മൈസൂരു: പ്രമുഖ ഐടി കന്പനിയായ ഇന്‍ഫോസിസിന്റെ മൈസൂരു കാന്പസില് പുലിയെ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഇന്നലെ പുലർച്ചെ രണ്ടോടെയാണു ഹെബ്ബാൾ ഇൻഡസ്ട്രിയൽ ഏരിയയിലെ 350 ഏക്കറോളം വരുന്ന ഇൻഫോസിസ് കാന്പസിൽ പുലിയെ കണ്ടത്. കാന്പസിലെ വിവിധ സിസിടിവി കാമറകളിൽനിന്ന് പുലിയുടെ ദൃശ്യം ലഭിച്ചു. ഇതോടെ കാന്പസിനുള്ളിലും പുറത്തുമുള്ള ജീവനക്കാർക്ക് കാന്പസിലെ ഐടി വിഭാഗം ജാഗ്രതാനിർദേശം നൽകി. തത്കാലത്തേക്ക് ഇന്നുകൂടി വീട്ടിലിരുന്ന് ജോലി ചെയ്യാനാണു നിർദേശം. കാന്പസിനുള്ളിലെ ഹോസ്റ്റൽ മുറികളിൽനിന്നു പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. വനംവകുപ്പിന്റെ 50 അംഗ സംഘം സ്ഥലത്തെത്തി പുലിയെ പിടിക്കാനായി കൂടുകൾ സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങള്‍ അറിയാൻ ഡ്രോണ്‍ കാമറകളും ഉപയോഗിക്കുന്നു. സംരക്ഷിത വനത്തിനോടു ചേര്‍ന്നാണ് ഇൻ ഫോസിസ് കാന്പസ്. ഇവിടെ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. 2011ലും ഇവിടെ പുലിയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
Read MoreCategory: Loud Speaker
കരാറുകാരൻ ജീവനൊടുക്കിയ സംഭവം: പ്രിയങ്ക് ഖാർഗെ രാജിവയ്ക്കേണ്ട: കോൺഗ്രസ്
ബംഗളൂരു: കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കർണാടക ഗ്രാമവികസനമന്ത്രിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ്. പ്രിയങ്ക് ഖാർഗെയുടെ സത്യസന്ധത തങ്ങൾക്കറിയാമെന്ന് ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നമുക്കറിയാം. ഞങ്ങളുടെ പോലീസും ഉദ്യോഗസ്ഥരും അന്വേഷണം നടത്താൻ പ്രാപ്തരാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. കരാറുകാരന്റെ ആത്മഹത്യയെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ബിജെപിയുടെ ആരോപണം പ്രിയങ്ക് ഗാർഖെ തള്ളിയിരുന്നു. കരാറുകാരൻ സച്ചിൻ പഞ്ചാലിന്റ ആത്മഹത്യാക്കുറിപ്പിൽ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും ഇതിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പ്രിയങ്ക് പറഞ്ഞു.
Read Moreമന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്കു പറന്നു: അമിത് മാളവ്യ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. മന്മോഹന് സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പുതുവര്‍ഷം ആഘോഷിക്കാന്‍ വിയറ്റ്നാമിലേക്കു പറന്നുവെന്ന് മാളവ്യ എക്സിൽ കുറിച്ചു. സിഖുകളെ ഗാന്ധിമാരും കോണ്‍ഗ്രസുകാരും വെറുക്കുന്നുവെന്നും ദര്‍ബാര്‍ സാഹിബിനെ ഇന്ദിര ഗാന്ധി അവഹേളിച്ച കാര്യം മറക്കരുതെന്നും മാളവ്യ പറഞ്ഞു. എന്നാൽ ബിജെപി വിഷയം വഴിതിരിച്ചുവിടുകയാണെന്നും മന്‍മോഹന്‍സിംഗിന്റെ സംസ്കാര ചടങ്ങുകള്‍ മോശമായി കൈകാര്യം ചെയ്ത ബിജെപിയുടെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാണ് പുതിയ വിവാദമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
Read More‘കേരളം മിനി പാക്കിസ്ഥാൻ, അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത്’: വിവാദപ്രസ്താവന വിഴുങ്ങി ബിജെപി നേതാവ്
ന്യൂഡൽഹി: കേരളം മിനി പാക്കിസ്ഥാനാണെന്ന വിവാദപ്രസ്താവന വിഴുങ്ങി മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ. കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ ന്യായീകരിച്ചു. പ്രസ്താവനക്കെതിരേ പ്രതിപക്ഷം രൂക്ഷ വിമർശനം തുടരുന്നതിനിടെയാണു ബിജെപി നേതാവിന്റെ മലക്കംമറിയൽ. കേരളം മിനി പാക്കിസ്ഥാൻ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുൽഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമർശം. മഹാരാഷ്ട്രയിൽ ഫഡ്നാവിസ് സർക്കാരിലെ തുറമുഖ വികസന മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ പൂനെയിൽ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്.
Read Moreപാർട്ടി പരിപാടികളിൽ ഇപ്പോൾ ക്ഷണിക്കാറില്ല: ഖുഷ്ബു സുന്ദറിന്റെ ഫോൺ സംഭാഷണം പുറത്ത്; നിയമ നടപടിക്കൊരുങ്ങി താരം
ചെന്നൈ: പാർട്ടി പരിപാടികളിൽ തന്നെ ഇപ്പോൾ ക്ഷണിക്കാറില്ലെന്നുള്ള നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറിന്റെ ഫോൺ സംഭാഷണം പുറത്ത്. തമിഴ് വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനുമായുള്ള ഖുഷ്ബുവിന്റെ സംഭാഷണമാണു പുറത്തായത്. ബിജെപിയുടെ പരിപാടികളിൽ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനിൽക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോൾ അവസാന നിമിഷമാണു പറയുകയെന്നുമായിരുന്നു ഖുഷ്ബുവിന്റെ മറുപടി. അതേസമയം, സംഭാഷണം പുറത്തായതിനു പിന്നാലെ മാധ്യമ സ്ഥാപനത്തിനെതിരേ നിയമ നടപടിക്കൊരുങ്ങുകയാണു നടി. സംഭാഷണത്തിലെ ശബ്ദം തന്റേതുതന്നെയാണെന്നും എന്നാൽ അനുമതിയില്ലാതെയാണു റെക്കോർഡ് ചെയ്തതെന്നും ഖുഷ്ബു പറഞ്ഞു. ബിജെപിക്കു വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു. കോൺഗ്രസ് വിട്ടാണു ഖുഷ്ബു ബിജെപിയിൽ ചേർന്നത്.
Read Moreപുതുവത്സരാഘോഷം: കർശന പരിശോധനകൾക്കൊപ്പം ഡ്രോൺ നിരീക്ഷണവുമായി പോലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കർശനമാക്കുന്നതിനു സ്പെഷല്‍ ടീമുകള്‍ രൂപീകരിക്കും. പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈര്യവിതവും ഉറപ്പാക്കുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയത്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മതിയായ സുരക്ഷ…
Read Moreകേസെടുത്തതിനേക്കാൾ വേഗത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; യു.പ്രതിഭയുടെ മകനെതിരായ കേസിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം
ആലപ്പുഴ: യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സർവീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവ് അടക്കമുള്ള സംഘത്തെ എക്സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ എക്സൈസ് കേസെടുത്തിരുന്നു. കേസിൽ ഒന്‍പതാം പ്രതിയാണ് എംഎൽഎയുടെ മകൻ. എന്നാൽ മകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.
Read Moreദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ജീവനൊടുക്കി… തമിഴ്നാട്ടിലെ ഹോട്ടലിൽ കൂട്ടആത്മഹത്യ; ആഭിചാരമാണെന്നു പോലീസ്
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിലെ ഹോട്ടൽ മുറിയിൽ നടന്ന കൂട്ടആത്മഹത്യ ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നു പോലീസ്. ശ്രീമഹാകാല വ്യാസർ, സുഹൃത്ത് രുക്മിനി പ്രിയ, മക്കളായ മുകുന്ദ് ആകാശ്, ജലന്ദരി എന്നിവരാണു ദൈവത്തിങ്കലേക്ക് പോകുന്നുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം ജീവനൊടുക്കിയത്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആഭിചാര ആത്മഹത്യയാണെന്ന വിവരം ലഭിച്ചതെന്നു പോലീസ് പറഞ്ഞു. വിവാഹാമോചിതയയ രുക്മിനിയുമായി ഒരു തീർഥയാത്രയ്ക്കിടെ പരിചയപ്പെട്ട വ്യാസർ, അമ്മൻ ദേവിയുടെ ദൂതനാണ് താനെന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ധ്യാനത്തിനിടെ ദേവിയുമായി നേരിട്ട് സംസാരിക്കും എന്ന വ്യാസരുടെ അവകാശവാദം വിശ്വസിച്ച രുക്മിനി ഇയാൾക്കൊപ്പം യാത്രകളും പതിവാക്കി. പിന്നാലെ മോക്ഷം പ്രാപിക്കാനുള്ള മാർഗം എന്ന നിലയിലാണ് തിരുവണ്ണാമലയിൽ വച്ചുള്ള മരണം നിർദേശിച്ചത്. 17കാരിയായ ജലന്ദരിയും 12കാരനായ മുകുന്ദും ആത്മഹത്യക്ക് ഒരുക്കാമായിരുന്നില്ല. എന്നാൽ താൻ മരിച്ചാൽ കുട്ടികളുടെ യഥാർഥ അച്ഛന്റെ ശല്യം ഉണ്ടാകുമെന്ന് രുക്മിനി ഭീഷണിപ്പെടുത്തിയപ്പോൾ ഇരുവരും വഴങ്ങിയതായും പോലീസ് പറയുന്നു.…
Read More‘യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്, അവിടെയും ഖനനം നടത്തണം, മാധ്യമങ്ങൾ ആദ്യം പോകണം അതിനുശേഷം ഞങ്ങളും വരും’; അഖിലേഷ് യാദവ്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ വിമർശിച്ചും പരിഹസിച്ചും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ‘ശിവലിംഗം അവിടെ ഉണ്ടെന്നു ഞങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാവരും ഖനനത്തിന് തയാറാകണം. മാധ്യമങ്ങൾ ആദ്യം പോകണം. അതിനുശേഷം ഞങ്ങളും വരും’ അഖിലേഷ് യാദവ് പറഞ്ഞു. സംഭാൽ ജില്ലയിൽ നടക്കുന്ന ഉത്ഖനന പ്രവർത്തനങ്ങൾ ഒമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ പത്രസമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ പരാമർശം. സംഭാലിൽ നടത്തിയ സർവേയിൽ ക്ഷേത്രവും കിണറും കണ്ടെത്തിയതിനു പിന്നാലെയാണു ഖനനം തുടങ്ങിയത്. അതേ പ്രദേശത്ത് പുരാതനമായ ഒരു ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ കേസെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികളെ ഇറക്കിയുള്ള പ്രതിഷേധങ്ങൾക്ക് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. വിധിയിൽ ആക്ഷേപമുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നാണ് നിലപാട്. കുട്ടികളെ വേദിയിലോ റോഡിലോ ഇറക്കി പ്രതിഷേധിച്ചാൽ അധ്യാപകര്‍ക്കും നൃത്താധ്യാപകര്‍ക്കും എതിരെ കേസ് എടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നേരത്തെ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത് വിവാദമായിരുന്നു. ജനുവരി നാല് മുതൽ എട്ടുവരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം.
Read More