കേന്ദ്രമന്ത്രിമാര്‍ കെ-റെയിലിനൊപ്പം; ബിജെപി വെട്ടിൽ ; കെ-റെയിൽ വിരുദ്ധ സമരസമിതിയോട്  മുഖംതിരിച്ച് റെയില്‍മന്ത്രി

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽമന്ത്രി അശ്വനി വൈഷ്ണവിന്‍റെ നിലപാടില്‍ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം.ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്തു തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത പദ്ധതിയെയാണ് കേരളത്തില്‍ എത്തി റെയില്‍വേമന്ത്രി ന്യായീകരിച്ചിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിലിന്‍റെ തുടർനടപടികൾക്കു സന്നദ്ധമാണെന്ന് മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.കെ-റെയിലിന് അനുമതി നല്‍കരുതെന്ന് നിവേദനം നല്‍കിയ കെ-റെയിൽ വിരുദ്ധ സമരസമിതി നേതാക്കളോട് കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടയിലാണു നിവേദനം നൽകിയത്. മന്ത്രിയുടെ കെ-റെയില്‍ അനുകൂല നിലപാടു പദ്ധതിക്കു വീണ്ടും ജീവന്‍ വയ്പിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കെ-റെയില്‍വരുമെന്നനിലപാടാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. ഇതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്.റെഡ് സിഗ്നൽ വീണ പദ്ധതിയിൽ സംസ്ഥാനത്തിന് പ്രതീക്ഷ…

Read More

പെട്രോളിന് പാക്കിസ്ഥാനിൽ 76.42 : ശ്രീലങ്കയിൽ 89.36 രൂപ; ഇന്ത്യയിൽ ഇന്ധനക്കൊള്ള

കൊച്ചി: പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിനു വില 76.42 രൂപ, ശ്രീലങ്കയിലാകട്ടെ 90 രൂപയും. നമ്മുടെ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലൊഴികെ എല്ലാ സംസ്ഥാനത്തും നൂറു രൂപയ്ക്കു മേലെയാണ് പെട്രോൾ വില. സാന്പത്തിക മാന്ദ്യത്തിൽപ്പെട്ടുലയുന്ന ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഈടാക്കുന്നതിനേക്കാൾ വളരെ കൂടിയ വിലയാണ് ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. പാക്കിസ്ഥാനിൽ ഇന്നത്തെ പെട്രോൾ വില 76.42 ഇന്ത്യൻ രൂപയാണ് (248.38 പാക്കിസ്ഥാനി രൂപ – ഒരു പാക്കിസ്ഥാനി രൂപയ്ക്ക് ഇന്നത്തെ വിനിമയ നിരക്കു വച്ച് 31 പൈസയാണ് മൂല്യം), സാന്പത്തിക മാന്ദ്യം മറികടക്കാൻ പാക്ക് സർക്കാർ പല തവണ വില കൂട്ടിയതാണ് പെട്രോളിനും ഡീസലിനും ഇവിടെ ഇത്രയും വിലയാകാൻ കാരണം. ശ്രീലങ്കയിൽ നേരത്തെ കടുത്ത സാന്പത്തിക മാന്ദ്യം അനുഭവപ്പെട്ടിരുന്ന സമയത്ത് പെട്രോളിനും ഡീസലിനും തീവിലയയായിരുന്നു. എന്നാൽ സാന്പത്തിക രംഗം മെച്ചപ്പെട്ടതോടെ അവരും പെട്രോളിനും ഡീസലിനും വില…

Read More

പത്തു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടും; ഭീഷണി മുഴക്കിയ യുവതി പിടിയിൽ

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ സംഭവത്തിൽ യുവതി പിടിയിൽ. മഹാരാഷ്ട്ര താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിനിയായ ഫാത്തിമാ ഖാൻ (24) ആണ് മുംബൈ പോലീസിന്‍റെ പിടിയിലായത്. ഫാത്തിമാ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പത്തു ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ സെല്ലിലേയ്ക്ക് ഒരു അജ്ഞാത നമ്പറിൽനിന്നു സന്ദേശം ലഭിക്കുകയായിരുന്നു. ഭീഷണിയെത്തുടർന്ന് അധികൃതർ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) മുന്നറിയിപ്പ് നൽകിയിരുന്നു. തുട‍ർന്ന് പോലീസും എടിഎസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണു യുവതി പിടിയിലായത്.

Read More

മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ് വിവാദം; മതത്തിന്‍റെ പേരിൽ വിഭജനം ഗൗരവകരം; സർക്കാർ പരിശോധന നടത്തുമെന്ന്  മന്ത്രി പി. രാജീവ്

തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സാപ് ഗ്രൂപ് വിവാദം പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്. മതത്തിന്‍റെ പേരിൽ വിഭജനം വരുന്നത് ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്. അത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഹിന്ദു ഐ എ എസ് ഉദോഗസ്ഥരെ ഉൾപ്പെടുത്തി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വാട്ട്സാപ് ഗ്രൂപ്പ്‌ രൂപീകരിച്ചെന്ന വിവാദത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ വ്യക്തമാക്കി. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ അഡ്മിനായയുള്ള ഗ്രൂപ്പാണ് രൂപീകരിച്ചത്. എന്നാൽ തന്‍റെ ഫോൺ ആരോ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ രംഗത്ത് വന്നു. ഇത്തരത്തിൽ ഒരു ഗ്രൂപ്പ്‌ രൂപീകരിച്ച…

Read More

‘കൈ’വിവാദം; കൂടെനിന്നു ചതിച്ചുപോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണ്; ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പാലക്കാട്ടെ ഒരു വിവാഹ വേദിയിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറന്പിൽ എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനു‌ ഹസ്തദാനം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണെന്ന് അഭിപ്രായപ്പെട്ട വി.ഡി. സതീശൻ കൂടെനിന്നു ചതിച്ചുപോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. 50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്നാണ് പി. സരിന്‍റെ പ്രതികരണം. താൻ തന്‍റെ സ്വഭാവമാണു പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു. പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്നു കയറിയ ആൾക്കു തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന്…

Read More

കേന്ദ്രമന്ത്രിമാര്‍ കെ-റെയിലിനൊപ്പം; ബിജെപി വെട്ടിൽ: കെ-റെയിൽ വിരുദ്ധ സമരസമിതിയോട് മുഖംതിരിച്ച് റെയില്‍മന്ത്രി

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽമന്ത്രി അശ്വനി വൈഷ്ണവിന്‍റെ നിലപാടില്‍ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്തു തങ്ങള്‍ നഖശിഖാന്തം എതിര്‍ത്ത പദ്ധതിയെയാണ് കേരളത്തില്‍ എത്തി റെയില്‍വേമന്ത്രി ന്യായീകരിച്ചിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ-റെയിലിന്‍റെ തുടർനടപടികൾക്കു സന്നദ്ധമാണെന്ന് മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കെ-റെയിലിന് അനുമതി നല്‍കരുതെന്ന് നിവേദനം നല്‍കിയ കെ-റെയിൽ വിരുദ്ധ സമരസമിതി നേതാക്കളോട് കെ-റെയിൽ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനിടയിലാണു നിവേദനം നൽകിയത്. മന്ത്രിയുടെ കെ-റെയില്‍ അനുകൂല നിലപാടു പദ്ധതിക്കു വീണ്ടും ജീവന്‍ വയ്പിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കെ-റെയില്‍വരുമെന്നനിലപാടാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. ഇതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാണ്. റെഡ് സിഗ്നൽ വീണ…

Read More

എല്ലാവരും മനുഷ്യരല്ലേ? പരസ്പരം കാണുന്പോൾ മിണ്ടുന്നതിലും ചിരിക്കുന്നതിലും എന്താണ് തെറ്റ്: ‘കൈ’ വിവാദത്തിൽ പ്രതികരിച്ച് യു. ആർ. പ്രദീപ്

തൃശൂർ: പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി. സരിന് ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം നിഷേധിച്ചതിൽ പ്രതികരണവുമായി ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപ്. എല്ലാവരും മനുഷ്യരല്ലേ? പരസ്പരം കാണുന്പോൾ മിണ്ടുന്നതിലും ചിരക്കുന്നതിലും എന്താണ് തെറ്റ്. എതിർ സ്ഥാനാർഥിയെ കണ്ടാൽ ചിരിക്കുന്നതും മിണ്ടുന്നതും സ്വാഭാവികം. ചിരിക്കുന്നതും കൈ കൊടുക്കുന്നതും മനുഷ്യത്വപരമാണെന്ന് പ്രദീപ് പറഞ്ഞു. ഞായറാഴ്ചയാണ് പാലക്കാട്ട് ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി. സരിന്‍റെ ഹസ്തദാനം യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും നിരസിച്ചത്. സരിൻ നിരവധി തവണ ഇരുവരേും വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇവർ നടന്ന് പോവുകയായിരുന്നു.

Read More

സംസ്ഥാന സ്‌കൂൾ കായികമേള: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഒരുക്കിയ ‘ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌’ മത്സരങ്ങൾ കേരളത്തിൽ നിന്നുള്ള പുതിയ മാതൃകയായി രാജ്യം ഉയർത്തിപ്പിടിക്കും; പി. രാജീവ്

കൊച്ചി: ചരിത്രത്തിലാദ്യമായി ഒളിമ്പിക്‌സ്‌ മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേള എറണാകുളം ജില്ലയിലാണെന്നത് സന്തോഷകരമായ കാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നവംബർ 4 മുതൽ 11 വരെയാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. മത്സരത്തിലേക്ക് കുട്ടികളെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.  പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഈ വർഷം മുതൽ ‘ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌’ മത്സരങ്ങളും ഒരുക്കിയിട്ടുണ്ടെന്നത് കേരളത്തിൽ നിന്നുള്ള പുതിയ മാതൃകയായി വരും വർഷങ്ങളിൽ രാജ്യം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാക്ക് ഇക്കാര്യത്തെ കുറിച്ച് കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഒളിമ്പിക്‌സ്‌ മാതൃകയിൽ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേള എറണാകുളം ജില്ലയിലാണെന്നത് സന്തോഷകരമായ കാര്യമാണ്. നവംബർ 4 മുതൽ 11 വരെയായി സംഘടിപ്പിക്കുന്ന കായികമേളയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികളെയും ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. നിരവധി കടമ്പകൾ കടന്ന് സംസ്ഥാനതലത്തിലേക്ക്…

Read More

ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്കു വിളിച്ചിട്ട് പോയാൽ അത് അംഗീകരിക്കാൻ ആകില്ല: സംസ്ഥാന സ്കൂൾ കായികമേളയിലേക്കു സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി. ശിവൻകുട്ടി

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. ‘എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു അദ്ദേഹം. ഇവിടെ വന്ന് കുട്ടികളുടെ തന്തയ്ക്കു വിളിച്ചിട്ട് പോയാൽ അത് അംഗീകരിക്കാൻ ആകില്ല. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവൻ’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിൻവലിച്ചാൽ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’ എന്ന് മന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.  

Read More

ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം: സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്

തൃശൂർ: കോൺഗ്രസ് നേതാവ് വി. ആർ. അനൂപ് നൽകിയ പരാതിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കരയിലെ എൻഡിഎ സ്ഥാനാർഥി ബാലകൃഷ്ണന്‍റെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. സിപിഎം പരാതി നൽകാത്തതിനാലാണ് താൻ പരാതി നൽകുന്നതെന്ന് അനൂപ് പ്രതികരിച്ചു. ഇന്ന് 12.30ന് അനൂപിന്‍റെ മൊഴി രേഖപ്പെടുത്തും. ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസെടുത്ത് മുമ്പോട്ട് പോകുക. അതേസമയം സംഭവത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

Read More