ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ല; ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ അനിശ്ചിതകാല സമരം ജൂൺ 10 മുതൽ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന്  ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ രംഗത്തെത്തിയിരുന്നു. ജൂൺ10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Read More

വല്ലാത്ത ചോർച്ചയായിപ്പോയി..! ഇടതു കേന്ദ്രങ്ങളിൽ ബിജെപിക്കു വോട്ട് കൂടി; കണ്ണൂരിൽ തോൽവി പഠിക്കാൻ സിപിഎം പാർട്ടി വീടുകളിലേക്ക്

കണ്ണൂർ: തോൽവി പഠിക്കാൻ സിപിഎം പാർട്ടി പ്രവർത്തകരുടെ വീടുകളിലേക്ക്. കണ്ണൂരിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി കോട്ടകളില്‍ യുഡിഎഫ് നടത്തിയ തേരോട്ടത്തിനൊപ്പം ബിജെപിക്കും മുന്നേറ്റമുണ്ടായത് സിപിഎമ്മിനെ ഞെട്ടിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം കീഴ്ഘടകങ്ങളില്‍ നടക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ കണ്‍വന്‍ഷനുകൾക്കുശേഷമായിരിക്കും പാർട്ടി കുടുംബങ്ങളിലേക്ക് നേതാക്കൾ എത്തുക. 2019തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്രങ്ങളിലടക്കം സമാനമായ വോട്ടുചോർച്ചയുണ്ടായിരുന്നു. അന്നും തോൽവി പരിശോധിക്കാൻ പാർട്ടി അംഗങ്ങളുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, ഭരണത്തിൽ മാറ്റം വേണമെന്നായിരുന്നു കിട്ടിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല. കണ്ണൂരിലെ ഇടതു കേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുവർധിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും എൽഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.വി. ജയരാജൻ മാധ്യമങ്ങൾക്ക് ഇന്ന് രാവിലെ നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിപിഎമ്മിലെ വോട്ട് ബിജെപിയിലേക്കു പോയിട്ടുണ്ടെങ്കിൽ അതു പരിശോധിക്കും. ബിജെപി വിജയിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന്‍റെ ചില കേന്ദ്രങ്ങളിൽ ബിജെപിയുടെ വോട്ട് വർധിച്ചിട്ടുണ്ട്.…

Read More

ചരിത്ര വിജയക്കൊടിയുമായി സുരേഷ്ഗോപി ഡൽഹിക്ക്; ചാണകമെന്ന് വിളിച്ചവർക്ക് മുന്നിലേക്ക് തൃശൂരിന്‍റെ എംപിയുടെ തിരിച്ചുവരവ് കേന്ദ്രമന്ത്രിയായെന്ന് സൂചന

തൃശൂർ: മിന്നുന്ന വിജയവുമായി സുരേഷ്ഗോപി ഇന്ന് ഉച്ചയ്ക്ക് ഡൽഹിക്ക് പറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് സൂചന. പുതിയ കേന്ദ്രമന്ത്രിസഭയിൽ സുരേഷ്ഗോപിക്ക് സ്ഥാനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കാബിനറ്റ് പദവി ലഭിക്കുമെന്നും അഭ്യൂഹമുണ്ട്. അമിത് ഷാ നേരിട്ട് കാര്യങ്ങൾ കൈകാര്യം ചെയ്ത തൃശൂരിൽ മുക്കാൽ ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കരുത്തരായ ഇടതുവലതു സ്ഥാനാർഥികളെ തറപറ്റിച്ച് ബിജെപിക്ക് ചരിത്രവിജയം നേടിക്കൊടുത്ത സുരേഷ്ഗോപിക്ക് പ്രധാനപ്പെട്ട വകുപ്പു തന്നെ നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്ന മോദിയുടെ ഗാരണ്ടി യാഥാർഥ്യമാകുമെന്നാണ് ഡൽഹിയിൽനിന്നുള്ള സൂചനകളും. ഇന്നുച്ചയ്ക്ക് ഡൽഹിക്കു പോകുന്ന തൃശൂരിന്‍റെ എംപി തിരിച്ചുവരുന്നത് കേന്ദ്രമന്ത്രിയായിട്ടാകും. സുരേഷ്ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ബിജെപി നേതാവ് വി. മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.

Read More

25 ശനിയാഴ്ചകൾ അധ്യയനദിവസമായി മാറും; അധ്യാപക സംഘടനകളുടെ എതിർപ്പ് മറികടന്ന് സ്‌കൂളുകളില്‍ 220 പ്രവൃത്തി ദിനങ്ങളുമായി വിദ്യാഭ്യാസ കലണ്ടര്‍

തിരുവനന്തപുരം:അധ്യാപക സംഘടനകളുടെ എതിർപ്പിനെ അവഗണിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം 220 പ്രവൃത്തി ദിനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറങ്ങി. കലണ്ടര്‍ പ്രകാരം 25 ശനിയാഴ്ച്ചകളും അധ്യയനദിവസമായി മാറും. അധ്യയന വര്‍ഷം 220 അധ്യയനദിനങ്ങള്‍ വേണമെന്ന കെഇആര്‍ വ്യവസ്ഥ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൃത്യമായ അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കാന്‍ കോടതി വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്കി. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് കോടതി നിര്‍ദേശം നടപ്പാക്കേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവിനെതിരേ അപ്പീല്‍ പോകണമെന്ന ആവശ്യമായിരുന്നു അധ്യാപക സംഘടനകള്‍ മുന്നോട്ടുവച്ചത്. ഇപ്പോള്‍ നടപ്പാക്കിയ 220 പ്രവൃത്തി ദിനമെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍.

Read More

നടിയെ ആക്രമിച്ച കേസ്; തുടർച്ചയായി ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു, പൾസർ സുനിക്ക് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. ജാമ്യാപേക്ഷയുമായി തുടർച്ചയായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. പൾസർ സുനിക്ക് പിന്നിൽ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു. ജാമ്യാപേക്ഷയുമായി പൾസർ സുനി പത്ത് തവണ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും രണ്ട് തവണ സുപ്രീം കോടതിയെ സമീപിച്ചതായും കോടതി നിരീക്ഷിച്ചു. പ്രതിക്കായി ഓരോ തവണയും ഓരോ അഭിഭാഷകരാണ് ഹാജരാകുന്നതെന്നും കോടതി പറഞ്ഞു. ലീഗൽ സർവീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും ജയിലിൽ കഴിയുന്ന ഏക പ്രതിയുമാണ് പൾസർ സുനി. 2017 ലാണ് പൾസർ സുനി അറസ്റ്റിലായത്.

Read More

ഐസക്കിന്‍റെ പരാജയം; പത്തനംതിട്ടയിലെ സിപിഎമ്മിനു തലവേദനയാകും

പത്തനംതിട്ട: കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്‍റെ പരാജയം സിപിഎമ്മില്‍ ചര്‍ച്ചയാകും. പത്തനംതിട്ട മണ്ഡലത്തില്‍ വിജയപ്രതീക്ഷയുമായെത്തിയ തോമസ് ഐസക്കിന് കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ വോട്ടുപോലും നേടാനായില്ലെന്നതാണ് ചര്‍ച്ചയാകുന്നത്. 2009നുശേഷം ആന്‍റോ ആന്‍റണിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചു. കോട്ടയം ജില്ലയിലെ രണ്ട് മണ്ഡലങ്ങളുള്‍പ്പെടെ ഏഴിടത്തും യുഡിഎഫ് വ്യക്തമായ ലീഡും നേടി. പത്തനംതിട്ട ലോക്‌സഭാ മണ്ഡല പരിധിയിലെ ഏഴ് എംഎല്‍എമാരും എല്‍ഡിഎഫിന്‍റേതാണ്. ഇവരില്‍ മന്ത്രി വീണാ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന ആറന്മുള മണ്ഡലത്തിലാണ് ആന്‍റോയ്ക്ക് ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്. 2019ല്‍ എല്‍ഡിഎഫ് ലീഡ് ചെയ്ത അടൂര്‍ മണ്ഡലത്തിലും ഇത്തവണ പിന്നിലായി. അക്കൊല്ലം അടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. കേരള കോണ്‍ഗ്രസ് എം എംഎല്‍എമാര്‍ പ്രതിനിധാനം ചെയ്യുന്ന റാന്നി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും യുഡിഎഫ് ഏറെ മുന്നിലെത്തി. തോമസ് ഐസക്കിന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍…

Read More

വയനാടിനെ കൈവിടുമോ രാഹുൽ; ആശങ്കയിൽ പ്രവർത്തകർ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും വലിയ വിജയം നേടിയ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വയനാടിനു പുറമേ റായ്ബറേലിയിലും രാഹുല്‍ വിജയക്കൊടിപാറിച്ചതോടെ നെഞ്ചിടിപ്പ് വയനാട്ടുകാര്‍ക്കാണ്. വയനാടിനെ രാഹുല്‍ കൈവിടുമോ എന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക. ഇന്ത്യാ മുന്നണി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിക്ക് വലിയ മൈലേജാണ് ലഭിച്ചത്. റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി 3,90,030 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. വയനാട്ടില്‍ 3,64, 422 വോട്ടുകളുടെ ഭൂരിപക്ഷത്തിലും. രാഹുലിന്‍റെ കുടുംബത്തിനു റായ്ബറേലിയുമായി അടുത്ത ബന്ധമാണുള്ളത്. ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലിന്‍റെ സാന്നിധ്യം റായ്ബറേലിയില്‍ വേണമെന്നാണ് കോണ്‍ഗ്രസിനു താല്‍പര്യം. വയനാട്ടില്‍ രാഹുല്‍ തുടരുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതു നടക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ദേശീയതലത്തില്‍ ഇന്ത്യസഖ്യം അതിശക്തമായ മല്‍സരം കാഴ്ചവച്ച സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലിയില്‍ ഉണ്ടായാല്‍ മുന്നണിയെ…

Read More

കോഴിക്കോട്ടെ വമ്പന്‍ തോല്‍വി; ശക്തികേന്ദ്രങ്ങളിലെ ചോര്‍ച്ചയില്‍ അന്വേഷണം വരും; അതൃപ്തി അറിയിച്ച് എളമരം

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്‍റെ വമ്പന്‍ തോല്‍വി പാര്‍ട്ടി പരിശോധിക്കും. കരീമിന് പാര്‍ട്ടി അണികളില്‍ വലിയൊരു വിഭാഗവും വോട്ട് ചെയ്തില്ലെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും വലിയ രീതിയിലുള്ള വോട്ട് ചോര്‍ച്ചയുണ്ടായതായാണ് വിലയിരുത്തല്‍. സിപിഎമ്മിനെ ഞെട്ടിച്ച് 1,46,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് എം.കെ.രാഘവന്‍ നേടിയത്. തോറ്റതിനേക്കാള്‍ തോറ്റ രീതിയാണ് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുന്നത്.കഴിഞ്ഞ തവണ എ. പ്രദീപ് കുമാറിന് ലഭിച്ചതിനേക്കാള്‍ 33,000 ത്തോളം വോട്ടുകളുടെ കുറവാണ് ഇത്തവണ കരീമിന് ഉണ്ടായിരിക്കുന്നത്. പുതിയ വോട്ടുകളുടെ കണക്കുകൂടി വരുമ്പോള്‍ വലിയ രീതിയിലുള്ള ചോര്‍ച്ചയുണ്ടായതായി പാര്‍ട്ടി വിലയിരുത്തുന്നു. വോട്ട് ചോര്‍ച്ചയില്‍ എളമരം അതൃപ്തി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസിന്‍റെ മണ്ഡലത്തിലും എ.കെ. ശശീന്ദ്രന്‍റെ മണ്ഡലത്തിലും അപ്രതീക്ഷിതമായി എളമരം കരീം പിന്നാക്കം പോയി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലായിരുന്നു എളമരം കരീമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്കിലും…

Read More

മോദി പഴയ മോദിയാകില്ല; ഘടകകക്ഷികൾ നിർണായകം; സർക്കാരുണ്ടാക്കാൻ എന്‍ഡിഎയും ഇന്ത്യാ സഖ്യവും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞപ്പോൾ സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ തിരക്കിലാണു രാജ്യ തലസ്ഥാനം. ഒറ്റയ്ക്ക് ഒരുകക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനാൽ സഖ്യകക്ഷികളെയും മുന്നണിയിലില്ലാത്തവരെയും കൂടെ നിര്‍ത്താനും എതിർ മുന്നണികളിലുള്ളവരെ അടർത്തിയെടുക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ആര് സർക്കാർ ഉണ്ടാക്കിയാലും ഘടകക്ഷികളുടെ ദാക്ഷിണ്യത്തിലാകും ഭരണം തുടരാനാകുക എന്നതാണു സ്ഥിതി. സീറ്റുകളുടെ എണ്ണത്തിന്‍റെ കാര്യത്തിൽ പ്രതീക്ഷിച്ചതിന്‍റെ തൊട്ടടുത്തുപോലും എത്തിയില്ലെങ്കിലും മൂന്നാം സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകുകയാണു ബിജെപിയും എന്‍ഡിഎയും. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകൾ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും തേടുന്നു. എന്‍ഡിഎ സഖ്യകക്ഷികളായ ടിഡിപിയെയും ജെഡിയുവിനെയും കൂടെ നിര്‍ത്താനാകുമോ എന്നാണ് ഇന്ത്യാ സഖ്യം പ്രധാനമായും നോക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ജെഡിയു നേതാവ് നിതീഷ് കുമാറിനെയും ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെയും ഇന്നലെത്തന്നെ ഇന്ത്യാ സഖ്യം നേതാക്കൾ ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഇരുനേതാക്കളുമായി ബന്ധപ്പെട്ടു. ഇരുവരും…

Read More

മുതിർന്ന നേതാക്കളെ അനുസരിച്ചില്ല; ആലത്തൂർ പരാജയത്തില്‍ രമ്യയെ കുറ്റപ്പെടുത്തി പാലക്കാട് ഡിസിസി; പാർട്ടിയിൽ പറയുമെന്നു രമ്യാ ഹരിദാസ്

പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ പരാജയത്തെ തുടർന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരേ രൂക്ഷവിമര്‍ശവുമായി പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്ത്. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളും മുതിർന്ന നേതാക്കളെ അനുസരിക്കാത്തതുമാണ് പരാജയത്തിനു കാരണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റും വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെന്ന് തങ്കപ്പൻ ചൂണ്ടികാട്ടി. മണ്ഡലത്തിൽ എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇതിന്‍റെ പേരിൽ കുറച്ചു വോട്ടുകൾ മാത്രമാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും തങ്കപ്പൻ പറഞ്ഞു. എന്നാൽ ഡിസിസി പ്രസിഡന്‍റിന്‍റെ വിവാദ പരാമർശവും കുറ്റപ്പെടുത്തലും ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു രമ്യയുടെ മറുപടി. തനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് സഹകരിച്ചതെന്നും തോല്‍വിയുടെ കാര്യം…

Read More