മുംബൈ: അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദിവസക്കൂലി കേരളത്തില്‍ ദേശീയ ശരാശരിയുടെ ഇരട്ടി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിൽ ആണിത് സൂചിപ്പിച്ചിരിക്കുന്നത്. ജമ്മു-കശ്മീരും തമിഴ്നാടും ആണ് കേരളത്തിന് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. മധ്യപ്രദേശും ത്രിപുരയും ഗുജറാത്തും ഉത്തര്‍പ്രദേശും ഏറ്റവും പിന്‍നിരയിലും സ്ഥാനംനേടി. ആര്‍ബിഐ പുറത്തുവിട്ട ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓണ്‍ ഇന്ത്യന്‍ സ്റ്റേറ്റ്സ് ഫോര്‍ 2023-24ല്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വന്‍ അന്തരമുള്ളതായി ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഗ്രാമീണമേഖലയിലെ പുരുഷ കര്‍ഷകത്തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി കേരളത്തില്‍ 807.2 രൂപയാണെങ്കില്‍ രണ്ടാംസ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ അത് 566.1 രൂപയും മൂന്നാംസ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 540.6 രൂപയുമാണ്. 372.7 രൂപയാണ് ദേശീയ ശരാശരി. മധ്യപ്രദേശാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവുംപിന്നില്‍. അവിടെ ശരാശരി ദിവസക്കൂലി 242.2 രൂപ മാത്രമാണ്. ഗുജറാത്ത് (256.1), ഉത്തര്‍പ്രദേശ് (334.4) ത്രിപുര (337.2) എന്നീ സംസ്ഥാനങ്ങളും ഏറ്റവും പിന്നിലുണ്ട്.…
Read MoreCategory: Loud Speaker
പുതിയ തസ്തികയിൽ 70,000 രൂപ ശന്പളം: പ്രതിഫലം നിരസിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി നിയമിച്ച മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന് 70,000 രൂപ പ്രതിമാസ ശന്പളവും ഇന്ധനച്ചെലവും ഡ്രൈവറുടെ ശന്പളവും നല്കാൻ തീരുമാനം. എന്നാൽ പ്രതിഫലം വാങ്ങില്ലെന്ന് തോമസ് ഐസക് അറിയിച്ചു. നോളജ് ഇക്കോണമി മിഷൻ ഉപദേശക സ്ഥാനം ഐസക്ക് ഏറ്റെടുത്തു. ഈ സർക്കാരിന്റെ കാലാവധി കഴിയും വരെയാണ് നിയമനം. 2021 മുതൽ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ (കെ-ഡിസ്ക്) മുഖേനെ നടപ്പാക്കി വരുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ, അഥവാ കെകെഇഎം. ഇതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി വിജ്ഞാന കേരളം എന്ന പേരിൽ വിപുലീകരിക്കാനാണ് തോമസ് ഐസക്കിനെ നിയോഗിച്ചത്. തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ച ഉത്തരവ് പുറപ്പെടുവിച്ചത് കെ ഡിസ്ക് എക്സ് ഓഫിഷ്യോ സെക്രട്ടറിയായ ഡോ.കെ.എം. ഏബ്രഹാമാണ്. അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ…
Read Moreപത്തനംതിട്ട വാഹന അപകടം: റോഡിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളൂ; ടാറിംഗ് കഴിഞ്ഞത് മുതൽ എല്ലാ വാഹനങ്ങളും ഇത് വഴിയാണ് വരുന്നത്; കെ. യു ജനീഷ് കുമാർ
പത്തനംതിട്ട: കോന്നി കൂടൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെട്ട സംഭവം സഹിക്കാൻ കഴിയുന്നതിലും അപ്പുറമെന്ന് എംഎൽഎ കെ. യു ജനീഷ് കുമാർ. രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിന്റേയും അനുവിന്റേയും വിവാഹത്തിൽ താനും പങ്കെടുത്തിരുന്നു എന്ന് എംഎൽഎ പറഞ്ഞു. അപകട കാരണം എന്താണെന്ന് പരിശോധിക്കും. റോഡിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേ ഉള്ളൂ. ടാറിംഗ് കഴിഞ്ഞത് മുതൽ എല്ലാ വാഹനങ്ങളും ഇത് വഴിയാണ് വരുന്നതെന്ന് ജനീഷ് കുമാർ പറഞ്ഞു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു വരുന്നതേ ഉള്ളൂ. എങ്കിലും റോഡ് നല്ല നിലയിൽ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങൾ അമിത വേഗതയെടുക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെന്നും എംഎൽഎ പ്രതികരിച്ചു. വാഹനം അമിത വേഗതയിൽ ആയിരുന്നു. കാറിലുള്ളവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയാണ് അപകടത്തിന് കാരണമായതായാണ് പോലീസ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreസുരേഷ് ഗോപിയുടെ നടനവൈഭവം പാർലമെന്റില്‍ കണ്ടു: മുറിവിൽ മുളക് തേക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്; സഹായം ചെയ്യുന്നില്ലന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ്; കെ. എൻ. ബാലഗോപാൽ
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സുരേഷ് ഗോപിയുടെ നടനവൈഭവമാണ് കഴിഞ്ഞ ദിവസം പാർലമെന്റില്‍ കണ്ടത്. ഇതിനു പിന്നിൽ എന്ത് രാഷ്ട്രീയമാണെന്ന് മനസിലാകുന്നില്ലന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസംഡിഎംകെ അംഗം കനിമൊഴി കേരളവും തമിഴ്നാടും ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ സംസാരിച്ചതിനിടെ സുരേഷ്ഗോപിയുടെ ആംഗ്യം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിന് സഹായം ചെയ്യുന്നില്ലന്ന് മാത്രമല്ല അപഹസിക്കുകയും ചെയ്യുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മുറിവിൽ മുളക് തേക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല. പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും ബാലഗോപാൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി ആരോപിച്ചു.
Read Moreബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്കു വധശിക്ഷ
കോൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാളിൽ ഒരാൾക്കു വധശിക്ഷയും മറ്റൊരാൾക്കു ജീവപര്യന്തം തടവും. മുർഷിദാബാദ് കോടതിയാണ് ഒന്നാം പ്രതി ദിനബന്ധു ഹാൽദറിന് വധശിക്ഷയും രണ്ടാംപ്രതി സുഭോജിത് ഹാൽദറിനു ജീവപര്യന്തവും വിധിച്ചത്. കുറ്റകൃത്യത്തിന്റെ 61-ാം ദിവസമാണ് ശിക്ഷാവിധി. 21 ദിവസത്തിനുള്ളിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഒക്ടോബറിൽ ഫറാക്കയിലാണു സംഭവം. വിജയദശമിദിനത്തിൽ പ്രതികളിലൊരാളായ ദിനബന്ധു പെൺകുട്ടിക്കു പൂക്കൾ നൽകി വശീകരിക്കുകയായിരുന്നു. തുടർന്ന് ഒഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പെൺകുട്ടിയുടെ മൃതദേഹത്തെയും പ്രതികൾ ലൈംഗികവൈകൃതങ്ങൾക്കിരയാക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ് നഗറിൽ പത്തു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വധശിക്ഷയ്ക്കു വിധിച്ച് ദിസങ്ങൾക്കു ശേഷമാണ് സമാനകേസിൽ മറ്റൊരു വധശിക്ഷ.
Read Moreഹൃദയ രോഗം മൂലം മകൾ മരിച്ചു: രണ്ടരദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം അമ്മ പഠനത്തിനായി ആശുപത്രിക്ക് ദാനംചെയ്തു
ഡെറാഡൂൺ: രണ്ടര ദിവസം മാത്രം പ്രായമുള്ള മകളുടെ മൃതദേഹം അമ്മ ആശുപത്രിക്കു ദാനം ചെയ്തു. ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അപൂർവ ദാനം നടന്നത്. കുഞ്ഞിന്റെ പേര് സരസ്വതി എന്നാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിസേറിയനിലൂടെയായിരുന്നു പെൺകുഞ്ഞിന്റെ ജനനം. ഹൃദയ സംബന്ധമായ രോഗമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഐസിയുവില്‍ പ്രവേശിച്ചെങ്കിലും വൈകാതെ കുട്ടി മരണത്തിനു കീഴടങ്ങി. മൃതദേഹം പഠനത്തിനായി ദാനം ചെയ്യണമെന്ന ആശുപത്രി അധികൃതരുടെ അഭ്യർഥന അമ്മ ഉൾപ്പെടെ കുടുംബം അംഗീകരിച്ചതോടെ മൃതദേഹം മെഡിക്കൽ കോളജ് ഏറ്റെടുത്തു. കുട്ടിയുടെ ഓർമയ്ക്കായി ആശുപത്രി അധികൃതർ മാതാപിതാക്കള്‍ക്കു ഒരു വൃക്ഷത്തൈ നല്കി.
Read Moreപടയപ്പയുടെ പരാക്രമം: ഷൂട്ടിംഗ് സംഘത്തിന്റെ കാറുകള്‍ ആക്രമിച്ചു
മൂന്നാര്‍: ജനവാസ മേഖലയില്‍നിന്നു പിന്മാറാന് തയാറാവാത്ത കാട്ടുകൊമ്പന് പടയപ്പ അക്രമാസക്തനായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ കാട്ടുകൊമ്പന് അടിച്ചു തകര്‍ത്തു. കുറ്റിയാര്വാലിക്കു സമീപത്തായിരുന്നു സംഭവം. സിനിമാ ഷൂട്ടിംഗിനായി മൂന്നാറിലെത്തിയ സംഘം സഞ്ചരിച്ച കാറുകള്‍ക്കു മുന്നിലാണ് അപ്രതീക്ഷിതമായി പടയപ്പ എത്തിയത്. പെട്ടെന്നുതന്നെ കാറുകള്‍ പിന്നോട്ട് എടുക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രമിച്ചെങ്കിലും വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കാറുകളിലെ യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ഒരു കാറിന്റെ മുന്‍ വശത്തെയും മറ്റൊരു കാറിലെ പിന്‍ഭാഗത്തെ ചില്ലുമാണ് ആന തകര്‍ത്തത്. ഏറെ നേരം ആശങ്കയുടെ മുള്‍മുനയില്‍ കഴിഞ്ഞ യാത്രക്കാര്‍ക്ക് ആന മാറിയ ശേഷമാണ് യാത്ര തുടരാനായത്. ഒരാഴ്ചയ്ക്കു മുമ്പ് ഇതേ റോഡില്‍ സ്കൂള്‍ കുട്ടികളുമായി എത്തിയ ബസിന്റെ നേര്‍ക്ക് പടയപ്പ പാഞ്ഞടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ലോക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലകളില്‍ നിലയുറപ്പിച്ചിരുന്ന പടയപ്പ ദിവസങ്ങള്‍ക്കു…
Read Moreഗുരുതര ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകള്‍ റദ്ദാക്കാനാകില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയില്‍ പിതാവിനെതിരേയെടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ദേശം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ കൗണ്‍സലിംഗിനിടെ പെൺകുട്ടി പിതാവ് പീഡിപ്പിച്ചത് വെളിപ്പെടുത്തിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയാറായി. തുടര്‍ന്ന് മകളുടെയും അമ്മയുടെയും മൊഴി കളവാണെന്ന് ചൂണ്ടികാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണെന്ന് കോടതി വ്യക്തമാക്കി. ഇര സംഭവത്തിന്റെ ആഘാതത്തില്‍നിന്നും അതിജീവിച്ചാല്‍ പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്‍ഡ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന് കേസില്‍ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷണം. 15 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെതിരായ നടപടികള്‍ റദ്ദാക്കിയ രാജസ്ഥാന് ഹൈക്കോടതി വിധി സുപ്രിം…
Read Moreഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റിൽ കോർത്തനിലയിൽ അജ്ഞാത മൃതദേഹം: പ്രദേശത്ത് അലഞ്ഞു നടക്കുന്ന തമിഴ്നാട് സ്വദേശിയായ യുവാവെന്ന് സംശയം
കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗള വനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള മംഗള വനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായ മൃതദേഹം ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് കിടക്കുന്നത്. കൊച്ചി ഡിസിപി എസ്. സുദര്‍ശന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി. എറണാകുളം സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള തമിഴ്നാട് സ്വദേശിയായ യുവാവാണെന്ന് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ പ്രദേശത്തേക്ക് നടന്നു വരുന്നതിന്റെയും വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. യുവാവ് സ്ഥിരം മദ്യപാനിയാണെന്നാണ് അറിയുന്നത്. ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Read Moreവിദേശജോലി വാഗ്ദാനംചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: പ്രതിക്കെതിരേ കൂടുതല്‍ പരാതികള്‍
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നായി ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്കെതിരെ കൂടുതല്‍ പരാതികള്‍. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ മേലൂര്‍ സ്വദേശിയും സൗത്ത് കളമശേരി കുസാറ്റ് റോഡിലുളള മോസ്റ്റ്ലാന്‍ഡ്സ് ട്രാവല്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് മോഹന(39) നെയാണ് കഴിഞ്ഞ ദിവസം കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. അയര്‍ലന്‍ഡ്, ഓസ്ട്രേലിയ യുകെ, യുഎസ്എ എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതല്‍ നാല് രക്ഷം രൂപ വരെയാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നായി വാങ്ങിയിരുന്നത്. വിസ ലഭിക്കാതെ വന്നതോടെ പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. നൂറോളം പേര്‍ക്ക് സമാന രീതിയില്‍ പണം നഷ്ടപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചു കേസുകളിലായി 45 പരാതികളാണ് നിലവില്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് വിവരം…
Read More