കോൽക്കത്ത: അടുത്ത വർഷം നടക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാൻ അസദുദീൻ ഒവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ). ബംഗാളിൽ പാർട്ടിക്ക് ഏകദേശം മൂന്നു ലക്ഷത്തോളം അംഗങ്ങളുണ്ട്. 2023 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാൾഡ, മുർഷിദാബാദ് എന്നിവിടങ്ങളിൽനിന്നു മാത്രം ഏകദേശം ഒന്നര ലക്ഷം വോട്ടുകൾ നേടിയെന്ന് എഐഎംഐഎം നേതാവ് ഇമ്രാൻ സോളങ്കി പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് എഐഎംഐഎം ബംഗാളിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള മാൾഡ, മുർഷിദാബാദ്, നോർത്ത് ദിനാജ്പുർ ജില്ലകളിൽ ഏഴു സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നു. ഈദിനു ശേഷം തെരഞ്ഞെടുപ്പിനു മുന്നോടിയായി റാലികൾ നടത്താൻ ഒവൈസി ബംഗാൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. 2011 ലെ സെൻസസ് പ്രകാരം പശ്ചിമ ബംഗാൾ ജനസംഖ്യയുടെ 27 ശതമാനം മുസ്ലിംകളാണ്.
Read MoreCategory: Loud Speaker
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ നടപടി ഉടനുണ്ടാകണം: വീട്ടുകാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതാണ്; ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ അന്വേഷണമടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നു ഹൈക്കോടതി. പോക്സോ കുറ്റകൃത്യമെന്ന സാധ്യത മുന്നില്‍ക്കണ്ടുള്ള അന്വേഷണമാണു നടക്കേണ്ടത്. പോക്സോ കേസ് ചുമത്തുന്ന കാര്യം അന്വേഷണഘട്ടത്തില്‍ ആലോചിച്ചാല്‍ മതിയാകും. കാസര്‍ഗോഡ് പൈവെളിഗെയിൽ 42കാരനോടൊപ്പം 15കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവം പരിഗണിക്കവേയാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. കാസര്‍ഗോഡ് സംഭവത്തില്‍ ആത്മഹത്യയാണു നടന്നതെന്ന മുന്‍ധാരണ വേണ്ടെന്നും കൊലപാതകമാണോ നടന്നതെന്നാണു കണ്ടെത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാതാകുന്നതിനും മരണത്തിനുമിടയില്‍ എന്തു സംഭവിച്ചുവെന്ന് വ്യക്തമാകാനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന് ഇന്നലെ നേരിട്ടു ഹാജരായിരുന്നു. റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെങ്കിലും അന്വേഷണം മോശമായ രീതിയിലാണെന്നു പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തെ കോടതി വിമര്‍ശിച്ചെന്നു വാര്‍ത്തകള്‍ വന്നതായി സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ വിമര്‍ശനമെന്ന നിലയില്‍ കോടതി…
Read Moreഞരമ്പുവേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്ക് ലഹരിമരുന്നായി വിറ്റു: ജന്‍ ഔഷധി ഔട്ട്ലറ്റിനെതിരേ നടപടിക്കു ശിപാര്‍ശ
കാഞ്ഞങ്ങാട്: ഞരമ്പുവേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്കു ലഹരിമരുന്നായി വിറ്റതായി പരാതി. സംഭവത്തില്‍ പടന്നക്കാട്ടെ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി ഔട്ട്ലറ്റിനെതിരേ നടപടിക്കു ശിപാര്‍ശ. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് എക്സൈസ് ഓഫീസിനു പരാതി ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്സൈസ് സിഐ വി.വി.പ്രസന്നകുമാര്‍, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇ.എന്‍. ബിജിന് എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട് ജന്‍ ഔഷധിയില്‍ സംയുക്ത പരിശോധന നടത്തി. പ്രസ്തുത ഗുളിക സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നായി വിറ്റെന്നാണു പരാതി. ന്യൂറോ, ഓര്‍ത്തോ ഡോക്ടര്‍മാര്‍ അസഹ്യമായ ഞരമ്പുവേദനയുള്ളവര്ക്കായി നല്കുന്ന ഗുളികയാണിത്. അപസ്മാര രോഗികള്‍ക്കും ഇതു നല്‍കാറുണ്ട്. സാധാരണ ഒരു മെഡിക്കല്‍ സ്റ്റോറിൽ ഉള്ളതി നേ ക്കാൾ കൂടൽ ഇവര്‍ ഈ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായും, നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇതിന്റെ വില്പനരേഖകള് ഇവര്‍ സൂക്ഷിച്ചിട്ടില്ലെന്നും ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇ.എന്‍. ബിജിന് പറഞ്ഞു. കൂടാതെ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് പ്രകാരം വില്പന നടത്തുന്ന…
Read Moreമോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകൾ നിർത്തും: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകളുടെ പ്രവർത്തനം രണ്ടു മാസത്തിനകം അവസാനിപ്പിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ മുഴുവൻ പിൻവലിച്ച് ജിഎസ്ടി വകുപ്പിന്റെ കാമറ പ്രയോജനപ്പെടുത്തി വാഹനപരിശോധന നടത്തും. ഇതിലൂടെ ചെക്പോസ്റ്റിൽ അഴിമതിയെന്ന ആക്ഷേപത്തിന് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. പുതുതായി നിശ്ചയിച്ച 503 ഗ്രാമീണ റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കാൻ ഈ മാസംതന്നെ വിജ്ഞാപനമിറക്കും. ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതിയിൽ വാഹനങ്ങൾക്ക് പെർമിറ്റിന് പകരം ഈ റൂട്ടിൽ ഓടാൻ ലൈസൻസാകും അനുവദിക്കുക. ഗതാഗത വകുപ്പ് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷ വികേന്ദ്രീകരിച്ച് നൽകുന്ന യൂനിഫൈഡ് കൗണ്ടർ സിസ്റ്റം 18ന് പ്രവർത്തനം തുടങ്ങും. അപേക്ഷ കേരളത്തിലെ എല്ലാ ഓഫീസിലേക്കും വികേന്ദ്രീകരിച്ച് നൽകുന്നതാണ് പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന ഓഫീസിലായിരിക്കണമെന്നില്ല പരിശോധന. അഞ്ചുദിവസത്തിനകം ഫയൽ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരെ…
Read Moreകൂൾ ഡ്രിംഗ്സ് കുപ്പിയുടെ മൂടി വിഴുങ്ങി: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
ഹൈദരാബാദ്: കൂൾ ഡ്രിംഗ്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെത്തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുടുംബം പങ്കെടുത്ത ആഘോഷ ചടങ്ങിനിടെയാണ് കുഞ്ഞ് കുപ്പിയുടെ മൂടി അബദ്ധത്തിൽ വിഴുങ്ങിയത്. തെലങ്കാനയിൽ ആദിലാബാദിലെ ഉത്കൂർ വില്ലേജ് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. സുരേന്ദറും ഭാര്യയും മകൻ രുദ്ര അയാനൊപ്പമാണ് കൊമ്മഗുഡ ഗ്രാമത്തിൽ നടന്ന ആഘോഷ ചടങ്ങിനെത്തിയത്. മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ വേളയിലാണ് കുഞ്ഞ് കുപ്പിയുടെ മൂടി വിഴുങ്ങിയത്. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Moreആകാശമാര്‍ഗം ‘പറന്നെത്തി’ ന്യൂജന്‍ മയക്കുമരുന്നുകള്‍: നിസഹായരായി ഉദ്യോഗസ്ഥര്‍
കോഴിക്കോട്: സ്വര്‍ണക്കടത്തിനെ ‘രണ്ടാമതാക്കി’ വിമാനത്താവളങ്ങള്‍ വഴി ലഹരി ഒഴുകുന്നു. രാസലഹരിമരുന്നുകൾ വിമാനത്താവളങ്ങൾവഴി അങ്ങോട്ടുമിങ്ങോട്ടും കടത്തുമ്പോഴും കണ്ടുപിടിക്കാൻ മാർഗങ്ങളില്ലാത്തത് ഉദ്യോഗസ്ഥരെ നിസഹായരാക്കുന്നു. വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ചുമതല പ്രധാനമായും കസ്റ്റംസിനാണ്. നിലവില്‍ റോഡ് മാര്‍ഗവും ട്രെയിന്‍വഴിയും പാഴ്സല്‍ സംവിധാനം വഴിയുമുള്ള ലഹരിക്കടത്ത് നിർബാധം നടക്കുന്നുണ്ട്. ഇതിനിടയിലാണ് ആകാശമാര്‍ഗമുള്ള ലഹരിക്കടത്തും ഉദ്യോഗസ്ഥരെ ചുറ്റിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, ലഗേജുകള്‍ ശാസ്ത്രീയമായി പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസിന് നിര്‍വാഹമില്ല. ഇറക്കുമതിത്തീരുവ കുറച്ചതോടെ സ്വര്‍ണക്കടത്തില്‍നിന്നുള്ള ലാഭം കുറഞ്ഞതും ലഹരിക്കടത്തിലേക്ക് കൂടുതല്‍ സംഘങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്ത് കുറഞ്ഞചെലവില്‍ എംഡിഎംഎ ലഭിക്കും. കടത്തിക്കൊണ്ടുവരാനും എളുപ്പമാണ്. നൈജീരിയ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിച്ച് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നുണ്ട്. തായ്ലന്‍ഡില്‍നിന്ന് വലിയതോതില്‍ എംഡിഎംഎ എത്തുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയ ലഗേജുകള്‍ക്കുള്ളില്‍ ചെറിയ അളവില്‍ കടത്തുന്ന, ഗന്ധമില്ലാത്ത പുതുതലമുറ മയക്കുമരുന്നുകള്‍ കണ്ടെത്തുക എളുപ്പമല്ല. സ്വര്‍ണക്കടത്ത്…
Read Moreവിദ്യാര്‍ഥിനികളെ കാണാതായ സംഭവം: വിശദമായ അന്വേഷണത്തിന് പോലീസ് വീണ്ടും മുംബൈയിലേക്ക്
കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു വിദ്യാര്‍ഥികള്‍ നാടുവിട്ട് മുംബൈയില്‍ എത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് പോലീസ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുബൈയില്‍ എത്തി സമഗ്രമായ അന്വേഷണത്തിന് തയാറെടുക്കുകയാണ് അന്വേഷണസംഘം. തുടരന്വേഷണങ്ങള്‍ക്കായാണ് പോലീസ് സംഘം വീണ്ടും മുംബൈയിലേക്ക് തിരിക്കുന്നത്. കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക് പ്രാദേശികമായി ആരെങ്കിലും സഹായം ചെയ്തിരിക്കാനുള്ള സാധ്യതയെപ്പറ്റിയും അന്വേഷണം നടത്തുകയാണ് ലക്ഷ്യം. കുട്ടികളുടെ കൈവശം പതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇത് എങ്ങനെ ലഭിച്ചുവെന്ന ചോദ്യത്തിന് വിദ്യാര്‍ഥികള്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലിലേക്ക് പോലീസ് കടന്നിട്ടുമില്ല. ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ തിരൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കുന്നതിന് മുമ്പായി അവര്‍ക്ക് കൂടി കൗണ്‍സിലിംഗ് നല്‍കും. ഇതിനിടെ കുട്ടികളെ കൊണ്ടുപോയ…
Read Moreനവവധുവിനെ കള്ളക്കേസിൽ കുടുക്കാൻ സ്വയം വിഷം കലർത്തി കുടിച്ചു: ഭർത്താവ് ആശുപത്രിയിൽ
ചെന്നൈ: നവവധുവിനെ കള്ളക്കേസിൽ കുടുക്കാൻ ശീതളപാനീയത്തിൽ സ്വയം വിഷം കലർത്തി കുടിച്ച ഭർത്താവ് ആശുപത്രിയിൽ. കടലൂർ സ്വദേശിയായ കലയരശനാണ് നവവധുവായ ശാലിനിയെ കുടുക്കാനായി സ്വയം വിഷം കഴിച്ചശേഷം കുറ്റം ഭാര്യയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത്. മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും ഈ വിവാഹത്തിൽ താൽപര്യമില്ലെന്നും ആദ്യരാത്രിയിൽതന്നെ ശാലിനി പറഞ്ഞിരുന്നു. പ്രകോപിതനായ കലയരശൻ യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ, കുറച്ചു ദിവസത്തിനുള്ളിൽ വീട്ടുകാർ യുവതിയെ തിരികെ ഭർതൃവീട്ടിലെത്തിച്ചു. ഇതോടെ, ഭാര്യയെ ഒഴിവാക്കാനായി കലയരശൻ, ശീതളപാനീയത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു. ഭാര്യയാണു വിഷം നൽകിയതെന്നു മൊഴിയും നൽകി. എന്നാൽ, സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കലയരശൻ തന്നെയാണു വിഷം വാങ്ങിയതെന്നു കണ്ടെത്തി. ആശുപത്രിയിൽനിന്നു ഡിസ്ചാർജാകുന്പോൾ ഇയാൾക്കെിരേ നിയമനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
Read More“ഒഴിവാക്കിയെന്ന വാർത്തകൾ തനി തോന്ന്യാസം’; വിഎസ് ക്ഷണിതാവായി തുടരുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയില്‍നിന്ന് ഒഴിവാക്കിയെന്ന വാർത്തകൾ തനി തോന്ന്യാസമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിനുശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പാർട്ടി മുഖപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ തവണയും വിഎസ് പ്രത്യേക ക്ഷണിതാവായിരുന്നു. ഏറ്റവും സമുന്നത നേതാവായ അദ്ദേഹം ഇപ്പോൾ കിടപ്പിലാണ്. സംസ്ഥാന കമ്മിറ്റിയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും ഒഴിഞ്ഞവരിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളുണ്ട്. 75 വയസ് പിന്നിട്ട അവർ സാങ്കേതികമായി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞെങ്കിലും പാർട്ടി കോൺഗ്രസ് വരെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്. പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ. അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വിഎസ് ആണ്. പാർട്ടിയുടെ ഏറ്റവും വലിയ കരുത്തായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകും- എം.വി.…
Read Moreകുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമം: അഞ്ചു വർഷത്തിനിടെ പിടിയിലായത് 351 പേർ
കണ്ണൂര്‍: ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാന പോലീസ് രൂപവത്കരിച്ച കേരള പോലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷന്‍ (സിസിഎസ്ഇ) പരിശോധനയില്‍ അറസ്റ്റിലായത് 351 പേര്. 2020 ജനുവരി മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്. ഓപ്പറേഷൻ പി.ഹണ്ടിലൂടെ നടത്തിയ 6426 പരിശോധനകളിലാണ് സംസ്ഥാനത്ത് 351 പേർ അറസ്റ്റിലായത്. കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 3444 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നിരവധി സംഘത്തെ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വാട്സ് ആപ്പ്, ടെലഗ്രാം എന്നീ നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും പ്രതികള്‍ പ്രചരിപ്പിക്കുന്നത്. പിടിയിലാകുന്നവരിൽ ക്രിമിനലുകള്‍ മാത്രമല്ല സമൂഹത്തില്‍ മാന്യന്മാരായി അറിയപ്പെടുന്നവരുമുള്ളതായി റെയ്ഡിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുവെന്ന് പലപ്പോഴും വീട്ടുകാര്‍ക്ക് തിരിച്ചറിയാന്‍…
Read More