ന്യൂഡൽഹി: ഈമാസം 24, 25 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി. സെൻട്രൽ ലേബർ കമ്മീഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചയിലാണു തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിയത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം ഒന്‍പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
Read MoreCategory: Loud Speaker
‘നമ്മൾ ഒടുവിൽ ഒരേ ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്നു പറഞ്ഞപ്പോൾ എന്റെ സുഹൃത്തും സഹയാത്രികനും എന്നെ വികൃതിയെന്നു വിളിച്ചു’ … തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ബിജെപി നേതാവ്
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ട എംപി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ‘നമ്മൾ ഒടുവിൽ ഒരേ ദിശയിലേക്കാണു സഞ്ചരിക്കുന്നതെന്നു ഞാൻ പറഞ്ഞതിനാൽ എന്റെ സുഹൃത്തും സഹയാത്രികനും എന്നെ വികൃതിയെന്നു വിളിച്ചു’ എന്ന അടിക്കുറിപ്പോടെയാണു ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ തരൂരിന്റെ പ്രതികരണവും എത്തി. “ഭുവനേശ്വറിൽനിന്നുള്ള ഒരു സഹയാത്രികൻ! നാളെ രാവിലെ ഞാൻ കലിംഗ ലിറ്റ്ഫെസ്റ്റിനെ അഭിസംബോധന ചെയ്യുന്നു, ഉടനെ തിരിച്ചെത്തും!!. ചിത്രം വൈറലായതോടെ പലരും കമന്റുകളുമായി രംഗത്തെത്തി. രാഷ്ട്രീയഎതിരാളിയായ ബിജെപിയോടുള്ള നിഷ്പക്ഷ നിലപാടുകളുടെ പേരിൽ തരൂർ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
Read Moreപിണറായിക്ക് ഇളവ്, പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണം; താൻ ഒഴിയുമെന്ന് ബൃന്ദ കാരാട്ട്
ചെന്നൈ: സിപിഎം ദേശീയതലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്നും എന്നാൽ, കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുമെന്നും പോളിറ്റി ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബിജെപി ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കും. കേരള മുഖ്യമന്ത്രിക്ക് നേരത്തെയും ഇളവ് നൽകിയിട്ടുണ്ട്. കൂടുതൽ പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ചെന്നൈയിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസാണു പ്രായം. മധുര പാർട്ടി കോൺഗ്രസോടെ താൻ പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയുമെന്നും അവർ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ഡൽഹിയിൽ ചേർന്ന് പാർട്ടി കോൺഗ്രസിനു മുന്നോടിയായി സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും. ഏപ്രിൽ രണ്ടു മുതൽ ആറുവരെയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.
Read Moreനാഗ്പുർ അക്രമം; മുഖ്യപ്രതി ഫാഹിം ഖാൻ ഉൾപ്പെടെ 5 പേർക്കെതിരേ രാജ്യദ്രാഹക്കുറ്റം; ഖുൽതാബാദിയിൽ കനത്ത സുരക്ഷ
മുംബൈ: മുഗൾ സാമ്രാജ്യകാലത്തെ രാജാവ് ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി വിഎച്ച്പി ഉൾപ്പെടെയുള്ള സംഘടനകൾ നാഗ്പുരിൽ നടത്തിയ മാർച്ചിനെത്തുടർന്നുണ്ടായ അക്രമസംഭവത്തിൽ അഞ്ചുപേർക്കെതിരേ രാജ്യദ്രോഹക്കുറ്റം. മുഖ്യപ്രതി ഫാഹിം ഖാനും മറ്റ് അഞ്ച് പേർക്കുമെതിരേയാണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലെ ഖുൽതാബാദിലാണ് ഔറംഗസേബിന്റെ ശവകുടീരം നിലനിൽക്കുന്നത്. അനിഷ്ടസംഭവങ്ങളെത്തുടർന്ന് ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreഔദ്യോഗികവസതിയിൽ നോട്ടുകെട്ടുകൾ; ഡൽഹിയിൽ ജഡ്ജിയെ സ്ഥലംമാറ്റി; പണം കണ്ടെത്തിയത് തീപിടിത്തമുണ്ടായശേഷമുള്ള പരിശോധനയിൽ
ന്യൂഡൽഹി: ഒദ്യോഗിക വസതിയില്‍നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലംമാറ്റി. അലഹബാദ് ഹൈക്കോടതിയിലേക്കാണു സ്ഥലംമാറ്റം. ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഈ മാസം 14നായിരുന്നു സംഭവം. തീപിടിത്തമുണ്ടാകുന്പോൾ ജസ്റ്റീസ് വര്‍മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്നു വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി. തീയണച്ചതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരുമുറിയിൽനിന്നു നോട്ടുകെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജിവ് ഖന്നയെ അറിയിച്ചു. ജസ്റ്റീസ് ഖന്നയുടെ നേതൃത്വത്തില്‍ ഉടന്‍ സുപ്രീംകോടതി കൊളീജിയം വിളിച്ചുചേര്‍ത്തു. യശ്വന്ത് വര്‍മയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍…
Read Moreദേശീയഗാനം ആലപിക്കുന്പോൾ ചിരിച്ചും വർത്തമാനം പറഞ്ഞും ബിഹാർ മുഖ്യമന്ത്രി; വ്യാപക പ്രതിഷേധം
പട്ന: പൊതുവേദയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. പട്നയിൽ നടന്ന കായിക പരിപാടിക്കിടെയാണു സംഭവം. ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിതീഷ് കുമാർ, ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ദീപക് കുമാറിനോടു ചിരിച്ചുകൊണ്ട് സംസാരിക്കുന്നതു വീഡിയോയിൽ കാണാം. നിതീഷ് കുമാർ, ഉദ്യോഗസ്ഥന്റെ തോളിൽ തട്ടുന്നതും വേദിയിലുണ്ടായിരുന്ന ഒരാളെ നോക്കി കൈ കൂപ്പുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിതീഷിന്റെ ചെയ്തികളെ ദീപക് കുമാർ നിരുത്സാഹപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ദേശീയഗാനത്തെ അപമാനിച്ചെന്നും എല്ലാ ദിവസവും യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും പ്രായമായവരെയും അപമാനിക്കുകയാണെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പറഞ്ഞു. മൊബൈൽ ഫോണുകളുടെ ഉപയോഗം പത്ത് വർഷത്തിനുള്ളിൽ ഭൂമിയുടെ നാശത്തിലേക്ക് നയിക്കുമെന്ന നിതീഷ് കുമാറിന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. ബിഹാറിന് ഇത്രയും യാഥാസ്ഥിതികനായ മുഖ്യമന്ത്രിയുണ്ടായതു നിർഭാഗ്യകരവും അപലപനീയവുമാണെന്നു പ്രതിപക്ഷം ആക്ഷേപിക്കുന്നു.
Read Moreപെൺകുട്ടിയുടെ മാറിടത്തിൽ തൊടുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗശ്രമമായി കണക്കാക്കാൻ സാധിക്കില്ല : അലഹബാദ് ഹൈക്കോടതി
അലഹബാദ്: പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗശ്രമമായി കണക്കാക്കാൻ ആകില്ലെന്നു അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്ക്കോട് ഉത്തരവിനെതിരേ രണ്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റീസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചിന്റേതാണ് വിവാദ നിരീക്ഷണം.
Read Moreഅനിശ്ചിതകാല നിരാഹാരം തുടങ്ങി ആശാ പ്രവർത്തകർ; കേന്ദ്രവുമായി ചർച്ചയ്ക്ക് ആരോഗ്യമന്ത്രി ഡൽഹിയിൽ
തിരുവനന്തപുരം: മുപ്പത്തൊന്പതാം ദിവസത്തിലേക്ക് കടന്ന ആശാ പ്രവർത്തകരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമാ യി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്നു മുതലാണ് നിരാഹാരത്തിന് തുടക്കമായത്. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സമരസമിതി നേതാക്കളായ തൃക്കണ്ണാപുരം സ്വദേശി തങ്കമണി, പുതുക്കുറുച്ചി സ്വദേശി ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഡോ. കെ.ജി. താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ഇന്നലെ എൻഎച്ച്എം ഡയറക്ടറും ആരോഗ്യമന്ത്രി വീണ ജോർജും ആശാപ്രവർത്തകരുടെ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആശമാർ നിരാഹാരസമരവുമായി മുന്നോട്ട് പോയത്. സമരം അവസാനിപ്പിച്ച് മടങ്ങിപ്പോകാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ് മന്ത്രി കാട്ടിയില്ലെന്നും സമരസമിതി നേതാക്കൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിരാഹാരസമരം തുടങ്ങുന്നതിന് മുൻപ് പേരിന് വേണ്ടി ചർച്ചയ്ക്ക് വിളിച്ചെന്ന് വരുത്തി തീർക്കാനായിരുന്നു ഇന്നലെത്തെ ചർച്ചയെന്നും…
Read Moreശംഭു അതിർത്തിയിൽ സംഘർഷം: കർഷകസമരക്കാരെ നീക്കി; സമരപ്പന്തലുകൾ പൊളിച്ചു
മൊഹാലി(പഞ്ചാബ്): കർഷകസമരത്തിന്റെ ഭാഗമായി പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്നവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കർഷകർ താത്കാലികമായി നിർമിച്ച സമരപ്പന്തലുകൾ പൊളിച്ചുനീക്കിയാണ് പോലീസ് നടപടി. അറസ്റ്റ് ചെയ്തു നീക്കിയ പ്രതിഷേധക്കാരെ പാട്യാല ബഹാദൂർ പോലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. കർഷക നേതാക്കളായ ജഗ്ജിത് സിംഗ് ദല്ലേവാൾ, സർവാൻ സിംഗ് പാന്ഥർ എന്നിവർ പഞ്ചാബ് പോലീസിന്റെ കസ്റ്റഡിയിലാണ്. സമരം തുടങ്ങി ഒരു വർഷത്തിനുശേഷമാണ് ശംഭു അതിർത്തി തുറക്കാൻ കഴിഞ്ഞത്. 3000 പോലീസുകാരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘർഷത്തെത്തുടർന്നു സംഗ്രൂർ, പട്യാല ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. 2024 ഫെബ്രുവരി 13 മുതൽ ശംഭുവിലും ഖനൗരിയിലും കർഷകർ പ്രതിഷേധം നടത്തിവരികയായിരുന്നു. മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നൽകണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. സമരക്കാർക്കുനേരേയുള്ള പഞ്ചാബ് പോലീസിന്റെ നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ…
Read More‘ജോലിക്കു പകരം ഭൂമി’ ലാലു പ്രസാദിനെ ഇഡി ചോദ്യംചെയ്തു
പട്ന: ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പട്നയിലെ ഇഡി ഓഫീസിൽ വച്ചു നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂർ നീണ്ടു. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛമായ വിലയ്ക്കു ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്. കഴിഞ്ഞ ദിവസം ഇതേ കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. മകൾ മിസാ ഭാരതിക്കൊപ്പമാണ് ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ആർജെഡി പ്രവർത്തകർ ഇഡി ഓഫീസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യം മുഴക്കി.
Read More