ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ജുമാമസ്ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഡയറക്ടർ ജനറലിന് കത്തയച്ചു. ജോധ്പുരിലെയും ഉദയ്പുരിലെയും ക്ഷേത്രങ്ങൾ തകർത്താണ് ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് നിർമിച്ചതെന്നും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ കുഴിച്ചിട്ടിരിക്കുകയാണെന്നും ഹിന്ദുസേനാ നേതാവ് കത്തിൽ ആരോപിച്ചു. ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, ദേവതകളുടെ വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ഹിന്ദുക്കളെ അപമാനിക്കാൻ ഔറംഗസീബ് പള്ളിയുടെ കോണിപ്പടികളിൽ ഉപയോഗിച്ചെന്നും കത്തിൽ ആരോപിക്കുന്നു. ദേശീയ മാധ്യമങ്ങളാണു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിഷയത്തിൽ പ്രതികരിക്കാൻ ജുമാമസ്ജിദ് അധികൃതർ വിസമ്മതിച്ചു. നേരത്തെ അജ്മീര്‍ ദര്‍ഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു.
Read MoreCategory: Loud Speaker
കണ്ണില്ലാ ക്രൂരത: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവിൽ പീഡിപ്പിച്ചു
കോൽക്കത്ത: കോൽക്കത്തയിൽ തെരുവിൽ കഴിയുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി. കുഞ്ഞിന്റെ അമ്മ ഫുട്പാത്തിൽ ഒറ്റയ്ക്കിരുന്നു കരയുന്നത് കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോലീസ് എത്തി കുട്ടിയെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ ശരീരത്തിൽ ലൈംഗിക പീഡനത്തെ സൂചിപ്പിക്കുന്ന നിരവധി പാടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ കേസെടുത്തതായും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreഅച്ഛനും അമ്മയ്ക്കും കൂടുതൽ ഇഷ്ടം സഹോദരിയോട്: മാതാപിതാക്കളെയും ചേച്ചിയെയും യുവാവ് കൊലപ്പെടുത്തി
ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ദമ്പതികളുടെ മകൻ അർജുൻ(20) ആണു പ്രതിയെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മാതാപിതാക്കൾക്ക് തന്റെ സഹോദരിയോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവൾക്ക് നൽകാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നുമാണു അർജുന്റെ മൊഴി. മാതാപിതാക്കൾ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നൽകി.
Read More‘പുഷ്പ 2’ പ്രദർശനം തുടങ്ങി: തിക്കിലും തിരക്കിലും ഹൈദരാബാദിൽ സ്ത്രീ മരിച്ചു; നിർവധിപ്പേർക്കു ഗുരുതര പരിക്ക്
ഹൈദരാബാദ്: അല്ലു അര്ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ നിർവധിപ്പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ രാത്രി 11ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) ആണു മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. പിന്നാലെ ആളുകൾ കൂട്ടത്തോടെ ഇവരുടെ ദേഹത്ത് പതിച്ചതാണ് മരണത്തിൽ കലാശിച്ചത്. രാത്രി നടന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി വൻ ജനക്കൂട്ടമാണു തടിച്ചുകൂടിയിരുന്നത്. അതിനിടെ അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന് സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പോലീസ് ലാത്തിവീശി. ഇതേ തുടർന്നുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിൽ കലാശിച്ചത്. പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ ബംഗളൂരു ഉർവശി തിയറ്റിൽ…
Read Moreമഹാരാഷ്ട്രയിൽ മഹായുതി സഖ്യം ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് 5.30ന്; അജിത് പവാർ ഉപമുഖ്യമന്ത്രിയായേക്കും
മുംബൈ: മഹാരാഷ്ട്രയിൽ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് മുംബൈയിലെ ആസാദ് മൈതാനിയിലാണ് ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ, എൻസിപിയിലെ അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനു തുടർ ഭരണം ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അധികാരമേൽക്കുന്നത് അനിശ്ചിതമായി വൈകുകയായിരുന്നു. ദിവസങ്ങൾ നീണ്ട സസ്പെൻസിനുശേഷമാണു ഫഡ്നാവിസ് മുഖ്യമന്ത്രിക്കസേരയിൽ എത്തുന്നത്. മുഖ്യമന്ത്രി പദം വേണ്ടെന്നു വച്ച ഷിൻഡെ പക്ഷം ആഭ്യന്തരം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അജിത് പക്ഷത്തിന് അധികം ഡിമാൻഡുകളില്ല.
Read Moreഅനധികൃത സ്വത്ത് സന്പാദനം: എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് പി. വി. അൻവർ എം എൽ എ നൽകിയ പരാതിയിൽ എ ഡി ജി പി. എം. ആർ. അജിത് കുമാറിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. അഞ്ചു ദിവസം മുൻപായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ആറു മണിക്കൂർ നേരം നീണ്ടു ചോദ്യം ചെയ്യൽ. പ്രത്യേക ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. അജിത് കുമാറിന്റെ ഭാഗം സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം അന്വേഷണ സംഘത്തിന് കൈമാറി. വിജിലൻസ് എസ് പി. കെ. എൽ. ജോണി കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘ മാണ് അജിത് കുമാറിനെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. കവടിയാറിൽ അജിത് കുമാർ നിർമിക്കുന്ന ആഡംബര വീട്, കുറവൻ കോണത്തെ ഫ്ലാറ്റ് വാങ്ങിയ ത് ചട്ടം മറി കടന്നാണെന്ന ആരോപണം, കള്ളക്കടത്ത് സ്വർണം തിരിമറി…
Read Moreഓൺലൈൻ തട്ടിപ്പ്; 59,000 വാട്സാപ് അക്കൗണ്ടുകൾ കേന്ദ്രം ബ്ലോക്ക് ചെയ്തു; 1,700ലേറെ സ്കൈപ് ഐഡിയും ബ്ലോക്കാക്കി
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന 59,000 വാട്സാപ് അക്കൗണ്ടുകളും 1,700ലേറെസ്കൈപ് ഐഡികളും ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. 2024 നവംബർ 15 വരെ, 6.69 ലക്ഷത്തിലധികം സിം കാർഡുകളും 1.32 ലക്ഷം ഐഎംഇഐകളും പോലീസ് റിപ്പോർട്ട് അനുസരിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് ഇവ ബ്ലോക്ക് ചെയ്തത്. ഇൻകമിംഗ് ഇന്റർനാഷണൽ വ്യാജ കോളുകൾ കണ്ടെത്തി തടയുന്നതിനുള്ള സംവിധാനം കേന്ദ്ര സർക്കാരും ടെലികോം സേവന ദാതാക്കളും (ടിഎസ്പി) വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ബന്ദി സഞ്ജയ് കുമാർ അറിയിച്ചു. വ്യാജ കോളുകൾ ഇന്ത്യയിൽനിന്നുള്ളതാണെങ്കിലും കണ്ടെത്തി തടയാൻ സംവിധാനത്തിനു കഴിയുമെന്നും മന്ത്രി അറിയിച്ചു.
Read Moreപഞ്ചാബിലെ സുവർണക്ഷേത്രത്തിൽ അകാലിദൾ അധ്യക്ഷനുനേരേ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഖാലിസ്ഥാൻ ബന്ധമുള്ളയാൾ പിടിയിൽ
അമൃത്സർ (പഞ്ചാബ്): പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലിദൾ അധ്യക്ഷനും ലോക്സഭാംഗവുമായ സുഖ്ബീർ സിംഗ് ബാദലിനുനേരേ വധശ്രമം. സുവർണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽതോക്കുധാരിയായ അക്രമി വെടിയുതിർക്കുകയായിരുന്നു. ഇന്നു രാവിലെ 9.30ന് സുവര്‍ണക്ഷേത്രത്തിൽ മതപരമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് സുഖ്ബീർ സിംഗ് രക്ഷപ്പെട്ടത്. അക്രമിയെ ജനക്കൂട്ടവും പോലീസും ചേർന്നു പിടികൂടി. ഖാലിസ്ഥാൻ ബന്ധമുള്ള നാരായൺ സിംഗ് ജോറ എന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുതവണ അക്രമി സുഖ്ബീർ സിംഗിനുനേരേ വെടിയുതിർത്തു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികിൽ വീൽ ചെയറിൽ ഇരിക്കുന്പോഴാണ് സുഖ്ബീര്‍ സിംഗിനെ വധിക്കാൻ ശ്രമിച്ചത്. മതപരമായ ശിക്ഷാവിധി അനുസരിക്കാനാണ് സുഖ്ബീർ സിംഗ് സുവർണക്ഷേത്രത്തിലെത്തിയത്. പാത്രങ്ങളും ചെരിപ്പുകളും വൃത്തിയാക്കുകയായിരുന്നു ശിക്ഷാവിധി. പ്രവേശന കവാടത്തിന്റെ ചുവരിലാണു വെടിയുണ്ടകള്‍ പതിച്ചത്. ആർക്കും പരിക്കുപറ്റിയിട്ടില്ല. സുഖ്ബീർ സിംഗിനെ പോലീസ് പിന്നീടു സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയും…
Read Moreആര്യങ്കാവില്‍ ശബരിമല തീർഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു, 25 പേർക്ക് പരിക്ക്
ആര്യങ്കാവ് : ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശി ധനപാലൻ (56) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സേലം സ്വദേശികളായ കാളിയപ്പൻ (44) ദിലീപ് കുമാർ (13) സെന്തിൽ (17) അണ്ണാദുരൈ (60) കുമാർ (34) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധാകൃഷ്ണൻ (50) ഷണ്മുഖൻ (32) പ്യാരി ശെൽവം (60) യോഗേശ്വരൻ (61) ആനന്ദരാജ് (23) ഭൂപതി (32) മുരളീധരൻ (40) ഗൗരി (12) ശങ്കരി (74 ) ബോധേശ്വരൻ (32) എന്നിവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.തമിഴ്നാട്ടിൽനിന്നു ചരക്കുമായി കേരളത്തിലേക്ക് വന്ന ലോറിയാണ് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിൽ ഇടിച്ചത്. വാഹനം 30 അടി താഴ്ചയിലേക്ക് മറിയുകയും വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും പരിക്കേൽക്കുകയുമായിരുന്നു.ആര്യങ്കാവ് പഴയ സെയില്‍സ്…
Read Moreഎന്തിനീ ക്രൂരത: കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയില്‍ പ്രതിഷേധം
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ചതിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. മന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു.
Read More