ചാത്തന്നൂർ: കെഎസ്ആർടിസി സ്വകാര്യാവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്ന ബസുകളുടെ വാടക നിരക്ക് നേർപകുതിയായി കുറയ്ക്കാൻ ശിപാർശ. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർമാരുടെ യോഗമാണ് ശിപാർശ നല്‍കിയത്. ധനകാര്യ വിഭാഗം ശിപാർശ അംഗീകരിച്ചാൽ കോർപറേഷനും പൊതുജനങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടും. സ്വകാര്യബസ് ഓപ്പറേറ്റർമാരുമായുള്ള മത്സരത്തെ നേരിടാനും ഡിപ്പോകളിൽ ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്ന ബസുകൾ പ്രയോജനപ്പെടുത്താനും നിരക്ക് കുറയ്ക്കുന്നതുകൊണ്ട് കഴിയും. വിവാഹം, വിവാഹനിശ്ചയം, കുടുംബപരിപാടികൾ, സംഘടനാ പരിപാടികൾ തുടങ്ങിയവയ്ക്കാണ് ബസ് വാടകയ്ക്ക് നല്‍കുന്നത്. വാടകനിരക്ക് കുറച്ചാൽ ഇത് ജനകീയമാക്കാനും കൂടുതൽ ആളുകൾ ബസ് വാടകയ്ക്ക് എടുക്കാനും തയാറാക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഓർഡിനറി ബസുകൾ നാല് മണിക്കൂർ വാടകയ്ക്ക് നല്‍കുന്നതിന് 8500 രൂപയാണ് ഈടാക്കുന്നത്. 75 കിലോമീറ്റർ ദൂരമായി നിജപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറിലധികം സമയമെടുത്താൽ മണിക്കൂറിന് 500 രൂപ വീതം അധികം നല്‍കണം. 75 കിലോമീറ്റർ അധികരിച്ചാൽ 65 രൂപ കിലോമീറ്ററിന് അധികം നല്‍കണം. വാടക 4500…
Read MoreCategory: Loud Speaker
തൊട്ടാൽ പൊള്ളൂലോ ഇനി: വാണിജ്യ സിലിണ്ടറിന് ആറുരൂപ കൂട്ടി
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1,812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1,806 രൂപയായിരുന്നു. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിട്ടില്ല.
Read Moreനൂറു ശതമാനം വിജയം നേടാന്‍ ‘പരീക്ഷാ സഹായി’: പട്ടികവര്‍ഗ വികസനവകുപ്പിന്റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം; വിജയികളാകുന്നവര്‍ക്ക് ഉന്നത പഠനത്തില്‍ പരാജയം
കൊച്ചി: സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കാനിരിക്കെ നൂറു ശതമാനം വിജയം നേടാനായി പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ ‘പരീക്ഷാസഹായി'(സ്ക്രൈബ്) യെ നിയമിക്കുന്നതായി ആക്ഷേപം. ആദിവാസി മേഖലകളില്‍ പഠനത്തില്‍ സമര്‍ഥരല്ലാത്ത വിദ്യാര്‍ഥികള്‍ക്കായിട്ടാണ് സ്കൂളുകള്‍ പരീക്ഷാസഹായികളെ വച്ചിരിക്കുന്നതായി ആക്ഷേപം ഉയരുന്നത്. സാധാരണഗതിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാനായിട്ടാണ് പരീക്ഷാസഹായികളെ വയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയുള്ളത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ സ്കൂളുകളില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാസഹായിയെ വയ്ക്കരുതെന്ന് പട്ടികവര്‍ഗ വികസനവകുപ്പിന്റെ നിര്‍ദേശം ഉണ്ട്. എന്നാല്‍ ആ നിര്‍ദേശത്തിന് വില കല്‍പ്പിക്കാതെയാണ് സ്കൂളുകളുടെ ഇത്തരത്തിലുള്ള നീക്കം. പരീക്ഷാസഹായിയെ വച്ച് പൊതു പരീക്ഷകളെഴുതി പാസാകുന്ന വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തില്‍ പലപ്പോഴും പിന്നോക്കം പോകുന്ന അവസ്ഥയാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. അടിസ്ഥാന പാഠഭാഗങ്ങള്‍ പോലും അറിയാതെ ഉന്നത പഠനത്തിനായി…
Read Moreഇവനെയൊന്നു മണത്താൽ പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല മക്കളെയെന്ന് ചേട്ടൻ; സെന്റ് ഓഫ് പാർട്ടിക്ക് കഞ്ചാവെത്തിച്ച യുവാവ് നിരവധി ലഹരിക്കേസിലെ പ്രതിയെന്ന് പോലീസ്
കാസര്‍ഗോഡ്: പത്താം ക്ലാസിലെ സെന്റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയ യുവാവ് നിരവധി ലഹരിക്കേസുകളിലെ പ്രതിയെന്ന് പോലീസ്. വിദ്യാർഥികളും പ്രതിയും തമ്മിൽ ബന്ധപ്പെട്ടിരുന്നത് സമൂഹമാധ്യമങ്ങൾ വഴി. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ സെന്റ് ഓഫ് പരിപാടിക്ക് വിദ്യാർഥികൾ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്, എസ്ഐ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിലെത്തുകയും പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്ന് 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി. കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിക്കുകയും സിവില്‍ പോലീസ് ഓഫീസര്‍ നീര്ച്ചാല് കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്റെ കൈ തിരിച്ചൊടിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക…
Read Moreരക്ഷപ്പെടുത്തിയത് 47 പേരെ ഹിമപാതം: രക്ഷാദൗത്യം തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. ചമോലി ജില്ലയിലെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മനാ ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 47 പേരെ രക്ഷപ്പെടുത്തിയെന്നു സൈന്യം അറിയിച്ചു. എട്ടുപേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയവരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
Read Moreബസിനുള്ളിൽ യുവതിക്ക് പീഡനം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി ദത്താത്രയ രാംദാസ് ഗഡെയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 12വരെയാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പുനെയിലെ ഷിരൂർ തഹസിലെ വയലിൽ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ പുനെ സെഷൻസ് കോടതിയിൽ ഹാജരാക്കി. പോലീസ് കോടതിയിൽ റിമാൻഡ് അപേക്ഷ സമർപ്പിക്കുകയും ഗഡെയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് എംഎസ്ആര്‍ടിസിയുടെ ശിവ്ഷാഹി എസി ബസിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രയ ഗഡെ (36)യെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കുമ്പോള് പ്രതി…
Read Moreആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം: ദന്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇരിട്ടി: ആറളം ഫാമിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദന്പതിമാർക്കുനേരേ കാട്ടാനയാക്രമണം. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശേരി അമ്പിളി (31), ഭർത്താവ് ഷിജു (36)എന്നിവരെയാണ് ആന ആക്രമിച്ചത്. ഇന്നു രാവിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ ബ്ലോക്ക് 12നും പത്തിനുമിടയിൽ കോട്ടപ്പാറയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇവർ കാട്ടാനയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്. പരിക്കേറ്റ ദന്പതിമാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദന്പതിമാർ സഞ്ചരിച്ച സ്കൂട്ടറിനെ കാട്ടാന പിന്തുടർന്നെ ത്തുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു പേരും വീണു. പിന്തുടർന്നെത്തിയ കാട്ടാന ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ആനയുടെ ശ്രദ്ധ വീണു കിടക്കുന്ന സ്കൂട്ടറിലേക്ക് മാറിയ സമയത്ത് ദന്പതിമാർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ കാട്ടാന തകർത്തു. വനപാലകർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾ മുന്‍പാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ദന്പതിമാരെ…
Read Moreസെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും: മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കാൻ ഉന്നത ഉദ്യോഗസ്ഥതല സമിതി ശിപാർശ
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കണമെന്നു പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിന്റെ ശിപാർശ. ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കം സർക്കാർ തുടങ്ങി. സെക്രട്ടേറിയറ്റ് അനക്സ്-രണ്ടിലെ വിപുലീകരണ നടപടികൾ വേഗത്തിലാക്കാനും ശിപാർശയുണ്ട്. സ്റ്റാച്യുവിലെ സെക്രട്ടേറിയറ്റ് മന്ദിരം പൈതൃകസ്മാരകമായി നിലനിർത്തി സെക്രട്ടേറിയറ്റ് നഗരത്തിനു പുറത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ അടക്കമുള്ളവരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി തത്കാലത്തേക്കു വേണ്ടെന്നു വച്ചു. ഇതിനിടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയണമെന്ന നിർദേശം മുന്നോട്ടു വച്ചത്. നിലവിലെ സെക്രട്ടേറിയറ്റ് മന്ദിരം 1860ൽ ആയില്യം തിരുനാളിന്റെ ഭരണകാലത്താണ് നിർമാണം തുടങ്ങിയത്. 1869 ൽ മന്ദിരം പ്രവർത്തനസജ്ജമാക്കി. പിന്നീട് പലപ്പോഴായി നടന്ന വികസനത്തിലാണ്…
Read Moreസംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ലോക്കല്‍ പോലീസ് തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം ക്രൈംബ്രാഞ്ചിനു കൈമാറിയാല്‍ മതി: ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന സുപ്രധാന കേസുകളില്‍ ലോക്കല്‍ പോലീസ് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം ക്രൈംബ്രാഞ്ചിനു കൈമാറിയാല്‍ മതിയെന്ന് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്. ലോക്കല്‍ പോലീസ് അടുത്തിടെ ക്രൈംബ്രാഞ്ചിനു കൈമാറിയ പാതിവില തട്ടിപ്പ് കേസുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് എന്നിവയില്‍ പ്രാഥമികാന്വേഷണം നടത്തുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നതിനാല്‍ പ്രാഥമികാന്വേഷണം പോലും ശരിയായി നടത്തിയിരുന്നില്ലെന്ന് ആക്ഷേപവും ഉണ്ടായിരുന്നു. ഇത് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് സാങ്കേതിക തടസങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഡിജിപി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. തിരുവനന്തപുരത്ത് അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ആദ്യഘട്ടത്തിലെ തെളിവുകള്‍ ശേഖരിക്കേണ്ടതിനെക്കുറിച്ചുള്ള ഡിജിപിയുടെ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ട്. സുപ്രധാന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍,…
Read Moreഓടുന്ന ബസില്‍നിന്ന് ‘ലഹരി’ പുറത്തേക്ക്; രണ്ട് ഡ്രൈവര്‍മാര്‍ പിടിയില്‍
കോഴിക്കോട്: ബംഗളൂരുവിൽ നിന്നു നഗരത്തിലേക്ക് ലഹരിമരുന്നു കടത്തുന്ന രണ്ട് ബസ് ഡ്രൈവർമാരെ നർകോട്ടിക് സെല്ലും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി.സനൽ കുമാർ(45) എന്നിവരാണു പിടിയിലായത്. പ്രതികളിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പിടിയിലായവർ കോഴിക്കോട്-ബംഗളൂരു ടൂറിസ്റ്റ് ബസിലെ ഡ്രൈവർമാരാണ്. ബംഗളൂരുവിൽനിന്നു ജില്ലയിലെ വിവിധയിടങ്ങളിൽ ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണു പ്രതികളെന്നു പോലീസ് പറഞ്ഞു. പിടിയിലായ അനീഷിനെതിരേ കണ്ണൂരിലെ ഇരിട്ടി പോലീസിൽ കഞ്ചാവ് ഉപയോഗിച്ചതിനു കേസുണ്ട്. ഓടുന്ന ബസിൽ നിന്നു ലഹരിമരുന്നു പൊതി പുറത്തേക്ക് എറിഞ്ഞുകൊടുത്താണു വിൽപ്പന. പ്രതി അനീഷിനെ വാടകയ്ക്ക് താമസിക്കുന്ന ചെറുവറ്റക്കടവു ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനല്‍കുമാറും പിടിയിലായത്.
Read More