ചുവപ്പുകൊടിയുമായി റെയിൽവേ മന്ത്രാലയം; കൊല്ലം-മധുര വന്ദേഭാരതിന് അനുമതിയില്ല; വേളാങ്കണ്ണി പ്രതിദിനം ഓടിക്കില്ല

കൊല്ലം: ട്രെയിൻ യാത്രികരുടെ നിരന്തരമായ രണ്ട് ആവശ്യങ്ങൾക്കുനേരേ റെയിൽവേ മന്ത്രാലയത്തിന്‍റെ ചുവപ്പുകൊടി. കൊല്ലത്ത് നിന്ന് ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് ആരംഭിക്കണമെന്നായിരുന്നു ഒന്നാമത്തെ ആവശ്യം. ഇത് ആലോചനയിൽ പോലും ഇല്ലെന്നാണ് റെയിൽവേ മന്ത്രാലയം വിശദീകരിക്കുന്നത്. എറണാകുളത്ത് നിന്ന് കൊല്ലം, ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക് പോകുന്ന വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് മുന്നിലും റെയിൽവേ പുറംതിരിഞ്ഞു നിൽക്കുകയാണ്. നിലവിൽ ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് നടത്തുന്നത്. കൊല്ലം – മധുര (ചെങ്കോട്ട വഴി ) വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആവശ്യത്തിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയും വിചിത്രമാണ്. രാജ്യത്താകമാനം 102 വന്ദേഭാരത് ട്രെയിനുകൾ ആരംഭിച്ചതിൽ നാലെണ്ണം കൊല്ലം ഭാഗത്ത് ഉള്ളവർക്കും രണ്ടെണ്ണം മധുര ഭാഗത്ത് ഉള്ളവർക്കും ഉപയുക്തമാണെന്നാണ് മന്ത്രി നൽകിയ മറുപടി. അതിനാൽ കൊല്ലം…

Read More

ക്ലാസിൽ കൈത്തോക്കുമായെത്തി; നഴ്സറി വിദ്യാർഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു

പാറ്റ്ന: കൈത്തോക്കുമായി സ്കൂളിലെത്തിയ നഴ്സറി വിദ്യാർഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു. ബിഹാറിലെ സുപോൽ ജില്ലയിൽ ലാൽപത്തിയിലെ സ്വകാര്യ സ്കൂളിലാണു സംഭവം. കൈയിൽ വെടിയേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. സ്കൂൾ ബാഗിൽനിന്ന് തോക്കെടുത്താണു വെടിയുതിർത്തതെന്നു സഹപാഠികൾ സ്കൂൾ അധികൃതരെ അറിയിച്ചു. അഞ്ചു വയസുകാരനായ നഴ്സറി വിദ്യാർഥിക്കു കൈത്തോക്ക് എവിടെനിന്നു ലഭിച്ചുവെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ വിദ്യാർഥികളുടെ ബാഗ് പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി ജില്ലയിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു നിർദേശം നൽകി.

Read More

സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ), കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു), സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പിജിടിഎ) തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ വിധി പറഞ്ഞത്. ജൂണ്‍ മൂന്നിനാണ് 220 പ്രവൃത്തി ദിവസങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. മുന്‍ വര്‍ഷങ്ങളിലെ 200 അധ്യയന ദിവസമെന്ന കലണ്ടറില്‍ മാറ്റം വരുത്തിയാണ് ഈ തീരുമാനമെടുത്തത്. മൂവാറ്റുപുഴ വിട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.അതേസമയം,…

Read More

ഡൽഹിയിൽ കനത്തമഴ: അമ്മയും കുഞ്ഞും മുങ്ങിമരിച്ചു; നിരവധി ആളുകൾ കുടുങ്ങി

ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹിയിൽ രണ്ടുപേർ മരിച്ചു. ഗോസിപുരിൽ അമ്മയും കുഞ്ഞുമാണു മരിച്ചത്. ഖോഡ കോളനിക്കു സമീപത്തെ വെള്ളക്കെട്ടിൽ വീണ് 22കാരിയായ തനൂജയും മൂന്നു വയസുകാരൻ പ്രിയാൻഷും മുങ്ങിമരിക്കുകയായിരുന്നു. വടക്കൻ‌ ഡൽഹിയിലെ സബ്ജി മണ്ഡിയിൽ റോബില്‍ സിനിമയുടെ സമീപത്തെ വീടു തകര്‍ന്ന് ഒരാൾക്കു പരിക്കേറ്റു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. വൻ ഗതാഗതക്കുരുക്കാണു നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി ആളുകൾ കുടുങ്ങി. കാലാവസ്ഥാകേന്ദ്രം തലസ്ഥാനഗരിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടിനു വെളിയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡൽഹി-നോയിഡ എക്‌സ്‌പ്രസ് വേയിലും വൻ ഗതാഗതക്കുരുക്കുണ്ടായി. നോയിഡയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ നിരവധി അടിപ്പാതകൾ വെള്ളത്തിനടിയിലായി. ലുട്ടിയൻസ് ഡൽഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസിൽ…

Read More

ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം: മൂന്ന് മരണം, 28 പേരെ കാണാതായി; കേദാർനാഥിൽ ഇരുന്നൂറോളം തീർഥാടകർ കുടുങ്ങി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും അതിതീവ്ര മേഘസ്ഫോടനം. മൂന്നു പേർ മരിച്ചു. 28 പേരെ കാണാതായി. കേദാർനാഥിൽ ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങി. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയാണു രണ്ടു പേർ മരിച്ചത്. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഷിംലയിലെ സമേജ് ഖഡിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. നിരവധി വീടുകൾ തകർന്നു. ഒരു കെട്ടിടം തകർന്ന് അപ്പാടെ കുളുവിലെ പാർവതി നദിയിൽ ഒഴുകിപ്പോയി. കുളു, സോളൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിലെ മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്…

Read More

വ്യവസായലോകത്തിനോടുള്ള അഭ്യർഥന; വയനാട് പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; പി. രാജീവ്

കളമശേരി:വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ ഉരുൾപൊട്ടൽ മാറിക്കഴിഞ്ഞു എന്ന് വ്യവസായ മന്ത്രി പി. രാജീവ്. വയനാടിനൊപ്പം കേരളത്തിലെ വ്യവസായലോകവും ഒന്നിച്ച് നിൽക്കേണ്ട സന്ദർഭമാണിത്. സംസ്ഥാന പൊതുമേഖലാ വ്യവസായശാലകൾ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി സഹായം നൽകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി കെഎംഎംഎൽ 50 ലക്ഷം കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് വീടുകളുൾപ്പെടെ ഒരു നാടിനെയാകെ കൊണ്ടുപോയ ദുരന്തത്തിൽ നിന്ന് വയനാടിനെ കരകയറ്റുന്നതിനായി മുഴുവൻ വ്യവസായലോകവും സംസ്ഥാന സർക്കാരിനൊപ്പം നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… വ്യവസായലോകത്തിനോടുള്ള അഭ്യർഥന. വയനാട്ടിൽ സംഭവിച്ച ദുരന്തം സമചിത്തതയോടെയാണ് കേരളം നേരിടുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി 200ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഈ…

Read More

രക്ഷാദൗത്യം കൃത്യമായ രീതിയിലാണ് നടക്കുന്നത്; സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്; കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചു; എഡിജിപി എം. ആർ. അജിത് കുമാർ

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാദൗത്യം കൃത്യമായ രീതിയിലാണ് നടക്കുന്നതെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. സൈന്യം ഉൾപ്പെടെ അഞ്ച് സംഘം ദൗത്യമേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ യന്ത്രങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. മുണ്ടക്കൈ പ്രദേശം പൂർണമായും തകർന്നപോയി. എല്ലാ കെട്ടിടങ്ങളും തകർന്നു വീണു. അവിടെമാകെ ചെളിയാണ്. മുന്നൂറിൽപരം ആളുകളെ കാണാതായിട്ടുണ്ട്. സജീവമായി രക്ഷാദൗത്യത്തിൽ പ്രാദേശിക സന്നദ്ധപ്രവർത്തകരും പങ്കെടുക്കുന്നുണ്ടെന്ന് എഡിജിപി പറഞ്ഞു. നിലമ്പൂർ മുതൽ ദുരന്ത മേഖല വരെ തിരച്ചിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 273 ആയി. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാണ് നടക്കുന്നത്. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു.

Read More

ബെയ്‌ലി പാലം പൊളിക്കില്ല; സ്ഥിരം പാലം വരുന്നതുവരെ ബെയ്‌ലി പാലം നാടിനെന്ന് സൈന്യം

കൽപ്പറ്റ: രക്ഷാപ്രവ‍‍ർത്തനത്തിനായി താത്കാലികമായി നി‍ർമ്മിക്കുന്ന ബെയ്‌ലി പാലം നാടിന് സമർപ്പിക്കുന്നു എന്ന് അറിയിച്ച് സൈന്യം. സ്ഥിരം പാലം വരുന്നതുവരെ ബെയ്‌ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം തകർന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചതിനെത്തുടർന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്‍ലി പാലത്തിന്‍റെ നി‍ർമാണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്‍റെ പണി ഇന്ന് ഉച്ചയോടെ പൂ‍‍ർത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചത്.

Read More

‘രക്ഷാപ്രവർത്തനം ഊർജിതം; തിരച്ചിൽ പൂർണമായി യന്ത്രസഹായത്തോടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’; കെ. രാജൻ

കൽപ്പറ്റ: ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു എന്ന് റവന്യു മന്ത്രി കെ രാജൻ. പൂർണമായി യന്ത്രസഹായത്തോടെയാണ് തിരച്ചിൽ നടക്കുകയെന്ന് അദ്ദേഹം അറിയിച്ചു. തിരച്ചൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ബെയ്‌ലി പാലം ഉടൻ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനാകും. മേൽക്കൂരയോടുകൂടി താഴ്ന്ന വീടുകളുടെ മേൽക്കൂര മാറ്റി ആളുകളെ കടത്തിവിട്ട് രക്ഷാപ്രവർത്തനം നടത്താനായി പ്രത്യേകം സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 15 കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന്ന തരത്തിലായിരിക്കും ഇന്നത്തെ ദൗത്യം പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് പോലീസ് സ്റ്റേഷന്‍റെ പരിധിയിലാണു ദാരുണസംഭവം. പ്രാചി മാനെ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ അവിരാജ് ഖരാത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, അവിരാജ് ഖരാത്തിന്‍റെ വിവാഹാഭ്യർഥന പ്രാചി മാനെ നിരസിച്ചിരുന്നു. സാംഗ്ലി സ്വദേശികളാണ് ഇരുവരും. സംഭവത്തിനു പിന്നാലെ ഒളിവിൽപോയ അവിരാജിനെ സതാര ജില്ലയിൽനിന്നാണു പിടികൂടിയത്.

Read More