സംസ്ഥാന സ്കൂൾ കലോത്സവം;  കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. വിധിയിൽ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാൽ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നേരത്തെ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത് വിവാദമായിരുന്നു. ജനുവരി നാല് മുതൽ എട്ടുവരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം.

Read More

പാർലമെന്‍റിനു മുന്നിൽ തീ കൊളുത്തിയ യുവാവ് മരിച്ചു

ന്യൂഡൽഹി: പുതിയ പാർലമെന്‍റ്മന്ദിരത്തിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആ‍ർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാട്ടിൽനിന്നു ബുധനാഴ്ച രാവിലെ പെട്രോളുമായി ഡൽഹിയിലെത്തിയ ജിതേന്ദ്ര പാർലമെന്‍റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാർലമെന്‍റ് മന്ദിരത്തിനു മുന്നിലെ റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി പാർലമെന്‍റിന് മുന്നിലേക്ക് ഓടിവരികയായിരുന്നു. പാർലമെന്‍റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചശേഷം ആശുപത്രിയിലെത്തിച്ചു. ഉത്തർപ്രദേശ് പോലീസ് തനിക്കെതിരേ രജിസ്റ്റ‍ർ കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ഇയാൾ നൽകിയ മരണമൊഴി. 2021ൽ ബാഗ്പത്തിൽ റജിസ്റ്റ‌ർ ചെയ്ത മൂന്നു കേസുകളിൽ ജിതേന്ദ്ര പ്രതിയാണെന്നു ഡൽഹി പോലീസ് സ്ഥിരീകരിച്ചു.

Read More

ജവഹർലാൽ നെഹ്റുവിനെ പോലെ ഇന്ത്യയിലെ മികച്ച മതേതര മാതൃകയാണ് എ.കെ.ആന്‍റണി: ചെറിയാൻ ഫിലിപ്

തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിനെ പോലെ ഇന്ത്യയിലെ മികച്ച മതേതരമാതൃകയാണു എ.കെ.ആന്‍റണിയെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നൂറു ശതമാനം മതേതരവാദിയായ ആന്‍റണി ജാതി-മത ശക്തികളുടെ സമ്മർദതന്ത്രങ്ങൾക്കു മുമ്പിൽ ഒരിക്കലും കീഴടങ്ങിയിട്ടില്ലെന്നും ശതാഭിഷിക്‌തനാവുന്ന എ.കെ.ആന്‍റണിക്ക് മംഗളം നേർന്നുകൊണ്ട് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ജനിച്ച മതത്തിന്‍റെയോ മറ്റു സമുദായങ്ങളുടെയോ പിന്തുണയോ സഹായമോ കൂടാതെയാണ് ഇന്ത്യയിലും കേരളത്തിലും ആന്‍റണി രാഷ്ട്രീയ ഔന്നത്യം നേടിയത്. രാഷ്ട്രീയ കക്ഷികളും നേതാക്കളും വർഗീയപ്രീണനം മുഖ്യ നയമായി സ്വീകരിക്കുമ്പോൾ എന്നും വർഗീയ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള ആന്‍റണിക്ക് പ്രസക്തിയേറുന്നു. പല സന്ദർഭങ്ങളിലും സമുദായശക്തികൾ ആന്‍റണിയെ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനോടൊന്നും പ്രതികരിച്ചിരുന്നില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Read More

ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ദേശീയരാഷ്ട്രീയത്തിലെ അതികായൻ : ആഘോഷങ്ങളില്ലാതെ എ. കെ ആന്‍റണിക്ക് ഇന്ന് ശതാഭിഷേകം

തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട ദേശീയരാഷ്ട്രീയത്തിലെ അതികായൻ ജഗതിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. 84ാം ജന്മദിനമായ ഇന്ന് ആഘോഷങ്ങളൊന്നുമില്ല. പണ്ടും ജന്മദിനാഘോഷ പരിപാടികൾ ഒന്നും അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നില്ല. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണ പരിപാടി അദ്ദേഹം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ഉദ്ഘാടനം ചെയ്യും. രാവിലെ കെപിസിസി ആസ്ഥാനത്തെത്തുന്ന എ.കെ. ആന്‍റണി പാർട്ടി പ്രവർത്തകരോടൊപ്പം ചെലവഴിക്കും. ലളിതജീവിതവും ആദർശ രാഷ്ട്രീയവും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് നേതാവാണ് എ.കെ. ആന്‍റണി. അറയ്ക്കപറന്പിൽ കുര്യൻ ആന്‍റണി എന്ന എ.കെ. ആന്‍റണി 1940 ഡിസംബർ 28 നാണ് ജനിച്ചത്. കെഎസ്‌യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം കേരളത്തിലെ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്‍റെ മന്ത്രിസഭയിലായിരുന്നു അദ്ദേഹം…

Read More

അണ്ണാ സർവകലാശാല ബലാത്സംഗക്കേസ്: എഫ്ഐആർ ചോർന്നതിൽ പോലീസിനെ പഴിച്ച് കോടതി

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ഇന്നും വാദം തുടരും. ചെന്നൈ പോലീസിനെതിരേ രൂക്ഷവിമർശനങ്ങളാണു കഴിഞ്ഞ ദിവസം വേദം കേൾക്കവെ മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. കേസിന്‍റെ എഫ്ഐആർ ചോർന്നത് പോലീസ് ഉദ്യോഗസ്ഥരിൽനിന്നാണെന്നു കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിനു സർക്കാർ മാത്രമാണ് ഉത്തരവാദി. പോലീസിന് കാന്പസിൽ വിലക്കേർപ്പെടുത്തിയെന്നും അതേസമയം പ്രതിക്കു പൂർണസ്വാതന്ത്യം നൽകിയെന്നും രൂക്ഷഭാഷയിൽ കോടതി പ്രതികരിച്ചു. കാമ്പസിൽ ദുരനുഭവം നേരിട്ട പെൺകുട്ടികളുണ്ടെങ്കിൽ മുന്നോട്ടുവരണമെന്ന് കോടതി പറഞ്ഞു. പത്തുവർഷമായി പ്രതി കാമ്പസിൽ കയറിയിറങ്ങുന്നുവെന്നും എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് ആർക്കറിയാമെന്നും കോടതി ചോദിച്ചു. പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. പുരുഷസുഹൃത്തിനൊപ്പം സമയം ചെലവിടുന്നത് അവളുടെ അവകാശമാണ്. ആൺകുട്ടികൾ പെൺകുട്ടികൾക്കൊപ്പം പോകരുതെന്ന് സർവകലാശാലയ്ക്കു പറയാനാകില്ല. വാദം കേൾക്കലിനിടെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അസംബന്ധ പരാമർശങ്ങൾ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ചെന്നൈ അണ്ണാ സർവകലാശാലാ കാന്പസിലാണ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടത്. നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം പള്ളിയില്‍…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ച: അധ്യാപകരെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച്

കോഴിക്കോട്: പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കൊടുവള്ളി എംഎസ് സൊല്യൂഷനിലെ രണ്ട് അധ്യാപകര്‍ക്കു വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 30നും 31നും ഹാജരാകാനാണ് അധ്യാപകരോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിട്ടും രണ്ടുപേരും ഹാജരായിരുന്നില്ല. ഇത്തവണ ഹാജരായില്ലെങ്കില്‍ ഇവരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. അധ്യാപകരായ ജിഷ്ണുവിനോട് 30നും ഫഹദിനോട് 31നും ഹാജരാകാനാണു നോട്ടീസ്. അവര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം. ഇവര്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് സംശയമുയര്‍ത്തിയിട്ടുണ്ട്. അറസ്റ്റിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ക്ക് നിയമോപദേശം ലഭിച്ചതിനാല്‍ മുങ്ങിയെന്നാണു സൂചന. ഈ സ്ഥാപനത്തിന്‍റെ സിഇഒ ഷുഹൈബും ഒളിവിലാണ്. ഇയാള്‍ കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെ വീടുകളിലോ ഒളിവില്‍ കഴിയുന്നതായി പോലീസിനു സംശയമുണ്ട്. ഷുബൈിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളുെട ബന്ധുവീടുകളില്‍ അടുത്ത…

Read More

“താങ്കൾ  ചരിത്രത്തോടാണ് ദയ കാണിച്ചത് ‘; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ന്യൂഡൽഹി: ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, മൻമോഹൻ സിംഗ് ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നുവെന്ന് ശശി തരൂർ എംപി അനുസ്മരിച്ചു.ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ഡോ. മൻമോഹൻ സിംഗ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്. വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്‍റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി, അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്…ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്‍റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട്…

Read More

തനിക്ക് നഷ്ടമായത് ഉപദേഷ്ടാവിനെയും വഴികാട്ടിയെയെന്നും രാഹുൽ ഗാന്ധി; അനുസ്മരിച്ച് ഖാർഗെയും ചിദംബരവും

ന്യൂഡൽഹി: അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മൻമോഹൻ സിംഗെന്നും തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്‍റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓർക്കും. ശ്രീമതി കൗറിനെയും കുടുംബത്തെയും അനുശോചനം അറിയിക്കുന്നുവെന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. എതിരാളികളുടെ വ്യക്തിപരമായ ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന നേതാവാണ് മൻമോഹൻ സിംഗെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. രാഷ്ട്രീയത്തിന്‍റെ പരുക്കൻ ലോകത്ത് സൗമ്യനായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു. കോടിക്കണക്കിനു മനുഷ്യരെ ദാരിദ്ര്യമുക്തരാക്കി: ഖാർഗെ ന്യൂഡൽഹി: സാമ്പത്തിക ഉദാരവത്ക്കരണത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയൂം കോടി കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിച്ച നേതാവായിരുന്നു മൻമോഹൻ സിംഗെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവായിരുന്നു…

Read More

രാജ്യത്തെ കൈപിടിച്ചുയർത്തിയ ബൗദ്ധികതയുടെ ആൾരൂപം

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്‍റെ ഭാഗമായപ്പോൾ അമൃത‌്സറിലേക്കു കുടിയേറുകയായിരുന്നു മൻമോഹന്‍റെ കുടുംബം. വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലനെ മുത്തശിയാണു വളർത്തിയത്. ജനിച്ച ഗ്രാമത്തിൽനിന്നു വിട്ടുപോരുംവരെ അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ എത്തിയിട്ടില്ലായിരുന്നു. വിളക്കിന്‍റെ വെളിച്ചത്തിലായിരുന്നു പഠിത്തം. കഠിനാധ്വാനം പിന്നീട് കേംബ്രിഡ്ജിലെ മെർക്കുറി വെളിച്ചത്തിലിരുന്നു നൂതന സാന്പത്തിക ശാസ്ത്രത്തിന്‍റെ കടുകട്ടി സമവാക്യങ്ങൾ ആവാഹിച്ചെടുക്കുന്ന വിദ്യാർഥിജീവിതം വരെയെത്തി. വളർച്ചയുടെ തുടർപടവുകൾ പിന്നെയും ഉയരങ്ങളിലേക്കായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്ന പേരെടുത്തു. റിസർവ് ബാങ്ക് ഗവർണർ പദവി വരെ ഉയർന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന കീർത്തിയും നേടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ സിക്ക് തലപ്പാവുകാരനായി. അതും തുടർച്ചയായി രണ്ടു തവണ. സാന്പത്തിക-ഭരണരംഗങ്ങളിലെ വൈഭവംകൊണ്ട് ശിരസുയർത്തിനിൽക്കുന്ന ഡോ. മൻമോഹൻസിംഗ് വിടവാങ്ങുന്പോൾ സൗമ്യത,…

Read More

കളങ്കമില്ലാത്ത രാഷ്ട്രീയജീവിതത്തിന് ഉടമയെന്നു രാഷ്ട്രപതി; ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തിയ നേതാവെന്നു മോദി

ന്യൂഡൽഹി: രാഷ്ട്രത്തിനായുള്ള ഡോ. മൻമോഹൻ സിംഗിന്‍റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവാണു ഡോ. മൻമോഹൻ സിംഗെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്‍റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നെന്നു മോദി പറഞ്ഞു. 1991ലെ ബ‍ജറ്റ് നാഴികക്കല്ലായി: നിര്‍മല സീതാരാമൻന്യൂഡൽഹി: മൻമോഹൻ സിംഗ് 1991ൽ അവതരിപ്പിച്ച രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബ‍ജറ്റ് ഒരു നാഴികക്കല്ലാണെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Read More