ഭർത്താവിനെ കൊന്നു വീപ്പയിലാക്കിയ കേസ്: പ്രതികളായ ഭാര്യയെയും കാമുകനെയും കോടതിവളപ്പിൽ അഭിഭാഷകർ ആക്രമിച്ചു

മീററ്റ്: മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീപ്പയില്‍ ഒളിപ്പിച്ച കേസിലെ പ്രതികളെ കോടതിയിൽ അഭിഭാഷകർ കൈകാര്യം ചെയ്തു. പ്രതികളായ മുസ്‌കാന്‍ റസ്‌തോഗിയെയും കാമുകന്‍ സാഹില്‍ ശുക്ലയെയും മീററ്റ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണു നൂറിലേറെ അഭിഭാഷകർ പ്രതികൾക്കുനേരേ രോഷാകുലരായി പാഞ്ഞടുക്കുകയും ആക്രമിക്കുകയും ചെയ്തത്. അതിക്രൂരമായി കൊലപാതകം നടത്തിയ പ്രതികൾ കോടതി മുറിയിൽനിന്ന് ഇറങ്ങിയശേഷമായിരുന്നു അഭിഭാഷകരുടെ ആക്രമണം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. അഭിഭാഷകർക്കിടയിൽനിന്നു പ്രതികളെ രക്ഷപ്പെടുത്തി പോലീസ് വാഹനത്തിൽ ഇരുത്തിയശേഷവും ആക്രമണമുണ്ടായി. അഭിഭാഷകർ വാഹനത്തിനുള്ളിൽ ക‍യറിയും മർദിച്ചു. ആക്രമണത്തിന്‍റെ വീഡിയോ വിവിധ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർച്ച് നാലിനായിരുന്നു കൊലപാതകം നടന്നത്. മുസ്‌കാന്‍റെ ഭർത്താവ് സൗരഭ് രജ്പുതിനു മയക്കുമരുന്നു നൽകി വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം 15 കഷണങ്ങളാക്കി വെട്ടിമുറിച്ച് ഡ്രമ്മിൽ ഒളിപ്പിക്കുകയും സിമന്‍റ് ഉപയോഗിച്ച് അടയ്ക്കുകയുമായിരുന്നു. സൗരഭിന്‍റെ കൊലപാതകം പൂർണമായും ആസൂത്രണം…

Read More

വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാൻ ശ്രമിച്ചു: പാന്പുപിടിത്തക്കാരൻ സന്തോഷ് മൂർഖന്‍റെ കടിയേറ്റു മരിച്ചു

കോയന്പത്തൂർ: തമിഴ്‌നാട്ടിലെ പ്രശസ്ത പാമ്പുപിടിത്തക്കാരൻ സന്തോഷ് കുമാർ (39) പാമ്പുകടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശിയാണ്. വടവള്ളിയിലെ വീട്ടിൽ കയറിയ മൂർഖനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷിനു കടിയേറ്റത്. ഉടൻതന്നെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പതിനഞ്ചാം വയസിലാണ് സന്തോഷ് പാമ്പിനെ പിടിക്കാൻ തുടങ്ങുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

Read More

ബിഎസ്എൻഎൽ 5ജി ജൂണിൽ; 4 -ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യം

കൊല്ലം: ബിഎസ്എൻഎലിന്‍റെ 4-ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള പരിവർത്തനം ജൂണിൽ ആരംഭിക്കും. ഇതിന്‍റെ പ്രാരംഭ സാങ്കേതിക നടപടികൾ ആരംഭിച്ച് കഴിഞ്ഞു.ഈ മാറ്റത്തിന് അധിക ഹാർഡ്‌വെയറുകളും സോഫ്റ്റ് വെയർ അപ്ഗ്രേഡുകളും ആവശ്യമാണ്. അടുത്ത തലമുറ കണക്ടിവിറ്റിയിലേക്കുള്ള സുഗമമായ മാറ്റത്തിനുള്ള അതിവേഗ നീക്കങ്ങളിലാണ് ഇപ്പോൾ ബിഎസ്എൻഎൽ അധികൃതർ. ഇതിന് മുന്നോടിയായി ഒരു ലക്ഷം സൈറ്റുകളിൽ 4- ജി വിന്യാസം പൂർത്തിയാക്കുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്.ഇവയിൽ 89,000 എണ്ണം ഇതിനകം ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. 72,000 സൈറ്റുകളുടെ കമ്മീഷനിംഗും പൂർത്തിയായി. സിംഗിൾ സെൽ ഫംഗ്ഷൻ ടെസ്റ്റ് പ്രക്രിയകൾ പുരോഗമിക്കുകയാണ്. 2025 മേയ് – ജൂൺ കാലയളവോടെ ഒരു ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമമാക്കും.ഇതിനെത്തുടർന്നായിരിക്കും ജൂണിൽ 4- ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിക്കുക.ചൈന, ദക്ഷിണ കൊറിയ, ഫിൻലന്‍ഡ്, സ്വീഡൻ എന്നീ രാജ്യങ്ങൾക്കൊപ്പം സ്വന്തമായി 4 -ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ലോകത്തിലെ…

Read More

‘പൊന്നേ…’ ഈ പോക്ക് എങ്ങോട്ടാണ്… പവന് 66,320

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്നലത്തെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,250 രൂപ, പവന് 66,000 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 72,000 നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3035 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.66 ആണ്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,810 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 111 രൂപയാണ്. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ…

Read More

“സിനിമയിൽ അക്രമങ്ങളെ മഹത്വവത്കരിക്കരുത്”; ഇത്തരം രംഗങ്ങൾ അക്രമവാസനയ്ക്കു പ്രേരണയാകുന്നെന്ന്  ഹൈക്കോടതി

കൊച്ചി: സിനിമകളിലെ അക്രമരംഗങ്ങള്‍ സമൂഹത്തില്‍ അക്രമവാസനയ്ക്കു പ്രേരണയാകുന്നതായി ഹൈക്കോടതി. സിനിമയിലെ ഇത്തരം രംഗങ്ങള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാല്‍, അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാനുസൃത സ്വാതന്ത്ര്യത്തിന്‍റെ മറവില്‍ ഇതെല്ലാം ന്യായീകരിക്കപ്പെടുകയാണെന്നും ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇപെടാന്‍ ഭരണകൂടങ്ങള്‍ക്കു പരിധിയുണ്ട്. എന്നാല്‍, ഇത്തരം അക്രമരംഗങ്ങള്‍ക്കും പരിധി വേണ്ടതല്ലേ. അക്രമങ്ങളെ മഹത്വവത്കരിക്കുകയാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. മനസിലെ ധാര്‍മികത നഷ്‌ടപ്പെട്ട അവസ്ഥയിലാണ് സമൂഹം. ഇന്ന് എന്തൊക്കെയാണു നടക്കുന്നതെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ, വനിതാ കമ്മീഷന്‍ അഭിഭാഷകയാണു സിനിമയിലെ അക്രമരംഗങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സിനിമയില്‍ മാത്രമല്ല, ടൂറിസം മേഖലയിലടക്കം ലിംഗഭേദവും ഉപദ്രവവും നിലനില്‍ക്കുന്നതായി വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും കോടതിയെ അറിയിച്ചു. ഈ വിഷയങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നു കോടതി നിര്‍ദേശിച്ചു.…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; അവസാനഘട്ട തെളിവെടുപ്പ് തുടങ്ങി; അഞ്ച് കൊലപാതക കേസുകളിലെയും തെളിവെടുപ്പ് ഇതോടെ പൂർത്തിയാകും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ അഫാനെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് തുടങ്ങിയത്. അഫാന്‍റെ പെണ്‍സുഹൃത്ത് ഫർസാന, അഫാന്‍റെ അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഇന്നത്തെ തെളിവെടുപ്പ്. ഇരുവരെയും പ്രതി കൊലപ്പെടുത്തിയത് ഈ വീട്ടിൽ വച്ചായിരുന്നു. ഇരുവരെയും കൊലപ്പെടുത്തിയ രീതി പ്രതി അഫാൻ അന്വേഷണ സംഘത്തോട് വിവരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും സാധനങ്ങൾ വാങ്ങിയ കടകളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. നേരത്തെ ഇയാളുടെ മുത്തശ്ശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലും പിതൃസഹോദരൻ അബ്ദുൾ ലത്തീഫ്, ഇദ്ദേഹത്തിന്‍റെ ഭാര്യ സജിതബീവി എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെയും തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. അതേ സമയം അഫാൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മാതാവ് ഷെമി ഇതുവരെയും മകനെതിരെ പോലീസിൽ മൊഴി നൽകിയിട്ടില്ല. കട്ടിലിൽ നിന്നും വീണത് കൊണ്ടാണ് പരിക്ക് പറ്റിയതെന്നാണ്…

Read More

ഭൂമിയെ തൊടാൻ സുനിതയും വിൽമോറും യാത്രതിരിച്ചു; നാളെ പുലർച്ചെ 3.27 ഓടെ ഫ്ലോറിഡ തീരത്തെ കടലിൽ പേടകമിറങ്ങും

ഫ്ളോറിഡ: 287 ദിവസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇവർക്കൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാവിലെ 10.35നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ‍സ്‌പേസ് എക്സിന്‍റെ ഡ്രാഗൺ ഫ്രീഡം പേടകം ഇവരുമായി ഭൂമിയിലേക്കു തിരിച്ചത്. 17 മണിക്കൂറിനുശേഷം നാളെ പുലർച്ചെ 3.27 ഓടെ (അമേരിക്കൻ സമയം ഇന്നു വൈകുന്നേരം 5.57) ഫ്ലോറിഡയുടെ തീരത്തോട് ചേർന്നു കടലിൽ ഡ്രാഗൺ പേടകം ഇറങ്ങും. ബഹിരാകാശത്ത് ഒന്നിലേറെ റിക്കാർഡുകൾ ഭേദിച്ചാണു സുനിതയുടെ മടക്കം. ഡ്രാഗൺ പേടകം ഞായറാഴ്ചയാണ് അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്. ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയ അമേരിക്കയുടെ ആനി മക്‌ ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്‍റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ…

Read More

സമരം 37-ാം ദിവസത്തിലേക്ക് ; നിരാഹാര സമരത്തിനു തയാറായി നിരവധി പേരെന്ന് ആശാപ്രവർത്തകർ

തിരുവനന്തപുരം: ആശ വർക്കേഴ്സ് സമരം 37ാം ദിവസത്തിലേക്ക് കടന്നു. 20 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങും. 20ന് രാവിലെ 11 ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരവുമായി മുന്നോട്ടു പോകുമെന്നും നിരാഹാര സമരത്തിനിരിക്കാൻ താൽപ്പര്യമറിയിച്ച് നിരവധി പ്രവർത്തകരാണ് മുന്നോട്ട് വരുന്നതെന്നും ആശാപ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്നു പേരായിരിക്കും നിരാഹാരസമരത്തിൽ ഭാഗമാവുക. പിന്നാലെ മറ്റുള്ളവരും പങ്കാളികളാകും. രാപ്പകൽ സമര കേന്ദ്രത്തിൽതന്നെയായിരിക്കം ആശ വർക്കർമാർ നിരാഹാരമിരിക്കുക. ഇന്നലെ ആശാപ്രവർത്തകർ സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. സമരം നേരിടാൻ സർക്കാർ പരിശീലന ക്ലാസ് നടത്തിയെങ്കിലും ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളിയാണ് ആശമാർ ഉപരോധ സമരത്തിൽ എത്തിയത്. മുഖ്യമന്ത്രിയോട് നേരിട്ട് വിഷയം പറയുമെന്ന് പ്രതിപക്ഷ നേതാവും സഭയിൽ വീണ്ടുമുയർത്തുമെന്ന് രമേശ് ചെന്നിത്തലയും സമരവേദിയിൽ പറഞ്ഞു. കേന്ദ്രത്തിൽ സമർദ്ദം ചെലുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉറപ്പ് നൽകി. എംഎൽഎമാരടക്കം നിരവധി…

Read More

ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി; നാഗ്പുരിൽ സംഘർഷം; കടകൾക്കും വാഹനങ്ങൾക്കും തീവച്ചു

മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പൂരിൽ പ്രകടനം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷം സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മഹല്‍ എന്ന പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 17 പേരെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. പൊളിച്ചില്ലെങ്കില്‍ കര്‍സേവയെന്ന വിഎച്ച്പി ഭീഷണിക്ക് പിന്നാലെയാണ് സംഘർഷം. പോലീസുകാര്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം, സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബരി മസ്ജിദിന്‍റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും…

Read More

ബംഗ്ലാദേശി പൗരന്മാരുടെ കുടിയേറ്റം കർശന നടപടിക്കു കേന്ദ്രം; ആധാർ കേന്ദ്രങ്ങളിലും പരിശോധന നിർബന്ധം

കൊല്ലം: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെയും അവർക്ക് സഹായം നൽകുന്നവരെയും പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രനിർദേശം. ഇത്തരം കേസുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകൾ ഒരു കുടക്കീഴിൽ ഉൾപ്പെടുത്തി അന്വേഷിക്കണം എന്നാണ് പ്രധാന നിർദേശം. മാത്രമല്ല ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും സൃഷ്‌ടിക്കുന്നതിന് കുടിയേറ്റക്കാരെ സഹായിക്കുന്നവരെ കണ്ടെത്തി കർശന നപടികൾ എടുക്കുകയും വേണം. ചിലർ ഇന്ത്യൻ പാസ്പോർട്ടും ആധാറും തരപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടന്നതായും ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർ അധികകാലം ഇന്ത്യയിൽ താമസിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലുള്ള കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിക്കുകയാണ് മന്ത്രാലയം.കുടിയേറ്റക്കാർക്ക് അനധികൃത രേഖകൾ നിർമിച്ച് നൽകിയവരെയും കേസിൽ പ്രതികളാക്കണമെന്നും നിർദേശത്തിലുണ്ട്. സംശയാസ്പദമായ എല്ലാ ആധാർ കാർഡുകളും പുനപരിശോധനയ്ക്ക് അയയ്ക്കണം.…

Read More