പത്തനംതിട്ട: തിരുവനന്തപുരത്ത് ട്രെയിനു മുമ്പില്‍ ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ കോന്നി അതിരുങ്കല്‍ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടില്‍ മധുസൂദനന്റെ മകള്‍ മേഘ(25)യെ സുഹൃത്തായ ഉദ്യോഗസ്ഥന് സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. മേഘയുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് അവശേഷിക്കുന്നതെന്ന് പിതാവ് മധുസൂദനന് പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ മേഘയുടെ അക്കൗണ്ടില്‍നിന്ന് പണം അയാളുടെ അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്. കുറച്ചു തിരിച്ചു വന്നിട്ടുണ്ട്. പത്താം മാസം വരെ ചെറിയ തുകയും അതിനു ശേഷം മുഴുവന്‍ പണവും അക്കൗണ്ടിലേക്ക് പോയി. മൂന്നര ലക്ഷത്തോളം രൂപ ഇങ്ങനെ പോയിട്ടുണ്ട്. മകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പണം പോലും കൈവശം ഉണ്ടായിരുന്നില്ലെന്ന് മധുസൂദനന് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി കൊണ്ടുകൊടുക്കുന്ന അവസ്ഥ വരെയുണ്ടായിരുന്നു. തന്റെ പരാതി പ്രകാരം അയാളെ ഐബി കസ്റ്റഡിയില്‍ എടുത്തിരുന്നു. കുറെ ദിവസം കസ്റ്റഡിയില്‍ വച്ച ശേഷം…
Read MoreCategory: Loud Speaker
ഓട്ടോ- ടാക്സി ഡ്രൈവർമാർ ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാർ ഹോട്ടലുകളുടെ മുന്നിലെ സെക്യൂരിറ്റി ജോലിക്കാർ എന്നിവർക്കു വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണമെന്നും വിവിധ വകുപ്പ് അധ്യക്ഷൻമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഓട്ടോ- ടാക്സി ഡ്രൈവർമാർ, ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാർ, ഹോട്ടലുകളുടെ മുന്നിലെ സെക്യൂരിറ്റി ജോലിക്കാർ എന്നിവർക്കു വിശ്രമകേന്ദ്രങ്ങളും കുടിവെള്ളവും ഉറപ്പാക്കണം. തൊഴിലുറപ്പു തൊഴിലാളികൾക്കു പുതുക്കിയ സമയക്രമം ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കണം. ടൂറിസ്റ്റുകൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാനിർദേശം എത്തിക്കണം. വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകുന്നേരത്തെ ചൂടിൽ കുറവുണ്ടാകുമെങ്കിലും ജാഗ്രതയിൽ കുറവുവരരുത്. ഉഷ്ണതരംഗം മറികടക്കാനുളള നിർദേശങ്ങളും സന്ദേശങ്ങളും തദ്ദേശ തലത്തിൽ നടപ്പാക്കണം. ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്കു താലൂക്ക് ആശുപത്രികളിൽ ചികിത്സാ സൗകര്യം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.…
Read Moreവാഹന പരിശോധനയ്ക്കിടെ പോലീസിനു മുന്നിൽപ്പെട്ടു; പിടിയിൽ ആകുമെന്ന് അറിഞ്ഞപ്പോൾ ഭാര്യയെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്നു; സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പോലീസിനു മുന്നിൽനിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച് വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലീസിനു മുന്നിൽപ്പെട്ടത്. തുടർന്ന് കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെയും കുട്ടിയെയും കാറിൽ ഉപേക്ഷിച്ചാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ ചിത്രങ്ങൾ പോലീസ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്. വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന്…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക്: ആര്യാടന് ഷൗക്കത്തും എം. സ്വരാജും സ്ഥാനാര്‍ഥികളാവാന്‍ സാധ്യത
കോഴിക്കോട്: രാജ്യത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പുകമ്മീഷന് നടപടി തുടങ്ങിയതോടെ മലപ്പുറത്തെ നിലമ്പൂരിലും മുന്നണികള്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് കടന്നു. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടികളില്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. നിലമ്പൂരിനെ പ്രതിനിധീകരിച്ചിരുന്ന ഇടതുസ്വതന്ത്രന് പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 13ന് നിയമസഭാംഗത്വം രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അന്‍വര്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എഴുത്തുകാരനും സിനിമാ പ്രവര്‍ത്തകനുമായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് മത്സരിച്ച ഷൗക്കത്ത് പി.വി. അന്‍വറിനോട് പരാജയപ്പെടുകയായിരുന്നു. അന്‍വറിനെ യുഡ്എഫിന്റെ ഭാഗമാക്കുന്നതില്‍ ശക്തമായി എതിര്ക്കുന്നയാളാ ണു ഷൗക്കത്ത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി സ്ഥാനാര്‍ഥിയാകാന്‍ ചരടുവലിക്കുന്നതായും റിപ്പോർട്ടുണ്ട്. സിപിഎമ്മിന്റെ യുവ നേതാവ് എം. സ്വരാജ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. നിലമ്പൂര്‍ സ്വദേശിയായ…
Read Moreഐടി വനിതാ എൻജിനിയറെ കാമുകനും കൂട്ടുകാരും കൂട്ടബലാത്സംഗം ചെയ്തു: ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടി
പുനെ: പുനെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ വനിതാ സോഫ്റ്റ്വെയർ എൻജിനീയറെ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ലഹരി കലർത്തിയ പാനീയം നൽകിയാണ് പീഡനത്തിനിരയാക്കിയത്. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു. മുംബൈ കാന്തിവലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി. 2021ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വൻകിട കെട്ടിട നിർമാണസ്ഥാപനത്തിന്റെ ഉടമയുടെ മകനാണെന്നാണ് ഇയാൾ യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ആഡംബര കാറുകളിലാണ് യുവതിയെ സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി. അടുപ്പത്തിലായതോടെ കാന്തിവലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുനെയിൽവച്ച് ഇയാളും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെയാണു പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസി വോട്ടർ സർവേഫലം പുറത്ത്: തമിഴ്നാടിനു പ്രിയങ്കരൻ എം.കെ. സ്റ്റാലിൻ! രണ്ടാം സ്ഥാനത്ത് വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്തേക്കു ജനം ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെ? സി വോട്ടർ നടത്തിയ സർവേയിൽ ദ്രാവിഡമണ്ണിന്റെ തലവര മാറ്റിയ, അഞ്ചുതവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കലൈഞ്ജർ എം. കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻതന്നെയാണ് ഒന്നാം സ്ഥാനത്ത്. സർവേയിൽ പങ്കെടുത്ത 27 ശതമാനം പേരും ഡിഎംകെ നേതാവ് സ്റ്റാലിനെ അനുകൂലിക്കുന്നു. അതേസമയം, നടനും രാഷ്ട്രീയക്കാരനുമായ വിജയ് രണ്ടാം സ്ഥാനം നേടിയതു സംസ്ഥാനത്ത് ഒരു രാഷ്ട്രീയ മാറ്റത്തിനു സാധ്യതയുണ്ടെന്ന സൂചനയാണു നൽകുന്നതെന്നും സർവേഫലം ചൂണ്ടിക്കാണിക്കുന്നു. തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിച്ചു. പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി 10 ശതമാനം പിന്തുണയോടെ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ തമിഴ്നാട് ബിജെപി മേധാവി കെ. അണ്ണാമലൈ ഒന്‍പതു ശതമാനം വോട്ട് നേടി. സ്റ്റാലിന്റെ നേതൃത്വത്തോടുള്ള താത്പര്യമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ റേറ്റിംഗ് മറ്റുള്ളവരേക്കാൾ…
Read More‘പ്രായപരിധിയിൽ ഇളവ് കിട്ടുന്നവർക്കും പാർട്ടി ജനറൽ സെക്രട്ടറിയാകാം’: പ്രകാശ് കാരാട്ട്
ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിൽ ഒന്നോ രണ്ടോ നേതാക്കൾക്കു മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് ആലോചിക്കുകയെന്നു സിപിഎം പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട്. പ്രായപരിധിയിൽ ഇളവു കിട്ടുന്നവർക്കും ജനറൽ സെക്രട്ടറിയാകാൻ തടസമില്ലെന്നും പിബിയിലെ ഏറ്റവും മുതിർന്ന അംഗംതന്നെ ജനറൽ സെക്രട്ടറിയാകണമെന്നില്ലെന്നും ഒരു മാധ്യമത്തോടു സംസാരിക്കവേ കാരാട്ട് വ്യക്തമാക്കി. ചർച്ചയിൽ ഉയരുന്ന നിർദേശം അനുസരിച്ചാകും ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുക. കേന്ദ്രകമ്മിറ്റി 75 വയസ് പ്രായപരിധി നിലനിര്‍ത്തുമെന്ന് മാത്രമാണ് തീരുമാനിച്ചിട്ടുള്ളു. ഇത് കേന്ദ്ര കമ്മിറ്റിക്കാണ് കാലാകാലങ്ങളിൽ തീരുമാനിക്കാൻ കഴിയുന്നത്. ഒരിക്കൽ ഇളവ് നല്കിയാൽ അവർ സിസിയിലെ പൂർണ അംഗങ്ങളാണ്. അവർക്ക് ജനറൽ സെക്രട്ടറിയാകാൻ തടസമില്ല. ജനറൽ സെക്രട്ടറിയാകാൻ ഒരാൾക്കുള്ള യോഗ്യത സിസി അംഗമാകണം എന്നതു മാത്രമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Read Moreപ്രസവ സമയം ആയിട്ടില്ല ഇനിയുമുണ്ട് മണിക്കൂറുകൾ: ഗർഭിണിയെ രണ്ടുതവണ തിരിച്ചയച്ചു; ഒടുവിൽ പ്രസവം വഴിയിൽ; നവജാത ശിശു മരിച്ചു
ഭോപ്പാൽ: ഗർഭിണിയായ യുവതിക്കു ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയിൽ മധ്യപ്രദേശ് സൈലാനയിലാണു സംഭവം. യുവതിയെ ആരോഗ്യകേന്ദ്രത്തിൽനിന്നു രണ്ടുതവണ തിരിച്ചയച്ചെന്നും പിന്നീട് വഴിയിൽ പ്രസവിച്ചശേഷം ഭർത്താവ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് നവജാത ശിശു മരിച്ചതെന്നും പരാതിയിൽ പറയുന്നു. കൃഷ്ണ ഗ്വാല എന്ന യുവാവാണ് തന്റെ ഭാര്യ നീതുവിനെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രണ്ടു തവണ കൊണ്ടുപോയത്. ആദ്യം കൊണ്ടു പോയപ്പോൾ പ്രസവസമയം ആയില്ലെന്നുപറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് പുലർച്ചെ ഒന്നിന് മണിക്ക് വീണ്ടും പ്രസവ വേദന വന്നതിനെത്തുടർന്ന് എത്തിയപ്പോഴും 15 മണിക്കൂർ കൂടി കഴിയുമെന്ന് പറഞ്ഞു തിരിച്ചയച്ചു. ദന്പതിമാർ ആശുപത്രിയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുലർച്ചെ മൂന്നിന് വഴിയിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഇതേത്തുടർന്ന് നവജാത ശിശു മരിച്ചു. കുഞ്ഞിന്റെ മരണത്തിന് ഗ്വാല ആശുപത്രി മാനേജ്മെന്റിന്റെ ഗുരുതര പിഴവാണ് കാരണമെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പറഞ്ഞു.
Read Moreചികിത്സ തേടിയവരുടെ വിവരങ്ങള്‍ നല്കാന് നോട്ടീസ്: ലഹരി വിമുക്തരുടെ പിന്നാലെ പോലീസ്; വിവാദം പുകയുന്നു
കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതിന്റെ പേരിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരാകുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ലഹരിയില്‍നിന്നു മോചിതരാകാന്‍ ചികിത്സ തേടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണു പോലീസ്. രോഗികളുടെ പൂര്‍ണ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് ഇത്തരം ചികിത്സാ കേന്ദ്രങ്ങള്‍ക്കു പോലീസ് നോട്ടീസ് നല്‍കിവരികയാണ്. പോലീസ് നടപടി വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പോലീസ് നീക്കത്തിനെതിരേ രംഗത്തുവന്നു. ആശുപത്രികളില്‍നിന്നു ലഹരി വിമോചന ചികിത്സയ്ക്കു വിധേയരായവരുടെ പേര്, വയസ്, വിലാസം തുടങ്ങിയ വിവരങ്ങളാണു പോലീസ് ശേഖരിക്കുന്നത്. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പോലീസ് വിവരം തേടുന്നുണ്ട്. ചികിത്സയ്ക്ക് വിധേയരായവര്‍ക്കു മയക്കുമരുന്ന് എത്തിച്ചുകൊടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലഹരിവേട്ട നടത്തുകയാണ് പോലീസിന്റെ ലക്ഷ്യമെങ്കിലും ഇത്തരം നീക്കം നിയമവിരുദ്ധമാണെന്നാണു സൈക്യാട്രിസ്റ്റുകള്‍ പറയുന്നത്. 2017ലെ…
Read Moreകുഴൽനാടന്റേത് ഉണ്ടയില്ലാ വെടി; കോടതി തള്ളിയാലും കുഴൽനാടൻ മരിക്കുന്നതുവരെ ഇതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് എം.വി. ഗോവിന്ദൻ
തളിപ്പറന്പ്: മാത്യു കുഴൽനാടന്റെ ഉണ്ടയില്ലാ വെടി ഹൈക്കോടതി അതിന്റെ ശരിയായ അർഥത്തിലെടുത്തു തള്ളിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി ഉൾപ്പെട്ട മാസപ്പടി ആരോപണ കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന കുഴൽനാടന്റെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫും ബിജെപിയും ഉൾപ്പെട്ട മഴവിൽ സഖ്യത്തിന്റെ ഒരു ആരോപണം കൂടിയാണ് ഇപ്പോൾ തകർന്നടിഞ്ഞത്. സർക്കാരിനും മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കും എതിരേ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഈ കേസ്. ഹൈക്കോടതി വിധി മാധ്യമങ്ങൾക്ക് കിട്ടിയ അടികൂടിയാണ്. തെളിവില്ലാതെ ആരെയും ശിക്ഷിക്കാനാവില്ല. തെളിവില്ല എന്നതു വസ്തുതാപരമായ കാര്യമാണ്. കോടതി തള്ളിയാലും കുഴൽനാടൻ മരിക്കുന്നതുവരെ ഇതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Read More