൾക്കും ചികിത്സയ്ക്കും വിദ്യാഭ്യാസ ആവശ്യത്തിനുമായാണ് എത്തിയത്. കൂടുതൽ പേരും ചികിത്സക്കായാണ് എത്തിയത്. പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ…
Read Moreപാക് വ്യോമമേഖല അടയ്ക്കൽ: അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും, ചിലത് റദ്ദാക്കും
ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ പറക്കുന്നത് തടഞ്ഞ നടപടി ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും. വിമാനങ്ങൾ റൂട്ട് മാറി സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ യാത്രാ ദൈർഘ്യം കൂടുമെന്നും സമയത്തിൽ മാറ്റം വരുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനുമായി ബന്ധപ്പെട്ടു പരിശോധിക്കണമെന്നും ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയുടെ അറിയിപ്പിൽ പറയുന്നു. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നത് തടയുന്ന തീരുമാനമുണ്ടായത്. ഷിംല കരാറിൽനിന്ന് തൽകാലം പിൻമാറുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യയിലുള്ള പാക് പൗരൻമാരോട് 29നകം മടങ്ങാനും ഇന്ത്യ കൈക്കൊണ്ട…
Read Moreട്രെയിനിൽ ബീഡി വലിച്ചു: മധ്യവയസ്കനെ വലിച്ചിഴച്ചു കൊണ്ടുപോയി അതിക്രൂരമായി ഇടിച്ചു; റെയിൽവേ പോലീസിന്റെ മർദനമേറ്റു 50കാരൻ മരിച്ചു
ന്യൂഡൽഹി: ട്രെയിനിൽ ബീഡി വലിച്ചതിന്റെ പേരിൽ റെയിൽവേ പോലീസിന്റെ മർദനമേറ്റ മധ്യവയസ്കനായ തൊഴിലാളി മരിച്ചു. ആഗ്രയ്ക്കും മഥുരയ്ക്കും ഇടയിൽ ഗോണ്ട്വാന എക്സ്പ്രസിന്റെ ജനറൽ കോച്ചിലാണു സംഭവം. രാംദയാൽ അഹിർവാർ (50) ആണു മരിച്ചത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലെ പലേര നിവാസിയായ രാംദയാൽ മകനോടൊപ്പം ജോലിക്കായി ഡൽഹിയിലേക്കു പോവുകയായിരുന്നു. ആഗ്ര സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ജനറൽ കോച്ചിനുള്ളിൽ ബീഡി കത്തിച്ചു വലിച്ച അച്ഛനെ കോൺസ്റ്റബിൾമാർ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നു മകൻ വിശാൽ പറഞ്ഞു. കോൺസ്റ്റബിൾമാർ രാംദയാലിനെ ജനറൽ കോച്ചിൽനിന്ന് സ്ലീപ്പർ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ചതായി ദൃക്സാക്ഷികളും പറഞ്ഞു. മർദനമേറ്റു മരിച്ച രാംദയാലിന്റെ മൃതദേഹവുമായി കോൺസ്റ്റബിൾമാർ ട്രെയിൻ മഥുര ജംഗ്ഷനിൽ ഇറങ്ങിയശേഷം മൃതദേഹം അവിടെ ഉപേക്ഷിച്ചു യാത്ര തുടർന്നതായും പറയുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
Read Moreപഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി രാഹുൽ തിരിച്ചെത്തി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി കോൺഗ്രസ് എംപിയും ലോക്സഭാംഗവുമായ രാഹുൽ ഗാന്ധി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. ഡൽഹിയിൽ ഇന്നു നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎസിലെ ഔദ്യോഗിക സന്ദർശനം രാഹുൽ ഗാന്ധി വെട്ടിച്ചുരുക്കിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് നേരത്തെ അറിയിച്ചിരുന്നു.
Read Moreഐപിഎൽ മത്സരം കാണുന്നതിനിടെ ഉച്ചത്തിൽ ഫോണിൽ സംസാരിച്ചു: സുഹൃത്തിനെ കെട്ടിടത്തിൽനിന്നു തള്ളിയിട്ടു കൊന്നു
മുംബൈ: ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്നു തള്ളിയിട്ടു കൊന്നു. ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അഫ്സർ ആലമിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടനിർമാണ തൊഴിലാളികളാണ് ഇരുവരും. കാന്തിവ്ലി വെസ്റ്റിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്.
Read Moreകാഷ്മീർ ഭീകരാക്രമണം: കൂടുതൽ നടപടിക്ക് ഇന്ത്യ; ഭീകരരെക്കുറിച്ച് വിവരം നല്കിയാൽ 20 ലക്ഷം
ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരേ കടുത്ത നയതന്ത്ര നടപടികൾ സ്വീകരിച്ച ഇന്ത്യ, കൂടുതൽ നടപടികളിലേക്കു നീങ്ങുമെന്നു സൂചന. അപ്രതീക്ഷിതമായ നീക്കങ്ങളാകും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയെന്നാണു കരുതുന്നത്. കൂട്ടക്കൊല നടത്തിയ ഭീകരർക്കു പാക്കിസ്ഥാനിൽനിന്നു സഹായം ലഭിച്ചെന്ന വിലയിരുത്തലിലാണ് ഇന്ത്യ. എന്നാൽ, പാക്കിസ്ഥാനല്ല ഇതിനു പിന്നിലെന്നു പാക്ക് പ്രതിരോധമന്ത്രി പ്രസ്താവന പുറപ്പെടുവിച്ചതിനാൽ വ്യക്തമായ തെളിവു ശേഖരിച്ചശേഷമാകും അടുത്ത നടപടികൾ. അതിനിടെ ഡൽഹിയിൽ ഇന്നു സർവകക്ഷി യോഗം ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലാണു യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്നാഥും സിംഗും വിവിധ പാർട്ടി നേതാക്കളോടു സംസാരിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. അന്വേഷണ വിവരങ്ങളും ചര്‍ച്ച ചെയ്യും. സർവകക്ഷിയോഗം വിളിക്കണമെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്നു യോഗം…
Read Moreഒരു സ്മോൾ പ്രശ്നം, ലാർജ് അടി: ഷാപ്പിലിരുന്ന് മദ്യപിക്കവേ തർക്കം; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്
തൃശൂർ: മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ സഹോദരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി അനന്ദപുരത്ത് ഷാപ്പിലിരുന്ന് ജ്യേഷ്ഠനും അനിയനും മദ്യപിക്കുന്നതിനിടെയാണ് സംഭവം. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജ്യേഷ്ഠൻ വിഷ്ണു ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. യദുകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നതായി പുതുക്കാട് പോലീസ് അറിയിച്ചു.
Read Moreആശാപ്രവർത്തകരുടെ രാപകൽ സമരം 73ാം ദിനത്തിലേക്ക്; മേയ് അഞ്ചു മുതൽ ആശാപ്രവർത്തകരുടെ സമരയാത്ര ആരംഭിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശ പ്രവർത്തകർ നടത്തുന്ന രാപകൽ സമരം 73ാം ദിവസത്തിലേക്ക് കടന്നു. മേയ് 5 മുതൽ ആശ വർക്കർമാരുടെ സമരയാത്ര ആരംഭിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ ജൂൺ 17 വരെയാണ് രാപ്പകൽ യാത്ര. ജൂൺ 17ന് തിരികെ സമരവേദിയിൽ എത്തും. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഇന്ന് സ്വന്തം നിലയ്ക്ക് ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്ഥാപന പ്രതിനിധികളെ കഴിഞ്ഞ ദിവസം സമരവേദിയിൽ ആദരിച്ചിരുന്നു. ‘ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റ് നടയിൽ രാപകൽ സമരം ആരംഭിച്ചത്.
Read More