മധുര: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതുചർച്ച തുടങ്ങി. പാർട്ടി സ്വയം വളരണമെന്നാണ് പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി ദുർബലപ്പെടരുത്. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാശക്തി പാർട്ടി സ്വയം വർധിപ്പിക്കണമെന്നാണ് നിർദേശം. ഇതിൻമേലുള്ള ചർച്ചയാണ് നടക്കുന്നത്.കേരളത്തിൽനിന്ന് എട്ടുപേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. ചർച്ചയിൽ കേരളത്തിന് 46 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. .കെ. ബിജു, കെ.കെ.രാഗേഷ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, ഡോ. ടി.എൻ. സീമ, എം. അനിൽകുമാർ, ജെയ്ക്ക് സി.തോമസ് അടക്കമുള്ളവരാണ് ചർച്ചയുടെ ഭാഗമാകുന്നത്. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഗ്രൂപ്പ് ഡിസ്കഷൻ ഇന്നലെ പൂർത്തിയായി. ഇന്ന് വൈകുന്നേരം അഞ്ചിന് ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ,…
Read MoreCategory: Loud Speaker
കെ.സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ല: 5,000 രൂപ പിഴ ചുമത്തി ട്രാഫിക് എന്‍ഫോഴ്സ്മെന്റ്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി. ട്രാഫിക് എന്‍ഫോഴ്സ്മെന്റാണ് പിഴ ചുമത്തിയത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനായി കെ.സുരേന്ദ്രന് ട്രാക്ടര്‍ റാലി നടത്തിയത്. എറണാകുളം ശ്രീമൂലനഗരം സ്വദേശിയും എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ ഫസല്‍ മുഹമ്മദാണ് സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നല്‍കിയത്. കെ.സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് കണ്ടെത്തിയിരുന്നു. പോലീസ് നടപടിയില്‍ തൃപ്തനല്ലെന്നും ലൈസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ചതിന് സുരേന്ദ്രനെതിരെ നടപടി വേണമെന്നും ഫസല്‍ മുഹമ്മദ് പറഞ്ഞു.
Read Moreലഹരി കവരുന്ന കൗമാരം: വിമുക്തി ഡി അഡിക്ഷന് കേന്ദ്രങ്ങളിലെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധന; ജനുവരി ഫെബ്രുവരി മാസങ്ങളിലായി ചികിത്സയ്ക്കെത്തിയത് 588 കുട്ടികള്‍
കൊച്ചി: സംസ്ഥാനത്തെ വിമുക്തി ഡി അഡിക്ഷന് കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണത്തില്‍ വര്‍ധന. 2025 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 18 വയസില്‍ താഴെയുള്ള 588 കുട്ടികളാണ് ചികിത്സയ്ക്ക് എത്തിയത്. 2024 ല്‍ 2,880 കുട്ടികളാണ് ലഹരി വിമുക്ത ചികിത്സ തേടിയത്. 2023 ല്‍ 1,982 പേരും 2022 ല്‍ 1,238 പേരും 2021 ല്‍ 681 കുട്ടികളും ചികിത്സ തേടിയെത്തിയെന്നാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 14 ജില്ലകളിലും ഡി അഡിക്ഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തില്ല. ലഹരിക്കേസുകള്‍ വര്‍ധിക്കുമ്പോഴും വിമുക്തി മിഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച ഭരണാനുമതിയില്‍ പുതിയ ഡി-അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കുന്നതിന് തുക വകയിരുത്തിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. അതേസമയം, കുട്ടിക്കുറ്റവാളികള്‍ പ്രതികളാകുന്ന മയക്കുമരുന്ന് കടത്ത്, ലഹരി ഉപയോഗക്കേസുകള്‍ (എന്‍ഡിപിഎസ്) വര്‍ധിക്കുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍…
Read More‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’: ഹൈബി ഈഡന് എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റര്‍
കൊച്ചി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരേ എറണാകുളത്ത് പോസ്റ്റര്‍. മുനമ്പം ജനതയുടെ പേരില്‍ ഹൈബി ഈഡന് എംപിയുടെ എറണാകുളത്തെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. ‘വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട’ എന്ന് പോസ്റ്ററിലുണ്ട്. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് കോണ്‍ഗ്രസ് എംപിമാര്‍ വഖഫിനൊപ്പം നിന്നെന്ന് പോസ്റ്ററില്‍ പറയുന്നു. ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരേ വിധിയെഴുതും. ‘വഖഫിനൊപ്പം നില്ക്കുന്ന കോണ്‍ഗ്രസേ ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തുവെയ്ക്കും’ എന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനയും ദൈവം കാണാതിരിക്കില്ലെന്നും പോസ്റ്ററിലുണ്ട്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു പോസ്റ്ററും ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിട്ടുണ്ട്.…
Read Moreകല്‍പ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിന്റെ തൂങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
കല്‍പ്പറ്റ: കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ചന്ദ്രന്-ഓമന ദമ്പതികളുടെ മകന് ഗോകുലിന്റെ(18) മരണം വിവാദമായ സാഹചര്യത്തിലാണു തീരുമാനം. ഇന്നലെ രാവിലെയാണ് ഗോകുലിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ശുചിമുറിയിലെ ഷവറില്‍ ഷര്‍ട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു. എസ്എച്ച്ഒ, എസ്ഐ എന്നിവര്‍ക്ക് വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. പോലീസ് സ്റ്റേഷനില്‍വച്ചാണ് മരണം സംഭവിച്ചതെന്നതിനാല്‍ കസ്റ്റഡി മരണമായാണു പരിഗണിക്കുക. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ആദിവാസികളിലെ പണിയ വിഭാഗത്തില്‍പ്പെട്ട ഗോകുലിനെയും കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അഞ്ചുദിവസം മുന്‍പ് കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കോഴിക്കോട്ടുവച്ച് വനിതാ സെല്‍ ജീവനക്കാര്‍ തിങ്കളാഴ്ച രാത്രി കണ്ടെത്തി കല്‍പ്പറ്റ പോലീസിനു കൈമാറി. രാത്രി വൈകി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പെണ്‍കുട്ടിയെ ‘സഖി’യിലേക്കു മാറ്റി.…
Read Moreമഹാത്മാഗാന്ധിയുടെ പ്രപൗത്രി അന്തരിച്ചു
വഡോദര: മഹാത്മാഗാന്ധിയുടെ പ്രപൗത്രി നിലംബെൻ പരീഖ് (92) അന്തരിച്ചു. നവസാരിയിലെ വസതിയിലായിരുന്നു അന്ത്യം. മുത്തച്ഛൻ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെൻ പരീഖ് പ്രശസ്തയാകുന്നത്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവർ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെൻ തന്റെ ജീവിതം മുഴുവൻ ചെലവഴിച്ചത്. ഹരിലാൽ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളിൽ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു നിലംബെൻ. മകൻ സമീർ പരീഖ് നവസാരിയിൽ നേത്രരോഗവിദഗ്ധനായി ജോലി ചെയ്യുന്നു. പരേതനായ യോഗേന്ദ്രഭായിയാണ് ഭർത്താവ്.
Read Moreമയക്കു മരുന്നിന് അടിമയായി പിന്നാലെ വിഷാദ രോഗവും: ബാത്ത് റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് മുറിക്ക് പുറത്തിറങ്ങി; എംബിഎ വിദ്യാർഥി ഒന്പതാംനിലയിൽനിന്നു ചാടി മരിച്ചു
ലക്നോ: ഉത്തർപ്രദേശിൽ കെട്ടിടത്തിൽനിന്നു ചാടി എംബിഎ വിദ്യാർഥി ജീവനൊടുക്കി. ഹർഷിത് ത്യാഗി(25) ആണു മരിച്ചത്. ഗാസിയാബാദിലുള്ള ഇന്ദിരാപുരത്താണു സംഭവം. ഫ്ളാറ്റിന്റെ ഒന്‍പതാം നിലയിൽനിന്നുമാണ് ഹർഷിത് ചാടിയത്. മയക്കുമരുന്നിന് അടിമയായിരുന്ന ഹർഷിദ്, വിഷാദരോഗിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശുചിമുറിയിൽ പോകുകയാണെന്ന് പറഞ്ഞ് മുറിയിൽനിന്നു പുറത്തിറങ്ങിയ ഹർഷിദ്, ഫ്ളാറ്റിന്റെ ബാൽക്കണിയിലേക്കു കയറി ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ത്യാഗിയെ അമ്മയും ബന്ധുക്കളും ചേർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read Moreയുപിയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രക്കാരായ നവദമ്പതികൾ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ മൗ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രെയിലർ ട്രക്ക് ഇടിച്ച് ബൈക്ക് യാത്രികരായ നവദമ്പതികൾ മരിച്ചു. പവൻ കുമാർ സിംഗ് (29), ഭാര്യ റിങ്കി സിംഗ് (26) എന്നിവരാണ് മരിച്ചത്. ഹൽദാർപുർ പ്രദേശത്തെ ഗർവാ മോറിനു സമീപം ദേശീയപാത 34ൽ ആണ് അപകടമുണ്ടായത്. പിൽഖി വരുണ ഗ്രാമത്തിലുള്ള റിങ്കി സിംഗിന്റെ അമ്മയുടെ വീട്ടിലേക്കു പോകുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ട്രെയിലർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
Read More‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല’: എമ്പുരാന് പിന്തുണയുമായി ഹൈബി ഈഡന്
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന് എന്ന ചിത്രത്തിന് പിന്തുണയുമായി ഹൈബി ഈഡന് എംപി. ‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെ L’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് ഹൈബി ഈഡന് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തിരക്കഥാകൃത്ത് മുരളി ഗോപിയെയും സുപ്രിയയെയും പൃഥ്വിരാജിനെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായകന് മോഹന്‍ലാലിനെ പോസ്റ്റില്‍ ഹൈബി ടാഗ് ചെയ്തിട്ടുമില്ല. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേ ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന് 200 കോടി ക്ലബിലെത്തിയത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റ് ദൃശ്യങ്ങളാണ് ചിത്രത്തില്‍നിന്ന് നീക്കം ചെയ്തത്.
Read Moreവിദ്യാകിരണം പദ്ധതി: കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് വിതരണം ചെയ്തത് 2.24 കോടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദ്യാകിരണം പദ്ധതി വഴി വിതരണം ചെയ്തത് 2,24,08,500 രൂപ. സാമ്പത്തിക പരാധീനതമൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്കുന്ന തിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതിയാണ് വിദ്യാകിരണം. ഒന്നാം ക്ലാസ് മുതല്‍ പിജി/പ്രഫഷണല്‍ കോഴ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തേക്കാണ് (പത്തു മാസം) തുക അനുവദിക്കുന്നത്. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പ്രതിമാസം 300 രൂപയാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്. ആറു മുതല്‍ പത്തു വരെ 500 രൂപയും പ്ലസ് വണ്‍, പ്ലസ്ടു, ഐ ടി ഐ, തത്തുല്യമായ മറ്റു കോഴ്സുകള്‍ക്ക് 750 രൂപയും ഡിഗ്രി, പിജി, പോളി ടെക്നിക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്ക് ആയിരം രൂപയുമാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്.…
Read More