തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ശേഷിക്കെ നാളെ പുറത്തുവരുന്ന വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നണികൾക്ക് അതിനിർണായകം. നിലവിൽ തെരഞ്ഞെടുപ്പ് ഫലം സർക്കാരിനെ ബാധിക്കില്ലെങ്കിലും വോട്ടർമാരുടെ മനസിലിരിപ്പ് പൊതുവിൽ വ്യക്തമാക്കുന്നതാകും ഫലം. ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികൾ. വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ വയനാടും പാലക്കാടും യുഡിഎഫിന്റെയും ചേലക്കര എൽഡിഎഫിന്റെയും സിറ്റിംഗ് സീറ്റാണ്. രണ്ട് മുന്നണികളും ഇത് നിലനിർത്തിയാൽ ഇരുകൂട്ടർക്കും ആശ്വാസമാകും. യുഡിഎഫിന് മേൽക്കൈ ഉണ്ടായാൽ അത് ഭരണകക്ഷിയായ ഇടതുപക്ഷത്തിന് വലിയ ക്ഷീണമാകു. ചേലക്കര നിലനിർത്തുമെന്ന ഉറപ്പിലാണ് എൽഡിഎഫ്. പാലക്കാടാണ് വീറും വാശിയും ഏറിയ മത്സരം നടന്നത്. പാലക്കാട് കോൺഗ്രസിനും ചേലക്കര സി പി എമ്മിനും ആണ് അഭിമാന പോരാട്ടമായി മാറിയിരിക്കുന്നത്. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടാൽ പ്രതിപക്ഷ…
Read MoreCategory: Loud Speaker
ത്രിരാഷ്ട്രങ്ങളിലെ അഞ്ച് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി: മോദി ഇന്ത്യയിലേക്കു മടങ്ങി
ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്കു പുറപ്പെട്ടു. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലായി അഞ്ച് ദിവസം നീണ്ട സന്ദർശനത്തിനൊടുവിലാണു മടക്കം. ഇന്ത്യ-കരീബിയൻ കമ്യൂണിറ്റി ഉച്ചകോടിയുടെ സഹാധ്യക്ഷനായിരുന്ന മോദി ഗയാന സന്ദർശനത്തിനിടെ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്തിരുന്നു. “വളരെ ഊഷ്മളവും ഉത്പാദനക്ഷമവുമായ ഒരു സന്ദർശനത്തിനുശേഷം ന്യൂഡൽഹിയിലേക്കു മടങ്ങുന്നു’- എന്ന് പ്രധാനമന്ത്രി ഗയാനയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് വിദേശകാര്യ മന്ത്രാലയം ഒരു പോസ്റ്റിലൂടെ അറിയിച്ചു.
Read Moreയുദ്ധം ആളിക്കത്തിക്കാൻ ശ്രമം നടത്തി ജോബൈഡൻ; ഇടിഞ്ഞ സ്വർണവില കുതിച്ചു കയറുന്നു; പവന് 57,800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,225 രൂപയും പവന് 57,800 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,960 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78.5 ലക്ഷം രൂപ കടന്നു. നിലവിലെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച് യു ഐഡി നിരക്കും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 62,850 രൂപ വരും. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2685 ഡോളറിലും,ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.50 ആണ്. യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡന്റ് ജോ ബൈഡന് യുദ്ധം ആളിക്കത്തിക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും…
Read Moreകോവിഡ് വാക്സിന് എടുത്ത ഭാര്യയുടെ ഹൃദയത്തിനും വൃക്കയ്ക്കും തകരാര്‍ സംഭവിച്ചു മരിച്ചു; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രഫ. കെ.വി. തോമസ്
കൊച്ചി: കോവിഡ് വാക്സിന് എടുത്ത നിരവധി പേര് മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി കോവിഡ് വാക്സിനേഷന് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ. വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് വാക്സിന് എടുത്ത തന്റെ ഭാര്യ വൃക്കയും ഹൃദയവും തകരാറിലായി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മരണമടഞ്ഞ വേദനയിലാണ് താന്‍ ആവശ്യമുന്നയിക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ കെ.വി. തോമസ് പറയുന്നു. തന്റെ ഭാര്യ ഷേര്‍ളി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാല്‍ കോവിഡ് വാക്സിന് എടുത്തശേഷം ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ മരിച്ചു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വലുതാണെന്നും തന്നെപ്പോലെ പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് വേദന അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു. കോവിഡ് വാക്സിന് ഗുണത്തേക്കാള്‍ ദോഷം ചെയ്തുവെന്ന പരാതികളുണ്ട്. അതിനാല്‍ കോവിഡ് വാക്സിന് കൈകാര്യം ചെയ്തതിനെക്കുറിച്ച്…
Read Moreസ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കിയില്ല: ഡൽഹിയിലെ രാജസ്ഥാന്റെ ബിക്കാനേര്‍ ഹൗസ് കണ്ടുകെട്ടും
ന്യൂഡൽഹി: രാജസ്ഥാന്റെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ പ്രശസ്തമായ ബിക്കാനേര്‍ ഹൗസ് കണ്ടുകെട്ടാൻ കോടതി ഉത്തരവ്. സ്വകാര്യ കമ്പനിക്ക് 50 ലക്ഷം രൂപ നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ചിത്രപ്രദര്‍ശനങ്ങളും, സാംസ്കാരിക പരിപാടികളുമായി ഡൽഹിയിലെ ബിക്കാനേര്‍ ഹൗസ് ആഴ്ചയില്‍ ഏഴു ദിവസവും സജീവമാണ്. രാജസ്ഥാനിലെ ബിക്കാനേർ രാജകുടുംബത്തിന്റെ കൊട്ടാരമായി 1929ലാണ് ബിക്കാനേർ ഹൗസ് പണികഴിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യതലസ്ഥാനത്തെ പ്രധാന സാംസ്കാരിക കേന്ദ്രമായി ബിക്കാനേര്‍ ഹൗസ് മാറി. ഇന്നലെയാണ് ബിക്കാനേർ ഹൗസിന് മുന്നില്‍ പാട്യാല ഹൗസ് കോടതി നോട്ടീസ് പതിപ്പിച്ചത്. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും. ഡൽഹിയിലെ ഹിമാചല്‍ ഭവൻ അടുത്തിടെ ഹിമാചല്‍ ഹൈക്കോടതി കണ്ടുകെട്ടിയിരുന്നു. സ്വകാര്യ കമ്പനിക്ക് 150 കോടി രൂപ തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു നടപടി.
Read Moreസ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിയമവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; കാമുകനും സുഹൃത്തുക്കളും പിടിയിൽ
വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ നിയവിദ്യാര്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാമുകനും സുഹൃത്തുക്കളുമടക്കം നാലുപേർ പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് സംഭവം നടന്നത്. മനോവിഷമത്തിലായിരുന്ന യുവതി അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെയാണ് വിവരം വീട്ടുകാരറിയുന്നത്. വിദ്യാര്‍ഥിനിയുടെ കുടുംബം നൽകിയ പരാതിയിലാണ് പോലീസ് നടപടി. പെണ്‍കുട്ടിയുടെ കാമുകനായ വംശിയും മൂന്നു സുഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്. കാമുകനുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തതെന്നു പോലീസ് പറയുന്നു
Read Moreസാധാരണ യാത്രക്കാരുടെ സൗകര്യം; രണ്ടു വർഷത്തിനുള്ളിൽ 10,000 ജനറൽ കോച്ചുകൾ; എട്ട് ലക്ഷം പേർക്ക് അധികമായി യാത്ര ചെയ്യാം
കൊല്ലം: സാധാരണ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 നോൺ ഏസി ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി.ഇതിൽ ആറായിരത്തിൽ അധികവും ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ ആയിരിക്കും. സ്ലീപ്പർ ക്ലാസ് ഗണത്തിൽ പെടുന്നവയാകും ബാക്കിയുള്ളവ. രാജ്യത്താകെ എല്ലാ സോണുകളിലെയും ട്രെയിനുകളിൽ ഈ കോച്ചുകൾ കൂട്ടിച്ചേർക്കും. ഇത്രയും കോച്ചുകൾ അധികമായി വരുന്നതോടെ ജനറൽ ക്ലാസിൽ എട്ട് ലക്ഷം പേർക്ക് അധികമായി യാത്ര ചെയ്യാൻ സാധിക്കും.ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.പുതുതായി നിർമിക്കുന്ന കോച്ചുകൾ എല്ലാം എൽഎച്ച്ബിയാണ്. യാത്ര സുഖകരവും സൗകര്യപ്രദവുമാക്കുന്നതിന് ഒപ്പം സുരക്ഷിതവും വേഗമുള്ളതാക്കാനും ഇത് സഹായിക്കും. പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി താരതമ്യപ്പെടുക്കുമ്പോൾ എൽഎച്ച്ബി കോച്ചുകൾ ഭാരം കുറഞ്ഞതും ശക്തവുമാണ്. മാത്രമല്ല അപകടം ഉണ്ടായാൽ ഈ കോച്ചുകൾക്ക് സംഭവിക്കുന്ന കേടുപാടുകളും കുറവായിരിക്കും.കഴിഞ്ഞ…
Read More“കോടതിവിധി മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി’; സജി ചെറിയാൻ രാജി വയ്ക്കണം; ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണം. സജി ചെറിയാൻ അന്വേഷണം അട്ടിമറിച്ചുവെന്നും വി. ഡി. സതീശൻ പറഞ്ഞു.മന്ത്രി സ്ഥാനത്തു തുടർന്ന് കൊണ്ട് അന്വേഷണം നടന്നാൽ പ്രഹസനം ആകും. ആദ്യം മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ പിൻവാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി കൂടിയാണ് ഇന്നത്തെ കോടതിവിധിയെന്നും വി.ഡി.സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു വി.ഡി.സതീശൻ.
Read Moreഹൈറിച്ചിന്റെ വെബ്സൈറ്റ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു; സാമ്പത്തിക തട്ടിപ്പു കേസിൽ സുപ്രധാന നീക്കം
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ മണി ചെയിന്‍ തട്ടിപ്പായ ഹൈറിച്ച് കേസില്‍ തൃശൂര്‍ തേര്‍ഡ് അഡീഷണല്‍ സെഷന് കോടതിയുടെ അസാധാരണ നീക്കം. കോടതിയുടെ സാന്നിധ്യത്തില്‍ ഹൈറിച്ചിന്റെ വെബ്സൈറ്റ് പരിശോധിച്ചു. മറ്റ് എജന്‍സികളെ നിയോഗിക്കുന്ന പതിവില്‍നിന്നു വ്യത്യസ്തമായി സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കേസില്‍ 23ന് കോടതിയുടെ നിര്‍ണായക നടപടിയുണ്ടാകും. കഴിഞ്ഞ കൊല്ലം നവംബറില്‍ ആണു പര്‍ച്ചെയ്സ് കണ്സയിമെന്റ് അഡ്വാന്‍സ് എന്ന പേരില്‍ കമ്പനി ഒടിടി ബോണ്ട് ആയി വാങ്ങിക്കുന്ന ലക്ഷങ്ങള്‍ അനധികൃത നിക്ഷേപമാണെന്ന് കണ്ട് ബഡ്സ് അഥോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പിന്നീട് മുന്‍ എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയില്‍ ഇഡി കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയുമായിരുന്നു. ഹൈറിച്ചിന്റെ പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന…
Read Moreമഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും; ജാർഖണ്ഡിൽ അധികാരമുറപ്പിക്കാൻ വിമത സ്ഥാനാർഥികൾക്കു പിന്നാലെ
മുംബൈ: മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിൽ ഇരുമുന്നണികളും. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മഹായുതി സഖ്യം അവകാശപ്പെടുമ്പോൾ, ഭരണമാറ്റവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനവും ഇത്തവണ ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. വിവിധ എക്സിറ്റ്പോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടു മുന്നണികളും ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന റിപ്പോർട്ട് പ്രകാരം 59.30 ആണ് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം. 2019ൽ ഇത് 61.4 ശതമാനം ആയിരുന്നു. മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് 152നും 160നും ഇടയിൽ സീറ്റുകൾ കിട്ടുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ പ്രചാരണം. ചില പ്രവചനങ്ങൾ ഇന്ത്യാ മുന്നണിക്കും മുൻതൂക്കം നൽകിയിട്ടുണ്ട്. പിളര്‍പ്പിനുശേഷം ശക്തി തെളിയിക്കേണ്ടതിനാല്‍ എൻസിപിക്കും ശിവസേനയ്ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജാർഖണ്ഡിൽ അധികാരമുറപ്പിക്കാൻ ബിജെപിയും ജാർഖണ്ഡ് മുക്തി മോർച്ചയും ചില വിമത സ്ഥാനാർഥികളെ ബന്ധപ്പെടുകയാണെന്നു സൂചനയുണ്ട്. മറ്റന്നാളാണു വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ കോൺഗ്രസ് നേതൃത്വം…
Read More