അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിവസം; സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരായ റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്

തിരുവനന്തപുരം: അർജുന് വേണ്ടിയുള്ള തിരച്ചിൽ സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു, മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും കർണാടകയിലേക്ക്. ഉച്ചയോടെ മന്ത്രിമാര്‍ സംഭവസ്ഥലത്തെത്തും. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അർജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഗംഗാവലി നദിയിലുള്ള അർജുന്‍റെ ട്രക്ക് കരയ്ക്കെത്തിക്കാൻ നാവികസേന ഇന്നും ശ്രമം തുടരും. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂവെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും അല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ ഭരണകൂടം പറഞ്ഞു.

Read More

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. അടുത്ത നാല് ദിവസം വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും തിങ്കളാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്‍റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

സെക്രട്ടേറിയറ്റ് സ്തംഭനം തുടരുന്നു ; ഇ ഫയലിംഗ് തകരാർ എന്ന് പരിഹരിക്കുമെന്നു വ്യക്തത‍യില്ല; വിദഗ്ധ സംഘം ഡൽഹിയിൽ നിന്നെത്തണം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് സംവിധാനത്തിലെ തകരാർ പരിഹാരമില്ലാതെ തുടരുന്നു. ഇ-ഫയലിംഗ് പണിമുടക്കിയിട്ട് രണ്ട് ദിവസമായി. സർക്കാരിന്‍റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറക്കാനാകാത്തത് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി മാറിക്കഴിഞ്ഞു. ഭരണസ്തംഭനത്തിലേക്കു സെക്രട്ടേറിയറ്റ് നീങ്ങുകയാണെന്നാണു റിപ്പോർട്ട്. ഫയലുകൾ എല്ലാം ഇ- ഫയലിംഗിലേക്ക് മാറിയതിനാൽ പഴയ കടലാസ് രീതിയിലേക്ക് മാറ്റി ഉത്തരവിറക്കാൻ സാധിക്കാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാറിനു കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്‍ററിനാണ് ഇ-ഫയലിംഗ് സംവിധാനങ്ങളുടെ മേൽനോട്ടച്ചുമതല. ഇ- ഫയലിംഗ് സംവിധാനം തകരാറിലായ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തകരാർ പരിഹരിക്കാത്തതിൽ ഐടി വകുപ്പിന് കടുത്ത നീരസം ഉണ്ട്. തങ്ങളുടെ നീരസം എൻഐസി അധികൃതരോട് ഐടി വകുപ്പ് പ്രകടിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഡൽഹിയിൽനിന്നുള്ള വിദഗ്ധ സംഘം എത്തിയാൽ മാത്രമെ തകരാർ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഒന്നരമാസം മുൻപാണ് സെക്രട്ടേറിയറ്റിൽ ഇ- ഫയലിംഗിൽ കുടുതൽ അപ്ഡേഷൻ വരുത്തിയത്. ജോലി ഭാരം…

Read More

വ്യാജരേഖ സൃഷ്ടിച്ച് കാർ വില്പന; അന്തർസംസ്ഥാനസംഘം പിടിയിൽ; നൂറോളം കാറുകൾ വിൽപന നടത്തിയതായി പോലീസ്

ബംഗളൂരു: വ്യാജരേഖകൾ സൃഷ്ടിച്ച് കാറുകൾ വിൽക്കുന്ന അന്തർസംസ്ഥാനസംഘത്തെ പിടികൂടി കർണാടക പോലീസ്. സയ്യിദ് റിയാസ്, ഓസ്റ്റിൻ കാർഡോസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനങ്ങളിൽ മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിലപ്ന നടത്തുകയായിരുന്നു സംഘത്തിന്‍റെ പതിവ്. അതുപോലെ, ബാങ്ക് ലോൺ ഉള്ള കാറുകളും വ്യാജരേഖ തയാറാക്കി വില്ക്കുകയും ചെയ്തിരുന്നു സംഘം. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് വീഡിയോകളിലൂടെ വാങ്ങുന്നവരെ ആകർഷിക്കുന്ന പ്രതി നൂറോളം കാറുകൾ വില്പന നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നോവ ഫോർച്യൂണർ, മഹീന്ദ്ര ജീപ്പ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുൾപ്പെടെ 2.5 കോടി വിലമതിക്കുന്ന 17 കാറുകൾ പ്രതികളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.

Read More

ലോണിന്‍റെ തിരിച്ചടവില്‍ തിരിമറി; വ്യജരസീത് ഉപയോഗിച്ച് തട്ടിയെടുത്തത്  24 ലക്ഷം; മുഹമ്മ പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന

മുഹമ്മ: പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത ലോണിന്‍റെ തിരിച്ചടവില്‍ മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വീഴ്ചവരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം മുഹമ്മ പഞ്ചായത്തില്‍ പരിശോധന നടത്തി.ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിലും ആവശ്യം ഉയര്‍ന്നിരുന്നു. വിജിലന്‍സ് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമെ വിജിലന്‍സിന് തുടര്‍ നടപടികള്‍ ആരംഭിയാക്കാന്‍ കഴിയൂ. തട്ടിപ്പ് നടന്നതായി സംസ്ഥാന കുടുംബശ്രീ മിഷന്‍ നടത്തിയ പരിശോധനയില്‍ ബോധ്യമായിരുന്നു. കോര്‍പറേഷനില്‍നിന്ന് എടുത്ത 2.23 കോടി രുപ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലോണായി നല്‍കിയിരുന്നു. ഈ തുകയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ കൃത്യമായി നടത്തിയെങ്കിലും കോര്‍പറേഷനിലേക്കുള്ള തിരിച്ചടവ് കൃത്യമായി നടന്നില്ല.24 ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. വ്യാജ രസീത് ഉപയോഗിച്ച് ഈ തുക തിരിമറി നടത്തിയതായാണ് ബോധ്യമായിട്ടുള്ളത്.…

Read More

നിപ: 16 പേരുടെ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണു നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. ഇന്നലെ മൂന്നു പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി അഡ്മിഷനിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്നലെ പുതുതായി സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കന്‍ഡറി കോണ്‍ടാക്ട് ആണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇന്നലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ്…

Read More

റെയിൽവേ: ബജറ്റിൽ കേരളത്തിന് 3,011 കോടി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ഇത്തവണത്തെ ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,011 കോടി രൂപ വകയിരുത്തി. അമൃത് പദ്ധതിയിൽ സംസ്ഥാനത്ത് 35 സ്റ്റേഷനുകളുടെ വികസന പ്രവർത്തനം പുരോഗമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽവേ മന്ത്രാലയത്തിൽ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ സർക്കാർ ഭരിച്ചിരുന്നപ്പോൾ 372 കോടി രൂപയാണ് കേരളത്തിൽ വികസനത്തിന് അനുവദിച്ചിരുന്നത്. എന്നാൽ ഇതിന്‍റെ എട്ട് മടങ്ങാണ് ഇത്തവണ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. ഏതൊക്കെ പദ്ധതികൾക്കാണ് തുക വകയിരുത്തിയതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. കേരളത്തിൽ നിലവിൽ എട്ട് പദ്ധതികൾക്കായി 12,350 കോടി രൂപ ചെലവഴിക്കുന്നുണ്ട്. കേരളത്തിൽ റെയിൽവേ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ 106 അടിപ്പാതകളും മേൽപ്പാതകളും സംസ്ഥാനത്ത് റെയിൽവേ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽവേ പുതിയ അലൈൻമെന്‍റായ ചെങ്ങന്നൂർ-പന്പ പാത സംബന്ധിച്ച സർവേ…

Read More

ബജറ്റിനെതിരേ പ്രതിഷേധം കടുപ്പിച്ച് ‘ഇന്ത്യ’; പാര്‍ലമെന്‍റിനകത്തും പുറത്തും എതിർക്കും, നീതി ആയോഗ് യോഗം ബഹിഷ്കരിക്കും

ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്‍റെ ആദ്യ ബജറ്റിനെതിരായ പ്രതിഷേധത്തിൽ നിലപാടു കടുപ്പിച്ച് കോൺഗ്രസ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടു കാണിക്കുന്ന വിവേചനത്തിനെതിരേ ഇന്ത്യ സഖ്യം ഇന്ന് പാര്‍ലമെന്‍റിലും പുറത്തും പ്രതിഷേധിക്കും. 27നു നടക്കുന്ന നീതി ആയോഗ് യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വിട്ടുവിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാടും യോഗത്തിൽ പങ്കെടുക്കില്ല. “ബജറ്റ്’ എന്ന ആശയംതന്നെ തകർത്തുകൊണ്ടുള്ളതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റെന്നും മിക്ക സംസ്ഥാനങ്ങളോടും എൻഡിഎ സർക്കാർ വിവേചനമാണു കാണിക്കുന്നതെന്നും കോൺഗ്രസ് നേതാവും എംപിയുമായി കെ.സി. വേണുഗോപാൽ പറഞ്ഞു. ഫെഡറലിസത്തിന്‍റെയും നീതിയുടെയും തത്വങ്ങൾക്കു വിരുദ്ധമായി ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമാണെന്ന് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. നീതി ആയോഗ് യോഗത്തിൽനിന്നു വിട്ടുനിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബജറ്റിൽ കർണാടക സർക്കാരിനോടു കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിനു കടുത്ത അവഗണനയാണു നേരിടേണ്ടി വന്നതെന്നു…

Read More

ആമയിഴഞ്ചാൻ: ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; കോർപറേഷന് ബന്ധമില്ലെന്നായിരുന്നു നേരത്തെ മേയറുടെ വാദം

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിൽ കൃത്യവിലോപം നടത്തിയെന്ന കാരണത്താൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പാളയം മുതൽ തന്പാനൂർ വരെ ആമയിഴഞ്ചാൻ തോടുകളുടെ ശുചീകരണ ചുമതലയുണ്ടായിരുന്ന സെക്രട്ടേറിയറ്റ് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഗണേഷനെയാണ് കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. കോർപറേഷൻ നിയോഗിച്ച ആഭ്യന്തര അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്ന മുറയ്ക്ക് യഥാസമയം മാലിന്യം നീക്കം ചെയ്യുന്നതിലും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം തോടിൽ തള്ളിയതിനെതിരെ നടപടിയെടുക്കാത്തതും ഉൾപ്പെടെ ഗണേഷ് കൃത്യവിലോപം കാട്ടിയെന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന ശുചീകരണ തൊഴിലാളി മരിച്ച സംഭവം ഏറെ വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ റെയിൽവേയുടെ ഭാഗത്തെ വീഴ്ചയാണെന്നും കോർപറേഷന് ബന്ധമില്ലെന്നുമായിരുന്നു മേയറുടെ വാദം. അതേസമയം സംസ്ഥാനത്തു മാലിന്യ പ്രശ്നം…

Read More

സ്ത്രീ സുരക്ഷയ്ക്ക് പോലീസിന്‍റെ കൈത്താങ്ങ്; ‘പോൽ ആപ്പിൽ’ കൂടുതൽ സംവിധാനങ്ങൾ

കൊല്ലം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുമായ സ്ത്രീകളുടെ സുരക്ഷയ്ക്ക് കൂടുതൽ സംവിധാനങ്ങൾ ഒരുക്കി കേരള പോലീസിന്‍റെ പോൽ ആപ്പ്. പുതിയ നിർദേശങ്ങൾ ഇന്നലെ ആപ്പിന്‍റെ ഫേസ് ബുക്ക് പോസ്റ്റായി കുറിച്ചിട്ടുണ്ട്. കേരള പോലീസിന്‍റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഇതിനകം നിലവിൽ ഉണ്ട്. ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പോലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ്ഒഎസ് സംവിധാനം. എസ്ഒഎസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പോലീസിന്‍റെ അടിയന്തര സഹായ സംവിധാനത്തിൽ ലഭിക്കും. ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടൻ സഹായം എത്തിക്കുകയും ചെയ്യും. സേവനം ഉപയോഗിക്കുന്നതിന് മുമ്പായി എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പരുകള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍…

Read More