ഷൊര്‍ണൂർ അപകടം: കാണാതായ ലക്ഷ്മണിനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും

പാലക്കാട്: ഷൊര്‍ണൂരിൽ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന സേലം സ്വദേശിയായ ലക്ഷ്മണൻ (48) നെ കണ്ടെത്തുന്നതിനായാണ് ഇന്നും തെരച്ചിൽ തുടരുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ റെയിൽവേ മേൽപ്പാലത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. അതേസമയം മരിച്ച റാണിയും വള്ളിയും സഹോദരിമാരാണ്. ശനിയാഴ്ച വൈകുന്നേരം ആറുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.

Read More

എൻഡിഎയുടെ 100 ദിന പദ്ധതി “വിലകുറഞ്ഞ പിആർ സ്റ്റണ്ട്’ ; മോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കാൻ പാടുപെടുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകൾക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ; എൻഡിഎയുടെ 100 ദിന പദ്ധതിയെ “വിലകുറഞ്ഞ പിആർ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് ഖാർഗെ പ്രധാനമന്ത്രിയുടെ പരിഹാസങ്ങളോടു പ്രതികരിച്ചത്. എൻഡിഎ സർക്കാർ “നുണകൾ, വഞ്ചന, വ്യാജം, കൊള്ള, പരസ്യം” എന്നിവയിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മോദിയുടെ സർക്കാർ ഏഴ് തവണ പരാജയപ്പെട്ടുവെന്നു കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. “ അച്ഛേ ദിൻ (നല്ല നാളുകൾ), പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ, വിക്ഷിത് ഭാരത് (വികസിത ഇന്ത്യ)…’ തുടങ്ങിയ വാഗ്ദാനങ്ങളുടെ കാര്യം എന്തായെന്നു ഖാർഗെ ചോദിച്ചു.

Read More

നവീൻ ബാബുവും ടി.വി. പ്രശാന്തും ഫോണിൽ സംസാരിച്ചിരുന്നു; പ്രശാന്തിന്‍റെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണസംഘത്തിന്

തലശേരി: കണ്ണൂർ എഡിഎം നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ നിർണായക ഫോൺ കോൾ വിവരങ്ങൾ അന്വേഷണസംഘം കണ്ടെത്തി. വിവാദ പെട്രോൾപമ്പ് ഉടമ ടി.വി. പ്രശാന്തിന്‍റെ കോൾ ഡീറ്റെയിൽസ് റിക്കാർഡിൽ (സിഡിആർ) നിന്നാണ് വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. നവീൻ ബാബുവും പ്രശാന്തും കണ്ടുമുട്ടിയെന്ന് പറയുന്ന ഒക്ടോബർ ആറിന്‍റെ കോൾ ഡീറ്റെയിൽസാണ് ലഭിച്ചത്. ആറിന് രാവിലെ 11.10ന് നവീൻ ബാബു പ്രശാന്തിനെ ഫോണിൽ വിളിച്ചു. അന്ന് തന്നെ ഉച്ചയ്ക്ക് 12.42 നും 12.48 നും പ്രശാന്ത് തിരിച്ച് നവീൻ ബാബുവിനെയും വിളിച്ചിട്ടുണ്ട്. 11.10ന് നവീൻ ബാബുവിന്‍റെ കോൾ അറ്റൻഡ് ചെയ്യുമ്പോൾ പ്രശാന്തിന്‍റെ ടവർ ലൊക്കേഷന്‍റെ അദ്ദേഹത്തിന്‍റെ നാടായിരുന്നു. എന്നാൽ 12.42നും 12.48 നും പ്രശാന്ത് നവീൻ ബാബുവിനെ വിളിക്കുമ്പോൾ പ്രശാന്തിന്‍റെ ടവർ ലൊക്കേഷൻ നവീൻ ബാബുവിന്‍റെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിലും. ഈ സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെതന്നെ പോലീസ് ശേഖരിച്ചിരുന്നു.…

Read More

ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കണം; യുഡിഎഫ് ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയം ഉറപ്പായതോടെ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംഘർഷം സൃഷ്ടിക്കാൻ യുഡിഎഫ് തീരുമാനിച്ചുവെന്നതിന്‍റെ തെളിവാണ് കെ.സുധാകരന്‍റെ ആഹ്വാനം. ചെറുതുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്‍റിനെ വരെ ആക്രമിച്ചു. പാലക്കാടും ചേലക്കരയിലും യുഡിഎഫ് തോൽവി ഉറപ്പിച്ചതോടെയാണ് സംഘർഷ നീക്കം. അതേസമയം കൊടകര കു‍ഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ കെ.സുധാകരൻ ഒന്നും മിണ്ടുന്നില്ല. ബിജെപിയുടെ ചിഹ്നം താമരയ്ക്ക് പകരം ചാക്ക് ആക്കി മാറ്റണം. ഇഡി ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണ്. ക‍ഴിഞ്ഞ മൂന്ന് കൊല്ലം ഇഡി എവിടെയായിരുന്നു. സതീശൻ ഇഡിക്കെതിരെ മൗനം പാലിക്കുകയാണ്. കൊടകര കുഴൽപ്പണ കേസിൽ ബിജെപി ഒറ്റപ്പെട്ടു നിൽക്കുമ്പോൾ അതിനെ എതിർക്കാൻ കെപിസിസി പ്രസിഡന്‍റിന് സമയമില്ല. ബിജെപി വിമർശനം ഉറക്കത്തിൽ പോലും വരാതിരിക്കാൻ കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ…

Read More

‘വള്ളി’പോയ മുഖ്യമന്ത്രിയും സേനയും..! നാണക്കേടായി പോലീസ് മെഡലിലെ അക്ഷരത്തെറ്റ്; തിരിച്ചുവാങ്ങാൻ തീരുമാനം

തിരുവനന്തപുരം: മികച്ച സേവനം കാഴ്ച വച്ച കേരള പോലീസിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയ പോലീസ് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം. പോലീസ് രൂപീകരണ ദിനം, കേരളപിറവി ദിനം എന്നിവയുടെ ഭാഗമായി  മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മെഡലുകൾ തിരികെ വാങ്ങുന്നത്. ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തോട് പുതിയ മെഡല്‍ നല്‍കാന്‍ ഡിജിപി ആവശ്യപ്പെടും. തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽവച്ച് 264 പോലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.. ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരത്തെറ്റുകൾ അടങ്ങിയ മെഡലുകളാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എന്നതിന് rmd‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ അക്ഷരത്തെറ്റ് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലെന്ന് വിമർശനം ഉയർന്നിരുന്നു.  

Read More

നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ല; പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പി.പി.ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലെ പ്രതിയായ പി.പി.ദിവ്യ. ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി തനിക്ക് മറ്റ് ബന്ധമൊന്നുമില്ല‌െന്നും ദിവ്യ അന്വേഷണസംഘത്തിന് മൊഴി നൽകി. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിലാണ് ദിവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എഡിഎമ്മിനെതിരേ ആരോപണമുന്നയിച്ച പ്രശാന്തുമായി തനിക്ക് മുൻപരിചയമില്ല. പ്രശാന്തുമായി ഫോൺവിളികൾ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണ് പ്രശാന്ത്. എൻഒസി കിട്ടാത്ത കാര്യം പലരോടും പറഞ്ഞ കൂട്ടത്തിൽ പ്രശാന്ത് തന്നോടും പറഞ്ഞതാണെന്നും ദിവ്യ മൊഴി നൽകി. അതേസമയം നവീൻ ബാബുവിന്‍റെ മരണത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കില്ലെന്ന് പൊലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും.

Read More

മന്‍മോഹന്‍ സര്‍ക്കാരിനു വോട്ടു ചെയ്യാൻ‍ 25 കോടി വാഗ്ദാനം ചെയ്തു; പ്രണബിന്‍റെ ദൂതന്മാര്‍ സമീപിച്ചെന്നു മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ അവസാന കാലത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗിന്‍റെ വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തനിക്ക് 25 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന വെളിപ്പെടുത്തലുമായി ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിദേശകാര്യ മന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ദൂതരാണ് വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്ന്, മലയാളം വാരികയിലെ തന്‍റെ പംക്തിയിലാണ് സെബാസ്റ്റ്യന്‍ പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതുവിധേനയും മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജിക്കായിരുന്നു. മുഖര്‍ജിയുടെ ദൂതര്‍ എന്നവകാശപ്പെട്ട രണ്ടു പേര്‍ രാജേന്ദ്ര പ്രസാദ് റോഡിലെ തന്‍റെ വസതിയില്‍ എത്തി. സ്വതന്ത്ര അംഗമായിരുന്നതിനാല്‍ പാര്‍ട്ടി വിപ്പോ വിപ്പ് ലംഘനത്തിനുള്ള ശിക്ഷയോ തനിക്കു ബാധകമായിരുന്നില്ല. സിപിഎം സ്വതന്ത്രന്‍ ആയതിനാല്‍ തന്‍റെ കൂറുമാറ്റം പാര്‍ട്ടിക്കു ഷോക്ക് ആയിരിക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം എഴുതുന്നു. വളരെ കാര്യമാത്രപ്രസക്തമായാണ് വന്നവര്‍ സംസാരിച്ചത്.…

Read More

കുഞ്ഞിനു നൽകേണ്ട ഭക്ഷണം കഴിച്ചു‌: വീട്ടുജോലിക്കാരിയായ 15 കാരിയെ തലയ്ക്കടിച്ചു കൊന്നു; ഐടി ജീവനക്കാരായ ദമ്പതികൾ പിടിയിൽ

സേലം: വീട്ടുജോലിക്കുനിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി പാലത്തിനടിയിൽ ഉപേക്ഷിച്ച കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളായ അവിനേഷ് സാഹുവും (41) ഭാര്യ അശ്വിൻ പട്ടേലും (37) ആണ് പിടിയിലായത്. ബംഗളൂരുവിൽ നടത്തിയ കൊലപാതകത്തിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി സേലം ശങ്കരിക്കടുത്തെ പാലത്തിനടിയിലാണ് ഉപേക്ഷിച്ചത്. സെപ്റ്റംബർ 29ന് സംശയകരമായ നിലയിൽ സ്യൂട്ട് കേസ് കണ്ട് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്താവുന്നത്. സ്യൂട്ട്കേസിലെ ബാർകോഡ് പരിശോധിച്ചപ്പോൾ ബംഗളൂരുവിലെ ഒരു കടയിൽ നിന്ന് സെപ്റ്റംബർ 27ന് ഒരു പുരുഷൻ വാങ്ങിയതാണെന്ന് അറിഞ്ഞു. ഹൊസൂർ മുതൽ ശങ്കരി വരെയുളള ടോൾ ഗേറ്റുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 28ന് ശങ്കരി പാലം കടന്നുപോകാത്ത ഏക കാർ ബംഗളൂരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരായ ഒഡീഷ സ്വദേശികളുടേതാണെന്നു വ്യക്തമായി. ഒഡീഷയിലെ…

Read More

ദോഗ്ര സമൂഹത്തിന്‍റെ ശക്തമായ ശബ്ദമിനിയില്ല : ജമ്മു കാഷ്മീർ എംഎൽഎ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു

ഫരീദാബാദ്: ജമ്മു കാഷ്മീർ എംഎൽഎയായ മുതിർന്ന ബിജെപി നേതാവ് നഗ്രോട്ട ദേവേന്ദർ സിംഗ് റാണ(59) അന്തരിച്ചു. ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബിസിനസിൽനിന്നു രാഷ്ട്രീയത്തിലേക്കു തിരിഞ്ഞ റാണ, ജമ്മുവിലെ ദോഗ്ര സമൂഹത്തിന്‍റെ ശക്തമായ ശബ്ദമായിരുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു ജില്ലയിലെ നഗ്രോട്ട സെഗ്‌മെന്‍റിൽനിന്നാണ് റാണ തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്‍റെ സഹോദരനാണ്.

Read More

വിവാഹദിനം വരനെ മർദിച്ച്  നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു; എട്ടുപേർ അറസ്റ്റിൽ, സംഭവം ബംഗാളിൽ

കോൽക്കത്ത: ബംഗാളിൽ വിവാഹദിനത്തിൽ നവവധുവിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ റെയിൽവേ സ്‌റ്റേഷനു സമീപം ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്. ഭർത്താവിനെ മർദിച്ചവശനാക്കിയശേഷമായിരുന്നു അതിക്രമം. വിവാഹത്തിൽ എതിർപ്പുയർത്തിയ ബന്ധുക്കൾ വീട്ടിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദമ്പതികൾ കാഞ്ചരപ്പാറ റെയിൽവേ സ്റ്റേഷനിൽ രാത്രി തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിൽനിന്ന് പുറത്താക്കി. പിന്നീട് റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്‌പുർ എക്‌സ്‌പ്രസ്‌വേയിലെ കാഞ്ചരപ്പാറ റെയിൽവേ മേൽപ്പാലത്തിൽ എത്തിയപ്പോൾ പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ നാട്ടുകാരായ ചില യുവാക്കൾ ഭർത്താവിനെ മർദിച്ചവശനാക്കിയശേഷം യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

Read More