ബംഗളൂരു: മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. എത്തിയോസ് സർവീസസിലെ ജീവനക്കാരൻ നികിത് ഷെട്ടിയെയാണു പിരിച്ചുവിട്ടത്. നികിതിന്റെ ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ സമൂഹമാധ്യമത്തിൽ പങ്കിട്ടതിനു പിന്നാലെയാണു നടപടി. “ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം, പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ട്’ എന്നാണു നികിത് അയച്ച ഭീഷണി സന്ദേശം. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് എക്സിൽ പങ്കുവച്ചത്. എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരനെന്നും ഈ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് സർവീസസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും കന്പനി പ്രസ്താവനയിൽ അറിയിച്ചു.
Read MoreCategory: Loud Speaker
ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കും; സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനസൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കുമെന്നും മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുന്‍വര്‍ഷത്തെ രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വെര്‍ച്ചല്‍ ക്യൂ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും ബുക്ക് ചെയ്യാതെ ആര്‍ക്കും ദര്‍ശനം നടത്താനാവില്ലെന്ന് പ്രചരിപ്പിക്കുകയാണെന്നും വി.ജോയി എംഎല്‍എ പറഞ്ഞു.
Read Moreഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥി ചർച്ചകളിൽ കോൺഗ്രസ്: രാഹുൽ മാങ്കൂട്ടത്തിലിനും രമ്യാ ഹരിദാസിനും സാധ്യത
തിരുവനന്തപുരം: ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്പോൾ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനുമാണ് സാധ്യതയെന്നറിയുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.മുരളീധരകന്റേയും പേരുകളാണ് ഉയർന്നു നിന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ ഇത്തരം പ്രതിഷേധങ്ങളൊക്കെ പറഞ്ഞുതീർത്ത നിലയിലാണ്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ…
Read Moreഭാര്യയെയും മക്കളെയും നേതാക്കൾ സൂക്ഷിക്കണം; പല നേതാക്കളെയും വഷളാക്കിയിട്ടുള്ളത് ഭാര്യയോ മക്കളോ ആണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ നേതാക്കളും ആദ്യം സൂക്ഷിക്കേണ്ടത് തങ്ങളുടെ ഭാര്യയെയും മക്കളെയുമാണെന്ന് ചെറിയാൻ ഫിലിപ്പ്. ത്യാഗ പൂർണമായ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖരായ പല നേതാക്കളെയും വഷളാക്കിയിട്ടുള്ളത് തങ്ങളുടെ ഭാര്യയോ മക്കളോ ആണ്. മിക്ക നേതാക്കൾക്കും കുടുംബത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടി വരുന്നു. വാർധക്യ കാലത്ത് സംരക്ഷിക്കുമെന്ന് കരുതുന്ന ഭാര്യയും മക്കളും മാനസികമായി പീഡിപ്പിക്കുന്നതാണ് അവരുടെ ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപൂരം കലക്കൽ ; പുതിയ അന്വേഷണ സംഘമെവിടെ? ആദ്യത്തെ അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണില്ല
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ മൂന്ന് അന്വേഷണങ്ങൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പുതിയ അന്വേഷണസംഘങ്ങളെ ഇതുവരെയും നിയോഗിച്ചില്ല. ഡിജിപിയാണ് ടീമിനെ പ്രഖ്യാപിക്കുക. ഇന്നോ നാളെയോ അന്വേഷണസംഘത്തെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനിടെ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് എഡിജിപി നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം പുറംലോകമറിയില്ലെന്നുറപ്പായി. ഈ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. തൃശൂർ ലോക്സഭ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് മറുപടി നൽകിയത്. അപ്പീൽ നൽകാമെന്നും മറുപടിയിൽ പറയുന്നു. അപ്പീൽ നൽകുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി.എസ്.സുനിൽ കുമാർ അറിയിച്ചു. പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാണ് പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നും എന്ത്…
Read Moreഓണ്‍ലൈന്‍ ജോലി നല്കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍; ഇരയാകുന്നത് ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവർ; ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പോലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പോലീസ് പറയുന്നു. ഡേറ്റാ എന്‍ട്രി ഒഴിവുകളുണ്ടെന്നതടക്കം പരസ്യം നല്കി ഓണ്‍ലൈന്‍ ജോലി നല്‍കും. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മീഷന് കിട്ടുമെന്നതിനാല്‍ പലരും ഇതിന് തയാറാകും. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത…
Read Moreചായയിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി; നൃത്തപരിപാടിക്കു വിളിച്ചുവരുത്തി യുവതിയെ ബന്ദിയാക്കി പീഡിപ്പിച്ചു; രണ്ടു പേര് അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ നൃത്തപരിപാടിക്കായി വിളിച്ചുവരുത്തി ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. ആഗ്രയിൽ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ വിനയ് ഗുപ്തയ്ക്കെതിരെയാണ് യുവതിയുടെ പരാതി. ഗാസിയാബാദ് സ്വദേശിയായ യുവതിയെ ഒരു നൃത്ത പരിപാടിക്കായി ഇയാൾ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ എത്തിയ യുവതിക്ക് ചായയിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. ബോധം വന്നപ്പോൾ താൻ തന്നെ ഒരു മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് മൂന്ന് ദിവസം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചു. ലൈംഗിക തൊഴിലിനായി വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി. ധാരാളം ഇടപാടുകാരുണ്ടാകുമെന്നും പെട്ടെന്ന് തന്നെ ലക്ഷാധിപതിയാകാമെന്നും ഇയാള്‍ പറഞ്ഞെന്നും യുവതി പറയുന്നു. ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടിൽനിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിനയ്…
Read More10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 ലഭിക്കും; കെ.എസ്. ചിത്രയുടെ പേരിൽ തട്ടിപ്പ് സന്ദേശം; പരാതി നൽകി, അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചു
ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ഗായിക കെ.എസ്. ചിത്ര പോലീസിൽ പരാതി നൽകി. വ്യാജ സോഷ്യൽമീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണെന്നും ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നുവെന്നുമാണു ചിത്രയുടെ പേരിൽ പ്രചരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു. “ഇത് ശരിക്കും ചിത്ര ചേച്ചിയാണോ’ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെ എന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്. പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും…
Read Moreമൊഴിയെടുത്തില്ലെങ്കില്‍ ഡീൽ മൊഴിയെടുത്താലും ഡീൽ, ഇതാണ് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റെ ദല്ലാള്‍ മാധ്യമങ്ങളുടേയും ഡീൽ ഓർ നോ ഡീൽ: കെ. സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി കേസിൽ എസ്എഫ്ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മൊഴിയെടുത്തില്ലെങ്കില്‍ ഡീൽ. മൊഴിയെടുത്താലും ഡീൽ. ഇതാണ് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റെ ദല്ലാള്‍ മാധ്യമങ്ങളുടേയും ഡീൽ ഓർ നോ ഡീൽ എന്ന് സുരേന്ദ്രൻ ആരോപിച്ചു. കരിമണൽ കടത്തിയത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരു പോലെ പങ്കുണ്ടെന്നും ബിജെപിയുമായി ഒരു ഡീലും നോ ഡീലുമില്ലന്നും അദ്ദേഹം പറഞ്ഞു. കേസ് ഉയർന്നു വന്നത് പ്രതിക്ഷ ആരോപണത്തിൽ നിന്നല്ല ഇൻകം ടാക്സ് റൈഡിൽ നിന്നാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Read Moreമാസപ്പടി കേസിലെ അന്വേഷണം വെറും പ്രഹസനം: സ്വാഭാവികമായ നടപടിക്കപ്പുറം ഒന്നും നടന്നിട്ടില്ല; കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല; വി. ഡി. സതീശൻ
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) രേഖപ്പെടുത്തി. ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്.
Read More