ബംഗളൂരു: 24 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമായി നൈജീരിയൻ വനിത ബംഗളൂരുവിൽ പിടിയിൽ. ടിസി പാളയയിൽ പലചരക്കുകട നടത്തിവരികയായിരുന്ന റോസ്ലിൻ (40) ആണ് അറസ്റ്റിലായത്. ഇവരിൽനിന്നു ലഹരിവസ്തുക്കൾക്കൊപ്പം 70 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കടയുടെ മറവിലായിരുന്നു കച്ചവടം. മുംബൈയിൽനിന്നു സോപ്പ് പായ്ക്കറ്റുകളിലും ഉണക്കമീൻ പെട്ടികളിലുമാണു ലഹരിമരുന്നു കൊണ്ടുവന്നിരുന്നത്. മറ്റൊരു വിദേശവനിതയാണ് മുംബൈ വഴി ലഹരിപദാർഥങ്ങൾ ബംഗളൂരുവിലെത്തിച്ചതെന്നാണു സൂചന. ഇവരെ പിടികിട്ടിയില്ല. സംസ്ഥാനത്തെ ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്നു ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബംഗളൂരുവിലുള്ള വിദേശപൗരന്മാർക്കും കോളജ് വിദ്യാർഥികൾക്കും ഐടി ജീവനക്കാർക്കുമാണു ലഹരിമരുന്നു വിതരണംചെയ്തിരുന്നതെന്നു യുവതി പോലീസിന് മൊഴിനൽകി.
Read MoreCategory: Loud Speaker
രാമക്ഷേത്രത്തർക്കം മറ്റിടങ്ങളിൽ വേണ്ട: വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണം; മോഹൻ ഭാഗവത്
ന്യൂഡൽഹി: രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയവും വികാരവുമായിരുന്നുവെന്നും എന്നാൽ, രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഒരുതരത്തിലും സ്വീകാര്യമല്ലെന്നും ആവർത്തിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിൽ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിൽ പുനെയിൽ നടന്ന പരിപാടിക്കിടെയായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. രാമക്ഷേത്രത്തിനു സമാനമായി മറ്റിടങ്ങളിൽ സമാനമായ തര്ക്കമുണ്ടാക്കുന്നതിനെതിരേ നേരത്തെയും മോഹൻ ഭഗവത് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. “രാമക്ഷേത്രം നിര്‍മിക്കണമെന്നു ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്ക്കും അവരുടെ വിശ്വാസപ്രകാരം ആരാധന നടത്താൻ കഴിയണം. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽനിന്നു…
Read Moreഹെല്‍മറ്റിനുള്ളില്‍ ശബ്ദിക്കുന്ന ഇലക്ട്രോണിക് ഉപകരണം: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം കാക്കനാട് ഇന്‍ഫോപാക്കിനടുത്ത് ഹെല്‍മറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ആരെങ്കിലും മറന്നു വച്ചതാണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്തെ കടയുടമകളില്‍നിന്നും ഹെല്‍മറ്റ് വച്ചിരുന്ന വാഹനത്തിന്റെ ഉടമയില്‍ നിന്നടക്കം പോലീസ് മൊഴി രേഖപ്പെടുത്തും. ഇന്നലെ രാത്രി 11ഓടെയാണ് ഇന്‍ഫോപാര്‍ക്കിന് സമീപം ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളില്‍ നിന്നാണ് ഹെല്‍മറ്റും അതിനുള്ളിലായി പ്ലാസ്റ്റിക് കണ്ടെയ്നറുള്ളില്‍ ഇലക്ട്രോണിക് ഉപകരണവും കണ്ടെത്തിയത്. ബൈക്കിന്റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റേതല്ലെന്ന് പറഞ്ഞ് കടയുടമയുടെ അടുത്തെത്തി. കടയുടമയും ഇത് തന്റേതല്ലെന്ന് പറഞ്ഞു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. വിവരം പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. ഉപകരണം ശബ്ദിക്കുന്ന നിലയിലായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഉപകരണം നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്നയാളുടെ ബൈക്കിലാണ് സാധനം കണ്ടെത്തിയത്. ജനങ്ങളെ ബോംബ് ആണെന്ന്…
Read Moreകെമിസ്ട്രി പരീക്ഷയിലെ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊലൂഷൻസിൽ; ആരോപണ വിധേയർക്ക് ചാനലുമായി ബന്ധം
കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴു പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ മൂന്ന് അധ്യാപകരുടെയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണു രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ആരോപണവിധേയരായ ചാനലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘം ഇന്നു യോഗം ചേരും. സംഭവത്തില്‍ ആരോപണ സ്ഥാനത്തുള്ള എംഎസ് സൊലൂഷന്സിലേക്കു മാത്രം അന്വേഷണം ചുരുക്കാനാകില്ലെന്നും ഇവര്‍ക്കു സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുമായുള്ള ബന്ധംകൂടി അന്വേഷിക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷയുടെ നാൽപതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസില്‍ വന്നതാണെന്ന് അധ്യാപകര്‍ പറയുന്നു.കഴിഞ്ഞദിവസം എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യതാ ചോദ്യങ്ങൾ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു. എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. ഇതില്‍ വന്ന സാധ്യതാ ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇന്നലെ…
Read Moreമനുഷ്യക്കടത്തുകാർ പാക്കിസ്ഥാനിൽ എത്തിച്ച ഇന്ത്യാക്കാരി യൂട്യൂബ് ചാനലിൽ ; കണ്ടെത്തിയത് 22വർഷത്തിനുശേഷം
ന്യൂഡൽഹി: 22 വർഷം മുമ്പ് പാക്കിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ഇന്ത്യന്‍ സ്ത്രീയെ പാക്കിസ്ഥാനില്‍നിന്നുള്ള ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ കണ്ടെത്തി. 75കാരിയായ ഹമീദ ബാനുവിനെ അവരുടെ കൊച്ചുമകനാണ് യൂട്യൂബ് ചാനലിലൂടെ തിരിച്ചറിഞ്ഞത്. ഹമീദ ബാനുവിനെ പിന്നീട് നാട്ടിൽ തിരിച്ചെത്തിച്ചു. ദുബായില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുക്കാര്‍ ഹമീദ ബാനുവിനെ കബളിപ്പിച്ച് 2002ലാണ് പാക്കിസ്ഥാനിലേക്ക് കൊണ്ടുപോയത്. നാട്ടിൽ തിരിച്ചെത്തിയ ഹമീദ ബാനു പാക്കിസ്ഥാനിലെ തന്റെ 22 വര്‍ഷത്തെ ജീവിതത്തെക്കുറിച്ച് വിശേഷിപ്പിച്ചത് “ജീവനുള്ള ശവം’ എന്നായിരുന്നുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
Read Moreഅംബേദ്കർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്; ഇന്നു രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: ഭരണഘടനാ ശിൽപി ഭാരതരത്ന ഡോ. ബി.ആർ. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത്ഷാ അവഹേളിച്ചെന്ന ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതേ വിഷയത്തില്‍ ഇരുസഭകളും ഇന്നലെ സ്തംഭിച്ചിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം. “അംബേദ്കര്‍, അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടും’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അതേസമയം, അമിത് ഷായ്ക്കെതിരായ പ്രതിപക്ഷ നീക്കം ശക്തമായി ചെറുക്കാൻ എംപിമാർക്കും വക്താക്കൾക്കും ബിജെപി നിർദേശം നൽകി. കോൺഗ്രസ് മുൻപ് അംബേദ്കറെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തയാറാക്കി…
Read Moreറോഡപകടങ്ങൾ തടയാൻ നിരത്തിലേക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്; ഒരു സ്ഥലത്ത് നാലുമണിക്കൂർ പരിശോധന നടത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
കണ്ണൂർ: റോഡപകടങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഒരു സ്ഥലത്ത് നാലുമണിക്കൂർ പരിശോധന നടത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എച്ച്. നാഗരാജുവിന്റെ ഉത്തരവ്. നാലുമണിക്കൂറിനു ശേഷം മാത്രമേ അടുത്ത നാലുമണിക്കൂർ മറ്റൊരു സ്ഥലത്ത് പരിശോധന നടത്താൻ പാടുള്ളൂ. പ്രധാനപ്പെട്ട റോഡുകളിലെല്ലാം എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും കമ്മീഷണർ ഉത്തരവിട്ടു.ഡിസംബർ 31 ന് രാത്രി എട്ടുമുതൽ ഒന്നിന് പുലർച്ചെ ഒന്നുവരെ ഒരു ജില്ലയിൽ എൻഫോഴ്സ്മെന്റിന്റെ അഞ്ച് സ്ക്വാഡുകൾ പരിശോധനയ്ക്ക് ഉണ്ടായിരിക്കണം. പുലർച്ചെ ഒന്നുമുതൽ ആറുവരെ ഒരു സ്ക്വാഡും ഉണ്ടാകണം. ഓരോ താലൂക്കിലും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് അതതു പരിധിയിലുള്ള ആർടി ഓഫീസ്, സബ് ആർഡി ഓഫീസ് എന്നിവടങ്ങളിലുള്ള ഉദ്യോഗസ്ഥരെ പരിശോധനയക്ക് ഉൾപ്പെടുത്താം. നന്പർ പ്ലേറ്റ് മറയ്ക്കുന്ന രീതിയിൽ വാഹനങ്ങളിൽ ഫോട്ടോയും മാലയും വച്ചാൽ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്. പരിശോധന നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളുടെ റിപ്പോർട്ട് വെകിപ്പിക്കരുത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിനുളള വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും പരിശോധനാ…
Read Moreബിഹാറിൽ ഒളിവിൽ കഴിയുന്ന കുറ്റവാളികളുടെ വീടുകൾ തകർത്തു
പട്ന: ബിഹാർ കിഴക്കൻ ചമ്പാരനിൽ വിവിധ കേസുകളിൽ ഒളിവിൽകഴിയുന്ന നൂറിലധികം കുറ്റവാളികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ബിഹാർ പോലീസ്. ജെസിബി ഉപയോഗിച്ചാണു പൊളിച്ചത്. ഒളിവിൽ കഴിയുന്ന ക്രിമിനലുകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ജില്ലാതല നടപടിയുടെ ഭാഗമായാണ് എസ്പി സ്വർണ പ്രഭാതിന്റെ നേതൃത്വത്തിൽ വീടുകൾ പൊളിച്ചത്. പോലീസ് നടപടിക്കു പിന്നാലെ സംസ്ഥാനത്തു നിരവധി പ്രതികൾ കീഴടങ്ങി. നോട്ടീസ് ലഭിച്ചിട്ടും കോടതി ഉത്തരവുകൾ പാലിക്കാത്തവർക്കെതിരേയും പോലീസിൽ കീഴടങ്ങുന്നതിൽ വീഴ്ച വരുത്തിയവർക്കുമെതിരേയാണ് നടപടിയെന്ന് എസ്പി പറഞ്ഞു.
Read Moreചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു: എംഎസ് സൊല്യൂഷന് സിഇഒയെ ചോദ്യം ചെയ്യും
കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ആരോപണവിധേയരായ എംഎസ് സൊല്യൂഷന് സിഇഒയെ ക്രൈംബ്രാഞ്ച് ഇന്നു ചോദ്യം ചെയ്തേക്കും. ചോദ്യങ്ങള്‍ തയാറാക്കിയ അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. വിവാദങ്ങള്‍ക്കിടെ കെമസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായി സിഇഒ ഷുഹൈബ് ഇന്നലെ യുട്യൂബ് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നതെന്നാണ് എംഎസ് സൊല്യൂഷന്‍സിന്റെ വാദം. എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിന്റെ വിശദീകരണം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയാറാക്കിയതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകന് പറഞ്ഞു.
Read Moreപ്ലേ സ്കൂളിലെ ശുചിമുറിയിൽ ഒളികാമറ: അധ്യാപികമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തി; ഡയറക്ടര്‍ പിടിയിൽ
നോയിഡ: ഡല്‍ഹിയില്‍ പ്ലേ സ്കൂളിലെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് അധ്യാപികമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഡയറക്ടർ പോലീസ് പിടിയിൽ. താനാ ഫേസ്-3 ഏരിയയിലെ പ്ലേ സ്കൂളിലാണ് ഒളിക്കാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിൽ ഘടിപ്പിച്ച നിലയിലായിരുന്നു കാമറ. ശുചിമുറിയില്‍ പോയ അധ്യാപികയാണ് ബൾബ് ഹോൾഡറിൽ കാമറ കണ്ടത്. നേരത്തെയും സ്കൂളിലെ ശുചിമുറിയിൽ ഒളികാമറ കണ്ടിട്ടുണ്ടെന്നും അക്കാര്യം ഡയറക്ടറെ അറിയിച്ചിരുന്നതായും അധ്യാപിക പോലീസിനോടു പറഞ്ഞു. ഡയറക്ടര്‍ ആണ് കാമറ സ്ഥാപിച്ചതെന്ന് സെക്യൂരിറ്റി ഗാർഡ് വെളിപ്പെടുത്തി. ഡയറക്ടർ ഓൺലൈനിൽ സ്പൈ കാമറ ഓർഡർ ചെയ്തായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
Read More