ഇത്തവണ വേൾഡ് ഓഫ് കോഫി 2024 എക്സിബിഷനിൽ കേരളത്തിൽ നിന്നുള്ള കാപ്പി കർഷകരും; കർഷകരുൾപ്പെടെയുള്ള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കി നൽകി; പി. രാജീവ്

കൊച്ചി: ഡെന്മാർക്കിലെ കോപ്പൻ ഹെഗൻ ബെല്ലാ സെന്‍ററിൽ സ്പെഷ്യലൈസ്ഡ് കോഫീ അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് ഓഫ് കോഫി 2024 എക്സിബിഷനിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കാപ്പി കർഷകരും എക്സ്പോർട്ടർമാരും പങ്കെടുത്ത സന്തോഷ വാർത്ത പങ്കുവച്ച് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ ഒരുക്കിയ സ്റ്റാളിൽ സർക്കാർ തന്നെ മുൻകൈ എടുത്താണ് കർഷകരുൾപ്പെടെയുള്ള സംഘത്തിന് യാത്രയടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയതെന്നും മന്ത്രി പറഞ്ഞു. മൂന്ന് ദിവസം നീണ്ട സമ്മേളനത്തിൽ വയനാട് റോബസ്റ്റ കോഫിയെ തേടി നിരവധി പേരാണ് കേരളത്തിൽ നിന്നുള്ള സ്റ്റാളിലെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഡെന്മാർക്കിലെ കോപ്പൻ ഹെഗൻ ബെല്ലാ സെന്‍ററിൽ സ്പെഷ്യലൈസ്ഡ് കോഫീ അസോസിയേഷൻ സംഘടിപ്പിച്ച വേൾഡ് ഓഫ് കോഫി 2024 എക്സിബിഷനിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കാപ്പി കർഷകരും എക്സ്പോർട്ടർമാരും പങ്കെടുത്തു. സംസ്ഥാന…

Read More

‘പിണറായി ഏകാധിപധിയായി മാറി’; പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പിൻവലിച്ച് കെ. ആർ. സുഭാഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പിൻവലിച്ച് സംവിധായകൻ കെ. ആർ. സുഭാഷ്. കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്ന് പിണറായി വിജയൻ വ്യതിചലിക്കുകയാണെന്നും അതിനാൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുള്ള ഈ ഡോക്യുമെന്‍ററി പിൻവലിക്കുന്നു എന്ന് സംവിധായകൻ പറഞ്ഞു. 2016-ലാണ് പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പുറത്തിറക്കിയത്. 2016ലെ തെരഞ്ഞെടുപ്പിൽ ‘യുവതയോട് അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്‍ററിയാണ് പുറത്തിറക്കിയത്. ആ സമയത്ത് ഏറെ ശ്രദ്ധേയമായ ഡോക്യുമെന്‍ററി ആയിരുന്നു ഇത്. സത്യാവസ്ഥയാണ് ഡോക്യുമെന്‍ററിക്ക് പലപ്പോഴും ആധാരമാകുന്നത്. എന്നാൽ തന്‍റെ ഡോക്യുമെന്‍ററിയുടെ സത്യാവസ്ഥയും മൂല്യവും നഷ്ടപ്പെടുകയാണെന്നും സുഭാഷ് പറഞ്ഞു. മുഖ്യമന്ത്രിമാരായി വി. എസ്. അച്യുതാനന്ദൻ ഉൾപ്പെടെ പ്രമുഖരായി പലരും എത്തിയിട്ടുണ്ട്. അവർക്കൊക്കെ കൃത്യമായ നിലപാടുണ്ടായിരുന്നു. എന്നാൽ പിണറായിക്ക് ഇപ്പോൾ നിലപാടില്ലാതെ ആയി മാറിയെന്ന് സുഭാഷ് കൂട്ടിച്ചേർത്തു.  

Read More

ബിഹാറിലെ പഞ്ചവടിപ്പാലങ്ങൾ; 11 ദിവസത്തിനിടെ തകർന്ന പാലങ്ങൾ അഞ്ചായി

പട്ന: ബിഹാറിൽ‌‌‌ 11 ദിവസത്തിനിടെ അഞ്ചുപാലങ്ങൾ തകർന്നതോടെ സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടു. മധുബനി ജില്ലയിലെ ജഞ്ജർപുരിൽ നിർമാണത്തിലിരുന്ന പാലമാണ് അവസാനമായി തകർന്നത്. 77 മീറ്റർ നീളമുള്ള പാലത്തിന്‍റെ രണ്ടു തൂണുകൾക്കിടയിലുള്ള ഗർഡറിന്‍റെ ഒരു ഭാഗമാണ് തകർന്നത്. മൂന്നുകോടി രൂപ ചെലവിൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി പ്രകാരം നിർമിക്കുന്ന പാലമാണിത്. ഈ മാസം 18ന് അരാരിയയിൽ ബക്ര നദിക്കു കുറുകെ 12 കോടി രൂപ ചെലവിൽ നിർമിച്ച പാലം തകർന്നിരുന്നു. 22ന് സിവാനിലെ ഗണ്ഡക് നദിക്കു കുറുകെയുള്ള ഒരു പാലം തകർന്നു. 23ന് കിഴക്കൻ ചമ്പാരനിൽ ഒന്നര കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന പാലവും 27ന് കിഷൻഗഞ്ചിലെ കങ്കായി, മഹാനന്ദ നദികളെ ബന്ധിപ്പിക്കുന്ന പാലവും തകർന്നു വീണു. നിലവാരമില്ലാത്ത വസ്തുക്കളാണ് പാലം നിർമാണത്തിന് ഉപയോഗിച്ചതെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

Read More

ജൂലൈ നാലിനുശേഷം കാലവർഷം വീണ്ടും സജീവമാകും; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് അടുത്തമാസം നാലിനു ശേഷം കാലവർഷം വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

Read More

സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ഗവർ; ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന്  മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും വിസി നിയമനത്തിനുള്ള ഗവർണറുടെ നീക്കം ജനാധിപത്യത്തിന്‍റെ മീതെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവർണറുടെ നടപടി സംബന്ധിച്ച് സർക്കാർ നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയാക്കാനാണ് ഗവർണർമാരായിട്ടുള്ള ചാൻസലർമാരിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ക്വാളിറ്റി, മെറിറ്റ് ഒന്നും പരിശോധിക്കാതെയാണ് നോമിനേറ്റ് ചെയ്യുന്നത്. കാവിവൽക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും. കേന്ദ്ര സർക്കാർ കാവിവൽക്കരണത്തിനുള്ള ശ്രമങ്ങളാണ് ഇന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തികൊണ്ടിരിക്കുന്നത്. എബിവിപി പ്രവർത്തകർ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

Read More

മനു തോമസ് vs പി. ജയരാജൻ; കണ്ണൂരിൽ അടിയന്തരയോഗം വിളിച്ച് സിപിഎം; രാവിലെ തുടങ്ങിയ യോഗത്തിൽ പി. ജയരാജനും

കണ്ണൂർ: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്‍റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ കണ്ണൂരിൽ സിപിഎമ്മിന്‍റെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു രാവിലെ ആരംഭിച്ചു. ആരോപണവിധേയനായ പി. ജയരാജനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തിയ പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന. ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയാറായിട്ടില്ല. വിഷയം വഷളാക്കിയത് പി. ജയരാജന്‍റെ അനവസരത്തിലെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആണെന്നാണ് പാർട്ടി വിലയിരുത്തൽ. ജയരാജൻ പോസ്റ്റ്, ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയാൻ വഴിവച്ചെന്നും വിമർശനമുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കണ്ണൂരിലെ സിപിഎമ്മിൽ വിവാദങ്ങൾ ഉയർന്നുവന്നത്. പാർട്ടിക്കമ്മിറ്റികളിലെ വിശകലനവും തെറ്റുതിരുത്തൽ നടപടികളും കീഴ്ഘടകങ്ങളിലേക്ക്…

Read More

ഒരു മാസം മുന്‍പ് ബുക്ക് ചെയ്താലും വെയിറ്റിംഗ് ലിസ്റ്റില്‍;  ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; എംപിമാരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് യാത്രക്കാർ

കോട്ടയം: ബംഗളൂരു ട്രെയിനില്‍ റിസര്‍വേഷനില്‍ യാത്ര ചെയ്യണമെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച മുന്‍പ് ബുക്ക് ചെയ്യണം. ചെന്നൈയ്ക്കാണെങ്കില്‍ മിനിമം രണ്ടാഴ്ച. ഡല്‍ഹിയിലേക്കും കോല്‍ക്കത്തയിലേക്കും റിസര്‍വേഷന്‍ ലഭിക്കാന്‍ ഒരു മാസം മുന്നേ ടിക്കറ്റെടുക്കേണ്ട സാഹചര്യം. കാസര്‍ഗോഡിനും മുംബൈയ്ക്കുമൊക്കെ സ്ഥിതി ഇതുതന്നെ. അടിയന്തര ആവശ്യം വന്നാല്‍ കൊള്ളചാര്‍ജിന് വിമാനം പിടിക്കുകയേ മാര്‍ഗമുള്ളൂ. 30 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുള്ള കേരളത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഓടുന്നത് ആറു ട്രെയിനുകള്‍ മാത്രം. അറുപത് ട്രെയിന്‍ അനുവദിച്ചാലും ആസാം, ബംഗാള്‍, ബിഹാര്‍, ഒഡീഷ സംസ്ഥാന തൊഴിലാളികളുടെ തിരക്ക് തീരില്ല. ഇതിനിടയിൽ പഠനത്തിനും ജോലിക്കും പോകേണ്ട മലയാളികളുടെ ഗതികേടും ദുരിതവും ചെറുതല്ല. ശബരിമല സീസണിലെ തിരക്ക് പറയാനുമില്ല. പഠനത്തിനും ജോലിക്കുമായി ഓരോ വര്‍ഷവും മലയാളികളുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിലും വേണ്ടത്ര വണ്ടികള്‍ അനുവദിക്കാന്‍ റെയില്‍വേ താത്പര്യപ്പെടുന്നില്ല. നിലവില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കോട്ടയം റൂട്ടില്‍ ഇരട്ടപ്പാതയുണ്ട്. എറണാകുളം-തിരുവനന്തപുരം…

Read More

“കാർബൺ ന്യൂട്രൽ അനന്തപുരി”; 100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന പദ്ധതി; മൂന്നാംഘട്ട വിതരണത്തിന്‍റെ ഫ്ലാഗ് ഓഫ്  നിർവഹിച്ചു; സന്തോഷ വാർത്ത പങ്കുവച്ച് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: “കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയത്തിന്‍റെ അടിസ്ഥാനത്തിൽ സ്‍മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിരവധിയായ പദ്ധതികളിൽ ഒന്നാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്നത്. അതിന്‍റെ ഭാഗമായാണ് കെഎസ്ആർടിസി ക്ക് ഇലക്ട്രിക് ബസുകൾ വാങ്ങി നൽകിയതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. 100 ബിപിഎൽ കുടുംബങ്ങളിൽ ഒരാൾക്ക് വീതം ഇ ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന പദ്ധതി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തിരുന്നു. വെള്ളിയാഴ്ച അതിന്‍റെ മൂന്നാംഘട്ട വിതരണത്തിന്‍റെ ഫ്ലാഗ് ഓഫ്  നിർവ്വഹിച്ച സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് മേയർ തന്‍റെ‌ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… “കാർബൺ ന്യൂട്രൽ അനന്തപുരി” എന്ന നയത്തിന്‍റെ അടിസ്ഥാനത്തിൽ സ്‍മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നിരവധിയായ പദ്ധതികളിൽ ഒന്നാണ് നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഘട്ടം ഘട്ടമായി ഇ-വാഹനങ്ങളാക്കുക എന്നത്. അതിന്‍റെ ഭാഗമായാണ് കെഎസ്ആർടിസി…

Read More

ഇൻസ്റ്റഗ്രാമിൽ പതിവായി അശ്ലീല സന്ദേശം അയക്കുന്നു, ചോദ്യം ചെയ്ത യുവതിയ്ക്ക് നേരെ ക്രൂര മർദനം; തലയ്ക്കും കണ്ണിനും ഗുരുതര പരിക്ക്

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം. സംഭവത്തിൽ ഓമശേരി സ്വദേശി മിർഷാദിനെതിരേ കൊടുവള്ളി പോലീസ് കേസെടുത്തു. ആക്രമണത്തിൽ യുവതിയുടെ കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റു. മിർഷാദ് പതിവായി ഇൻസ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. പലപ്പോഴായി യുവതി ഇക്കാര്യം വിലക്കിയിട്ടും മിർഷാദ് തുടർന്നും സന്ദേശങ്ങളയച്ചു. അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് കൂടാതെ യുവതിയെ വഴിയിൽ വച്ച് കാണുമ്പോഴെല്ലാം ഇയാൾ മോശമായി പെരുമാറുകയും ചെയ്തു. മിർഷാദിന്‍റെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇയാളുടെ മാതാപിതാക്കളെയും യുവതി വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എടിഎമ്മിൽ പോയി മടങ്ങി വന്ന യുവതിയെ മിർഷാദ് ആക്രമിച്ചത്. ലൈംഗികമായി അധിക്ഷേപിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.  

Read More

അമരാവതി വികസനത്തിന് 10 കോടി നൽകി‌ റാമോജിയുടെ കുടുംബം; ഒരു റോഡിന് റാമോജി റാവു മാർഗ് എന്ന് നാമകരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

വിജയവാഡ: റാമോജി ഫിലിം സിറ്റി സ്ഥാപകനും മാധ്യമ മേധാവിയുമായ അന്തരിച്ച സി.എച്ച്. റാമോജി റാവുവിന്‍റെ കുടുംബം അമരാവതി നഗരത്തിന്‍റെ വികസനത്തിനായി ആന്ധ്രാപ്രദേശ് സർക്കാരിന് 10 കോടി രൂപ സംഭാവന നൽകി. വിജയവാഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനു കുടുംബം ചെക്ക് കൈമാറി. അമരാവതിയിൽ ഒരു റോഡിന് റാമോജി റാവു മാർഗ് എന്ന് നാമകരണം ചെയ്യുമെന്ന് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റാമോജി റാവു ഒരു വ്യക്തിയായിരുന്നില്ല, ഒരു സ്ഥാപനമായിരുന്നു. സമൂഹത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിച്ച വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്ക് സമൂഹത്തിനും രാജ്യത്തിനുമുള്ള അദേഹത്തിന്‍റെ സേവനങ്ങളെ മാനിച്ച് അമരാവതിയിൽ രാമോജി വിജ്ഞാന കേന്ദ്രം എന്ന പേരിൽ ഒരു കേന്ദ്രം സ്ഥാപിക്കുമെന്നും അവിടെ മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാവുവിന്‍റെ കുടുംബാംഗങ്ങളും നിരവധി മന്ത്രിമാരും തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.‌

Read More