സിപിഎം പാർട്ടി കോൺഗ്രസിന് നാളെ മധുരയിൽ തുടക്കമാകും; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.എം.എസിനുശേഷം എം.എ. ബേബിയോ?

കണ്ണൂർ: സിപിഎം 24 ാം പാർട്ടി കോൺഗ്രസിന് നാളെ മധുരയിൽ തുടക്കമാകും. ബിജെപി മുഖ്യ എതിരാളിയാണെന്നും കോണ്‍ഗ്രസുമായി രാഷ്‌ട്രീയസഖ്യം പാടില്ലെന്നും സിപിഎമ്മിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആശയസമരത്തേക്കാള്‍ കൂടുതല്‍ പാര്‍ട്ടി ഘടനയിലുള്ള ചര്‍ച്ചകള്‍ക്ക് പാർട്ടി കോൺഗ്രസിൽ പ്രാധാന്യമുണ്ടാകും ഇത്തവണ. ഇ.എം.എസിനു ശേഷം കേരളത്തിൽനിന്ന് സിപിഎമ്മിന് ജനറൽ സെക്രട്ടറിയുണ്ടാകുമോയെന്നാണ് മധുരയിലെ പാർട്ടി കോൺഗ്രസിൽ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്‍നിന്നുള്ള രണ്ടാമത്തെ നേതാവായിരിക്കും എം.എ. ബേബി. 1962-64 കാലത്തും പിന്നീട് 1978 മുതല്‍ 1992 വരെയും ജനറല്‍ സെക്രട്ടറിയായിരുന്നു ഇ.എം.എസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 2005 മുതല്‍ 2015 വരെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം…

Read More

ഈദ് പ്രാർഥനയ്ക്കുശേഷം പലസ്തീൻ പതാക വീശി: യുപിയിൽ അന്വേഷണം

സഹാറൻപുർ: ഉത്തർപ്രദേശിൽ ഈദ് പ്രാർഥനയ്ക്കു ശേഷം ഒരുകൂട്ടം ആളുകൾ പലസ്തീൻ പതാക വീശുകയും ഹമാസ് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നു പോലീസ് സൂപ്രണ്ട് പറഞ്ഞു. അംബാല റോഡിലെ ഈദ്ഗാഹിൽ നമസ്‌കരിച്ചശേഷം, ചില യുവാക്കൾ പലസ്തീൻ പതാക വീശി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിലുൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

Read More

മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു: മറ്റിടങ്ങളിൽ മദ്യവില കൂട്ടും

ഭോപ്പാൽ: മധ്യപ്രദേശിൽ മതപരമായ പ്രാധാന്യമുള്ള 19 സ്ഥലങ്ങളിൽ ഇന്നുമുതൽ മദ്യവിൽപനയ്ക്ക് പൂർണനിരോധനം. മഹാകാലേശ്വർ ക്ഷേത്രനഗരമായ ഉജ്ജൈൻ, അമർകാന്തക്, ഓംകാരേശ്വർ, മുൽതായ്, മന്ദ്‌സൗർ, സൽക്കൻപുർ, ബർമാങ്കള, ബർമാൻഖുർദ്, ലിംഗ, കുന്ദൽപുർ, ബന്ദക്പുർ, മഹേശ്വര്, മണ്ഡലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, പനക്പുർ എന്നിവിടങ്ങളിലാണു നിരോധനം. സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ എക്സൈസ് നയപ്രകാരം, ഈ പ്രദേശങ്ങളിലെ നിലവിലുള്ള ഔട്ട്‌ലെറ്റുകൾ തുടർന്നു പ്രവർത്തിക്കുന്നത് നിരോധിച്ചതിനു പുറമെ മദ്യശാലകൾക്ക് പുതിയ ലൈസൻസുകൾ നൽകുകയുമില്ല. അടച്ചുപൂട്ടലിൽനിന്നുള്ള വരുമാനനഷ്ടം നികത്താൻ മറ്റ് സ്ഥലങ്ങളിൽ മദ്യത്തിന്‍റെ വില വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.

Read More

ഔറംഗസേബിന്‍റെ ശവകുടീരം: വിവാദം അനാവശ്യമെന്ന് ആർ‌എസ്‌എസ് നേതാവ്

ന്യൂഡൽഹി: മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരത്തെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ മുതിർന്ന ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ബിജെപിയും പ്രതിപക്ഷവും തമ്മിൽ ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനു കാരണമായ വിഷയത്തെ തള്ളിക്കളഞ്ഞാണു ജോഷിയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ ഖുൽദാബാദിലാണ് ഔറംഗസേബ് മരിച്ചത്. അദ്ദേഹത്തിന്‍റെ ശവകുടീരം ഇവിടെയാണ് നിർമിച്ചത്. അഫ്സൽ ഖാന്‍റെ ശവകുടീരം നിർമിച്ചുകൊണ്ട് ഛത്രപതി ശിവജി സൃഷ്ടിച്ച മാതൃക ഇന്ത്യയുടെ ഉദാരതയും മനോഭാവവും എടുത്തുകാണിക്കുന്നു. ശവകുടീരം നിലനിൽക്കും, അതു കാണാൻ ആഗ്രഹിക്കുന്ന ആർക്കും സന്ദർശിക്കാമെന്നും ജോഷി കൂട്ടിച്ചേർത്തു. സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി മുഗൾ ഭരണാധികാരിയെ പ്രശംസിച്ചതിനെത്തുടർന്ന്, ഔറംഗസേബിന്‍റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കം ആഴ്ചകളോളം വാർത്തകളിൽ നിറഞ്ഞുനിന്നു. ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പോലും പിന്തുണച്ചു. വിഷയം നാഗ്പുരിൽ വലിയ അക്രമത്തിനു കാരണമാവുകയും ചെയ്തു. അക്രമസംഭവങ്ങളിൽ 14 പോലീസ് ഉദ്യോഗസ്ഥർ…

Read More

ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന ഹർജി; കന്യകാത്വ പരിശോധനയ്ക്കു നിർബന്ധിക്കുന്നത് മൗലികാവകാശലംഘനം: ഛത്തീസ്ഗഡ് ഹൈക്കോടതി

ന്യൂഡൽഹി: ഒരു സ്ത്രീയെ കന്യകാത്വപരിശോധനയ്ക്ക് വിധേയയാകാൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്‍റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരം നടപടികൾ അന്തസും സ്വതന്ത്ര ജീവിതവും ഉറപ്പുനൽകുന്ന ഭരണഘടനയ്ക്ക് എതിരാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 21നെ മൗലികാവകാശങ്ങളുടെ കാതൽ എന്ന് വിശേഷിപ്പിച്ച കോടതി, കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് ഒരു സ്ത്രീയുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വകാര്യതയ്ക്കും എതിരായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. തന്‍റെ ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിനാൽ കന്യകാത്വ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ജസ്റ്റീസ് അരവിന്ദ് കുമാർ വർമ അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. 2023ൽ വിവാഹിതരായ ദന്പതികളാണ് കോടതിയെ സമീപിച്ചത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് പറഞ്ഞ ഭാര്യ അയാളോടൊപ്പം താമസിക്കാൻ വിസമ്മതിച്ചു. കൂടാതെ ഭർത്താവിൽനിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. തുടർന്നാണ് ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും കന്യകാത്വപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട്…

Read More

24 മണിക്കൂറിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ പകൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ പകൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 38 ഡിഗ്രി വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോരമേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു. ഏപ്രിൽ അഞ്ചു വരെ സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ…

Read More

എമ്പുരാനല്ല, വെറും ‘എംബാം’പുരാന്‍’; എമ്പുരാൻ സിനിമയെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാനെതിരെ പരിഹാസവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചിത്രം റീഎഡിറ്റ് ചെയ്ത് പുറത്തിറക്കാനുള്ള തീരുമാനം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. ഇനി കാണുന്നത് എമ്പുരാനായിരിക്കില്ലെന്നും വെറും ‘എംബാം’പുരാന്‍ ആയിരിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല, കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നും സുരേന്ദ്രൻ കുറിച്ചു. എമ്പുരാനെതിരെ സംഘപരിവാര്‍ ആക്രമണം രൂക്ഷമായതോടെ ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം നടന്‍ മോഹന്‍ലാല്‍ സ്ഥിരീകരിക്കുകയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ നടന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞുവെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ തന്‍റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണെന്നും മോഹന്‍ലാല്‍…

Read More

ഡ്രഗ് ഇൻസ്പെക്‌ടർമാരും ഫാർമസി ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം: പേവിഷ വാക്സിന്‍റെ വ്യാജപതിപ്പ്!

ന്യൂഡൽഹി: പേ വിഷബാധയ്ക്കെതിരേ (ആന്‍റി റാബീസ് ) ഉപയോഗിക്കുന്ന വാക്സിനായ അഭയ്റാബിന്‍റെ വ്യാജപതിപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ വ്യാപിക്കുന്നതായി ഡൽഹി ഡ്രഗ്സ് കണ്‍ട്രോൾ വകുപ്പ്. വ്യാജ വാക്സിൻ പൊതുജനാരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ അനുബന്ധസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്‍റെ ഉത്പന്നം എന്ന അവകാശത്തോടെയാണ് വ്യാജവാക്സിൻ പ്രചരിക്കുന്നതെന്നും ഡ്രഗ്സ് കണ്‍ട്രോൾ വകുപ്പ് കണ്ടെത്തി. വൈറസ് ബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള മൃഗഡോക്‌ടർമാർക്കും വൈറസ് ബാധയുണ്ടെന്ന് സംശയക്കുന്നവർക്കും പ്രധാനമായും നൽകുന്ന വാക്സിനാണ് അഭയ്റാബ്. ഇവയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോൾ യൂണിറ്റ് ചൂണ്ടിക്കാട്ടുന്നു. ഡ്രഗ് ഇൻസ്പെക്‌ടർമാരും ഫാർമസി ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. യഥാർഥ വാക്സിൻ കുപ്പികൾ മാത്രമേ വിൽക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. ഫാർമസികൾ അവരുടെ വാക്സിൻ വിതരണം ശരിയായ ഇൻവോയ്സുകൾ വഴി പരിശോധിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും…

Read More

പ്രസവാനുകൂല്യ പദ്ധതി: ഫണ്ടിൽ പകുതിപോലും വിനിയോഗിച്ചില്ല

ന്യൂഡൽഹി: കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രസവാനുകൂല്യപദ്ധതി ‘പ്രധാൻ മന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ)’ ഫണ്ടിൽ പകുതിപോലും വിനിയോഗിച്ചിട്ടില്ലെന്ന് പാർലമെന്‍ററിസമിതിയുടെ കണ്ടെത്തൽ. 2023-24ൽ പദ്ധതിക്കുവേണ്ടി 2,067 കോടി രൂപ ബജറ്റിൽ നീക്കിവച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 1,500 കോടി രൂപയായി ഇത് കുറച്ചു. ഇതിൽ വിനിയോഗിച്ചത് 870.34 കോടി രൂപ മാത്രമാണ്. 2024-25ൽ എസ്റ്റിമേറ്റ് പുതുക്കിയതോടെ 2,067 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് 754 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞവർഷം ഡിസംബർ 31 വരെ ഇതിൽ 384.36 കോടി രൂപ മാത്രമാണ് വിനിയോഗിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആദ്യത്തെ കുഞ്ഞിന്‍റെ ജനനസമയത്ത് അമ്മയ്ക്കു നൽകുന്ന 5,000 രൂപയുടെ ധനസഹായം 6,000 രൂപയായി ഉയർത്താൻ കോണ്‍ഗ്രസ് എം.പി. ദിഗ്വിജയ സിംഗിന്‍റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ഈ തുക ഭക്ഷ്യവിലപ്പെരുപ്പവുമായി ബന്ധപ്പെടുത്തി യഥാസമയം പരിഷ്കരിക്കണമെന്നും ശിപാർശയിലുണ്ട്. പിഎംഎംവിവൈ പദ്ധതിപ്രകാരം, ആദ്യകുട്ടിക്ക് പ്രസവാനുകൂല്യമായി…

Read More

ഒടുവിൽ കട്ടുപൂച്ചനും പിടിയിൽ: സംസ്ഥാനത്തെ ഒന്നാകെ വിറപ്പിച്ച കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ

ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ അവസാന പ്രതിയും പിടിയിൽ. രാമനാഥപുരം പരമക്കുടി സ്വദേശി 56 കാരനായ കട്ടുപൂച്ചൻ ആണ് ഇപ്പോൾ അറസ്റ്റിൽ ആയത്. മണ്ണഞ്ചേരി എസ്എച്ച്ഒ ടോൾസൻ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുറുവാ സംഘത്തിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് കേരളത്തിൽ തുടർച്ചയായി മോഷണം നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ ആളാണ് കട്ടൂപൂച്ചൻ. 2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി ഇയാളെ വിട്ടയച്ചു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും കട്ടുപൂച്ചനെതിരേ നിരവധി കേസുകളുണ്ട്.    

Read More