സൂറത്ത്: വീട്ടുജോലി ചെയ്യാതെ ഫോണിൽ നോക്കിയിരുന്ന മകളെ ഓട്ടോ റിക്ഷാഡ്രൈവറായ അച്ഛൻ പ്രഷർ കുക്കർകൊണ്ട് അടിച്ചുകൊന്നു. ഹെതാലി എന്ന 18കാരിയാണു മരിച്ചത്. സൂറത്തിലെ ഭ്രരിമാതായിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ മുകേഷ് പാർമറെ (40) കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാളിലെ ജോലിക്കാരിയായ പെൺകുട്ടിയുടെ അമ്മ ഗീതാബെൻ ജോലി സ്ഥലത്തായിരുന്ന സമയത്താണ് മുകേഷ് മകളെ ആക്രമിച്ചത്. അടുത്തകാലത്തായി ചില രോഗങ്ങളെ തുടർന്ന് ഇയാൾ ജോലിക്ക് പോയിരുന്നില്ല. വീട് വൃത്തിയാക്കണമെന്ന് മകളോട് ആവശ്യപ്പെട്ടശേഷമായിരുന്നു ഗീത ജോലിക്ക് പോയത്. എന്നാൽ മകൾ ഇതനുസരിക്കാതെ ഫോണിൽ മുഴുകിയിരുന്നതോടെ മുകേഷ് പ്രകോപിതനായി മകളുടെ തലയിലടക്കം പ്രഷർ കുക്കർകൊണ്ട് അടിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനായ 13കാരൻ സംഭവസമയത്ത് വീടിന് പുറത്ത് കളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ ഗീത മകളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് മുകേഷിനെ അറസ്റ്റ്…
Read MoreCategory: Loud Speaker
വനിതാ കമാൻഡോയുടെ സുരക്ഷയിൽ മോദി: അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വനിതാ കമാൻഡോയുടെ സുരക്ഷ. പാർലമെന്റിൽ നരേന്ദ്ര മോദിക്കു പിന്നിൽ ഒരു വനിതാ കമാൻഡോ നടക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. വർഷങ്ങളായി വനിതാ കമാൻഡോകൾ എസ്പിജിയുടെ ഭാഗമാണെങ്കിലും പ്രധാനമന്ത്രിക്കൊപ്പം അംഗരക്ഷകരെപ്പോലെ ഇവരെ കാണുന്നത് ആദ്യമാണെന്നു പറയുന്നു. പാർലമെന്റിൽ വനിതാ കമാൻഡോകളെ സാധാരണയായി സ്ത്രീ സന്ദർശകരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഗേറ്റുകളിലാണു വിന്യസിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം നടിയും എംപിയുമായ കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധിപ്പേർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു.
Read Moreമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിയിൽ തർക്കങ്ങളില്ല: ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മഹായുതിയിൽ തർക്കങ്ങളില്ലെന്നു കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ.മുംബൈയിൽ നടക്കുന്ന മഹായുതി സഖ്യത്തിന്റെ യോഗത്തിൽ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഷിൻഡെയുടെ പ്രതികരണം. കൂടിക്കാഴ്ച ശുഭകരമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും തീരുമാനം താൻ അംഗീകരിക്കുമെന്നും ഷിൻഡെ പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഷിൻഡെയ്ക്കൊപ്പമുണ്ടായിരുന്നു. ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആയേക്കുമെന്ന തരത്തിലുള്ള വാർത്തകൾ വരുന്നതിനിടെയാണ് ഷിൻഡെയുടെ പ്രതികരണം. ഷിൻഡെ വീണ്ടും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുവെന്നു നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read More“തെറ്റുപറ്റിയെന്ന്’ എഡിഎം പറഞ്ഞെന്ന് ആവർത്തിച്ച് കണ്ണൂർ കളക്ടർ; കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി, കളക്ടറെ മാറ്റാൻ കോൺഗ്രസ് പ്രക്ഷോഭത്തിന്
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. എസിപി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറുടെ ക്യാന്പ് ഓഫീസിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു തെറ്റു പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം തന്നെയാണ് കളക്ടർ വീണ്ടും മൊഴിയിൽ ആവർത്തിച്ചതെന്നാണ് സൂചന. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടർ പറഞ്ഞിരുന്നു. എന്നാൽ, നവീൻ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടർ നല്കിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് കളക്ടറെ സംശയമുനയിൽ നിർത്താൻ കാരണം. ഇതിനിടെ, ജില്ലാ കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസും…
Read Moreകൈ വിടാതെ ചേർത്തു പിടിച്ചതിന്: വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുലും നാളെ വയനാട്ടിൽ
കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി എംപിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും നാളെ വയനാട്ടിലെത്തും. രാവിലെ 11ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും മുക്കത്ത് ഉച്ചയ്ക്ക് 12ന് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.15ന് കരുളായി, 3.30ന് വണ്ടൂര്‍, 4.30ന് എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഞായറാഴ്ച വയനാട്ടില്‍ 10.30ന് മാനന്തവാടിയിലും 12.15ന് സുല്‍ത്താന്‍ ബത്തേരിയിലും 1.30ന് കൽപ്പറ്റയിലും സ്വീകരണ പരിപാടികളില്‍ പ്രിയങ്കയും രാഹുലും പങ്കെടുക്കും. തുടര്‍ന്ന് വൈകുന്നേരം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോഴിക്കോടുനിന്ന് ഇരുവരും ഡല്‍ഹിയിലേക്ക് തിരിക്കും. പാര്‍ലമെന്റില്‍ ഇന്നലെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.
Read Moreസരിൻ എകെജി സെന്ററിൽ; പാർട്ടി സ്വതന്ത്രൻ ഇനി പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ. പി. സരിന് എകെജി സെന്ററിൽ സ്വീകരണം. ഇന്നു രാവിലെ എകെജി സെന്ററിലെത്തിയ സരിനെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എ.കെ. ബാലനും ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു. മന്ത്രി സജി ചെറിയാന് ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തിയിരുന്നു. പാര്‍ട്ടി സ്വതന്ത്രന് ഇനി പാര്‍ട്ടിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് പിന്നീട് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സരിന് സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും ഘടകവും മറ്റ് ചുമതലകളും ആലോചിച്ച് തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ആദ്യമായിട്ട് എകെജി സെന്ററില്‍ എത്തുന്ന ഡോ.പി സരിനെ ആവേശത്തോടുകൂടി സ്വീകരിക്കുന്ന സമയമാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഭാവിയിലെ രാഷ്്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച് പാര്‍ട്ടിയും സരിനുമായിട്ടാലോചിച്ച് ആവശ്യമായ സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും. പാര്ട്ടിയുമായിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വാഭാവികമായിട്ടും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാ മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കുമൊക്കെ പൂര്‍ണമായും…
Read Moreസാമൂഹ്യസുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവർക്കു നോട്ടീസ് നൽകും; നാണക്കേടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്ഷന് അർഹതയില്ലാതെ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അർഹതയില്ലാത്തവരും പെന്ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ കർശന നടപടിയുണ്ടാകും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്ഷന് ലഭ്യമായതെന്ന് പരിശോധിച്ചതിനുശേഷമാണ് നടപടികളിലേക്ക് കടക്കുക. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്ഷന് അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു. അതേസമയം അനധികൃതമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ അർഹതയില്ലാത്ത സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റി സാന്പത്തിക തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലെ പാർട്ട് ടൈം സ്വീപ്പർമാർ മുതൽ ഹയർ സെക്കൻഡറി, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കമുള്ളവർ സാമൂഹിക സുരക്ഷാ പെൻഷനുകൾ…
Read Moreജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയത് ആരൊക്കെ? മുഖ്യമന്ത്രിയുടെ വാദത്തെ തേച്ചൊട്ടിച്ച് കേരള അമീര്‍ പി. മുജീബ്റഹ്മാന്‍
കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെതുടര്‍ന്ന് ഏറെ ചര്‍ച്ചാവിഷയമായ ജമാ അത്തെ ഇസ് ലാമി പിന്തുണ വിഷയത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കി ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി. മുജീബ്റഹ്മാന്റെ വെളിപ്പെടുത്തലുകള്‍. ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം സൈബര്‍ പോരാളികള്‍ ഏറ്റുപിടിക്കുമ്പോള്‍ മുഖ്യമന്ത്രി പച്ചക്കള്ളമാണു പറയുന്നതെന്നും അതിനു തെളിവുണ്ടെന്നുമാണ് പി. മുജീബ്റഹ്മാന്‍ തുറന്നടിച്ചിരിക്കുന്നത്. പിന്തുണ സംബന്ധിച്ചുള്ള തെളിവുകളും രേഖകളുമുണ്ടെന്നു മുജീബ്റഹ്മാന്‍ തുറന്നടിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. ജമാഅത്തെ ഇസ് ലാമിയുടെ പിന്തുണ സിപിഎം തേടിയിട്ടില്ലെന്നും സംഘടനയുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തുന്നതിന് ഒന്നോ രണ്ടോ മണ്ഡലങ്ങളില്‍ പിന്തുണച്ചിട്ടുണ്ടാകാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാദത്തിനുള്ള മറുപടിയില്‍, വ്യക്തികളെയും മുന്നണികളെയും ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിട്ടുണ്ടെന്നാണ് മുജീബ്റഹ്മാന്‍ വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിലും ആര്‍ക്കും ജമാ അത്തെ ഇസ് ലാമി പിന്തുണ പതിച്ചു നല്‍കിയിട്ടില്ല. അത്തരം സന്ദര്‍ഭങ്ങളിലെ ചര്‍ച്ചകളിലും ധാരണകളിലും പലപ്പോഴായി…
Read Moreപങ്കാളിയെ കൊന്ന് മൃതദേഹം അമ്പതോളം കഷണങ്ങളാക്കി; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ; ഭാര്യയുമായുള്ള ജീവിതത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് കൊലപാതം
റാഞ്ചി: ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ശരീരം അന്‍പതോളം കഷണങ്ങളാക്കി മുറിച്ചു. 24 വയസുള്ള തമിഴ്നാട്ടുകാരിയാണു മരിച്ചത്. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കുശേഷമാണു സംഭവം പുറത്തറിയുന്നത്. രണ്ടു വർഷമായി നരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നു. അതിനിടെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തുടർന്നു പങ്കാളിയെ ഒഴിവാക്കാൻ ക്രൂരമായി കൊല്ലുകയായിരുന്നു. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി പ്രതി സമ്മതിച്ചു. ജരിയഗഡ് പോലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മൃതദേഹ ഭാഗങ്ങൾ കടിച്ചുകൊണ്ടു നടക്കുന്നതു കണ്ടതോടെയാണു കൊലപാതകം പുറത്തറിയുന്നത്. തുടർന്നു നടത്തിയ തെരച്ചിലിൽ ഏതാനും ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.
Read Moreനഴ്സ് ചമഞ്ഞെത്തി കുഞ്ഞിനെ ആശുപത്രിയിൽനിന്നു കടത്തി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തെരച്ചിൽ
കലബുർഗി(കർണാടക): നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കി പോലീസ്. കലബുർഗി (ഗുൽബർഗ) ജില്ലാ ആശുപത്രിയിൽ തിങ്കളാഴ്ചയാണു സംഭവം. സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികള്‍ക്കു ജനിച്ച കുഞ്ഞിനെയാണു സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയത്.കുഞ്ഞിന്റെ രക്തം പരിശോധിക്കണമെന്നു പറഞ്ഞാണു കുഞ്ഞിനെ ഇവർ വാർഡില്‍നിന്നു കൊണ്ടുപോയത്. കുഞ്ഞിനെ തിരികെ ലഭിക്കാതെ അന്വേഷിച്ചപ്പോഴാണു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്നു മനസിലായത്. ആശുപത്രി അധികൃതർ സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ടു സ്ത്രീകള്‍ കുഞ്ഞിനെയുംകൊണ്ടു പോകുന്നതായി കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണു പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.
Read More