തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ടും ആണ്. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എറണാകുളം,ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read MoreCategory: Loud Speaker
അവിടെല്ലാം മലയാളികൾ ഉണ്ടല്ലോ..! പ്രതിച്ഛായ മെച്ചപ്പെടുത്താൻ പുതിയ തന്ത്രം; അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ കേരള സർക്കാർ പരസ്യങ്ങൾ; 18.19 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുതിയ നീക്കം. മലയാളികള്‍ കൂടുതല്‍ വസിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് കേരളത്തെ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ 28 ദിവസം വരെ പ്രദര്‍ശിപ്പിക്കും. കേരളത്തിന്റെ സവിശേഷനേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിച്ചുള്ള തിയേറ്റര്‍ പരസ്യങ്ങള്‍ അഞ്ചു അഞ്ചുസംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇതിനായി 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. മലയാളിസാന്നിധ്യമേറെയുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക.. പ്രദര്‍ശനം ക്രമീകരിക്കാന്‍ പിആർഡിയുടെ എംപാനല്‍ഡ് ഏജന്‍സികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ. എന്നിവയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഇന്റര്‍സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് വ്യാഖ്യാനം. 90…
Read Moreആരാണ് യഥാർഥ അവകാശി… പാലായുടെ വികസനത്തെച്ചൊല്ലി മാണി സി. കാപ്പനും കേരള കോൺ-എമ്മും കൊന്പുകോർക്കുന്നു
പാലാ: പാലായുടെ വികസനം സംബന്ധിച്ചു മാണി സി. കാപ്പൻ എംഎൽഎയും കേരള കോൺഗ്രസ്-എമ്മും കൊന്പുകോർക്കുന്നു. പാലായുടെ വികസനത്തിനായി ആരാണ് ശ്രമിക്കുന്നത്, ആരാണ് യഥാർഥ അവകാശി എന്ന ചോദ്യമാണ് പാലായിൽ ഇരുകൂട്ടരും ഉയർത്തുന്നത്. രാഷ്ട്രീയവിരോധം മൂലം പാലായുടെ വികസനം കേരള കോണ്‍ഗ്രസ്-എമ്മിലെ ചിലര്‍ തടസപ്പെടുത്തുന്നുവെന്നാണ് മാണി സി. കാപ്പന് എംഎല്‍എയുടെ പരാതി. എന്നാൽ പാലായില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കുന്നുവെന്നു പ്രചരിപ്പിച്ചു ചുമതലയില്‍നിന്നു മാണി സി. കാപ്പന് എംഎല്‍എ തലയൂരുകയാണെന്നു കേരള കോണ്‍ഗ്രസ്-എം പാലാ നിയോജക മണ്ഡലം നേതൃയോഗം ആരോപിക്കുന്നത്. തമ്മിൽത്തല്ലി പാലായുടെ വികസനം നശിപ്പിക്കരുതെന്നു വാദിക്കുന്നവരും ഈ വികസനചർച്ചയിൽ നിറഞ്ഞുനിൽക്കുന്നു. ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വികസനം തടസപ്പെടുത്തുന്നു: എംഎല്‍എ രാഷ്ട്രീയവിരോധം മൂലം പാലായുടെ വികസനം കേരള കോണ്‍ഗ്രസ്-എമ്മിലെ ചിലര്‍ തടസപ്പെടുത്തുന്നുവെന്ന് മാണി സി. കാപ്പന് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ.എം. മാണിയുടെ കാലശേഷം പാലായില്‍…
Read Moreവടക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ; 28ലേറെ മരണം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ
ന്യുഡല്‍ഹി: രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ 28ലേറ പേർ മരിച്ചു. വിവധ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചതായി ജമ്മു കശ്മിര് ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണു പെയ്യുന്നത്. ശനിയാഴ്ച രാത്രിമുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് രാജസ്ഥാനിലെ വിവിധഭാഗങ്ങളിൽ 20 പേർ മരിച്ചു. ജയ്പുർ, കരൗലി, സവായ് മധോപുർ, ദൗസ എന്നിവിടങ്ങൾ വെള്ളത്തിനടിയിലാണ്. ഇന്നു സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥ മുന്നറിയിപ്പുണ്ട്. പഞ്ചാബിലെ ഹോഷിയാർപുരിൽ ഇന്നലെ ഒരു കുടുംബത്തിലെ എട്ടുപേരടക്കം വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഒമ്പതുപേർ ഒലിച്ചുപോയി. ഇന്നലെ, വൈകുന്നേരം രോഹിണി സെക്ടറർ 20ലെ വെള്ളക്കെട്ടുള്ള പാർക്കിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുരുഗ്രാമിൽ പകൽ സമയത്ത് 70…
Read Moreകാമുകിയെ ചതിച്ച് മറ്റൊരു ബന്ധത്തിനു മുതിർന്നു; വിവാഹദിനത്തിൽ കാമുകനുനേരേ ആസിഡ് ആക്രമണം; വീട്ടമ്മ അറസ്റ്റിൽ
അമരാവതി: വിവാഹദിവസം മുൻ കാമുകനുനേരേ ആസിഡ് ആക്രമണം നടത്തിയ വീട്ടമ്മ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് അമരാവതിയിലെ നന്ദലൂരിലാണു സംഭവം. തിരുപ്പതി സ്വദേശിനിയായ മുൻ സോഫ്റ്റ്വെയർ എൻജിനീയർ ജയ(44)ആണ് അറസ്റ്റിലായത്. ഇവർക്ക് 22 വയസുള്ള മകനുണ്ട്. ഷെയ്ഖ് സയ്യിദി (32)നെതിരേയായിരുന്നു ആക്രമണം. 10 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി സയ്യിദ് ഡ്രൈവറായി കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹവേദിയിൽവച്ചു ജയയും സയ്യിദും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ജയ ആസിഡ് ഇയാൾക്കുനേരേ ഒഴിച്ചു. എന്നാൽ സയ്യിദിന്റെ ബന്ധുവിന്റെ ശരീരത്തിലാണ് ആസിഡ് വീണത്. ഇതിനു പ്രതികാരമായി സയ്യിദ് കത്തി ഉപയോഗിച്ച് ജയയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreപരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്; അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കാത്തതിനെതിരേ കുടുംബം
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് പുറത്ത് വരുന്നതെന്ന് അർജുന്റെ കുടുംബം. തെരച്ചിൽ മനഃപ്പൂർവം വൈകിപ്പിക്കുന്നു എന്നതാണ് സംശയമെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു. രണ്ടുദിവസംകൊണ്ട് തെരച്ചില്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച അറിയിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. ജില്ലാ ഭരണകൂടത്തിന് തുടർച്ചയായി വീഴ്ച സംഭവിക്കുന്നുവെന്ന് ജിതിൻ പറഞ്ഞു.അവലോകന യോഗം ഉണ്ടെന്ന് കർണാടക ചീഫ് സെക്രട്ടറി പറയുന്നുവെന്നും അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടർ പറയുന്നുവെന്നും കുടുംബം പറഞ്ഞു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വർ മാൽപെ അറിയിച്ചത്. കേരള സർക്കാരിലും നേതാക്കളിലും സമ്മർദ്ദം ചൊലുത്താൻ ശ്രമിക്കുമെന്നും കുടുംബം വ്യക്തമാക്കി. ജൂലൈ 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍- കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്ജുന് സഞ്ചരിച്ച ലോറി അപകടത്തില്‍പ്പെട്ടത്.
Read Moreപ്രവാസികള്‍ക്ക് ഇരുട്ടടിയായി വീണ്ടും വിമാന ടിക്കറ്റ് വര്‍ധന; കരിപ്പൂരില്‍ 3,000 രൂപവരെ അധികം നല്‍കണം
കോഴിക്കോട്: മധ്യവേനലവധി കഴിഞ്ഞ് ഗള്‍ഫ് നാടുകളില്‍ സ്കൂള്‍ തുറക്കുന്നത് മുന്നില്‍ക്കണ്ട് പ്രവാസികളെ പിഴിയാന്‍ വിമാനക്കമ്പനികൾ. ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ ഒന്നിന് ഗള്‍ഫ് നാടുകളില്‍ മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കും. ഇത് മുതലെടുക്കാനാണ് വിമാന കമ്പനികളുടെ നീക്കം. 20 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അമിത നിരക്കാണ് ഈടാക്കുന്നത്. എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യാ എക്സ്പ്രസിലും ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലേക്ക് ഇക്കണോമി ക്ലാസില്‍ 35,000മുതല്‍ 60,000 രൂപവരെ നല്‍കണം. നിലവില്‍ 10,000മുതല്‍ 15,000 വരെയായിരുന്നു നിരക്ക്. ബിസിനസ് ക്ലാസില്‍ ഒരുലക്ഷം രൂപവരെയാണ് നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് 2,000 മുതല്‍ 3,000 രൂപവരെയാണ് കരിപ്പൂരില്‍ നിന്നുള്ള അധിക നിരക്ക്. ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വലിയ നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. ടിക്കറ്റ് നിരക്ക് വര്‍ധന ഓണാഘോഷത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവരെയും ബാധിക്കും. നിലവില്‍…
Read Moreബാർബിക്യൂ അടുപ്പ് അണച്ചില്ല; വിഷവാതകം ശ്വസിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ചെന്നൈ: ബാർബിക്യൂ ചിക്കൻ ഉണ്ടാക്കിയതിന് ശേഷം കെടുത്താതെ വച്ച കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് രണ്ട് യുവാക്കൾ മരിച്ചു. കൊടൈക്കനാലിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണ് ചിന്നപ്പള്ളത്തെ റിസോർട്ടിൽ ഉറക്കത്തിനിടെ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന സഹോദരന്മാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയിൽ കിടന്നുറങ്ങിയതിനാൽ അവർ രക്ഷപ്പെട്ടു. വെള്ളിയാഴ്ചയാണ് യുവാക്കൾ റിസോർട്ടിൽ എത്തിയത്. ലിവിംഗ് റൂമിൽ ബാർബിക്യൂ ചിക്കൻ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണ് സംഘം ഉറങ്ങാൻ പോയത്. രാവിലെ യുവാക്കൾ ഉണരാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അടുപ്പ് കെടുത്താതിരുന്നതിനാൽ രൂപപ്പെട്ട വിഷാംശമുള്ള വാതകങ്ങൾ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം പറഞ്ഞു.
Read More‘അവസ്ഥ പരിതാപകരം, തുരുമ്പിച്ച പഴയ കമ്പാർട്ട്മെന്റുകൾ, ജനറൽ കോച്ചുകളുടെ അപര്യാപ്തത’; ട്രെയിൻ യാത്രാദുരിതം റെയിൽവേ മന്ത്രിയോട് അറിയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി
ന്യൂഡൽഹി: കേരളത്തിലോടുന്ന ട്രെയിനുകളുടെ പരിതാപകരമായ അവസ്ഥയെകുറിച്ചും റെയിൽവേ ബഡ്ജറ്റിലെ അവഗണനയെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ നിലവിൽ ഓടുന്ന പല ട്രെയിനുകളിലും നിലവിലുള്ള കോച്ചുകളുടെ കാലപ്പഴക്കം മൂലമുള്ള തുരുമ്പിച്ച അവസ്ഥ, ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ അപര്യാപ്തത, സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങൾ മുതലായ കാര്യങ്ങൾ അദ്ദേഹം മന്ത്രിയുമായി ചർച്ച ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യത്തെ സംബന്ധിച്ച് വിശദമായ കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കേരളത്തോടുള്ള റെയിൽവേ ബഡ്ജറ്റിലെ അവഗണനയെക്കുറിച്ചും കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുവാനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അമൃതഭാരത് പദ്ധതിക്ക് കീഴിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിർമ്മാണ പുരോഗതി വളരെ കുറവാണ്. ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് വളരെയധികമാണ്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും കേരളത്തിന്റെ…
Read Moreമുളളന്‍പന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മൂത്തേടം പാലാങ്കരയിൽ മുളളൻപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ബാലംകുളം സ്വദേശിയായ ഷഫീഖ് മോൻ എന്ന ബാവ (34)യാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുകയായിരുന്നു ഷഫീഖ് മോൻ. ഈ സമയത്താണ് മുള്ളൻപന്നി ബൈക്കിനു കുറുകെ ചാടിയത്.
Read More