മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസേബ് മികച്ച ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാലത്ത് ഇന്ത്യയെ “സ്വർണപ്പക്ഷി’ എന്നാണ് വിളിച്ചിരുന്നതെന്നും സമാജ്വാദി പാർട്ടി എംഎൽഎ അബു ആസ്മി നടത്തിയ പരാമർശം വൻ വിവാദത്തിനു തിരികൊളുത്തി. മഹാരാഷ്ട്ര നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തിലായിരുന്നു എസ്പി എംഎൽഎയുടെ പരാമർശം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉടൻതന്നെ ആസ്മിയെ ശകാരിച്ചു. അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയൽ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഛത്രപതി ശിവാജിയുടെ മകൻ സാംബാജിയെ കൊന്ന ഔറംഗസീബിനെ ഒരു നല്ല ഭരണാധികാരിയായി പ്രശംസിക്കുന്നത് വലിയ പാപമാണെന്ന് ഷിൻഡെ പറഞ്ഞു. അത്തരമൊരു പ്രസ്താവനയെ അപലപിച്ചാൽ മാത്രം പോരാ. അബു ആസ്മിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ആസ്മി മാപ്പു പറയണമെന്നും ഷിൻഡെ പറഞ്ഞു. സംഭവത്തിൽ ശിവസേന പ്രവർത്തകരും താനെ എംപിയും നൽകിയ പരാതിയിൽ ആസ്മിക്കെതിരേ പോലീസ് കേസെടുത്തു. അതേസമയം, മൻഖുർദ് ശിവാജി നഗറിൽനിന്നുള്ള എംഎൽഎയായ ആസ്മി തന്റെ…
Read MoreCategory: Loud Speaker
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകം: മൃതദേഹമടങ്ങിയ പെട്ടിയുമായി പ്രതി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്: ഹരിയാനയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി പ്രതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിന് കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ കുരുക്കിയാണു പ്രതി ഹിമാനിയെ കൊന്നതെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് രോഹ്തക്കിലെ ഒരു ബസ് സ്റ്റേഷനു സമീപത്തുനിന്നു ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഹിമാനിയും സച്ചിനും സുഹൃത്തുക്കളാണെന്നും പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.
Read Moreകുറ്റവാളികളല്ല, അവർ ഇരകൾ: വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ ഡോ. തരൂർ
കൊച്ചി: ലഹരിക്ക് അടിപ്പെടുന്ന വിദ്യാര്‍ഥികളെ കുറ്റവാളികളായല്ല കാണേണ്ടതെന്നും ഇരകളായി കണ്ട് സൗഹൃദപരമായ സമീപനത്തിലൂടെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ഡോ. ശശി തരൂര്‍ എംപി. ശതാബ്ദി ആഘോഷിക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ നൂറാമത് കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരെ സംരക്ഷിക്കാന്‍ അവരുടെ പേരുകള്‍ പുറത്തു പറയാതിരിക്കുന്നവരാണ് ഏറെ പേരും. യഥാര്‍ഥ സുഹൃത്തുക്കള്‍ അങ്ങനെയാകരുത്. അവരെ ലഹരിയുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ അധ്യാപകര്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കണം. അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ബോധവത്കരണത്തിലൂടെയും റിഹാബിലിറ്റേഷന്‍ ഘട്ടങ്ങളിലൂടെയും അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണു വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം എന്നത് അറിവ് നേടാനുള്ള മാര്‍ഗം മാത്രമല്ല, ബൗദ്ധിക കാഴ്ചപ്പാടോടെ ചിന്തിക്കുന്ന ഭാവി തലമുറയെ സൃഷ്ടിക്കുകയും അതുവഴി സാമൂഹികമായ വികസനം സാധ്യമാക്കുകയും ചെയ്യുന്നതാണ്. കരിയര്‍ വികസിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന് നല്ല സംഭാവനകള്‍ ചെയ്യാനുള്ള ഉത്തരവാദിത്വവും ഉന്നത…
Read Moreകുട്ടികളില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് ആഗോളപ്രശ്നം; ചെന്നിത്തലയെ വിമര്‍ശിച്ചും സതീശനെ പുകഴ്ത്തിയും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തില്‍ ചെന്നിത്തലയെ വിമര്‍ശിച്ചും സതീശനെ പുകഴ്ത്തിയും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. സതീശനും ചെന്നിത്തലയും സംസാരിച്ചത് രണ്ട് തരത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്. വിഷയത്തിലൂന്നിക്കൊണ്ടാണ് സതീശന് കാര്യങ്ങള്‍ പറഞ്ഞത്. പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തല അങ്ങനെ ചെയ്തോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലഹരി വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ലഹരിയുടെ ഉറവിടമായ പ്രധാന കണ്ണിയെ ഹൈദരാബാദില്‍ പോയി പിടികൂടി. എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലാത്തി മാത്രമല്ല ആയുധമായുള്ളത്. എസ്ഐ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ നല്‍കിയിട്ടുണ്ട്. ഈ രീതി തുടരണമെന്ന് എസ്എഫ്ഐ വേദിയില്‍ നടത്തിയ പരാമര്‍ശവും മുഖ്യമന്ത്രി ശരിവച്ചു. 35 എസ്എഫ്ഐക്കാര്‍ കൊല്ലപ്പെട്ടിട്ടും എസ്എഫ്ഐക്കാരാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. ഈ സഹനശക്തി…
Read Moreഉത്തരാഖണ്ഡ് ഹിമപാതം: മരണം എട്ടായി, വീണ്ടും മുന്നറിയിപ്പ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മനയ്ക്കും ബദരീനാഥിനുമിടയിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമുണ്ടായ കനത്ത ഹിമപാതത്തിൽ മരണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. മഞ്ഞിൽ പുതഞ്ഞനിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. തെർമൽ ഇമേജ് കാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചിൽ. വെള്ളിയാഴ്ചയാണ് ഹിമപാതമുണ്ടായത്. 54 തൊഴിലാളികളാണു കുടുങ്ങിയത്. രക്ഷപ്പെടുത്തിയവരില്‍ 47 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ബദരീനാഥിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മന, ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ 3,200 മീറ്റർ ഉയരത്തിലുള്ള അവസാന ഗ്രാമമാണ്. അതേസമയം, ഉത്തരാഖണ്ഡിലെയും ജമ്മു കാഷ്മീരിലെയും ചില ഭാഗങ്ങളിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (എൻഡിഎംഎ) വീണ്ടും ഹിമപാത മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിനുള്ളിൽ 2,500 മീറ്ററിന് മുകളിൽ ഇടത്തരം അപകട നിലയിലുള്ള ഹിമപാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read Moreസിപിഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊല്ലം 600 പ്രതിനിധികൾ; സർക്കാരിനെ വിലയിരുത്തും; എം.വി. ഗോവിന്ദൻ തുടരും
കൊല്ലം: മധുരയിൽ നടക്കുന്ന 24 -ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമ്മേളനം ആറു മുതൽ ഒമ്പത് വരെ കൊല്ലത്ത്. സമ്മേളന നടത്തിപ്പിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. സ്വാഗത സംഘത്തിന്റെ പ്രവർത്തനങ്ങൾ അടക്കം വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് കൊല്ലത്ത് എത്തും. സിപിഎം രൂപീകൃതമായ ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാന സമ്മേളനത്തിന് ദേശിംഗനാട് വേദിയാകുന്നത്. 1971 ലും 1995ലുമാണ് നേരത്തേ സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആതിഥ്യം വഹിച്ചത്. കഴിഞ്ഞ സംസ്ഥാന സമ്മേളനം 2022 മാർച്ച് ഒന്നുമുതൽ നാലു വരെ കൊച്ചിയിലാണ് നടന്നത്. സംസ്ഥാനത്ത് സിപിഎമ്മിന് 38,426 ബ്രാഞ്ച് കമ്മിറ്റികളും 2,444 ലോക്കൽ കമ്മിറ്റികളും 208 ഏരിയാ കമ്മിറ്റികളുമുണ്ട്. ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ 600 പ്രതിനിധികൾ പങ്കെടുക്കും. ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിലാണ് പ്രതിനിധി സമ്മേളനം.ഒമ്പതിന് വൈകുന്നേരം അഞ്ചിന്…
Read Moreലഹരിവിരുദ്ധഭാരതം പടുത്തുയർത്തും: യുവാക്കളെ ലഹരിയിലേക്കു വലിച്ചിഴക്കുന്നവർക്കു കടുത്ത ശിക്ഷ നൽകും; അമിത് ഷാ
ന്യൂഡൽഹി: ലഹരിവിരുദ്ധഭാരതം പടുത്തുയർത്താൻ ശ്രമം തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുവാക്കളെ ലഹരിയിലേക്കു വലിച്ചിഴക്കുന്നവർക്കു കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ അത്യാർത്തിക്കുവേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്കു വലിച്ചെറിയുന്ന മയക്കുമരുന്നു കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി സർക്കാർ വിട്ടുവീഴ്ച കാണിക്കില്ല. മയക്കുമരുന്നു കടത്തുകാർക്കെതിരേ കർശന നടപടികൾ തുടരും. ഇവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreയുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കും: അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കും; പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി. കേരള സർക്കാർ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്. ആശാ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. അതിനാൽ അവർക്ക് അർഹമായ ആദരം നൽകണം. ആശാ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും കർണാടകയിലു തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read Moreകണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം; മരിച്ചത് പാനൂര്‍ സ്വദേശി ശ്രീധരന്
കണ്ണൂര്‍: പാനൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ടു. വള്ളിയായി സ്വദേശി ശ്രീധരന്(70) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പാനൂരിലെ കൃഷിയിടത്തില്വച്ചായിരുന്നു ആക്രമണം. ഇയാളുടെ ദേഹമാസകലം പരിക്കേറ്റിരുന്നു. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. ഇവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ദേഹമാസകലം സാരമായി പരിക്കേറ്റ് ചോരയില്‍ മുങ്ങിയ നിലയിലായിരുന്നു ശ്രീധരനെ കണ്ടെത്തിയത്. പ്രദേശത്ത് ഇതിനു മുന്‍പും കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.
Read Moreഎട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ വർധനവ്: ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം ഉത്പാദനം കുറഞ്ഞു
ന്യൂഡൽഹി: പ്രധാന എട്ട് വ്യാവസായിക മേഖലകളുടെ ഉത്പാദന വളർച്ചയിൽ ജനുവരിയിൽ നേരിയ വർധനവ്. കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, രാസവളങ്ങൾ, സ്റ്റീൽ, സിമൻറ്, വൈദ്യുതി എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന എട്ട് പ്രധാന മേഖലകളിൽ ജനുവരിയിൽ 4.6 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ മാസം 4.2 ശതമാനം വളർച്ചമാത്രമേ നേടാനായുള്ളൂ. 2024 ഡിസംബറിൽ രേഖപ്പെടുത്തിയ 4.8 ശതമാനത്തേക്കാൾ നേരിയ കുറവാണ്. ജനുവരിയിൽ സിമന്റ് മേഖല 15 മാസത്തെ ഏറ്റവും ഉയർന്ന 14.5 ശതമാനത്തിലെത്തി. ഡിസംബറിൽ സിമന്റ് മേഖല 4 ശതമാനം വളർച്ചയാണ് നേടിയത്. ഈ ജനുവരിയിൽ കൽക്കരി ഉത്പാദനം 2024 ജനുവരിയെക്കാൾ 4.6% വളർന്നു. എന്നാലിത് നാല് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ്. പെട്രോളിയം റിഫൈനറി ഉത്പാദനം 8.3 ശതമാനം ഉയർന്നു. ഡിസംബറിൽ 2.8 ശതമാനത്തിലായിരുന്നു. ഈ വർഷം ജനുവരിയിൽ ക്രൂഡ് ഓയിൽ, പ്രകൃതി വാതകം…
Read More