കൊച്ചി: കേരള വികസന ഭൂമികയിലേക്കു സംരംഭകരെയും ആഗോള സ്ഥാപനങ്ങളെയും ആകർഷിക്കുന്നതിന് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്) നാളെ കൊച്ചിയിൽ തുടക്കമാകും. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ 26 രാജ്യങ്ങളിൽനിന്നു നയതന്ത്രപ്രതിനിധികൾ ഉൾപ്പെടെ 3000 പേർ പങ്കെടുക്കും. ബഹറിൻ, അബുദാബി, സിംബാബ് വേ എന്നീ രാജ്യങ്ങളിലെ മന്ത്രിതലസംഘമാണ് ഉച്ചകോടിക്കെത്തുന്നത്. നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. കേന്ദ്രമന്ത്രിമാരായ നിഥിന് ഗഡ്കരി (ഓണ്‍ലൈന്‍), പീയൂഷ് ഗോയല്‍, ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹറിന്‍ വാണിജ്യമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ്…
Read MoreCategory: Loud Speaker
പൊതുവിദ്യാലയത്തിൽ ചേർക്കാത്ത മന്ത്രിമാരുടെ മക്കൾ ആരൊക്കെ; വിവരങ്ങൾ തേടി വിവരാവകാശ ചോദ്യം
തിരുവനന്തപുരം: പൊതുവിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കാത്ത മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിവരങ്ങൾ തേടി വിവരാവകാശ ചോദ്യം. മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത മന്ത്രിമാർ ആരൊക്കെ? മുഖ്യമന്ത്രിയുടെ മക്കൾ പഠിച്ച സ്കൂൾ, കോളജ് ഏതൊക്കെ? മന്ത്രിമാരുടെ മക്കൾ പഠിച്ച സ്കൂൾ, കോളേജ്. Sതൊക്കെ തുടങ്ങിയ ചോദ്യവുമായാണ് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത് എത്തിയത്. സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രാണകുമാറിന്റെ നീക്കം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അധ്യാപകരുടെ കുട്ടികളുടെ കാര്യം അന്വേഷിക്കുന്ന മന്ത്രി, സഹപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഏത് പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
Read Moreക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് ദേഹത്തു കൊണ്ടു; ചോദ്യം ചെയ്ത യുവാവിനെ കൗമാരക്കാർ മർദിച്ചുകൊന്നു
നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ശരീരത്തിൽ പന്ത് കൊണ്ടതു ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. നോയിഡയിലെ സൂരജ്പുരിലാണു സംഭവം. സൂരജ്പുരിൽ ആർഒ പ്ലാന്റ് നടത്തുന്ന മനീഷ് (32) ആണ് കൊല്ലപ്പെട്ടത്. ഗ്രൗണ്ടിലൂടെ നടന്നുപോകുന്പോൾ കൗമാരക്കാർ അടിച്ചുവിട്ട ക്രിക്കറ്റ് പന്ത് മനീഷിന്റെ ശരീരത്തിൽ കൊണ്ടപ്പോൾ മനീഷ് ഇത് ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ രണ്ടുപേർ മനീഷിനെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് അവശനിലയിലായ മനീഷിനെ കൗമാരക്കാർ ഗ്രൗണ്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സഭവം. ചൊവ്വാഴ്ച രാവിലെ മനീഷ് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിക്കുന്നതിനിടെ ഗ്രൗണ്ടിൽ രക്തത്തിൽ കുളിച്ചു മരിച്ചനിലയിൽ മനീഷിനെ കണ്ടെത്തുകയായിരുന്നു.
Read Moreനേപ്പാൾ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിഷേധിച്ചവർക്കുനേരേ ബലപ്രയോഗം: 5 സർവകലാശാല ജീവനക്കാർ അറസ്റ്റിൽ
ഭുവനേശ്വർ (ഒഡീഷ): ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ നേപ്പാൾ സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കി. കാമ്പസിൽനിന്നു പ്രതിഷേധിച്ച വിദ്യാർഥികളെ നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാരും സർവകലാശാല ഉദ്യോഗസ്ഥരും ബലപ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഡയറക്ടർമാരെയും രണ്ട് സുരക്ഷാ ഗാർഡുകളെയുമാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയുടെ മരണത്തിൽ നീതിതേടി 500ലേറെ നേപ്പാളി വിദ്യാർഥികളാണ് പ്രതിഷേധപ്രകടനം നടത്തിയത്. വിഷയം നയതന്ത്ര ഇടപെടലിലേക്കും നയിച്ചു. സംഭവത്തിൽ വൈസ് ചാൻസലർ ക്ഷമാപണം നടത്തി.
Read Moreമോഷ്ടിച്ചതിനു ശകാരിച്ച അച്ഛനെ 14കാരൻ തീകൊളുത്തി കൊന്നു; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: മോഷണം നടത്തിയതിനു ശകാരിച്ച അച്ഛനെ മകൻ തീകൊളുത്തി കൊന്നു. ഡൽഹിയിലെ അജയ് നഗറിലാണു സംഭവം. 14കാരനാണു അച്ഛനെ കൊലപ്പെടുത്തിയത്. മുഹമ്മദ് അലീം (55) ആണ് കൊല്ലപ്പെട്ടത്. വാടകവീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. സമീപത്ത് താമസിച്ചിരുന്ന വീട്ടുടമസ്ഥൻ മുഹമ്മദ് അലീമിന്റെ കരച്ചിൽ കേട്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളും അയൽവാസിയും വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. വീട്ടിൽനിന്ന് ഓടിമറഞ്ഞ പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.
Read Moreമഹാരാഷ്ട്ര എൻഡിഎയിൽ പോര്: 20 ശിവസേന എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ പിൻവലിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ഭരണമുന്നണിയായ എൻഡിഎയിൽ പോര്. ബിജെപിയും ഷിൻഡേ വിഭാഗം ശിവസേനയും തമ്മിലുള്ള പോര് ദിവസം കഴിയുന്തോറും മൂർച്ഛിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിനു കാരണമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച 20 ഷിൻഡെ വിഭാഗം എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പിൻവലിച്ചത് പോര് കൂടുതൽ കടുക്കുകയാണെന്ന സൂചനകളാണു തരുന്നത്. ചില ബിജെപി എംഎൽഎമാരുടെയും അജിത് പവാറിന്റെ എൻസിപി എംഎൽഎമാരിൽ ചിലരുടെയും വൈ പ്ലസ് സുരക്ഷ ഇത്തരത്തിൽ പിൻവലിച്ചെങ്കിലും ശിവസേന എംഎൽഎമാരെ ലക്ഷ്യമിട്ടാണു നടപടിയെന്ന സംശയം ശക്തമാണ്. ഒരേ മുന്നണിയിലാണെങ്കിലും ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും തമ്മിൽ കടുത്ത ഭിന്നതയാണ് ഓരോ വിഷയങ്ങളിലുമുള്ളത്. മന്ത്രിസഭായോഗങ്ങളിൽ കൂട്ടായ്മയില്ല. മഹായുതിയിലുള്ള ഭിന്നത ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ മഹാവികാസ് അഘാടി തുടങ്ങിയിട്ടുണ്ട്.
Read More‘അച്ഛൻ അമ്മയെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു’: നാലുവയസുകാരിയുടെ മൊഴിയും ചിത്രവും തെളിവായി
ഝാൻസി(യുപി): വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം നാലുവയസുകാരിയായ മകൾ വരച്ച ചിത്രത്തിലൂടെ പൊളിഞ്ഞു. ഉത്തർപ്രദേശിലെ കോട്വാലിയിൽ പഞ്ചവടി ശിവ് പരിവാർ കോളനിയിൽ ഇന്നലെയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭർതൃവീട്ടുകാർ യുവതിയുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ മകൾ ദർശിത വരച്ച ഒരു ചിത്രവും മൊഴിയും സോണാലിയെ ഭർത്താവായ സന്ദീപ് ബുധോലിയ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നതിനു വ്യക്തമായ തെളിവാകുകയായിരുന്നു. “അച്ഛൻ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി’ ആക്രമണത്തിന്റെ ചിത്രം വരച്ചുകൊണ്ട് മകൾ ദർശിത പോലീസിനു മൊഴി നൽകി. അച്ഛൻ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ സന്ദീപ് വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായി പോലീസിനു വ്യക്തമായതായി പറയുന്നു. പെൺകുട്ടിയെ പ്രസവിച്ചതിനെച്ചൊല്ലിയും സൊണാലിയെ പീഡിപ്പിച്ചിരുന്നത്രെ.
Read Moreറെയിൽവേ സ്റ്റേഷനിൽ പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയെ യാത്രക്കാർ പിടികൂടി
ചെന്നൈ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ സ്റ്റേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യൻ എന്നയാളാണ് പിടിയിലായത്. പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെ അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്തു കടന്നുകളയാൻ പ്രതി ശ്രമിച്ചു. ഓടിക്കൂടിയ യാത്രക്കാർ പ്രതിയെ പിടികൂടി റെയിൽവേ പോലീസിനു കൈമാറുകയായിരുന്നു.
Read Moreഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ്: യുവതിയുടെ 25 പവൻ കവർന്ന പ്രതി കുടുങ്ങി; തുണയായത് പ്രതിയുടെ ഗൂഗിൾ പേ
തലശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് ഏഴരലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. യുവതിയിൽനിന്നു തട്ടിയെടുത്ത 25 പവനിൽ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതി പ്രണയ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. വിവാഹമോചിതരും വിധവകളും ഇരകൾവിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയ കുരുക്കിൽപ്പെടുത്തി തട്ടിപ്പ് നടത്തി വന്നത്. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പു കേസുകൾ പ്രതിക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. നേരിലോ ഫോട്ടോയിലൂടെ പോലുമോ കണ്ടിട്ടില്ലാത്ത യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച കണ്ണൂർ ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയായ…
Read Moreആംആദ്മി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്: ക്വട്ടേഷൻ നൽകിയത് ഭർത്താവും കാമുകിയും
ലുധിയാന: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആംആദ്മി പാർട്ടി നേതാവും വ്യവസായിയുമായ അനോഖ് മിത്തലും 24കാരിയായ കാമുകിയും പോലീസ് പിടിയിൽ. നാലു വാടകക്കൊലയാളികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ (33) ശനിയാഴ്ച കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽ അത്താഴം കഴിച്ച് വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. വീട്ടിലേക്കു മടങ്ങുന്പോൾ കവർച്ചക്കാർ തങ്ങളെ തടഞ്ഞുനിർത്തി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് മിത്തൽ ആദ്യം പോലീസിനു നൽകിയ മൊഴി. എന്നാൽ, മൊഴിയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിപ്സിയെ കൊന്നതാണെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. കരാർ കൊലയാളികൾക്ക് 2.5 ലക്ഷം രൂപ നൽകാമെന്ന് അനോഖ് മിത്തൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും 50,000 രൂപ മുൻകൂർ നൽകിയെന്നും പോലീസ് പറഞ്ഞു. ക്വട്ടേഷൻ കൊലയാളി സംഘത്തിലെ പ്രധാനി ഗുർപ്രീത് സിംഗ് എന്ന ഗോപി ഇപ്പോഴും ഒളിവിലാണെന്നു പോലീസ് കമ്മീഷണർ…
Read More