പാലക്കാട്: പോലീസ് റെയ്ഡ് ആളുകളെ കൂട്ടി കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണിതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എൻറെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്.എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയായിട്ടും വസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്.രണ്ട് നേതാക്കളുടെ മുറിയിൽ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിത പോലീസ് എത്തിയശേഷമാണ് പരിശോധ നടത്തിയതെന്നും കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും എം ബി രാജേഷ് പറഞ്ഞു.
Read MoreCategory: Loud Speaker
മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ് : വീണ്ടും വാട്സാപിനെ സമീപിക്കാൻ പോലീസ്; അക്കൗണ്ട് വിവരങ്ങൾ തേടും
തിരുവനന്തപുരം : മതാടിസ്ഥാനത്തിൽ ഐ എ എസ് ഉദ്യോഗഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്സാപ് അക്കൗണ്ട് കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജിതമാക്കി. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതായ കെ. ഗോപാലകൃഷ്ണന്റെ പരാതി ശരിയല്ലെന്ന് കഴിഞ്ഞ ദിവസം വാട്സാപ് സൈബർ പോലീസിനെ അറിയിച്ചു. ഇതിനു പിന്നാലെ കൂടുതല്‍ കാര്യങ്ങളിൽ വ്യക്തത തേടുകയാണ് പോലീസ്. അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാൻ പോലീസ് വാട്സാപ് മെറ്റ കമ്പനിക്ക് മെയിൽ അയച്ചു. അടുത്ത ദിവസം വിശദമായ വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ദീപാവലിയുടെ തലേന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന് ഗ്രൂപ്പ് അഡ്മിനായി ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. ഒരു മതവിഭാഗത്തില്‍ പെട്ടവരെ മാത്രമാണ് ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോട ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ വാട്സാപ്…
Read Moreസംസ്ഥാനത്ത് മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് ആന്റിബയോട്ടിക്കുകള്‍ ഇനി നീല കവറുകളില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോട്ടയം: മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്കുമ്പോള് തിരിച്ചറിയുന്നതിനായി നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കും. സംസ്ഥാനത്ത് ആദ്യമായി നീല കവറുകളില്‍ ആന്റിബയോട്ടിക്കുകള്‍ നൽകുന്നതിന് കോട്ടയത്തു തുടക്കം കുറിക്കും. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് ഡോ.കെ. സുജിത്കുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് കോട്ടയത്ത് പദ്ധതി ആദ്യം നടപ്പാക്കുന്നത്. മരുന്നുകള്‍ നല്‍കുന്നതിനുള്ള കവറുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയായി വരികയാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ കവറുകള്‍ മരുന്നു കടകളില്‍ എത്തിക്കും. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്കു ഡ്രഗ്സ് കണ്ട്രോള് വകുപ്പാണ് ആദ്യം നീലക്കവറുകള് നല്‍കുന്നത്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്‍ വേണം ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ഫാര്‍മസികള്‍ക്കും ഈ നിയമം ബാധകമാണ്. പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയല്‍ പ്രതിരോധ പോസ്റ്ററിന്റെയും കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് (എകെസിഡിഎ) വാര്‍ഷിക പൊതുയോഗത്തില്‍ കോട്ടയത്ത് നടത്തിയിരുന്നു.…
Read Moreശബരിമല തീര്‍ഥാടനം: കോട്ടയത്തെ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില നിര്‍ണയിച്ചു
കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന് ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും കോട്ടയം റെയില്‍വേ സ്റ്റേഷന് കാന്റീന്, റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ വില നിര്‍ണയിച്ചത്. വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്ററന്ററുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കണം. പൊതുവിതരണ വകുപ്പ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പറും വിലവിവരപ്പട്ടികയില്‍ ചേര്‍ക്കണം. ഇനം- വില (ജിഎസ്ടി ഉള്‍പ്പെടെ) 1 കുത്തരി…
Read Moreദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി: ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഡൽഹിയിലെ ആശുപത്രികളിൽ എത്തിയത് 280ലധികം പേർ. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊള്ളലേറ്റ 20 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പടക്കവുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് പുറമേ മറ്റ് തരത്തിലുള്ള പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Moreസൈക്കിൾ സമ്മാനമായി നൽകാമെന്ന് കൂട്ടുകാർ: ബെറ്റു വച്ച് പടക്കത്തിനു മുകളിൽ ഇരുന്നു; യുവാവിവിന് ദാരുണാന്ത്യം
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്ന യുവാവിന് ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളുരുവിലാണ് സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി മദ്യപിച്ചശേഷം സുഹൃത്തുക്കൾ ചേർന്നു പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇതിനിടെയാണു ബെറ്റ് വച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാർഡ് ബോർഡ് കൊണ്ട് മൂടി അതിന് മുകളിൽ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താൽ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കൾ സമ്മാനമായി പറഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറായി. പെട്ടിക്ക് മുകളിൽ ശബരീഷ് ഇരിക്കുന്നതും ഒരാൾ പടക്കത്തിന് തീ കൊളുത്തിയ ശേഷം ഓടി മാറുന്നതും വീഡിയോയയിൽ കാണാം. പടക്കം പൊട്ടിയതിനു പിന്നാലെ സുഹൃത്തുക്കൾ തിരിച്ചെത്തിയപ്പോൾ ശബരീഷ് കുഴഞ്ഞു വീഴുന്നതും വീഡിയോയിലുണ്ട്. യുവാവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്നാണു റിപ്പോർട്ടുകൾ. സംഭവത്തിൽ ആറു പേരെ പിടികൂടി…
Read Moreന്യൂനമർദപാത്തിയും ചക്രവാത ചുഴിയും; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്ദ്പാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയുമുണ്ട്.
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്: സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു; മൊബൈൽ ഫോൺ ഹാജരാക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനോട് നിർദേശിച്ചു
തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ മൈബൈൽ ഫോൺ ആരോ ഹാക്ക് ചെയ്താണ് ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സൈബർ പോലീസാണ് അന്വേഷണം നടത്തുന്നത്. ഗോപാല കൃഷ്ണന്റെ മൊബൈൽ ഫോൺ വിശദ പരിശോധനക്ക് ഹാജരാക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ ഈ വിഷയത്തിൽ കേസ് എടുക്കാൻ സാധ്യത ഉള്ളു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സംഭവത്തിൽ വകുപ്പ് തലത്തിലുള്ള അന്വേഷണവും നടക്കും. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന സൂചന. ദീപാവലിയുടെ തലേന്നാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്…
Read Moreകരാറുകാരൻ ജീവനൊടുക്കിയ കേസ്; വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു ഹൈക്കോടതി
തലശേരി: സിപിഎം പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പ്രതികളായ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. കരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു എം.ജോസഫ് (44) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി. സിപിഎം പ്രവർത്തകനായ കണ്ണൂർ തെക്കീ ബസാറിലെ പോത്തിക്ക രൂപേഷ് (39), കുറ്റ്യാട്ടൂർ കോരമ്പത്ത് സുജേഷ് (39) എന്നിവർ പ്രതികളായ 306 വകുപ്പ് പ്രകാരമുള്ള കേസാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്. വികാരങ്ങൾക്ക് അടിമപ്പെട്ട് ഒരാൾ ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. പ്രമുഖ അഭിഭാഷകരായ വി.ആർ. നാസർ, പി.എം. അച്യുത്, സോണിയ ഫിലിപ്പ് എന്നിവരാണ് പ്രതികൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.2012 ഏപ്രിൽ 17നാണ് ബിജു എം. ജോസഫ് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയത്. ബിസിനസ് പങ്കാളികളായ പ്രതികളുടെ നിരന്തരമുള്ള ഭീഷണിയെ തുടർന്നാണ് ബിജു ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ…
Read Moreവ്യക്തിയല്ല പ്രശ്നം, ഇടതുപക്ഷ നിലപാടുള്ള എല്ലാവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു: എം. വി. ഗോവിന്ദൻ
ന്യൂഡൽഹി: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയമാണ്, വ്യക്തിയല്ല പ്രശ്നമെന്നും ഇടതുപക്ഷ നിലപാടുള്ള എല്ലാവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. എതിർപാളയത്തിൽനിന്നുള്ളവരെ ഇടതുപക്ഷത്തിലേക്കെത്തിക്കുന്ന പ്രവണത പണ്ടുകാലം മുതലേ ഉണ്ടായിരുന്നുവെന്നും പുതിയ രീതിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. സന്ദീപ് വാര്യരെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി എം.ബി. രാജേഷും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും രംഗത്തെത്തിയിരുന്നു. സന്ദീപുമായി ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കൊടകര കുഴൽപ്പണകേസിന്റെ ഭാഗമായി തുടരന്വേഷണം നടക്കുന്നതിനാൽ ബിജെപി വെപ്രാളത്തിലാണെന്നും ഗോവിന്ദൻ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളിൽ കലഹങ്ങളാണ്. ഇത് ഇടതുസ്ഥാനാർഥിക്ക് അനുകൂലമായ ഘടകങ്ങളായി മാറും- ഗോവിന്ദൻ വ്യക്തമാക്കി.
Read More