കൊച്ചി: ഒഡീഷ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഹോര്‍ട്ടികോര്‍പ്പ് എംഡി കെ ശിവപ്രസാദി(78)ന് ജയില്‍ മാറ്റം. ചികിത്സാര്‍ഥം തിരുവനന്തപുരത്തേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതി ചികിത്സ നടത്തുന്ന ആശുപത്രി തിരുവനന്തപുരത്താണെന്ന് പറഞ്ഞായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. വീട്ടു ജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെയാണ് പ്രതി പീഡിപ്പത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് 22 കാരിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പോലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തിയത്. പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് 26 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒമ്പതിന്…
Read MoreCategory: Loud Speaker
പുഷ്പ റിലീസിനിടെ യുവതി മരിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക് അല്ലു അർജുനെതിരേയും കേസെടുത്തു
ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ-2ന്റെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്റർ ഉടമ, മാനേജർ, സെക്യൂരിറ്റി ചീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രീമിയർ ഷോയ്ക്കിടെ സന്ധ്യ തീയറ്ററിലേക്ക് അല്ലു അർജുൻ അപ്രതീക്ഷിതമായി എത്തിയതായിരുന്നു തിക്കിനും തിരക്കിനും കാരണം. മനഃപൂർവമല്ലാത്ത നരഹത്യക്ക് അല്ലു അർജുനെതിരേയും കേസെടുത്തിട്ടുണ്ട്. സാഹചര്യം കൈകാര്യം ചെയ്യുന്നതിനു പകരം അല്ലു അർജുന്റെ സെക്യൂരിറ്റി ടീം ആളുകളെ തള്ളിയിടുകയും തല്ലുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
Read Moreഇന്ത്യ സഖ്യത്തിൽ തർക്കമില്ല; നേതാവിനെ ചർച്ചയിലൂടെ തെരഞ്ഞെടുക്കണം; തേജസ്വി യാദവ്
കൊൽക്കത്ത: ഇന്ത്യ സഖ്യത്തിൽ തർക്കമില്ലെന്നും നേതാവിനെ സമവായത്തിലൂടെ തെരഞ്ഞെടുക്കുമെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഉൾപ്പെടെയുള്ള ഇന്ത്യൻ ബ്ലോക്കിലെ മുതിർന്ന നേതാക്കൾ സഖ്യത്തിനു നേതൃത്വം നൽകുന്നതിനോടു തനിക്ക് എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനർജി ഇന്ത്യ സഖ്യത്തെ നയിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു പ്രതികരണവുമായി തേജസ്വി യാദവ് രംഗത്ത് എത്തിയത്. ബിജെപിക്ക് എതിരായി രൂപപ്പെട്ടതാണ് ഇന്ത്യാ സഖ്യം. എന്നാൽ ബിജെപി വിരുദ്ധ സഖ്യത്തിൽ നിരവധി മുതിർന്ന നേതാക്കളുണ്ട്. എല്ലാ നേതാക്കളുമായും ചർച്ച നടത്തിയിട്ട് വേണം ഈകാര്യത്തിൽ തീരുമാനമെടുക്കാൻ. മമതാ ബാനർജി സഖ്യത്തെ നയിക്കുന്നതിൽ തങ്ങൾക്ക് പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബംഗാളിൽ മൂന്നുപേർ കൊല്ലപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തല പ്രദേശത്ത് ഇന്നലെ രാത്രിയാണു സംഭവം. മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണു മരിച്ചത്. മാമുൻ മൊല്ലയുടെ വീട്ടിലായിരുന്നു ബോംബ് നിർമാണം. ഇന്നലെ രാത്രിയുണ്ടായ വലിയ സ്ഫോടനം പരിസരവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂര തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനവീൻ ബാബുവിന്റെ മരണം: അൻവറിന്റെ പ്രസ്താവനകൾ തലക്കെട്ടുകൾക്ക് വേണ്ടി മാത്രം; അതിൽ യാതൊരു ആത്മാർഥതയും ഇല്ല; എ. വിജയരാഘവൻ
ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പി. വി അൻവറിന്റെ പ്രസ്താവനകളെ വിമർശിച്ച് സിപിഎം നേതാവ് എ. വിജയരാഘവൻ. അൻവർ ഇപ്പോൾ പ്രയാസത്തിലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധ ആകർഷിക്കുന്നതിന് മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എംഡിഎം നവീൻ ബാബു മരണപ്പെട്ടിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുകയാണ്. അതിൽ യാതൊരു ആത്മാർഥതയും ഇല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ശശിയാണ് ഇതിന് പിന്നിൽ എന്നല്ലേ പറഞ്ഞുള്ളൂ മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അൻവറിന്റെ ആരോപണങ്ങളിൽ വിജയരാഘവന്റെ മറുപടി. പല വാതിലുകൾ മുട്ടിയിട്ടും തുറക്കാത്തത്തിൽ, താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് അൻവർ ഇപ്പോൾ നടത്തുന്നത്. ഡിഎംകെ പ്രവേശനം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന ആൻവറിന്റെ ആരോപണത്തിൽ അൻവറിന് അദ്ദേഹത്തിന്റെ നിലപാട് അറിയിക്കാം. ഞങ്ങൾക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും…
Read Moreറോഡിന് നടുവിൽ വാഹനം നിർത്തി അഭ്യാസം: വണ്ടി മാറ്റാൻ പറഞ്ഞപ്പോൾ പോലീസിനെ കയ്യേറ്റം ചെയ്തു; കൊച്ചിയിൽ 7 പേർ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറ പനങ്ങാട് പോലീസിന് നേരെ അതിക്രമം. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘാണ് പോലീസിനെ ആക്രമിച്ചത്. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയത് പോലീസ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിച്ചാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളം പാലത്തിന് സമീപം പുലർച്ചെ 1.45ഓടെ റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പോലീസ് പറയുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സംഭവ സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമുള്ള നിയന്ത്രണം; തൃശൂരിൽ ഇന്ന് ആചാര സംരക്ഷണ കൂട്ടായ്മ
തൃശൂർ: ആനയെഴുന്നള്ളത്തിനും വെടിക്കെട്ടിനുമുള്ള നിയന്ത്രണത്തിനെതിരേ തൃശൂരിൽ ഇന്ന് ആചാര സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും. ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളും മത- രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. നിയമനിർമാണം നടത്തി സർക്കാർ നിലവിലെ നിയന്ത്രണങ്ങൾ മറികടക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ തൃശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചു. ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ത്യശൂർപൂരത്തിനേക്കാൾ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആനകളുടെ അലങ്കാരങ്ങൾ നിരത്തി പ്രതീകാത്മക എഴുന്നള്ളിപ്പ് നടത്തി. പ്രതിഷേധ പൂരത്തിൽ പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളവും നടത്തി. നിലവിലെ വ്യവസ്ഥകൾ പാലിച്ച് ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിഷേധത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
Read Moreയുദ്ധവും അക്രമവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു: അതിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്നത് കുട്ടികൾ: കൈലാഷ് സത്യാര്‍ഥി
കൊച്ചി: യുദ്ധവും അക്രമവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്വം കുട്ടികള്ക്കല്ലാതിരുന്നിട്ടുകൂടി അതിന്റെ പരിണിതഫലങ്ങളും ദുരന്തങ്ങളും അവരാണ് കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതെന്നും നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനസികമായും ശാരീരികമായുമെല്ലാം നന്മ ചെയ്യാന്‍ തയാറാകുകയും തിരികെ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയും വേണം. റോട്ടറി ക്ലബ് പോലുള്ളവ നിര്‍വഹിക്കുന്ന നന്മ ലോകത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാപന ദിവസമായ ഇന്നു രാവിലെ 9.30ന് ശശി തരൂർ എംപി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൊച്ചി ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ൽ ഇന്ത്യക്കുപുറമേ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ ആയിരത്തോളം ഗവര്‍ണര്‍മാരും മുന്‍കാല, നിയുക്ത ഗവര്‍ണര്‍മാരും നേതാക്കളുമാണ് പങ്കെടുക്കുന്നത്.
Read Moreഇഡി ചമഞ്ഞെത്തി ജ്വല്ലറിയിൽനിന്ന് 25.5 ലക്ഷത്തിന്റെ സ്വർണം കവർന്നു
അഹമ്മദാബാദ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ജ്വല്ലറിയിലും ഉടമയുടെ വീട്ടിലുമെത്തിയ സംഘം 25.5 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ഗുജറാത്തിൽ ഗാന്ധിധാം ടൗണിലെ കനൈയ ധാക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള രാധിക ജ്വല്ലേഴ്സിലാണ് വ്യാജ ഇഡി റെയ്ഡ് നടന്നത്. മൂന്നു കാറുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ 13 അംഗസംഘമാണ് ജ്വല്ലറിയിൽ എത്തിയത്. ഐഡി കാർഡ് കാണിച്ച് ഇഡി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി ജ്വല്ലറിയിലുണ്ടായിരുന്നവരുടെ ഫോണുകളും ഡിവിആറുമൊക്കെ പിടിച്ചുവാങ്ങി റെയ്ഡ് തുടങ്ങി. സംഘത്തിലെ ഒരാൾതന്നെ ഇതെല്ലാം വീഡിയോയിൽ പകർത്തി. കടയിലെ പരിശോധനയ്ക്കുശേഷം ജ്വല്ലറി ഉടമയുടെ വീട്ടിലുമെത്തി റെയ്ഡ് നടത്തി. രണ്ട് സ്ഥലങ്ങളിൽനിന്നായി 25.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത സംഘം സ്ഥലംവിടുകയും ചെയ്തു.സംശയം തോന്നി ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചതോടെയാണ് റെയ്ഡിന് വന്നവർ ഇഡി ഉദ്യോഗസ്ഥരല്ലെന്നു മനസിലായത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ 13 പേരിൽ 12 പേരെയും പിടികൂടി.…
Read Moreറോഡരികിൽ നിർത്തിയിട്ട വാഹനത്തിലേക്ക് കാർ ഇടിച്ചുകയറി 5 മരണം
ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയിൽ കരിമ്പ് വിളവെടുക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനത്തിലേക്കു കാർ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരിൽ രണ്ടു പേര് സ്ത്രീകളാണ്. കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. കരിമ്പ് വിളവെടുക്കുന്ന യന്ത്രമടങ്ങിയ കൂറ്റൻ വാഹനം വഴിയരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Read More