ഹൈറിച്ചിന്‍റെ വെബ്സൈറ്റ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു; സാമ്പത്തിക തട്ടിപ്പു കേസിൽ സുപ്രധാന നീക്കം

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ മണി ചെയിന്‍ തട്ടിപ്പായ ഹൈറിച്ച് കേസില്‍ തൃശൂര്‍ തേര്‍ഡ് അഡീഷണല്‍ സെഷന്‍ കോടതിയുടെ അസാധാരണ നീക്കം. കോടതിയുടെ സാന്നിധ്യത്തില്‍ ഹൈറിച്ചിന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. മറ്റ് എജന്‍സികളെ നിയോഗിക്കുന്ന പതിവില്‍നിന്നു വ്യത്യസ്തമായി സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വാദം ‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കേസില്‍ 23ന് കോടതിയുടെ നിര്‍ണായക നടപടിയുണ്ടാകും. കഴിഞ്ഞ കൊല്ലം നവംബറില്‍ ആണു പര്‍ച്ചെയ്‌സ് കണ്‍സയിമെന്‍റ് അഡ്വാന്‍സ് എന്ന പേരില്‍ കമ്പനി ഒടിടി ബോണ്ട് ആയി വാങ്ങിക്കുന്ന ലക്ഷങ്ങള്‍ അനധികൃത നിക്ഷേപമാണെന്ന് കണ്ട് ബഡ്സ് അഥോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പിന്നീട് മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ ഇഡി കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയുമായിരുന്നു. ഹൈറിച്ചിന്‍റെ പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന…

Read More

മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും; ജാർഖണ്ഡിൽ അധികാരമുറപ്പിക്കാൻ വിമത സ്ഥാനാർഥികൾക്കു പിന്നാലെ

മുംബൈ: മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിൽ ഇരുമുന്നണികളും. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മഹായുതി സഖ്യം അവകാശപ്പെടുമ്പോൾ, ഭരണമാറ്റവും ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആവർത്തനവും ഇത്തവണ ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. വിവിധ എക്സിറ്റ്പോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടു മുന്നണികളും ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവസാന റിപ്പോർട്ട് പ്രകാരം 59.30 ആണ് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം. 2019ൽ ഇത് 61.4 ശതമാനം ആയിരുന്നു. മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് 152നും 160നും ഇടയിൽ സീറ്റുകൾ കിട്ടുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ പ്രചാരണം. ചില പ്രവചനങ്ങൾ ഇന്ത്യാ മുന്നണിക്കും മുൻതൂക്കം നൽകിയിട്ടുണ്ട്. പിളര്‍പ്പിനുശേഷം ശക്തി തെളിയിക്കേണ്ടതിനാല്‍ എൻസിപിക്കും ശിവസേനയ്ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജാർഖണ്ഡിൽ അധികാരമുറപ്പിക്കാൻ ബിജെപിയും ജാർഖണ്ഡ് മുക്തി മോർച്ചയും ചില വിമത സ്ഥാനാർഥികളെ ബന്ധപ്പെടുകയാണെന്നു സൂചനയുണ്ട്. മറ്റന്നാളാണു വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ കോൺഗ്രസ് നേതൃത്വം…

Read More

ബംഗളൂരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീ: വനിതാ കാഷ്യർ വെന്തുമരിച്ചു; 45 ഇരുചക്ര വാഹനങ്ങൾ കത്തി

ബംഗളൂരു: രാജ്കുമാർ റോഡ് നവരംഗ് ജംക്‌ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് തീപിടിച്ച് ജീവനക്കാരി വെന്തുമരിച്ചു. സ്ഥാപനത്തിലെ കാഷ്യർ ആയ പ്രിയ (20) ആണ് മരിച്ചത്. 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തിയാണ് പ്രിയയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവശേഷം ഒളിവിൽ പോയ ഷോറൂം ഉടമയ്ക്കെതിരേ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

വിരമിക്കൽ പ്രായം 62 ആക്കിയെന്ന പ്രചാരണം തെറ്റെന്നു കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 62 ആക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി അവകാശപ്പെടുന്ന കുറിപ്പ് വിവിധ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇതു തെറ്റായ വാർത്തയാണെന്നും വിരമിക്കൽ പ്രായം ഉയർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. വിരമിക്കൽ പ്രായം 62 ആയി ഉയർത്തുന്നത് സംബന്ധിച്ച് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) ശിപാർശകളൊന്നും നൽകിയിട്ടില്ല. എന്നുമാത്രമല്ല, കേന്ദ്രസർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റുന്നതിനുള്ള നിർദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് 2023 ഓഗസ്റ്റിൽ ലോക്സഭയിൽ സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Read More

കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോഴാണ് അവസരമുണ്ടായത്: സമസ്ത പ്രസിഡന്‍റിനെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

കോഴിക്കോട്: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ സമസ്ത പ്രസിഡന്‍റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്നു രാവിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. സമസ്ത നേതൃത്വം നല്‍കുന്ന സുപ്രഭാതം പത്രത്തില്‍ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി മുസ് ലിംങ്ങള്‍ക്കെതിരായ ത‍ന്‍റെ പഴയ പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരസ്യം എൽഡിഎഫ് കൊടുത്തതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. മലപ്പുറം കിഴിശേരിയിലുള്ള തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയുയുടെ പകര്‍പ്പ് അദ്ദേഹം ജിഫ്രി തങ്ങള്‍ക്കു കൈമാറി. ഇന്നലെയാണ് സന്ദീപ് വാര്യരുടെ പഴയ നിലപാടുകള്‍ തുറന്നുകാട്ടി സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇടതുമുന്നണി പരസ്യം നല്‍കിയത്. ബിജെപി നേതാവായിരിക്കെ സന്ദീപ് മുസ് ലിംങ്ങള്‍ക്കെതിരേ നടത്തിയ പ്രസ്താവനകളും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു പരസ്യം. സമസ്തയുടെ സേവനങ്ങള്‍ കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും സമസ്ത കേരളത്തിലെ സുര്യ തേജസാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍…

Read More

ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം: നിരവധി വീടുകൾ കത്തി, ആളപായമില്ല

ന്യൂഡൽഹി: ഷഹ്‌ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അഹിന്ദുക്കൾ ഗോബാക്ക്: ക്ഷേത്ര ജീവനക്കാരിൽ ഹിന്ദുക്കൾ മതി; പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്!

ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോർഡിലെ അഹിന്ദുക്കളായ ജീവനക്കാരോടു സ്വമേധയാ വിരമിക്കാനോ അല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ മറ്റു സർക്കാർ വകുപ്പുകളിലേക്കു മാറാനോ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതായി റിപ്പോർട്ട്. ഒരു ദേശീയമാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ആരാധനാലയമായ തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രം നിയന്ത്രിക്കുന്ന സ്വതന്ത്ര സർക്കാർ ട്രസ്റ്റായ ടിടിഡിയിൽ 7,000 സ്ഥിരജീവനക്കാരും 14,000 കരാർ തൊഴിലാളികളുമാണുള്ളത്. ടിടിഡിയുടെ തീരുമാനം ഏകദേശം 300ലേറെ സ്ഥിരജീവനക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ടിടിഡി ചെയർമാൻ ബിആർ നായിഡു പ്രമേയം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

അഞ്ച് അക്ക ഭൂരിപക്ഷം എന്തായാലും ഉണ്ടാകും: പാലക്കാടിന്‍റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം; ഷാഫി പറമ്പിൽ

പാലക്കാട്: കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. പാലക്കാടിന്‍റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി കൂട്ടിച്ചേർത്തു. പത്ര പരസ്യം ഉൾപ്പെടെ എല്ലാ വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായി. നല്ല ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്‍റർനെറ്റും നൽകുന്ന ഐഎസ്ആർഒയുടെ അത്യാധുനിക ആശയവിനിമയ ഉപഗ്രഹം: മസ്കിന്‍റെ റോക്കറ്റിൽ ‘ജിസാറ്റ് 20’ വിക്ഷേപണം വിജയം

ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വിജയം. അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ നിന്ന് ഇന്നു പുലർച്ചെ 12.01നായിരുന്നു വിക്ഷേപണം. 12.36ഓടെ മിഷൻ പൂർത്തീകരിക്കാനായി. വിദൂര പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളും യാത്രാവിമാനങ്ങളിൽ ഇന്‍റർനെറ്റും നൽകുന്ന ഐഎസ്ആർഒയുടെ അത്യാധുനിക ആശയവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 20. ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്‌ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനാണ് കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്.

Read More

സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം മുസ്‌ലിം ലീഗിന് ഒഴിവാക്കാമായിരുന്നെന്ന്  മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം മുസ്‌ലിം ലീഗിന് ഒഴിവാക്കാമായിരുന്നുവെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണ് പാണക്കാട്ടെ സന്ദർശനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആർഎസ്എസിന്‍റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്നതാണ് പണിയാണ് ലീഗ് എടുക്കുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നത്. ലീഗിനെ വിമർശിക്കുന്നതിൽ പുതുമയായിട്ടൊന്നുമില്ല. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വിമർശനവിധേയരാണെന്നും വിമർശനം തുടരുക തന്നെ ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിമർശനത്തെ ഈ നിലയിൽ കാണുന്നത് പ്രതിപക്ഷ നേതാവിന്‍റെ കപടതയാണ്. അദ്ദേഹത്തിന്‍റേത് താൻപ്രമാണിത്തമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Read More