ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിലേക്കു വീണ് ഏഴ് വനിതാ കർഷകത്തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. നന്ദേഡ് ജില്ലയിലെ ലിംബ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അസെഗാവ് ഗ്രാമത്തിലാണ് അപകടം. മഞ്ഞൾ വിളവെടുക്കാൻ തൊഴിലാളികളുമായി കൃഷിയിടത്തിലേക്കു പോകുകയായിരുന്ന ട്രാക്ടർ റോഡിൽനിന്നു തെന്നിമാറി വെള്ളംനിറഞ്ഞ കിണറ്റിലേക്കു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ ഹിംഗോളി ജില്ലയിലെ വാസ്മത് തഹ്സിലിനു കീഴിലുള്ള ഗുഞ്ച് ഗ്രാമവാസികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read MoreCategory: Loud Speaker
സിപിഎം പാർട്ടി കോൺഗ്രസ് നാളെ സമാപിക്കും; കേരളത്തിലെ സംഘടനാപ്രവർത്തനം ശരിയായ രീതിയിലെന്നു റിപ്പോർട്ട്; ഇന്നു പോളിറ്റ് ബ്യൂറോ യോഗം
മധുര: നാളെ സമാപിക്കുന്ന സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചർച്ച തുടങ്ങി. കേരളത്തിൽനിന്ന് പി.കെ. ബിജു, പി.എ. മുഹമ്മദ് റിയാസ്, ആർ. ബിന്ദു എന്നീ മൂന്ന് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. പിബി അംഗങ്ങളുടെ അടക്കം പ്രവർത്തനം എല്ലാ വർഷവും വിലയിരുത്തണമെന്ന് പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് നിർദേശിക്കുന്നു. കേരളത്തിലെ സംഘടനാ പ്രവർത്തനം ശരിയായ രീതിയിലാണെന്നും മറ്റിടങ്ങളിൽ വ്യതിചലനം ഉണ്ടായതായും സംഘടനാ റിപ്പോർട്ടിൽ പരാമർശമുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെയുള്ള കേസ് ചർച്ചയിൽ ആരെങ്കിലും ഉയർത്തുമോ എന്നതും കേരളത്തിലെ പാർട്ടി ഉറ്റുനോക്കുന്നുണ്ട്. ഇന്നലെ ഏകകണ്ഠമായാണ് കരടു രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചത്. പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് ആലോചിക്കാൻ ഇന്ന് വൈകുന്നേരം പോളിറ്റ് ബ്യൂറോ യോഗം ചേരും. നിലവിൽ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളത്തിൽനിന്നുള്ള എം.എ. ബേബിയുടെയും മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളയുടെയും പേരാണ്…
Read Moreവിഷുക്കെനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; വിതരണം അടുത്ത ആഴ്ചയെന്ന് ധനമന്ത്രി
തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനു മുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
Read Moreഒടുവിൽ കീഴടങ്ങി അല്ലേ… സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,280 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന 8,400 രൂപയും പവന് 67,200 രൂപയുമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സ്വര്‍ണവില ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് രേഖപ്പെടുത്തിയത്. വന്‍കിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. രൂപ വളരെ കരുത്തായി 84. 95 ലേക്ക് എത്തിയിട്ടുണ്ട്.
Read Moreതൂലിക പടവാളാക്കിയവൻ, വിറയ്ക്കാത്ത കൈയും വളയാത്ത നട്ടെല്ലുമായി ചങ്കൂറ്റത്തോടെ മുരളീ ഗോപി: പുതിയ കവർ ചിത്രവുമായി താരം
കൊച്ചി: എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് പോസ്റ്റുമായി ചിത്രത്തിന്റെ കഥാകൃത്ത് മുരളി ഗോപി. തൂലികയും മഷിക്കുപ്പിയും ചേര്‍ത്തുവച്ച ഒരു ഫോട്ടോയാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് മുരളി ഗോപിയെ പിന്തുണച്ച് കമന്റുമായി എത്തിരിക്കുന്നത്. മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന് തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. തുടര്‍ന്ന് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെ ഖേദപ്രകടനവുമായി നടന് മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഈ സമയത്തൊന്നും കഥാകൃത്ത് മുരളി ഗോപി പ്രതികരിച്ചിരുന്നില്ല. പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്. ‘ചരിത്രങ്ങള്‍ രേഖപ്പെടുത്തിയിരുന്നത് ഈ മഷിയും തൂവലും ഉപയോഗിച്ച് തന്നെയാണ് . ഞാന്‍ എഴുതിയത് ചരിത്ര സത്യമാണെന്ന് ഈ ചിത്രത്തിലൂടെ അദ്ദേഹം പറയാതെ പറയുന്നു..’, “എഴുതാന്‍ അറിയുന്നവര്‍ മൗനമാവുന്നത് മുനയൊടിഞ്ഞ…
Read Moreറെയിൽവേ സ്റ്റേഷനു സമീപം സഹോദരനെ ആക്രമിച്ചുവീഴ്ത്തി 19കാരിയെ ബലാത്സംഗം ചെയ്തു: രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: കർണാടക ബംഗളൂരു കെആർ പുരം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സഹോദരനെ ആക്രമിച്ചുവീഴ്ത്തിയശേഷം 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയാണു ബലാത്സംഗത്തിനിരയായത്. ഇന്നു പുലർച്ചെ ഒന്നരയോടെയാണു സംഭവം. എറണാകുളത്തുനിന്ന് ബംഗളൂരുവിലെത്തിയതിനു പിന്നാലെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. തൊഴിൽ പരിശീലനം പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു. പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സഹോദരനും എത്തിയിരുന്നു. പുലർച്ചെ 1.10 ഓടെ പെൺകുട്ടി കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് പെൺകുട്ടിയും സഹോദരനും ഭക്ഷണം കഴിക്കാനായി മഹാദേവപുരയിലെ റസ്റ്ററന്റിലേക്കു പോയി. ഈസമയം പിന്തുടർന്നെത്തിയ രണ്ടുപേർ ഇവരെ ആക്രമിക്കുകയും പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. കൂടാതെ പ്രതികളിലൊരാളെ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. രണ്ടാമത്തെ പ്രതിയെയും പോലീസ് പിടികൂടി. പ്രതികൾ മുലബാഗിലുവിൽ നിന്നുള്ള ഓട്ടോ ഡ്രൈവർമാരാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും…
Read Moreവീണയ്ക്കെതിരായ മാസപ്പടിക്കേസ്: പ്രതിരോധിക്കാനുറച്ച് സിപിഎം; പ്രതികൾ കുറ്റപത്രം റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയുള്ള മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും സംരക്ഷണമൊരുക്കാൻ സിപിഎം നേതൃത്വം. പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ചയ്ക്ക് വരില്ല. വീണയെ പ്രോസിക്യൂട്ട് ചെയ്യാനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മധുരയിലെ പാർട്ടി കോൺഗ്രസ് വേദിയിൽ ആരോപിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ എസ്എഫ്ഐയുടെ നീക്കം തിടുക്കപ്പെട്ടതും രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമാണ്. മുഖ്യമന്ത്രിയെയും മകളെയും അപമാനിക്കാനും പാർട്ടിയെ താറടിയ്ക്കാനുമാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം. ഇതിനെ എല്ലാ തലത്തിലും പാർട്ടി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. സിഎംആർഎല്ലിൽനിന്നും സഹോദരസ്ഥാപനമായ എംപവർ ഇന്ത്യ എന്ന കമ്പനിയിൽനിന്നും എക്സാലോജിക്കും വീണയും സേവനം ഒന്നും നൽകാതെ അനധികൃതമായി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു കണ്ടെത്തൽ. 2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോൾ ക്രമക്കേട് കണ്ടെത്തുന്നതും കുറ്റപത്രം സമർപ്പിച്ചതും.…
Read Moreഇങ്ങനെയങ്ങ് പോണായിരുന്നോ… ഇരുപത്തിയഞ്ചാം വിവാഹവാർഷികാഘോഷത്തിനിടെ നൃത്തം; ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചു
ലക്നോ: 25-ാം വിവാഹവാർഷികാഘോഷത്തിനിടെ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. പിലിഭിത്ത് ബൈപാസ് റോഡിലെ ഒരു വേദിയിൽ വച്ചാണ് ബിസിനസുകാരനായ വസീം സർവത്തും(50) ഭാര്യ ഫറയും വിവാഹവാർഷികാഘോഷം സംഘടിപ്പിച്ചത്. ചടങ്ങുകൾക്കിടെ നൃത്തം ചെയ്യുകയായിരുന്ന വസീം സർവത്ത് കുഴഞ്ഞുവീഴുകയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
Read Moreവിവാഹം കഴിഞ്ഞിട്ട് ആറുമാസം; വാക്കുതർക്കത്തിനിടെ അമ്മായിയമ്മയെ കൊന്നു ബാഗിലാക്കി; യുവതി പിടിയില്‍
ജല്‍ന(മഹാരാഷ്ട്ര): അമ്മായിയമ്മയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കിയ യുവതിയെ പോലീസ് പിടികൂടി. പ്രതീക്ഷ ഷിംഗാരെ എന്ന 22 കാരിയാണ് വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം അമ്മായിയമ്മയായ സവിത ഷിംഗാര (45) യെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ജല്‍നയിലാണു സംഭവം നടന്നത്. യുവതിയും അമ്മായിയമ്മയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതീക്ഷ അമ്മായിയമ്മയുടെ തല ഭിത്തിയില്‍ ഇടിക്കുകയും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. സവിത മരിച്ചെന്നു മനസിലാക്കിയ പ്രതീക്ഷ മൃതദേഹം ഒരു ബാഗിലാക്കി മറവു ചെയ്യാന്‍ തീരുമാനിച്ചെങ്കിലും മൃതശരീരത്തിന്റെ ഭാരം കാരണം നടന്നില്ല. തുടര്‍ന്ന് വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. വീട്ടുടമയാണ് സവിതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതും പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതീക്ഷയെ അറസ്റ്റ് ചെയ്തു.
Read Moreനിലന്പൂർ കോട്ടപിടിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്? ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം സര്‍വേ തുടങ്ങി
നിലന്പൂർ: നിലന്പൂർ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ സര്‍വേയുമായി കോണ്‍ഗ്രസ് നേതൃത്വം. ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയി എന്നിവരുടെ പേരുകളാണ് നിലവില്‍ നേതൃത്വത്തിന് മുന്നിലുള്ളത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വണ്ടൂർ എംഎൽഎയുമായ എ.പി. അനിൽകുമാർ അഞ്ചിന് നിലന്പൂരിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നിലപാടും സ്ഥാനാർഥി നിർണയത്തിൽ നിർണായകമാകും. മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന്റെ സുരക്ഷിതമണ്ഡലം എന്നു പറയാവുന്ന സീറ്റുകളിൽ ഒന്നാണ് നിലന്പൂർ. 2016 ലാണ് 30 വർഷത്തെ കോണ്‍ഗ്രസ് കോട്ട ആദ്യമായി തകർന്നത്. എൽഡിഎഫ് സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ യുഡിഎഫ് അനുകൂല നിലപാടിലേക്ക് വന്ന നിലവിലെ സാഹചര്യത്തിൽ വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നു. മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച്…
Read More