ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തത്തിൽ പോലീസ് നടപടി കടുപ്പിക്കുന്നു. ഡിസംബർ നാലിനു തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിക്കുകയും ഇവരുടെ മകനു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുന് ഹൈദരാബാദ് പോലീസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് അല്ലു അർജുന് നോട്ടീസ് കൈമാറിയത്. അഭിഭാഷകർ വീട്ടിലെത്തി താരവുമായി സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. പുഷ്പ 2: ദി റൂൾ പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിലുണ്ടായ ദുരന്തത്തിൽ ഹൈദരബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയറ്റർ മാനേജ്മെന്റിലെ ആളുകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read MoreCategory: Loud Speaker
ക്രിസ്മസ് സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നത്; സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതു ഭാഗ്യമെന്ന് പ്രധാനമന്ത്രിനരേന്ദ്രമോദി
ന്യൂഡല്‍ഹി: സ്നേഹവും സാഹോദര്യവും ഐക്യവും പകരുന്നതാണ് ക്രിസ്മസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്തു നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതു ഭാഗ്യമാണ്. അന്യോന്യം ഭാരങ്ങള്‍ വഹിക്കുവിന്‍ എന്നാണ് ബൈബിള്‍ വചനം. ഈ വാക്കുകള്‍ മുദ്രാവാക്യമാക്കിയാണു തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അനുകമ്പയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും പാതയാണ് യേശുക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്തത്. എല്ലാവരും ഒന്നിച്ച്, എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും പരിശ്രമം എന്ന പൊതുലക്ഷ്യവുമായാണു രാജ്യം ഇന്നു മുന്നേറുന്നതെന്നു മോദി വ്യക്തമാക്കി. കര്‍ദിനാളായി മാർ ജോര്‍ജ് കൂവക്കാട് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിബിസിഐ അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ബിജെപി നേതാക്കളായ ടോം വടക്കന്‍, അനില്‍ ആന്റണി, അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവർ പങ്കെടുത്തു.
Read More‘ജീവനുണ്ടെങ്കില്‍ അജിത്കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ല’; ഈ നാട്ടില്‍ നിയമവ്യവസ്ഥ ഉണ്ടോ എന്ന് കാണിച്ചു കൊടുക്കും; കലിപ്പ് അടങ്ങാതെ അന്‍വര്‍
കോഴിക്കോട്: ജില്ലാ സമ്മേളനങ്ങള്‍ക്കു തുടക്കമായതിനിടെ, വിമത നേതാവ് പി.വി. അന്‍വര്‍ എംഎല്‍എ വീണ്ടും കടുത്ത ആരോപണങ്ങളും വെല്ലുവിളികളും ഉയര്‍ത്തി രംഗത്ത് എത്തിയിരിക്കുന്നത് സിപിഎമ്മിന് തലവേദനയാകുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കാര്യമായി പരിക്കേല്‍പ്പിക്കാന്‍ പി.വി. അന്‍വറിനു കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ അദ്ദേഹം ഉയര്‍ത്തുന്ന വിഷയങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക. തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ അജിത് കുമാറിനെ ഡിജിപി കസേരയില്‍ ഇരുത്തില്ലെന്നും പിണറായിയെയും പി. ശശിയെയും വെല്ലുവിളിക്കുന്നുവെന്നുമാണ് കഴിഞ്ഞദിവസം പി.വി. അന്‍വര്‍ എംഎല്‍എ പറഞ്ഞത്. അജിത്കുമാറിനെ ഡിജിപിയാക്കാതിരിക്കാനുള്ള എന്തോ വലിയ തെളിവുകള്‍ അന്‍വറിന്റെ കൈയിലുണ്ടെന്നാണ് സൂചന. ഇതുവരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം ഗൗനിക്കാത്തതിന്റെ കടുത്ത വാശിയില്‍ അടുത്തിടെയുണ്ടായ ഒട്ടേറെ വിഷയങ്ങളില്‍ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ് പി.വി. അന്‍വർ.സിപിഎമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അന്‍വര്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. അജിത് കുമാറിനെ തൊടാന്‍ പിണറായി വിജയനു സാധിക്കില്ലെന്നും അജിത് കുമാര്‍ മുഖ്യമന്ത്രിയെയും…
Read Moreപയ്യന്നൂര്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വത്തിന് പോരായ്മ; റിപ്പോര്‍ട്ടിലെ മറ്റ് കാര്യങ്ങളിങ്ങനെ
കണ്ണൂര്‍: പയ്യന്നൂര്‍ സിപിഎമ്മില്‍ ഗ്രൂപ്പ് പോര് ശക്തമെന്ന മാധ്യമ വാര്ത്തകള്ക്കടിവരയിട്ട് മേല്‍ക്കമ്മിറ്റി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കണ്ടോത്ത് കൂറുംബ ഓഡിറ്റോറിയത്തില്‍ നടന്ന സിപിഎം പയ്യന്നൂര്‍ ഏരിയാ സമ്മേളനത്തെ വിലയിരുത്തി തയാറാക്കിയ റിവ്യൂ റിപ്പോര്‍ട്ടിലാണ് ശുദ്ധീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പയ്യന്നൂരിലെ പാര്‍ട്ടിക്കകത്ത് സാമ്പത്തിക വിഷയത്തെ തുടര്‍ന്നുണ്ടായ സംഘടനാ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കുന്നതില്‍ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും പോരായ്മ ഉണ്ടായിട്ടുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്ന പൊതുവികാരം സമ്മേളനത്തില്‍ ശക്തമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നായിരുന്നു നേതൃത്വത്തിന്റെ വാദം.ചിലരെ ഉയര്‍ത്തിക്കാട്ടിയും മറ്റു ചിലരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിലനില്‍ക്കുന്ന വിഭാഗീയതയിലേക്ക് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. വ്യക്തി കേന്ദ്രികൃത വിമര്‍ശനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയോട് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാന്‍…
Read Moreഅങ്കണവാടിയിലെ ഭക്ഷ്യവിഷബാധ: വെള്ളത്തിന്റെ സാമ്പിള്‍ ഫലം നാളെ; പോലീസ് അന്വേഷണം തുടരുന്നു
കൊച്ചി: കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ നഗരസഭ കൗണ്‍സിലര്‍ ഗൂഢാലോചന സംശയിച്ച് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നു. കൗണ്‍സിലര്‍ ഡിപിന് ദിലീപ് പാലാരിവട്ടം പോലീസിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുള്ളത്. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനാ ഫലം നാളെ ലഭിച്ചേക്കും. അങ്കണവാടിക്ക് സമീപത്തെ തോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസമായി ഇവിടെ സമരം നടക്കുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ സംശയമുന്നയിച്ചാണ് പരാതി. വെളളത്തിന്റെ സാമ്പിള്‍ ലഭിച്ച ശേഷമാകും പോലീസും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ വ്യാഴാഴ്ച്ച അങ്കണവാടിയില്‍ എത്തിയ കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടത്. 23 കുട്ടികള്‍ ആകെയുള്ളത്. 15 കുട്ടികളാണ് അന്ന് വന്നത്. ഇതില്‍ 12 പേര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ സുഖംപ്രാപിച്ചുവരുന്നു. ഇവര്‍ക്കൊപ്പം…
Read Moreകെ. കരുണാകരനെ അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണ മുഖ്യമന്ത്രി പദത്തിൽ നിന്നും അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പു നൽകില്ലെന്ന് ചെറിയാൻ ഫിലിപ്പ്. കരുണാകരന്റെ ചരമവാർഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവർ പശ്ചാത്തപിക്കേണ്ടതാണെന്ന് കെ.കരുണാകരന്റെ 14ാം ചരമവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് പറയുന്നു. രാജൻ കേസിൽ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസിൽ രാജ്യദ്രോഹിയായും ചിത്രീകരിച്ചവർ മഹാപാപികളാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് കരുണാകരനെ പലപ്പോഴും സ്വന്തം പാർട്ടിക്കാർ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമർശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരൻ ഒരിക്കലും അസഹിഷ്ണുത കാട്ടിയിട്ടില്ല.- ചെറിയാൻ ഫിലിപ്പ് പറയുന്നു.തട്ടിൽ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടൻ രാഘവൻ വിവാദം, രാജൻ കേസ്, പാമോലിൻ അഴിമതി കേസ്, ഐഎസ്ആർഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം…
Read Moreസ്വത്തുതർക്കം കലാശിച്ചത് മരണത്തിൽ: സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്നു
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്നു സഹോദരനെ ട്രാക്ടർ കയറ്റിക്കൊന്ന യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബബെലഗാവി ജില്ലയിലെ മുർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ യരഗട്ടി താലൂക്കിലാണു സംഭവം. ഗോപാൽ (27) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ മാരുതി ബാവിഹാൾ (30) പിടിയിലായി. അടുത്തിടെ, പൂർവികസ്വത്ത് മൂന്നു സഹോദരന്മാർക്കായി വിഭജിച്ചിരുന്നു. സഹോദരന്മാർക്കെല്ലാം ഓരോ ട്രാക്ടർ ലഭിച്ചു, എന്നാൽ ഗോപാൽ ഇതിൽ സന്തോഷവാനല്ലായിരുന്നു. മാത്രമല്ല സ്വത്തിന്റെ പേരിൽ പലപ്പോഴും ജ്യേഷ്ഠനുമായി വഴക്കിടുകയും ചെയ്തു. ഇതിൽ സഹികെട്ട ജ്യേഷ്ഠൻ സഹികെട്ട് സഹോദരന്റെ മേൽ ട്രാക്ടർ ഓടിച്ചുകയറ്റിയശേഷം കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read Moreനിനച്ചിരിക്കാതെ തേടിവന്ന ദുരിതം: കുടിലിനു തീപിടിച്ചു വയോധികനും പേരക്കുട്ടികൾക്കും ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിനു തീപിടിച്ചു വയോധികനും പ്രായപൂർത്തിയാകാത്ത രണ്ടു പേരക്കുട്ടികളും വെന്തുമരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണു സംഭവം. ഹജാരി ബഞ്ചാര (65), ചെറുമകൾ സന്ധ്യ (10), അനുഷ്ക (അഞ്ച്) എന്നിവരാണു മരിച്ചത്. ഹജാരി ബഞ്ചാരയും സന്ധ്യയും സംഭവസ്ഥലത്തും അനുഷ്ക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണു മരിച്ചത്. തണുപ്പിൽനിന്നു രക്ഷനേടാനായി കത്തിച്ച സ്റ്റൗവിൽനിന്നു തീ പടർന്നതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.
Read Moreകോടികൾ വിലമതിക്കുന്ന വാച്ചുകളുമായി ദമ്പതിമാർ വിമാനത്താവളത്തിൽ പിടിയിൽ
അഹമ്മദാബാദ്: ദുബായിൽനിന്ന് 13 കോടി രൂപ വിലമതിക്കുന്ന രണ്ട് വാച്ചുകൾ കടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ പിടിയിൽ. ഇരുവരെയും അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിൽനിന്ന് സർദാർ വല്ലഭ് ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരുടെ കൈവശം ശതകോടീശ്വരന്മാരുടെയോ സെലിബ്രിറ്റികളുടെയോ കൈയിൽ കാണപ്പെടുന്ന ഓഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക്, റിച്ചാർഡ് മില്ലെ എന്നീ കമ്പനികളുടെ വാച്ചുകളാണ് ഉണ്ടായിരുന്നത്. ആദ്യം യുവതിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ വാച്ച് ഭർത്താവ് സമ്മാനമായി നൽകിയതാണെന്നു മറുപടി നൽകി. ഭർത്താവിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അടുത്ത വിമാനത്തിൽ എത്തുമെന്ന് ഇവർ പറഞ്ഞു. തൊട്ടുപിന്നാലെയുള്ള വിമാനത്തിൽ എത്തിയ യുവതിയുടെ ഭർത്താവിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ച് തന്റേതാണെന്നും അതിന്റെ വില ഏകദേശം 1,000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വാച്ചിന്റെ ബില്ല് ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ ബില്ല് നഷ്ടപ്പെട്ടുവെന്ന്…
Read Moreക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടത്: പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ
പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത് പ്രവ൪ത്തക൪ റിമാന്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. തുട൪ന്ന് വിദ്യാ൪ഥികൾക്ക് മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയ്തു. ക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃത൪ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Read More