ലക്നൗ: കൂടുതൽ സ്ത്രീധനം നൽകാത്തതിനെത്തുടർന്ന് ഭർതൃവീട്ടുകാർ ബലമായി യുവതിക്ക് എച്ച്ഐവി കുത്തിവച്ചെന്നു പരാതി. യുവതിയുടെ പിതാവാണു പരാതിയുമായി രംഗത്തെത്തിയത്. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്ന് ആവശ്യപ്പെട്ടു തന്റെ മകൾ നിരന്തരപീഡനത്തിന് ഇരയായെന്നും എച്ച്ഐവി അണുവിനെ ശരീരത്തിൽ കുത്തിവച്ചെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഗംഗോ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 ഫെബ്രുവരി 15നായിരുന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി യുവതിയുടെ വിവാഹം. 15 ലക്ഷം രൂപയും കാറും സ്ത്രീധനമായി നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായില്ല. എസ്യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ആവശ്യം നിറവേറ്റാൻ കഴിയില്ലെന്നു യുവതിയുടെ വീട്ടുകാർ അറിയിച്ചു. തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ വീട്ടിൽനിന്നു പുറത്താക്കി. പിന്നീട്, പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്ന്, യുവതിക്കു…
Read MoreCategory: Loud Speaker
ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി കൊള്ളസംഘം ആക്രമിച്ചു: ആംആദ്മി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു
ലുധിയാന (പഞ്ചാബ്): പഞ്ചാബിൽ കവർച്ചാശ്രമത്തിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തി. ലുധിയാനയിലെ റൂർക്ക ഗ്രാമത്തിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംആദ്മി നേതാവ് അനോഖ് മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ ആണ് മരിച്ചത്. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽനിന്ന് അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും കവർച്ചക്കാർ കാർ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ലിപ്സി മിത്തൽ (33) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണ്.
Read Moreസംഭാൽ സംഘർഷം; രണ്ടുപേർ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേക്കിടെയുണ്ടായ വർഗീയസംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ട കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഹമ്മദ് ഹസൻ, സമദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും നഖസ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, നവംബർ 24ന് സർവേയെ എതിർക്കാൻ പള്ളിക്ക് സമീപം തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ തങ്ങൾ ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. 2024 നവംബർ 19ന് ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഈ സ്ഥലത്ത് മുമ്പ് ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഹർജിയെത്തുടർന്നാണ് സംഘർഷം ഉണ്ടായത്. ഹർജിക്ക് പിന്നാലെ നവംബർ 24 ന് മുഗൾ കാലഘട്ടത്തിലെ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന നടന്നു. പരിശോധനയ്ക്കിടെ കല്ലേറുണ്ടാവുകയും അഞ്ചു പേർ കൊല്ലപ്പെടുകയും ഉദ്യോഗസ്ഥരും നാട്ടുകാരും ഉൾപ്പെടെ…
Read Moreഉത്തരേന്ത്യ കുലുങ്ങി: ഡൽഹിയിലും ബിഹാറിലും ഭൂചലനം
ന്യൂഡൽഹി/പട്ന: രാജ്യതലസ്ഥാനമായ ഡൽഹിയിലും ബിഹാറിലും ശക്തമായ ഭൂചലനം. ഡൽഹിയിൽ ഇന്നു പുലർച്ചെ 5.36നും ബിഹാറിൽ 8.02നുമാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷൽ എജ്യൂക്കേഷനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന നാഷണൽ സെന്റർ ഫോർ സീസ്മോളജി, ഡൽഹി പ്രഭവകേന്ദ്രമായി ഉത്തരേന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി പറഞ്ഞു. ഭൂകമ്പത്തിന്റെ ആഴം വെറും അഞ്ച് കിലോമീറ്റർ മാത്രമായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഡല്‍ഹി, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. ബിഹാറിലെ സിവാനിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് ഓടിയിറങ്ങി. ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും നിവാസികളോട് സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര…
Read Moreചൂടോടെ കേരളം… മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.• നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.•…
Read Moreസംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരീക്ഷാപരിഷ്കരണങ്ങൾ ജീവിതത്തിൽ തോൽക്കാതിരിക്കാൻ: കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കും; വി. ശിവൻകുട്ടി
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരീക്ഷാപരിഷ്കരണങ്ങൾ ഒരു കുട്ടിയേയും തോല്പിക്കാൻ വേണ്ടിയല്ലെന്നും മറിച്ച് അവർ ജീവിതത്തിൽ തോൽക്കാതിരിക്കാനാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ അനുകൂല അധ്യാപകസംഘടനയായ എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്വരെ എല്ലാ കുട്ടികൾക്കും ക്ലാസ്കയറ്റം നല്കുമ്പോൾ പല കുട്ടികളും അടിസ്ഥാനശേഷികൾ നേടുന്നുണ്ടോ എന്നത് മറക്കുന്നുണ്ട്. വിശാലമായ ജനാധിപത്യ ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപന രംഗത്തും പ്രഫഷണല്‍ സമീപനം ഉണ്ടാകണം. പൊതുവിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണമാറ്റം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി എം. വിനോദ് അധ്യക്ഷത വഹിച്ചു.
Read Moreവിദ്യാര്‍ഥികളെ പിന്തുണയ്ക്കാന്‍ സിഎസ്ആര്‍ ഫണ്ട് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു: മന്ത്രി ആര്. ബിന്ദു
കൊച്ചി: സ്ഥാപനങ്ങളെയും വിദ്യാര്‍ഥികളെയും പിന്തുണയ്ക്കുന്നതിനായി പൊതുമേഖലാസ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായി മന്ത്രി ആര്. ബിന്ദു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പ്രഥമ ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ വിവിധ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനായി. കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറി. ദേശീയ- രാജ്യാന്തര റാങ്കിംഗില്‍ കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങള്‍ സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്, ഗ്ലോബല്‍ തുടങ്ങിയ അഭിമാനകരമായ റാങ്കിംഗുകള്‍, അക്രഡിറ്റേഷന് സംവിധാനങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ്. സാങ്കേതിക നവീകരണവും വിദ്യാഭ്യാസത്തിലെ പ്രവേശനക്ഷമതയും താങ്ങാനാകുന്ന സാമ്പത്തികസ്ഥിതിയും ഒരു മുന്‍ഗണനയായി തുടരുന്നുണ്ടെന്നും മന്ത്രി പഞ്ഞു. ചടങ്ങില്‍ നാക് മുന്‍ ഡയറക്ടര്‍ രംഗനാഥ് എച്ച്. അന്നേഗൗഡ, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍…
Read Moreകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; 18 പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി പത്തിനുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടും. കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ…
Read Moreഎസ്എസ്എല്‍സി; ഗ്രേഡില്‍ തൃപ്തിയില്ലെങ്കില്‍ 500 രൂപ ഫീസടച്ചാല്‍ മാര്‍ക്ക് അറിയാം
കൊച്ചി: എസ്എസ്എല്‍സി പരീക്ഷയുടെ ഗ്രേഡില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ മാര്‍ക്ക് അറിയാനുള്ള സംവിധാനമൊരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ ഫലപ്രഖ്യാപനം കഴിഞ്ഞു മൂന്നു മാസത്തിനുശേഷം 500 രൂപ ഫീസ് അടച്ചാല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് അറിയാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ ഉള്ളത്. അപേക്ഷയുടെ നിശ്ചിത മാതൃകയും പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാ ഭവനില്‍ സ്കൂളിലെ പ്രഥമാധ്യാപകന് മുഖേന 500 രൂപ ഫീസ് അടച്ച് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ വിശദാശംങ്ങളും പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റും സമര്‍പ്പിക്കുന്ന മുറയ്ക്ക് സ്കൂള്‍ മേല്‍വിലാസത്തില്‍ മാര്‍ക്ക് ഷീറ്റുകള്‍ അയച്ചു നല്‍കും. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനത്തിനുശേഷം മാര്‍ക്ക് വിവരം ആവശ്യമായിട്ടുള്ള പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാനാവും. ആവശ്യമുള്ളവരെ എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്ക് അറിയിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 2006 മാര്‍ച്ചിലാണ് മാര്‍ക്ക്…
Read Moreതെരഞ്ഞെടുപ്പുകളിലെ തോൽവി: സംസ്ഥാനങ്ങളിൽ ചുമതലമാറ്റം നടത്തി കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹിയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു തോൽവിക്കുശേഷം പ്രധാന സംസ്ഥാനങ്ങളിൽ അഴിച്ചുപണി നടത്തി കോൺഗ്രസ് ദേശീയ നേതൃത്വം. ഇന്നലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുനഃസംഘടന നടത്തിയത്. മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും സയിദ് നസീർ ഹുസൈൻ എംപിയെ ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു. ഹരിയാനയുടെ ചുമതല മുൻ ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദിനും ഹിമാചൽ പ്രദേശിന്റെയും ചണ്ഡീഗഡിന്റെയും ചുമതല രജനി പാട്ടീലിനും മധ്യപ്രദേശിന്റെ ചുമതല ഹരീഷ് ചൗധരിക്കും നൽകി. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിന്റെ ചുമതല കൃഷ്ണ അല്ലവരുവിനാണു നൽകിയത്. ഒഡീഷ, ജാർഖണ്ഡ്, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, മണിപുർ, ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ നേതൃനിരയിലും മാറ്റമുണ്ടായി. മറ്റ് ജനറൽ സെക്രട്ടറിമാർ അവരുടെ നിയുക്ത പദവികളിൽ തുടരുമെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.…
Read More