ബിജെപി എംപിമാരുടെ പരാതി; രാഹുല്‍ ഗാന്ധിയുടെ  “ഹിന്ദു” പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ “ഹിന്ദു’ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി. ഇന്നലെ നടത്തിയ രാഹുലിന്‍റെ ചില പരാമര്‍ശങ്ങള്‍ക്കെതിരേ ബിജെപി എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്‍റെ പരാമർശം. ആര്‍എസ്എസ് അല്ല ഹിന്ദുക്കള്‍ എന്ന പരാമര്‍ശവും നീക്കി. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നെന്നടക്കം പറഞ്ഞാണ് രാഹുൽ ബിജെപിയെ ലോക്സഭയിൽ കടന്നാക്രമിച്ചത്. നിങ്ങൾ ഹിന്ദുവല്ല, ബിജെപിയും ആർഎസ്എസും ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പരമശിവന്‍റെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ പ്രസംഗം. പ്രസംഗത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് പറഞ്ഞു. താൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. രാഹുൽ മാപ്പ് പറയുന്നണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു.

Read More

ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്നു ഭരണഘടന പറഞ്ഞട്ടില്ല; വിവാദ പരാമര്‍ശവുമായി എം. സ്വരാജ്

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാകില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്നു ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കണ്ണൂരിൽ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ “ഭരണഘടന വായന സമകാലീന ഇന്ത്യയിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘവീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

Read More

ഭാരതീയ ന്യായ സംഹിത; ഗുണ്ടകള്‍ക്ക് കുരുക്ക് മുറുകും

കൊച്ചി: രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യില്‍ ഗുണ്ടകള്‍ക്ക് കുരുക്ക് മുറുകും. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ നിലയ്ക്ക് നിറുത്താനാണ് പുതിയ നിയമത്തിന്‍റെ ലക്ഷ്യം. ഗുണ്ടകള്‍ക്ക് വലിയ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ബിഎന്‍എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 111 ലാണ് സംഘടിത കുറ്റകൃത്യങ്ങള്‍ (ഓര്‍ഗനൈസ്ഡ് ക്രൈം) എന്ന വകുപ്പ് പുതുതായി ചേര്‍ത്തിരിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങാമെന്നു കരുതിയാല്‍ വിലങ്ങു വീഴും. കാരണം സംഘടിതമായി നിരന്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തിലൊരാള്‍ ഒറ്റയ്ക്കു കുറ്റകൃത്യം നടത്തിയാലും സംഘത്തിലുണ്ടായിരുന്നവരും ഇനി കേസില്‍ പെടും. സംഘാംഗങ്ങളായി അവര്‍ ആ ഗ്രൂപ്പില്‍ തുടരുകയാണെങ്കിലാണ് കുറ്റകൃത്യത്തിന്‍റെ ഭാഗമാകുന്നത്. മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ കിട്ടുന്ന കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി ഒറ്റയ്‌ക്കോ അല്ലെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നോ ചെയ്യുന്ന കുറ്റകൃത്യമാണ് സംഘടിത ക്രൈം സിന്‍ഡിക്കേറ്റ്…

Read More

ഇനി ആശ്വാസക്കാലം; പാചകവാതക വില 31 രൂപ കുറച്ചു

ഡൽഹി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണു കുറഞ്ഞത്. 1,655 രൂപയാണ് പുതുക്കിയ വില. 1685.50 രൂപയില്‍ നിന്നാണ് വില 1,655ല്‍ എത്തിയത്. നേരത്തേ ജൂണ്‍ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരുമാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്‍റെ വില കുറച്ചിട്ടില്ല.

Read More

സ്ഥലംമാറ്റിയ പോലീസുകാരെ തിരിച്ചുവിളിക്കാതെ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മറ്റു ജില്ലകളിലേക്കു സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാതെ ആഭ്യന്തര വകുപ്പ്. കഴിഞ്ഞ ജനുവരിയിലാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥലം മാറ്റുന്നത്. എന്നാൽ ഫലം വന്ന് മാസം ഒന്നായിട്ടും ഉദ്യോഗസ്ഥരെ പഴയ സ്റ്റേഷനുകളിലേക്ക് തിരിച്ചയച്ചട്ടില്ല. സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവർക്കായിരുന്നു ട്രാൻസ്ഫർ. താത്കാലിക സ്ഥലംമാറ്റം ലഭിച്ച എസ്ഐ മാർ മാത്രമാണ് അതതു സ്റ്റേഷനുകളിൽ തിരികെയെത്തിയിട്ടുള്ളത്. താത്കാലിക സ്ഥലം മാറ്റം ആയതു കൊണ്ട് ആർക്കും തന്നെ കുടുംബത്തെ ഒപ്പം കൂട്ടാനായിട്ടില്ല. താത്കാലിക നിയമനമായതിനാൽ ഔദ്യോഗിക കൃത്യനിർവഹണം ഉദ്യോഗസ്ഥർ കാര്യക്ഷമമായി നിർവഹിക്കുന്നില്ല എന്നും ആരോപണമുണ്ട്. ട്രാൻ‌സ്ഫര്‍ വിഷയത്തില്‍ പോലീസ് അസോസിയേഷന്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പുൾപ്പെടെയുള്ള അത്യാവശ്യഘട്ടങ്ങളില്‍ ട്രാൻ‌സ്ഫര്‍ ഉണ്ടാകാറുണ്ടെങ്കിലും തിരികേ അതത് സ്‌റ്റേഷനുകളിലേക്കുതന്നെ ഉദ്യോഗസ്ഥരെ പറഞ്ഞയക്കാറുണ്ടായിരുന്നു. തുടര്‍ നടപടികളില്‍ കാലതാമസം വരുന്നതിനെകുറിച്ച് ആഭ്യന്തരവകുപ്പിനും മിണ്ടാട്ടമില്ല.

Read More

പാഠം 1 – ജനങ്ങൾ; അടിസ്ഥാനവോട്ടുകൾ ചോർന്നതു പരിശോധിക്കാൻ സിപിഎം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. സാധാരണക്കാരെയും പാർട്ടിയിൽനിന്ന് അകന്നുനിൽക്കുന്നവരെയും വിട്ടുപോയവരെയും തിരിച്ചെത്തിക്കാൻ പ്രത്യേക മാർഗരേഖ തയാറാക്കി കേരളത്തിൽ നീങ്ങണമെന്നു നിർദേശം നൽകി. തൊഴിലാളിവർഗത്തെ ചേർത്തുപിടിച്ചുള്ള പാർട്ടിയുടെ വർഗപരമായ സമീപനത്തിൽനിന്നു വ്യതിചലിച്ചുനീങ്ങുന്നത് അപകടമാണെന്ന അഭിപ്രായമാണു യോഗത്തിലുണ്ടായത്. കേരളത്തിൽ ഈ അകൽച്ച ബിജെപിയുടെ വളർച്ചയ്ക്കു വളമാകുന്നുവെന്നാണ് വിലയിരുത്തൽ. പാർട്ടിനയം മുറുകെപ്പിടിച്ച് ജനവിശ്വാസമാർജിക്കാനുള്ള തീവ്രയജ്ഞം സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. ജനവിശ്വാസം വീണ്ടെടുക്കാൻ ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നുള്ള തിരുത്തൽ പ്രക്രിയ നടത്തണമെന്നും കേരളാഘടകത്തിനു നിർദേശം നൽകി. തൃശൂരിൽ ബിജെപിയുടെ വിജയത്തിലേക്കു കാര്യങ്ങളെത്തിച്ചത് സംഘടനാതലത്തിലെ വീഴ്ചയാണ്. ഇതു പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും യോഗം വിലയിരുത്തി. അടിസ്ഥാനവോട്ടുകൾ ചോർന്നത് പരിശോധിച്ച് മുന്നോട്ടു നീങ്ങാനും യോഗത്തിൽ തീരുമാനമായി.

Read More

പി. ജയരാജനെയും കേരളത്തിലെ തിരുത്തൽ സംഘത്തെയും ഒതുക്കാൻ വേണ്ടി ഒരുക്കിയ പിണറായി ടൂൾ ആണ് മനു; സി. കെ. നജാഫ്

കണ്ണൂർ: പി. ജയരാജനെതിരേ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നടത്തുന്നത് പിണറായി വിജയന്‍റെ സീക്രട്ട് ഓപ്പറേഷനെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. നജാഫ്. പിണറായി വിജയനെതിരേ കേരളത്തിൽ മുഴുവൻ ഉണ്ടായി കൊണ്ടിരിക്കുന്ന പാർട്ടിക്കുള്ളിലെ പോരാട്ടം നയിക്കുന്ന പി. ജയരാജനെയും കേരളത്തിലെ തിരുത്തൽ സംഘത്തെയും ഒതുക്കാൻ വേണ്ടി ഒരുക്കിയ പിണറായി ടൂൾ ആണ് മനു എന്ന് നജാഫ് പറഞ്ഞു. പിണറായി വിജയൻ പ്രതിസന്ധിയിലാവുകയും കേരളത്തിൽ പി. ജയരാജന്‍റെ നേതൃത്തതിൽ പുതിയ പാർട്ടി വിഭാഗീയ പ്രവർത്തനങ്ങളുടെ വലിയ ശക്തി ഒരുങ്ങുന്നു എന്നും അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പി. ജയരാജന്‍റെ ഈ നീക്കത്തെ തടയിടാനുള്ള പിണറായിയുടെ ‘ കുടുംബ കൊട്ടേഷൻ ‘ ആണെന്നും നജാഫ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ചെങ്കൊടിയുടെ സംസ്കാരം അധോലോകവുമായി നെക്സസ് ഉണ്ടാക്കി എന്നതാണ് യഥാർത്ഥത്തിൽ…

Read More

സിപിഎമ്മിനെ അടി മുടി ബാധിച്ച ജീർണതയെ ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു; ഇതിന് ചില ഘടക കക്ഷികൾ കൂട്ടു നിൽക്കുകയാണ്; പിണറായി വിജയനൊപ്പം; പി. കെ. ഫിറോസ്

സിപിഎമ്മിന്‍റെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമാണ് എന്ന തരത്തിലാണ് ചില സിപിഎം നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമർശനമെന്ന് യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്. സിപിഎമ്മിനെ അടി മുടി ബാധിച്ച ജീർണതയെ ഒരാളിലേക്ക് മാത്രം ചുരുക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നത്. ഇതിന് ചില ഘടക കക്ഷികൾ കൂട്ടു നിൽക്കുകയുമാണ്. ഇത് അംഗീകരിക്കാനാവില്ല. അതിനാൽ പിണറായി വിജയനൊപ്പം എന്ന് ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… സിപിഎമ്മിന്‍റെ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമാണ് എന്ന തരത്തിലാണ് ചില സിപിഎം നേതാക്കളുടെയും മാധ്യമങ്ങളുടെയും വിമർശനം. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ കാരണം പിണറായി വിജയൻ മാത്രമല്ല എന്നതാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി…

Read More

ബിജെപി സിപിഎം ബന്ധം ജനങ്ങള്‍ തിരിച്ചറിയും; തൃശൂരിൽ ബിജെപിയുടെ വിജയത്തിന് സിപിഎം കൂട്ടുനിന്നെന്ന്  കെ. മുരളീധരന്‍

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയത്തിന് സിപിഎം കൂട്ടുനിന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.  തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ ഒടുക്കംവരെ സിപിഎം ബിജെപി അന്തര്‍ധാര സജീവമായിരുന്നു. തൃശൂര്‍ പൂരം അലങ്കോലമായതാണ് ബിജെപിയുടെ വിജയത്തിനു കാരണം. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം അലങ്കോലമാക്കാന്‍ സാധിക്കില്ല. സിപിഎമ്മിനോട് താത്പര്യമുള്ള ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നു. പൂരം അലങ്കോലമായപ്പോഴും മന്ത്രി രാജന് മൂകസാക്ഷിയായി നില്‍ക്കേണ്ടി വന്നു. ബിജെപി സിപിഎം ബന്ധം ജനങ്ങള്‍ തിരിച്ചറിയുമെന്നും കെ. മുരളീധര്‍ പറഞ്ഞു.

Read More

നവകേരള സദസിലും പരിഹാരമില്ല; മാറ്റമില്ലാതെ താരിഫ് വില

വെള്ളിയാമറ്റം: ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിയാമറ്റം വില്ലേജിനു കീഴിലുള്ള ഭൂമിയുടെ ഉയർന്ന താരിഫ് വിലയ്ക്ക് ഇതുവരേയും പരിഹാരം ആയിട്ടില്ല. ഇവിടത്തെ താരിഫ് വില കുറയ്ക്കുമെന്ന് റവന്യു മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല. വെള്ളിയാമറ്റം പഞ്ചായത്തിനു പുറമെ കുടയത്തൂർ പഞ്ചായത്തിലെ 1,2,3 വാർഡുകളിലും ഉയർന്ന താരിഫ് വിലയാണുള്ളത്. വെള്ളിയാമറ്റം വില്ലേജിനു കീഴിലാണ് ഈ വാർഡുകളും ഉൾപ്പെടുന്നത്. 2010-ൽ താരിഫ് വില പുതുക്കിയതുമുതൽ വെള്ളിയാമറ്റം നിവാസികളുടെ ദുരിതകാലം ആരംഭിച്ചു. നഗരസഭയിലെ ഭൂമിയുടെ താരിഫ് വിലയ്ക്ക് സമാനമായവിലയാണ് മലയോര മേഖലയായ വെള്ളിയാമറ്റത്തുള്ളത്. റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോർട്ടിനെത്തുടർന്നാണ് പ്രശ്നം ഉടലെടുത്തത്. ഇവിടത്തെ ഭൂമിയുടെ സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും അമിതമായി ഉയർന്നു. ഇതു ഭൂമിയുടെ യഥാർത്ഥ വിലയേക്കാൾ 50 ഇരട്ടിവരെ കൂടുതലാണ്. ഇതോടെ ഭൂമി വിൽപ്പന ഉൾപ്പടെയുള്ളവ അവതാളത്തിലായി. വികസന പ്രവർത്തനങ്ങൾക്ക് പോലും ഭൂമി വാങ്ങാൻ കഴിയാത്ത…

Read More