പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി തുടരുന്നു; മലപ്പുറത്ത് ഇനിയും വേണം പതിനായിരം സീറ്റ്

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റ് വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്. ഇപ്പോൾ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റുകളാണ്. അതായത് പതിനായിരത്തോളം സീറ്റുകൾ ഇനിയും കണ്ടെത്തണം. ആകെ 7000ത്തോളം പേർക്കാണ് സീറ്റ് വേണ്ടിവരിക എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറഞ്ഞിരുന്നത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്ന ആശങ്ക ബാക്കിയാണ്.  

Read More

ബിഹാറിൽ മൂന്ന് പാലങ്ങൾ കൂടി തകർന്നു; 15 ദിവസത്തിനിടെ തകർന്നത് ഒൻപത് പാലങ്ങൾ

പട്ന: ബിഹാറിൽ മൂന്നു പാലങ്ങൾ കൂടി തകർന്നു. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെയുണ്ടാകുന്ന ഒൻപതാമത്തെ സംഭവമാണിത്. സരൺ, സിവാൻ ജില്ലകളിലാണ് മൂന്ന് പാലങ്ങൾ തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ പഴയ പാലങ്ങളുടെ സർവേ ഉടൻ നടത്താനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ വകുപ്പിനും റൂറൽ വർക്സ് വകുപ്പിനും നിർദേശം നൽകി. ശക്തമായ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തുണ്ട്.

Read More

മദ്യപിച്ചതിനാൽ കോളജിൽ കയറ്റാൻ വിസമ്മതിച്ചു; സുരക്ഷാ ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു

ബംഗളൂരു: മദ്യപിച്ച് കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരു അമൃതഹള്ളിയിലെ സിന്ധി കോളജിലാണ് സംഭവം. സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായ് (52) ആണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചനിലയിൽ എത്തിയ ഭാർഗവ് എന്ന വിദ്യാർഥിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. കോളജിൽ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണു ഭാർഗവിനും കൂട്ടുകാർക്കും സെക്യൂരിറ്റി ഗാർഡ് പ്രവേശനം നിഷേധിച്ചത്. തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നു പറയുന്നു. സുരക്ഷാ ജീവനക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ പിന്നീട് പിടികൂടി.  

Read More

കാമ്പസുകളിൽ കൊല്ലപ്പെട്ടത് 35 എസ്എഫ്ഐ പ്രവർത്തകർ; കെഎസ്‌യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോ? ഡിവൈഎഫ്ഐക്കാർ ചെയ്തത് രക്ഷപ്രവർത്തനം തന്നെയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാമ്പസുകളിൽ സംഘർഷം ഉണ്ടാകുന്പോൾ ഒരു വിദ്യാർഥി പ്രസ്ഥാനത്തെ താറടിച്ച് കാണിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 35 എസ്എഫ്ഐ പ്രവർത്തകർ കാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെഎസ് യു നടത്തിയ അക്രമങ്ങളെ ചെറുത്താണ് എസ്എഫ്ഐ വളർന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തുന്ന ശൈലിയാണ് എസ്എഫ്ഐക്ക് ഉള്ളതെന്നും മുഖ്യമന്ത്രി. നവകേരള സദസ്‌സിൽ ബസിന് നേരെ പാഞ്ഞടുത്തവരെ രക്ഷിക്കുന്ന രക്ഷാപ്രവർത്തനമാണ് ഡിവൈഎഫ്ഐക്കാർ ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. താൻ കണ്ട കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു.

Read More

മരുന്ന് വാങ്ങാൻ പോലും കൈയിൽ പണമില്ല;  സംഭരിച്ച നെല്ലിന്‍റെ പണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്‍റെ നിരാഹാര സമരം

തിരുവനന്തപുരം: സപൈക്ലോ സംഭരിച്ച നെല്ലിന്‍റെ പണം കേരളത്തിലെ എല്ലാ കർഷകർക്കും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്‍റെ നിരാഹാര സമരം. കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാമാണ് സമരം നടത്തുന്നത്. കഴിഞ്ഞ ചൊവാഴ്ച 11 മുതൽ സജി നിരാഹാരം ആരംഭിച്ചു. കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നു സജി പറഞ്ഞു. രണ്ടു മാസമായി പണം കിട്ടാത്തതിനാൽ മരുന്നുമേടിക്കാൻ പോലും സാധിക്കുന്നില്ല. കേരളത്തിലെ സാധാരണക്കാരായ എല്ലാ കർഷകരുടെയും സ്ഥിതി ഇങ്ങനെയാണെന്നും സർക്കാർ അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നും സജി പറഞ്ഞു.

Read More

സംസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ തിരുവനന്തപുരത്ത്, കായികമേള എറണാകുളത്തും; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാർഗരേഖ അനുസരിച്ചാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇത്തവണ അത്തരത്തിൽ ഒരു കലാരൂപം മത്സര ഇനമായി ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ടയിൽ നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കണ്ണൂരിൽ സെപ്റ്റംബർ 25 മുതൽ 27 വരെയും ശാസ്ത്രമേള ആലപ്പുഴയിൽ നവംബർ 14 മുതൽ 17 വരെയും കരിയർ ഗൈഡൻസ് ദിശ എക്സ്പോ, ഒക്ടോബർ അഞ്ചു മുതൽ ഒൻപതു വരെ തൃശൂരിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.

Read More

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഞായറാഴ്‌ച വരെ വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Read More

കുട്ടികൾ ആരോഗ്യമുള്ളവരായി വളരണം; എസ്‌സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്‌സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചു; വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയാണ് ഹെൽത്തി കിഡ്‌സ് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്‌സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്‌സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എൽപി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുമ്പോൾ എൽപി വിഭാഗത്തിലെ അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, വിദഗ്‌ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… കുട്ടികൾ ആരോഗ്യമുള്ളവരായി വളരണം..പൊതുവിദ്യാഭ്യാസ വകുപ്പിലെ എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയാണ് ഹെൽത്തി കിഡ്‌സ്. എസ്‌സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്‌സ് പദ്ധതി സംസ്ഥാന കരിക്കുലം…

Read More

ഹാത്രസ് ദുരന്തം; മരണം 130; ആൾ ദൈവം ഒളിവിൽ

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നതായി റിപ്പോർട്ട്. 121 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിന്‍റെ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്. ആൾദൈവമായ ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ നടന്ന സത്‌സംഗിൽ (പ്രാർഥനായോഗം) പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്ത് താത്കാലിക പന്തൽ കെട്ടിയാണ് ചടങ്ങ് നടത്തിയത്. ഭോലെ ബാബയെ ആദരിക്കാനായിരുന്നു സത്‌സംഗ്. ചടങ്ങ് അവസാനിച്ചപ്പോൾ ഭോലെ ബാബയുടെ ദർശനത്തിനായി ഭക്തർ തിരക്കു കൂട്ടിയപ്പോഴായിരുന്നു അപകടം. ബാബയുടെ കാൽ പതിഞ്ഞ മണ്ണ് ശേഖരിക്കാനും ഭക്തർ ശ്രമിച്ചു. ഭോലെ ബാബയുടെ കാർ കടന്നുപോകുന്നതു വരെ ജനക്കൂട്ടം പോകരുതെന്നു നിർദേശിച്ചിരുന്നതായി സംഘാടകർ പറഞ്ഞു. സ്ത്രീകളാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതിയോടെ…

Read More

മദ്യലഹരിയിൽ വീട്ടിൽ കളിക്കാനെത്തിയ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഭുവനേശ്വർ: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പെൺകുട്ടി പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയപ്പോഴായിരുന്നു പീഡനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ് ഖുന്തിയെ(23) പോലീസ് പിടികൂടി. പെൺകുട്ടി കളിക്കാനായി എത്തിയപ്പോൾ പ്രതിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി  വീട്ടിൽവച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരികെ എത്താൻ താമസിച്ചതോടെ വീട്ടുകാർ നടത്തി‍യ തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രത്യേക പോലീസ് സംഘവും സംഭവസ്ഥലത്തെത്തി. ഒളിവിൽ പോയ പ്രതിയെ വീടിന് സമീപത്തുള്ള പിപ്പിലി പ്രദേശത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Read More