തിരുവനന്തപുരം: സംസ്ഥാനത്തു കടുത്തചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്നും നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.
Read MoreCategory: Loud Speaker
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
ലക്നോ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഭദോഹിയിലാണു സംഭവം. ഈമാസം അഞ്ചിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ആസിഫ് ഖാൻ എന്ന ഛോട്ട ബാബു (22) തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. 2023 ഒക്ടോബർ 14ന് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് എട്ടുമാസത്തോളം ജയിലിൽ കഴിഞ്ഞ ജാമ്യം ലഭിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
Read Moreതുഹിൻ കാന്ത പാണ്ഡെ സെബി മേധാവി
ന്യൂഡൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് ഒന്ന് അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക. 1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ കാന്ത പാണ്ഡെ നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ്. മുൻപ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപ്പനയിലൂടെ (ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയിൽനിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നീ നേട്ടങ്ങളോടെയാണ് മാധബി…
Read Moreഹേ… എവിടുന്നാണിപ്പോ പൊരിച്ച കോഴീന്റെ മണം: ഡൽഹിയിൽ കോളജ് മെസിൽ മാംസാഹാരം വിളമ്പുന്നത് തടഞ്ഞു; പിന്നാലെ സംഘർഷം
ന്യൂഡൽഹി: കോളജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഡൽഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ സംഘർഷം. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് എബിവിപി ആവശ്യപ്പെടുകയായിരുന്നു. ഒരു വിദ്യാർഥിനിയെ പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. മെസിലെ പട്ടിക പ്രകാരം ഇന്നലെ മാംസാഹാരം നൽകുന്ന ദിവസമായിരുന്നു. എബിവിപി പ്രവർത്തകർ ഇത് തടഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് എസ്എഫ്ഐ ഡൽഹി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ശിവരാത്രി ദിനത്തിൽ വ്രതം എടുത്ത വിദ്യാർഥികൾക്കുനേരേ ഇടതു സംഘടനകൾ അതിക്രമം നടത്തിയെന്ന് എബിവിപി ആരോപിച്ചു.
Read Moreഗംഗയിൽ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു: രണ്ടു പേർക്കായി തെരച്ചിൽ
പട്ന: ബിഹാറിൽ ഗംഗാനദിയിൽ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു. ഇവർക്കൊപ്പം നദിയിൽ മുങ്ങിപ്പോയ രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷന് കീഴിലുള്ള കളക്ടറേറ്റ് ഘട്ടിൽ നദീതീരത്ത് വോളിബോൾ കളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കളിക്കിടെ കുളിക്കാൻ പോയ ഒരാളും അയാളെ രക്ഷിക്കാൻ നദിയിലിറങ്ങിയ ആറുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപത്തെ വള്ളത്തിലുണ്ടായിരുന്ന ഒരാൾ മുളങ്കമ്പ് എറിഞ്ഞുകൊടുത്ത് രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനുശേഷമാണ് എസ്ഡിആർഎഫ് സംഘം മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്.
Read More‘കസേര കൊമ്പ’ന്റെ ജഡം സെപ്റ്റിക് ടാങ്ക് കുഴിയിൽ: പ്രായാധിക്യവും ശരീരത്തിലെ പരിക്കുമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം
നിലമ്പൂര്‍: കസേര കൊമ്പന് എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാനയെ കരുളായി വനാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചോളമുണ്ട ഇഷ്ടികക്കളത്തോട് ചേര്‍ന്ന കുഴിയിലാണ് ആനയുടെ ജഡം കണ്ടത്. കൊമ്പുകള്‍ മുകളിലേക്ക് വളഞ്ഞ് കസേര പോലെയായതിനാലാണ് കസേര കൊമ്പൻ എന്ന പേരു വീണത്. കുഴിയില്‍ വീണതല്ല മരണകാരണമെന്ന് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ അഖില്‍ പറഞ്ഞു. പ്രായാധിക്യവും ശരീരത്തിലെ പരിക്കുമാണ് മരണകാരണം എന്നാണ് സൂചന. ചെറിയ കുഴിയാണിത്. ആനയ്ക്ക് സ്വയം കയറി പോകാവുന്നതേയള്ളു. ഇന്നു പുലര്‍ച്ചെ 4.15ഓടെ ഇഷ്ടികക്കളത്തിലെ തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഏകദേശം 40 വയസിലേറെ പ്രായമുണ്ട്. ശരീരത്തെ മുറിവില്‍ പുഴ അരിച്ചിട്ടുണ്ട്. നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍. ഡോക്ടര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. വനത്തില്‍ നിന്നിറങ്ങി പുറത്തേക്ക് വരുമെങ്കിലും സമാധാനപ്രിയനായിരുന്നു. ആര്‍ക്കും ശല്യം ചെയ്തിരുന്നില്ല. ആരോഗ്യസ്ഥിതി മോശമായതു കാരണം ഉള്‍വനത്തിലേക്കു പോയിരുന്നില്ല.…
Read Moreകണ്ടക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു: ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി പീഡിപ്പിച്ചു; പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പോലീസ്
മുംബൈ: മഹാരാഷ്ട്രയിൽ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ പീഡിപ്പിച്ചു. പുനെ ജില്ലയിലെ ഷിരൂ ർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 26കാരിയാണ് ആക്രമിക്കപ്പെട്ടത്. നഗരത്തിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിലാണു സംഭവം നടന്നത്. സ്ഥിരം കുറ്റവാളിയായ പ്രതി കണ്ടക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി ഡോർ പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയം ബസിനു സമീപം ആളുകൾ ഉണ്ടായിരുന്നു. സംഭവശേഷം യുവതി സ്വന്തം നാട്ടിലേക്കു ബസിൽ പോകുകയും യാത്രാമധ്യേ ഫോണിൽ സുഹൃത്തിനോട് സംഭവം വിവരിക്കുകയും ചെയ്തു. സുഹൃത്തിന്റെ ഉപദേശപ്രകാരം യുവതി പോലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.
Read Moreപരാതി കൊടുത്ത വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ചു: ഭർത്താവിനെതിരേ കേസ്
പെരിങ്ങോം: നിരന്തരമായ ദേഹോപദ്രവം സഹിക്കാനാകാതെ പരാതി നല്കിയ വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ച ഭര്‍ത്താവിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിലാണു പുറക്കുന്ന് പെരുന്തട്ടയിലെ പി.വി. രാജേഷിനെതിരേ തമ്പാനൂര്‍ പോലീസും പെരിങ്ങോം പോലീസും കേസെടുത്തത്. 2021 ഏപ്രില്‍ 18 മുതല്‍ മദ്യപിച്ചുവന്നുള്ള ദേഹോപദ്രവത്തിനെതിരേ ഭാര്യയുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിന്റെ വിരോധവും സംശയവുംമൂലം കത്തിയുടെ പിടികൊണ്ട് ഭാര്യയുടെ കണ്ണിന് താഴെ ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം കണ്ണാടിയുടെ പൊട്ടിയ ഭാഗംകൊണ്ട് ചുണ്ടിന് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള പരാതിയില്‍ ചൈല്‍ഡ് ലൈനില്‍നിന്നും പ്രതിക്ക് നോട്ടീസ് വന്ന ദിവസം പരാതിക്കാരിയുടെ പല്ല് അടിച്ചുകൊഴിച്ച സംഭവമുണ്ടായി. കഴിഞ്ഞ ഡിസംബര്‍ 23ന് കീഴ്ത്താടിയില്‍ അടിച്ചുമുറിവേല്‍പ്പിച്ചു. നിരന്തരമായ പീഡനമാണ് ഭര്ത്താവില്നിന്നുണ്ടായതെന്ന പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷം തമ്പാനൂര്‍ പോലീസ് പെരിങ്ങോം പോലീസിന് കൈമാറിയ പരാതിയില്‍ പെരിങ്ങോം…
Read Moreയുപിയിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ജനക്കൂട്ടം തല്ലിക്കൊന്നു: ചത്തത് പെൺ കടുവ
ലക്നോ: ഉത്തർപ്രദേശിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ലഖിംപുർ ഖേരിയിലെ ദുധ്വ ടൈഗർ റിസർവിലെ ബഫർ സോണിലാണ് സംഭവം. രണ്ടു വയസുള്ള പെൺകടുവയാണു ചത്തത്. രണ്ടുപേരെ കടുവ ആക്രമിച്ചതിനെ തുടർന്ന് അക്രമാസക്തരായ ഫുൽവാരിയയിലെ ജനക്കൂട്ടം വടികൊണ്ട് അടിച്ചാണ് കടുവയെ കൊന്നത്. പാലിയ തഹ്സിലിലെ ഗ്രാമത്തിൽനിന്ന് വനം ഉദ്യോഗസ്ഥർ കടുവയുടെ ജഡം കണ്ടെടുത്ത് റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പാലിയ പോലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
Read Moreശശി തരൂരിന്റെ വിവാദ അഭിമുഖം; “പാർട്ടിക്കു വേണ്ടെങ്കിൽ ഞാൻ എന്റെ വഴിക്കു പോകും’;ബിജെപി മറ്റൊരു മാർഗമല്ല
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ മലയാളം പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത്. തന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും കൂടാതെ, കേരളത്തിൽ പ്രചാരണം നടത്താതെ, താൻ ആളുകളുടെ മനസിലുണ്ടെന്ന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ, പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ തന്റെ വഴിക്ക് പോകുമെന്നും അഭിമുഖത്തിൽ പറയുന്നു. ബിജെപി തന്റെ മറ്റൊരു മാർഗമല്ലെന്നും തരൂർ വ്യക്തമാക്കി. സമയം ചെലവഴിക്കാൻ തനിക്ക് മറ്റ് വഴികളില്ലെന്ന് കരുതരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രസംഗങ്ങളുണ്ട്. ലോകമെമ്പാടുംനിന്ന് ക്ഷണങ്ങൾ ലഭിക്കുന്നു. രാഷ്ട്രീയവും പാർലമെന്റും കാരണം പല സമ്മേളനങ്ങളിലും പങ്കെടുക്കാൻ കഴിയുന്നില്ല. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്നും ശശി തരൂർ പറഞ്ഞു. “”തിരുവനന്തപുരത്തെ എന്റെ വോട്ട്…
Read More