നിയന്ത്രണരേഖയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ചൈനയുമായി ഈ മാസം ചർച്ച

ന്യൂഡൽഹി: ചൈനയുമായുള്ള നിയന്ത്രണ രേഖയിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഈമാസം അവസാനമായിരിക്കും പ്രത്യേക പ്രതിനിധി ചർച്ചകൾ. 2020 ലെ ഗാൽവാൻ വാലി ഏറ്റുമുട്ടലിനുശേഷമുള്ള ആദ്യത്തെ ഉന്നതതല സംഭാഷണമാകുമിത്. അതിർത്തി പ്രശ്നത്തിൽ ശാശ്വതമായ പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിയന്ത്രണരേഖയെ കൂടുതൽ വ്യക്തമായി നിർവചിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ബഹുതല ചർച്ചകൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Read More

പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു? ചോദ്യങ്ങള്‍ തലേ ദിവസം സ്വകാര്യ യൂട്യൂബ് ചാനലില്‍; പരാതിയുമായി അധ്യാപകർ

കോഴിക്കോട്: ഇന്നലെ നടന്ന പത്താംക്ലാസ് ക്രിസ്മസ് പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിന്‍റെ ചോദ്യങ്ങള്‍ ചോര്‍ന്നതായി പരാതി. ബുധനാഴ്ച രാത്രി ഒരു സ്വകാര്യ ട്യൂഷന്‍ സെന്‍ററിന്‍റെ യൂട്യൂബ് ചാനലില്‍ 40 ഓളം മാര്‍ക്കിന്‍റെ 10 ചോദ്യങ്ങള്‍ കൃത്യമായി പറഞ്ഞതാണ് സംശയം ജനിപ്പിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) തയാറാക്കിയ ചോദ്യപേപ്പര്‍ ഇന്നലെ രാവിലെ 10 മണിക്കാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. പക്ഷേ, തലേദിവസം തന്നെ 11, 12, 18, 20, 21, 22, 23, 24, 25, 26 നമ്പര്‍ ചോദ്യങ്ങൾ യൂട്യൂബ് ചാനലില്‍ വന്നു. ദ സ്‌കോളര്‍ഷിപ് ജാക്കറ്റ് എന്ന പാഠത്തിലെ മാര്‍ത്ത എന്ന കഥാപാത്രത്തെക്കുറിച്ച് റിവ്യൂ തയാറാക്കാനാണ് 23 -ാമത്തെ ചോദ്യം. മാര്‍ത്തയെക്കുറിച്ചുള്ള അവലോകനം എന്തായാലും വരുമെന്ന് യൂട്യൂബ് ചാനല്‍ തറപ്പിച്ചു പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിനെക്കുറിച്ച് നോട്ടീസ് തയാറാക്കാനുള്ള 20ാം നമ്പര്‍ ചോദ്യവും ജാക്ക് എന്ന കഥാപാത്രത്തെക്കുറിച്ച്…

Read More

റീല്‍സ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫറുടെ മരണം: ബെന്‍സിന്‍റെ ആര്‍സി ഹാജരാക്കാന്‍ ഉടമയ്ക്ക് നോട്ടീസ്

കോഴിക്കോട്: സ്വകാര്യ കമ്പനിയുടെ ബിസിനസ് പ്രമോഷനു വേണ്ടി റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആഡംബര വാഹനമിടിച്ച് വീഡിയോഗ്രാഫര്‍ മരണമടഞ്ഞ സംഭവത്തില്‍ അപകടം സൃഷ്ടിച്ച തെലുങ്കാന രജിസ്‌ട്രേഷന്‍ ബെന്‍സ് കാറിന്‍റെ ആര്‍സി ഹാജരാക്കാന്‍ കാറുടമയ്ക്ക് കോഴിക്കോട് ആര്‍ടിഒ നോട്ടീസ് അയച്ചു. തെലുങ്കാന രജിസ്‌ട്രേഷന്‍ വാഹനത്തിനെതിരേ പെട്ടന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പിനു കഴിയില്ല. ഇതിന്‍റെ നിയമസാധുതകള്‍ പരിശോധിച്ച് തെലുങ്കാന മോട്ടോര്‍വാഹന വകുപ്പിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഉദേശിക്കുന്നതെന്ന് കോഴിക്കോട് ആര്‍ടിഒ പി.എ. നസീര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി ബെന്‍സ് കാറുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രിവണ്‍ ബൈ യു മൊബിലിറ്റി എന്ന തെലുങ്കാന കമ്പനി ഉടമ അശ്വിന്‍റെ പേരിലാണ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെന്‍സിന്‍റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞിട്ടുണ്ടെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും…

Read More

ഇന്ത്യാ മുന്നണിയുടെ നേതാവായി തന്നെ പിന്തുണച്ചതിന് നന്ദി: മമതാ ബാനർജി

ന്യൂഡൽഹി: ഇന്ത്യാ മുന്നണിയുടെ നേതാവായി തന്നെ പിന്തുണച്ചതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ ഇന്ത്യാ മുന്നണിയിലെ മുതിർന്ന നേതാക്കളെ നന്ദി അറിയിച്ചു. ‘ “എന്നോട് കാണിച്ച ബഹുമാനത്തിന് ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. അവരും അവരുടെ പാർട്ടിയും നല്ലനിലയിൽ നിൽക്കട്ടെ. ഇന്ത്യാ മുന്നണി നല്ലനിലയിൽ നിൽക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു” പുർബ മേദിനിപുർ ജില്ലയിൽ നടത്തിയ സന്ദർശനത്തിനിടെ മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവസരം നൽകിയാൽ ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്നു മമത സൂചന നൽകിയതിന് നിരവധി പ്രതിപക്ഷ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പ്രതികരണം.

Read More

വ്യോമസേന ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്തു മരിച്ചു

ന്യൂഡൽഹി: വ്യോമസേന ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്തു മരിച്ചു. ഹരിയാനയിലെ ഭിവാനി സ്വദേശി ജവീർ സിംഗ് (36) ആണു മരിച്ചത്. നാഗ്‌പുരിലെ എയർ ഫോഴ്സ് മെയിന്‍റനൻസ് കമാൻഡിൽ സെർജന്‍റ് ആയിരുന്നു ജവീർ. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ച കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ തലയ്ക്കു വെടിയേറ്റ് ചോരയിൽ കുളിച്ചുകിടക്കുന്ന ജവീറിനെയാണു കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. രണ്ടു ദിവസമായി കടുത്ത മനോവിഷമത്തിലായിരുന്നു ജവീറെന്നു സഹപ്രവർത്തകർ പോലീസിനു മൊഴി നൽകി. പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നു പ്രതിരോധ വക്താവ് അറിയിച്ചു.

Read More

റീൽസ് അപകടം പുനരാവിഷ്കരിച്ചു: പ്രതികളുടെ ‘കാര്‍ നാടകം’ പൊളിച്ച് പോലീസ്

കോഴിക്കോട്: ബീച്ച് റോഡിലുണ്ടായ റീല്‍സ് അപകടത്തില്‍ വീഡിയോഗ്രാഫര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ കൂടുതല്‍ കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന് പോലീസ്. അപകടത്തിനു ശേഷം പ്രതിയും മറ്റു സുഹൃത്തുക്കളും വാഹനം മനഃപൂർവം മാറ്റാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ 18 മണിക്കൂറിനകം അപകടത്തിൽപ്പെട്ട കാർ പോലീസ് തിരിച്ചറിയുകയായിരുന്നു. ഇടിച്ച കാറിന് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതാണ് മറ്റൊരു കാറാണ് ഇടിച്ചതെന്ന് പ്രതികള്‍ പറയാന്‍ കാരണം. ആൽവിനെ ഇടിച്ചത് കറുത്ത നിറത്തിലുള്ള ഡിഫന്‍ഡര്‍ ആഡംബര കാറാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞത്. എന്നാൽ അമിത വേഗത്തില്‍ എത്തിയ ബെന്‍സ് കാര്‍ ഇടിച്ചാണ് വീഡിയോഗ്രാഫര്‍ ആല്‍വിന്‍ മരിച്ചത്. സംഭവസമയം ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് കരുവമ്പ്രം കല്ലിങ്ങൽ വീട്ടിൽ സാബിദ് റഹ്മാൻ ആയിരുന്നു. ഒപ്പം കോഴിക്കോട് തലക്കുളത്തൂർ സ്വദേശി എടശേരി വീട്ടിൽ റഹീസും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും ഇടവിട്ട് 18 മണിക്കൂർ ചോദ്യം…

Read More

ഭർത്താവിന്‍റെ മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാൻ കുഞ്ഞിനെ ഒന്നരലക്ഷത്തിനു വിറ്റു: അമ്മയടക്കം നാലുപേർ അറസ്റ്റിൽ

ബംഗളൂരു: ഭർത്താവിന്‍റെ മൂന്നു ലക്ഷം രൂപയുടെ കടം തീർക്കാൻ നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മയടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലെ ഒരു യുവതിക്കാണു 40 കാരിയായ അമ്മ വിറ്റത്. കർണാടകയിലെ രാമനഗരയിൽ ഡിസംബർ അഞ്ചിനായിരുന്നു സംഭവം. ഭർത്താവിന്‍റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്നു കണ്ടെത്തി. ദമ്പതിമാർ കൂലിപ്പണി ചെയ്താണു കുടുംബം നടത്തിയിരുന്നത്. ഇവർക്കു നാലു കുട്ടികളുണ്ട്. ഇതിനിടയിലാണ് അഞ്ചാമത്തെ കുട്ടിയെ പ്രസവിക്കുന്നത്. തനിക്കുള്ള മൂന്നു ലക്ഷം രൂപയുടെ കടം വീട്ടാൻ കുഞ്ഞിനെ ആർക്കെങ്കിലും വിൽക്കാമെന്നു ഭാര്യ പറഞ്ഞെങ്കിലും താൻ അത് കാര്യമായി എടുത്തിരുന്നില്ലെന്നും ഇതിനിടിയിലാണ് കുഞ്ഞിനെ കാണാതായതെന്നും ഭർത്താവ് പറയുന്നു. കുഞ്ഞിനെ കാണാതായശേഷം രണ്ടു ദിവസത്തെ തെരച്ചിൽ കഴിഞ്ഞാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അമ്മയ്ക്കു…

Read More

ഭർത്താക്കന്മാരില്‍നിന്നു പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ ‘വ്യാജ ഫെമിനിസം’: കങ്കണ റണാവത്ത്

ന്യൂഡൽഹി: ബംഗളൂരുവിൽ ഭാര്യാവീട്ടുകാരുടെ പീഡനം മൂലം ഐടി ജീവനക്കാരനായ അതുൽ സുഭാഷ് (34) ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. വാർത്ത ഹൃദയഭേദകമാണെന്നും ഭർത്താക്കന്മാരില്‍നിന്നു പണം തട്ടിയെടുക്കാൻ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ “വ്യാജ ഫെമിനിസ’മാണ് ഇതിനൊക്കെ കാരണമെന്നും കങ്കണ പറഞ്ഞു. രാജ്യം മുഴുവൻ ഞെട്ടലിലാണ്. ജീവനൊടുക്കും മുൻപുള്ള അദ്ദേഹത്തിന്‍റെ വീഡിയോ ഹൃദയം തകർക്കുന്നതാണ്. ഇത്തരത്തില്‍ കബളിപ്പിച്ച്‌ കോടിക്കണക്കിനു രൂപയാണു തട്ടിയെടുക്കുന്നത്. വ്യാജ ഫെമിനിസം വിമർശിക്കപ്പെടണമെന്നും കങ്കണ പറഞ്ഞു. അതേസമയം, അതുൽ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കു ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, അച്ഛൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരേ ബംഗളൂരു പോലീസ് കേസെടുത്തു. ബംഗളൂരു മഞ്ജുനാഥ് ലേഔട്ടിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അതുലിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഭാര്യാ വീട്ടുകാരുടെ മാനസികപീഡനവും സാന്പത്തിക ചൂഷണവുമാണു തന്‍റെ മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി…

Read More

യുപിയിൽ മസ്ജിദ് സർവേക്കിടെ സംഘർഷം: സംഭലിൽ ബുൾഡോസർ പ്രയോഗം

സംഭൽ: ഉത്തർപ്രദേശിൽ മസ്ജിദ് സർവേയെ തുടർന്നു സംഘർഷമുണ്ടായ സംഭലിലും ബുൾ‍ഡോസർ പ്രയോഗിച്ച് സർക്കാർ. അനധികൃതമായി നിർമിച്ചെന്നാരോപിച്ച് സംഭലിലെ കെട്ടിടങ്ങൾ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഇടിച്ചുനിരത്തി. ചില വീടുകൾ വൈദ്യുതി മോഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. സംഭൽ എംപിയായ സമാജ് വാദി പാർട്ടി നേതാവ് സിയ ഉർ റഹ്മാന്‍റെ വീടിന് സമീപത്തും പരിശോധനകൾ നടന്നതായി റിപ്പോർട്ടുണ്ട്.

Read More

‘പുഷ്പ 2’ കാണാനെത്തിയ യുവാവ് തിയറ്ററിൽ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ പുഷ്പ 2 കാണാൻ തിയറ്ററില്‍ എത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗിലാണു സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് തിയറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല. 2.30ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയറ്ററിനകത്ത് പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ തിയറ്ററിനകത്തുവച്ചും മദ്യപിച്ചെന്നു പോലീസ് വ്യക്തമാക്കി. അതിനിടെ പുഷ്പ 2 കാണാന്‍ തമിഴ്‌നാട്ടില്‍ പോയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. വണ്ടിപെരിയാര്‍ എച്ച്പിസി മൂലക്കയം പുതുവല്‍ ജയറാം പ്രദീപ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂലക്കയം സ്വദേശിയായ രാഹുല്‍ (വിഷ്ണു-23) ഗുരുതരാവസ്ഥയില്‍ മധുരൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് ഇവര്‍ സഞ്ചരിച്ച ബൈക്ക് കമ്പത്ത് വച്ച് ബസില്‍ ഇടിക്കുകയായിരുന്നു.

Read More