കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പടുത്താതെ മുതിർന്ന നേതാവ് പി. ജയരാജനെ തഴഞ്ഞതിൽ കണ്ണൂരിൽ ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും കടുത്ത അമർഷം. പാർട്ടിയുടെ വിവിധതലങ്ങളിൽ പ്രവർത്തിച്ചും ജില്ലാ സെക്രട്ടറി, സംസ്ഥാനസമിതിയംഗം എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടും ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തത് പാർട്ടിയിലെ ചിലരുടെ സ്വാർഥ താത്പര്യം കൊണ്ടാണെന്നാണ് അനുഭാവികൾ ആരോപിക്കുന്നത്. അതിനിടെ ജയരാജന് പിന്തുണ പ്രഖ്യാപിച്ച് നവമാധ്യമങ്ങളിലൂടെ അണികൾ അഭിവാദ്യമർപ്പിക്കുന്നുണ്ട്. ചില പോസ്റ്റുകളിൽ ജയരാജന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം നേതൃത്വത്തിലെ ചിലരെ പരോക്ഷമായും വിമർശിക്കുന്നു. പ്രശോഭ് കൈതേരി എന്നയാൾ ഇട്ട ഇത്തരമൊരു പോസ്റ്റിൽ ഇത്തരമൊരു പോസ്റ്റിൽ പി. ജയരാജന്റെ മകൻ ജയിൻ രാജ് ഉൾപ്പടെയുള്ളവരെ ടാഗ് ചെയ്തിട്ടുണ്ട്. ”ഈ ഇടം കയ്യനാൽ ചുവന്ന കുറെയേറെ മണ്ണുണ്ട് ഇവിടെ. ആ മണ്ണിൽ തലയെടുപ്പോടെ വേരുറപ്പിച്ചു നിൽക്കും ഈ മനുഷ്യൻ’ എന്ന കുറിപ്പോടെ പിന്നിൽ കൈ കെട്ടി…
Read MoreCategory: Loud Speaker
ട്രെയിനിലെ അക്രമികൾ ജാഗ്രതൈ! വനിതാ ആർപിഎഫിന് ആയുധമായി ഇനി മുളക് സ്പ്രേ കാനുകളും
കൊല്ലം: അക്രമികളെ നേരിടാൻ തോക്കിനും ലാത്തിക്കും പുറമേ മുളക് സ്പ്രേയും ഉപയോഗിക്കാൻ റെയിൽവേ സംരക്ഷണ സേനയെ സജ്ജമാക്കുന്നു. തുടക്കത്തിൽ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്കായിരിക്കും ആയുധമായി മുളക് സ്പ്രേ കാനുകൾ ലഭിക്കുക. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തെ വേഗത്തിൽ നേരിടാൻ വേണ്ടിയാണ് ആർപിഎഫിലെ വനിതകൾക്ക് ഇത്തരമൊരു ഉപകരണം ഡ്യൂട്ടി സമയത്ത് ഉപയോഗിക്കാനായി നൽകുന്നത്. മാരകമല്ലെങ്കിലും ഫലപ്രദമായ ഈ ഉപകരണം അത്യാവശ്യ ഘട്ടങ്ങളിൽ പ്രയോഗിക്കാൻ കഴിയും എന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഒറ്റയ്ക്കും കുട്ടികൾക്ക് ഒപ്പവും യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരേ ട്രെയിനുകളിൽ വ്യാപകമായ അതിക്രമം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം രാജ്യത്താകമാനം ഏർപ്പെടുത്താൻ ആർപിഎഫ് തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് ഒരു അധിക സുരക്ഷാ തലം ലഭിക്കും. പെട്ടെന്നുണ്ടാകുന്ന ഭീഷണികൾ തടയാനും പീഡന സംഭവങ്ങളോട് ഞൊടിയിടയിൽ പ്രതികരിക്കാനും അടിയന്തിര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ…
Read Moreകളിച്ച് നടക്കേണ്ട, ഇനി കല്യാണം കഴിച്ചേ പറ്റൂ: കാമുകിയുടെ നിരന്തരമുള്ള ശല്യം സഹിക്കവയ്യാതെ കാമുകൻ യുവതിയുടെ തലയറുത്തു
ഉത്തർപ്രദേശിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട കാമുകിയെ കഴുത്തറത്തുകൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജഗന്നാഥ്പുർ ഗ്രാമത്തിനു സമീപമാണ് 26കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയുടെ കാമുകൻ ആസിഫ് റാസ എന്ന ഫൈസാനെ (24) പിടികൂടുകയായിരുന്നു. കൊലപാതകത്തിനു ഫൈസാനെ സഹായിച്ച മോട്ടോർ സൈക്കിൾ മെക്കാനിക്കിനെയും പോലീസ് പിടികൂടി. വിവാഹം കഴിക്കാൻ കാമുകി നിരന്തരം സമ്മർദം ചെലുത്തിയതിനാലാണു കൊലപ്പെടുത്തിയതെന്ന് ഫൈസാൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകം നടത്തുന്നതിന് മുമ്പ് പ്രതി “സലാർ’ എന്ന തെലുങ്ക് സിനിമ കണ്ട ഫൈസാൻ യുവതിയെ കനാലിലേക്കു പ്രലോഭിപ്പിച്ചു കൊണ്ടുപോയി തലയറുത്തു കൊല്ലുകയായിരുന്നു. പിന്നീട് തല ഒളിപ്പിക്കുകയുംചെയ്തു. നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു.
Read Moreനിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ല, അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യമില്ല: തേജസ്വി യാദവ്
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ലെന്ന് ആർജെഡി നേതാവും സംസ്ഥാന പ്രതിപക്ഷനേതാവുമായ തേജസ്വി യാദവ്. ജെഡി-യുവുമായി വീണ്ടും സഖ്യത്തിൽ എത്താനായി ആർജെഡി നീക്കങ്ങൾ നടത്തുന്നുവെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങളെല്ലാം തേജസ്വി തള്ളി. നിതീഷുമായി ഇനി സഖ്യത്തിനില്ല. സഖ്യത്തിനായി ശ്രമിക്കുന്നില്ല. അത്തരത്തിലുള്ള വാർത്തകൾ തെറ്റാണ്. അദ്ദേഹത്തെ തിരിച്ചെത്തിക്കേണ്ട ആവശ്യം തങ്ങൾക്കില്ല. സംസ്ഥാനത്ത് നീതിഷിന്റെ നേതൃത്തിലുള്ള എൻഡിഎ സർക്കാർ വൻ പരാജയമാണ്. സമസ്ത മേഖലകളെയും തകർത്തു. ജനങ്ങൾക്ക് അവരുടെ ഭരണം മടുത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡിയും സഖ്യവും വൻ വിജയം നേടുമെന്നും തേജസ്വി പറഞ്ഞു.
Read Moreആവേശം കുറച്ച് കൂടിപ്പോയി… 45 ഗ്രാം കഞ്ചാവുമായി ആവേശം സിനിമാ മേക്കപ്പ്മാൻ പിടിയിൽ
ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലർച്ചെ എക്സൈസിന്റെ പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന് തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ മേക്കപ്പ് മാനായി രഞ്ജിത് പ്രവര്‍ത്തിച്ചിരുന്നു. ‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി നടന്ന ഓപറേഷനിലാണ് കഞ്ചാവ് പിടികൂടിയത്. മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അഭിലാഷും സംഘവുമാണ് പ്രതിയെ കുടുക്കിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വി.ആര്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന് എന്നിവരും നടപടിയില്‍ പങ്കെടുത്തു.
Read Moreഎം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി, ഷൈലജ സെക്രട്ടറിയറ്റിൽ, വീണാ ജോർജ് ക്ഷണിതാവ്
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തു. 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഗോവിന്ദനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്. പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. ഇതിൽ 17 പേർ പുതുമുഖങ്ങളാണ്. കെ.കെ. ഷൈലജയെ സംസ്ഥാന സെക്രട്ടറേറിയറ്റിലേക്ക് തെരഞ്ഞെടുത്തു. എം.വി. ജയരാജനും സംസ്ഥാന സെക്രട്ടറിയറ്റിലുണ്ട്. സംസ്ഥാന സമിതിയിലേക്ക് മന്ത്രി ആർ. ബിന്ദുവിനെയും തെരഞ്ഞെടുത്തു. മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, ടി.എം. തോമസ് ഐസക്, കെ.കെ. ഷൈലജ, എളമരം കരീം, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സി.എസ്. സുജാത, പി. സതീദേവി, പി.കെ. ബിജു, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്,…
Read More‘ഇത്തവണയും ഓസ്കർ വേദിയിൽ മലയാള സാന്നിധ്യം’; പൂർണിമ ഇന്ദ്രജിത്തിന് അഭിനന്ദന പ്രവാഹവുമായി മുഖ്യമന്ത്രി
ഓസ്കർ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച ഇന്ത്യയിൽ നിന്നുള്ള താരം അനന്യ ശാൻഭാഗിന് ധരിക്കാനുള്ള വസ്ത്രം തയാറാക്കിയ പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള സാന്നിധ്യമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റേയും അവിഭാജ്യ ഘടകമായ കൈത്തറിയിൽ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയിൽ നിന്നുള്ള അനന്യ ശാൻഭാഗ് ഓസ്കാർ വേദിയിലെത്തിയതെന്ന് പിണറായി പറഞ്ഞു. അഭിനേത്രിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങൾ തയാറാക്കിയത്. നമ്മുടെ കൈത്തറി ഉല്പന്നങ്ങൾ ലോകവേദികളിൽ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ളാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളർച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് പൂർണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പോസ്റ്റ് ഇട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇത്തവണത്തെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഒരു മലയാള…
Read Moreപള്ളിയിൽ പോകാൻ ബസ് ഇറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു
കോട്ടയം: പള്ളിയിൽ പോകാൻ ബസ് ഇറങ്ങിയ വയോധിക അതേ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു. ചിങ്ങവനം നെല്ലിക്കൽ പൊയ്കയിൽ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. ഇവരുടെ തലയിലൂടെ കോട്ടയം ചങ്ങനാശേരി റൂട്ടിലോടുന്ന റ്റിസിഎം ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്തന്നെ മരണം സംഭവിച്ചെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഞായർ രാവിലെ എട്ടോടെയാണ് സംഭവം. ചിങ്ങവനം ദയറാ പള്ളിയിലെ പ്രഭാത കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദാരുണാന്ത്യം. റെയിൽവേ പാലത്തിന് സമീപത്ത് ബസ് ഇറങ്ങിയ ശേഷം നടന്നു പോയ ഇവരെ പിന്നിൽ നിന്നും ഇതേ ബസ് തന്നെ ഇടിച്ചിടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസ് ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തു. പരേതനായ സാജനാണ് അന്നമ്മയുടെ മകൻ.
Read More25 വർഷമായി കൃഷിയെയും ചെടികളെയും സ്നേഹിച്ച് ജൂലിയ തോമസ്
കാഞ്ഞിരപ്പള്ളി: വിഷരഹിതമായ പച്ചക്കറികളും കണ്ണിന് കുളിർമയേകുന്ന ചെടികളും കൊണ്ട് സന്പന്നമാണ് പൊൻകുന്നം പിഎൻപി റോഡിൽ കുരിശുംമൂട്ടിൽ ജൂലിയ തോമസിന്റെ വീട്. 25 വർഷംമുന്പ് വീട്ടിലെ ആവശ്യങ്ങൾക്കായി പച്ചക്കറി കൃഷി തുടങ്ങിയ ജൂലിയ ഇന്ന് ചിറക്കടവ് പഞ്ചായത്തിലെ മികച്ച വനിതാ കർഷകയാണ്. പാവൽ, കോവൽ, പയർ, വെണ്ട, വഴുതന, കോളിഫ്ലവർ, കാബേജ്, തക്കാളി, വിവിധയിനം പച്ചമുളക്, വെള്ളരി, ചീര, കപ്പ, വാഴ, ചേന, ചേന്പ്, കരിന്പ് തുടങ്ങി നിരവധി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം വിവിധയിനം ചെടികളും ജൂലിയയുടെ വീട്ടുമുറ്റത്തുണ്ട്. ഒരു ഏക്കറിലാണ് ഈ വിസ്മയ കാഴ്ച. വിഷരഹിതമായ പച്ചക്കറികൾ വാങ്ങാൻ പ്രദേശത്തെ നിരവധി ആളുകളാണ് ജൂലിയയുടെ വീട്ടിലേക്ക് വരുന്നത്. വീട്ടിൽ തന്നെയാണ് ഇവയെല്ലാം വില്പന നടത്തുന്നതും. കൃഷിയോടൊപ്പം മൂന്ന് പശുക്കളുമുണ്ട്. ചിറക്കടവ് പഞ്ചായത്ത് കൃഷിഭവന്റെ മികച്ച വനിതാ കർഷകശ്രീ അവാർഡ്, പൊൻകുന്നം, ചിറക്കടവ് സർവീസ് സഹകരണ ബാങ്കുകളുടെ…
Read Moreചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ക്കെതിരേ ചുമത്തിയത് എട്ട് വകുപ്പുകള്‍
കോഴിക്കോട്: അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത് എട്ടു വകുപ്പുകള്‍ ചേര്‍ത്ത കേസുകള്‍. ഇനിയും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. വിവിധതരം വഞ്ചനാകുറ്റങ്ങളാണ് ചുമത്തിയതില്‍ പ്രധാനം. വിദ്യാര്‍ഥികളുടെ വിശ്വാസം തകര്‍ക്കുന്ന തരത്തില്‍ വിശ്വാസ വഞ്ചന നടത്തല്‍, സര്‍ക്കാറിനെക്കുറിച്ചും വിദ്യാഭ്യാസവകുപ്പിനെക്കുറിച്ചും അവമതിപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ വഞ്ചന നടത്തില്‍ തുടങ്ങിയവ ഇതില്‍ഉള്‍പ്പെടും. ക്രിമിനല്‍ ഗൂഡാലോചന, ഒന്നിലേറെപേര്‍ ചേര്‍ന്ന് ഗൂഡാലോചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബാണ് ഒന്നാം പ്രതി. ഇതേ സ്ഥാപനത്തിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മേല്‍മുറി അണ്‍എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസറാണ് നാലാം പ്രതി. ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഷുഹൈബ് സമ്മതിച്ചെന്നും എന്നാല്‍, മറ്റു പ്രതി കളാണ് അതിന്റെ ഉത്തരവാദികളെന്നാണ് ഷുഹൈബിന്റെ വാദമെന്നും അന്വേഷ ണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്…
Read More