തിരുവില്വാമല: മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രമായ കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ മോഷണം. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. നാലന്പലത്തിനകത്ത് ഓടു പൊളിച്ച് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞുള്ള കളക്ഷനും ചില്ലറക്കു വേണ്ടി സൂക്ഷിച്ച പണവും അടക്കം ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി മാനേജർ മനോജ് കെ. നായർ പറത്തു. ഇന്നു പുലർച്ചെ കൗണ്ടർ തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നല്ല ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രം കേന്ദീകരിച്ച് നാലന്പല ദർശനവും നടക്കുന്നതിനാൽ ദൂരെ നിന്നുളള നിരവധിയാളുകൾ ദർശനത്തിനെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിൽ പണം ഉണ്ടെന്ന് മനസിലാക്കി ഈ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രത്തിൽ സെക്യുരിറ്റി ജീവനക്കാരുണ്ടെങ്കിലും അവരും മോഷണം നടന്നത് അറിഞ്ഞിരുന്നില്ല . മേൽശാന്തിമാർക്കു പുറമെ താത്കാലിക…
Read MoreCategory: Loud Speaker
ഇന്ത്യൻ യുദ്ധക്കപ്പലിൽ തീപിടിത്തം; കാണാതായ സേനാംഗത്തിനായി തെരച്ചിൽ
മുംബൈ: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു സേനാംഗത്തെ കാണാതായി. മുംബൈയിലെ നാവിക ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. പിടിത്തത്തെത്തുടർന്നു കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിരുന്നില്ല. കപ്പലിലുണ്ടായിരുന്ന ഒരാളൊഴികെ മറ്റെല്ലാവരെയും രക്ഷപ്പെടുത്തി. കാണാതായ ജൂണിയര്‍ സെയിലര്‍ക്കായി തെരച്ചിൽ തുടരുകയാണ്. തീപിടിത്ത കാരണം വെളിവായിട്ടില്ല. സംഭവത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreതൃശൂരിലെ തോൽവിക്ക് കാരണം വിഴുപ്പലക്കലും കുതികാൽവെട്ടും; കണ്ടെത്തൽ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിൽ ശുദ്ധികലശം
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പു തോൽവിക്കു കാരണമായി പാർട്ടി കണ്ടെത്തിയ വിഴുപ്പലക്കലും കുതികാൽവെട്ടും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാൻ പുതിയ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ തിരക്കിട്ട ശുദ്ധികലശം. മുൻകാലത്തേതടക്കം പാർട്ടിവിരുദ്ധ നടപടികളുടെ പേരിൽ പത്തു ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തതു ജില്ലയുടെ വിവിധയിടങ്ങളിൽനിന്നുള്ള ആറു നേതാക്കളെ. ഇതിൽ ഒരാളുടെ സസ്പെൻഷൻ പിന്നീടു പിൻവലിച്ചു. രണ്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസും നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റായിരുന്ന ജോസ് വള്ളൂരിന്റെയും യുഡിഎഫ് കൺവീനറായിരുന്ന എം.പി. വിൻസെന്റിന്റെയും രാജി ചോദിച്ചുവാങ്ങിയ എഐസിസി നേതൃത്വത്തിന്റെ പിന്തുണയോടെയാണു തൃശൂരിൽ കോൺഗ്രസിലെ കളപറിക്കൽ.ജില്ലയിലെ സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പലയിടത്തും വിമത പാനലുകളടക്കം വിഭാഗീയ പ്രർത്തനങ്ങൾ രൂപപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി. കോൺഗ്രസിൽ കാലങ്ങളായുള്ള പുഴുക്കുത്തുകളെ വേരോടെ പിഴുതെറിഞ്ഞു പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണു ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത്. അച്ചടക്ക നടപടികളിലൂടെ കോൺഗ്രസിൽനിന്നു ബിജെപി അടക്കമുള്ള…
Read Moreമന്ത്രിസ്ഥാനത്തുനിന്നു നീക്കി; രാജിഭീഷണി മുഴക്കി ബിജെപി എംഎല്‍എ
ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാഗര്‍സിംഗ് ചൗഹാന് രാജി ഭീഷണി മുഴക്കി. മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന നാഗര്സിംഗിനു മന്ത്രിസ്ഥാനം നഷ്ടമായതിനു പിന്നാലെയാണ് രാജി ഭീഷണി. ഞായറാഴ്ചയാണ് നാഗര്‍സിംഗ് ചൗഹാനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയത്. ചൗഹാനു പകരം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയായിരുന്നു. താന്‍ പ്രതിനിധീകരിക്കുന്ന ആദിവാസി സമൂഹത്തിനെതിരേയുമുള്ള കനത്ത പ്രഹരമാണിതെന്നു ചൗഹാന് കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വിശ്വസ്തനായ നാഗര്സിംഗിന്റെ തീരുമാനം ബിജെപി സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. രത്ലാമില്നിന്നുള്ള ലോക്സഭാംഗമാണ് ചൗഹാന്റെ ഭാര്യ അനിത നാഗര്‍സിംഗ് ചൗഹാന്. ഇവരും രാജിവച്ചേക്കുമെന്നു സൂചനകളുണ്ട്.
Read Moreറെയില്‍വേയിൽ ജോലിവാഗ്ദാനം; സഹോദരങ്ങളില്‍നിന്ന് തട്ടിയത് അരക്കോടി
പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന് ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ടു പേരിൽനിന്നായി 53,70,000 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി ശരത്കുമാറില്നിന്നു പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നു ശരത്കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശരത്കുമാറിന്റെ സഹോദരന് ശ്യാംകുമാറിന്റെ പരാതിയില്‍ ശശി, അജിത്ത് എന്നിവര്‍ക്കെതിരേ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000…
Read Moreമണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ; രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ പറയുന്നത്; ശ്രീജിത്ത് പണിക്കർ
കൊച്ചി: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ഇന്ന് എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഏഴ് ദിവസം പിന്നിട്ടിട്ടും അർജുനെ കണ്ടെത്തുന്നതിനു സാധിക്കാത്തതിൽ വിമർശനം നാനാഭാഗത്തു നിന്നും ഉയരുകയാണ്. ഇതിനിടയിൽ ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് മണ്ണിനടിയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മതഭ്രാന്ത് പിടിച്ച കുറേയധികം മനുഷ്യർ ഉണ്ടെന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്. അർജുന് വേണ്ടിയുളള രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ ഇവന്മാർ പറയുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം… അതിനിടെ മതവെറിയൻസ് കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്. മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് മണ്ണിനടിയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന്. രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ ഇവന്മാർ…
Read Moreസ്വർണം വാങ്ങാനെത്തുന്നവർക്ക് ഇനി ആശ്വാസക്കാലം; സ്വർണവില വീണ്ടും കുറഞ്ഞു
കൊച്ചി: വില കൂടിയാലും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ്. ഭാവിയിലേക്കുള്ള ഒരു ആസ്തി ആയിട്ടാണ് സ്വർണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാൽത്തന്നെ സ്വർണത്തിന് വിപണിയിൽ വലിയ ഡിമാന്റ് ആണ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വസിക്കുന്നതിനുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് 53960 രൂപയും ഗ്രാമിന് 6745 രൂപയുമാണ് കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 200 രൂപയാണ് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20ന് ഒരു പവൻ സ്വർണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
Read Moreബംഗ്ലാദേശ് സംഘർഷം; ‘ആക്രമിക്കപ്പെട്ടവർക്ക് അഭയം നൽകാൻ തയാർ’; മമതാ ബാനർജി
കോൽക്കത്ത: ബംഗ്ലാദേശിലെ സംഘർഷത്തിനിടെ അക്രമിക്കപ്പെട്ടവർക്കു സംരക്ഷണം നൽകാൻ തയാറാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിലാണ് മമത ഇക്കര്യം അറിയിച്ചത്. അഭയാർഥികളോടു ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശിൽ ബന്ധുക്കൾ കുടുങ്ങിക്കിടക്കുന്ന ബംഗാൾ നിവാസികൾക്കു പൂർണ സഹകരണവും മുഖ്യമന്ത്രി ഉറപ്പ് നൽകി. മറ്റൊരു രാജ്യമായതിനാൽ ബംഗ്ലാദേശിനെക്കുറിച്ച് എനിക്കു പറയാനാവില്ല. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നയം വ്യക്തമാക്കേണ്ടത്. എന്നാൽ ബംഗാളിന്റെ വാതിലുകളിൽ മുട്ടുന്ന നിസഹായരായ ആളുകൾക്കു സംരക്ഷണം നൽകുമെന്നും മമത പറഞ്ഞു.
Read Moreമരുമകളെ സംശയം, രണ്ടാമത്തെ കുട്ടി അവിഹിതബന്ധത്തിലുള്ളതെന്ന് ആരോപണം; നിരന്തരമായ വഴക്കിനൊടുവിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് മുത്തശി
അരിയലൂര്‍: മരുമകളോടുള്ള പകയിൽ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി മുത്തശി. മകന്റെ കുഞ്ഞല്ലെന്ന് ആരോപിച്ചാണ് പതിനഞ്ച് മാസം പ്രായമായ കുഞ്ഞിനെ മുത്തശി കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിൽ അറുപതികാരിയായ വിരുതാംബാള്‍ പോലീസ് കസ്റ്റഡിയിലാണ്. പതിനഞ്ച് മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന് രാജ വിദേശത്താണ്. മരുമകള്‍ സന്ധ്യയും രണ്ടു മക്കളും ഇവര്‍ക്കൊപ്പമായിരുന്നു താമസം. രാജ വിദേശത്തേക്ക് പോകുമ്പോള്‍ ഇരുപത്തിയൊന്നുകാരിയായ സന്ധ്യ രണ്ടാമത് ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഇത് അവിഹിതബന്ധത്തിലുള്ള ഗര്‍ഭമാണെന്നാണ് വിരുതാംബാള്‍ ആരോപിച്ചത്. ഈക്കാര്യത്തിൽ വിതുരാമ്പാൾ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നതായി പോലീസിനെ സന്ധ്യ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മക്കളെ വീട്ടില്‍ വിട്ട് സൊസൈറ്റിയില്‍ നിന്ന് പാല് വാങ്ങാന്‍ പോയതാണ് സന്ധ്യ. തിരിച്ചെത്തുമ്പോള്‍ മകള്‍ കൃതിക ബോധമില്ലാതെ കിടക്കുന്നതാണ് സന്ധ്യ കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ വായില്‍ മണല്‍ വാരി…
Read Moreതദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാൻ എൻസിപി
മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഒറ്റയിക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്കു മത്സരിച്ചു വിജയം നേടാന്‍ കരുത്തുണ്ടെന്നും പവാര്‍ പറഞ്ഞു. ലോക്സഭയിലേക്കു സഖ്യമായാണ് മത്സരിച്ചത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പക്ഷെ തങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ തുടരും. നിയമസഭ തെരഞ്ഞെടുപ്പിനെ സഖ്യത്തിനൊപ്പം നേരിടുമെന്നും അജിത്ത് പവാര്‍ പറഞ്ഞു. അജിത്ത് പവാറിന്റെ എന്‍സിപിയുമായുള്ള സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന തരത്തിലുള്ള ലേഖനങ്ങള്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ വരുന്നതിനിടെയാണ് അജിത്തിന്റെ പ്രഖ്യാപനം. എന്‍സിപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആര്‍എസ്എസ് നേതാക്കളില്‍നിന്നു വരുന്നുണ്ട്.
Read More