അമരാവതി: ആന്ധ്രാപ്രദേശിൽ യുവാവ് അധ്യാപികയായ കാമുകിയെ കഴുത്തറത്തു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. മുസുനുരു ഗ്രാമത്തിൽനിന്നുള്ള യേശു രത്നം(23) എന്നയാളാണ് കാമുകിയായ ജക്കു രത്ന ഗ്രേസിനെ കൊലപ്പെടുത്തിയത്. ഏലൂർ ടൗണിലെ സത്രംപാട് ഭാഗത്തുള്ള ലക്ഷ്മി ഗണപതി ക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കൊലപാതകം. ഹൈസ്കൂളിലും ബിരുദപഠനത്തിലും സഹപാഠികളായിരുന്ന രത്നവും ഗ്രേസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ രത്നത്തിന് ജോലിയില്ലാത്തതിനാൽ ഗ്രേസ് യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച ഗ്രേസ് പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലെത്തിയ രത്നം സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടെ രത്നം കത്തിയെടുത്ത് ഗ്രേസിന്റെ കഴുത്തിൽ കുത്തുകയും സ്വയം മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഗ്രേസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രത്നത്തെ വിജയവാഡ സർക്കാർ ജനറൽ ആശുപത്രിയിൽ (ജിജിഎച്ച്) പോലീസ് എത്തിച്ചു. ഇയാളുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണ്. വീഡിയോ കാണാം…
Read MoreCategory: Loud Speaker
23+17=30! അധ്യാപകന് കണക്ക് പിഴച്ചപ്പോൾ ബയോളജിക്ക് വിദ്യാർഥിക്ക് നഷ്ടപ്പെട്ടത് എ പ്ലസ്
കണ്ണൂർ: മൂല്യനിർണയം നടത്തിയ അധ്യാപകന്റെ കണക്ക് തെറ്റിയതോടെ പത്താംക്ലാസ് വിദ്യാർഥിക്ക് ബയോളജിക്ക് നഷ്ടമായത് എ പ്ലസ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് പ്രതീക്ഷിച്ച കടന്നപ്പളളിയിലെ ധ്യാൻ കൃഷ്ണയ്ക്ക് റിസൾട്ട് വന്നപ്പോൾ ഒരു വിഷയത്തിന് എ പ്ലസ് നഷ്ടമായി. എ പ്ലസ് കിട്ടാതെ വന്ന വിഷയത്തിന്റെ പേപ്പർ റിവാല്യുവേഷന് കൊടുക്കുകയും കൂടാതെ 200 രൂപ അധികമായി അടച്ച് ഉത്തരക്കടലാസ് കൈയിൽ വാങ്ങുകയും ചെയ്തു. അപ്പോഴാണ് തനിക്ക് എവിടെയാണ് മാർക്ക് പോയതെന്ന് ധ്യാനിന് മനസിലായത്. സ്കോർ ഷീറ്റിൽ 23ഉം പതിനേഴും കൂട്ടി 40 നു പകരം 30 എന്നാണ് അധ്യാപകൻ രേഖപ്പെടുത്തിയത്. അതാണ് വിദ്യാർഥിക്ക് എപ്ലസ് നഷ്ടമാകാൻ കാരണം. വൈകിയെങ്കിലും എ പ്ലസ് ലഭിക്കുകയും മാർക്ക് നഷ്ടപ്പെട്ടതിന്റെ കാരണം അറിയുകയും ചെയ്തതിൽ സന്തോഷമുണ്ടെന്ന് ധ്യാനും കുടുംബവും പറഞ്ഞു.
Read Moreമോദിയുടെ മന്ത്രങ്ങളാൽ മുഖരിതമായി കന്യാകുമാരി; കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസം
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വൈകുന്നേരം മുതലാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിച്ചേർന്നത്. അതിനിടെ ഇന്നു രാവിലെ അദ്ദേഹം കന്യാകുമാരിയിലെ സൂര്യോദയം ആസ്വദിച്ചു. ധ്യാനത്തിനു ചെറിയ ഇടവേള നൽകി ധ്യാനകേന്ദ്രത്തിനു പുറത്തിറങ്ങിയാണ് നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചത്. ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് കന്യാകുമാരിയിലെത്തിയത്. ഇന്നലെ വൈകുന്നേരം 4.15നു തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി 4.40നു വിമാനത്താവളത്തിൽ നിന്നും ഹെലികോപ്റ്റർ മാർഗം കന്യാകുമാരിയിലേക്കു തിരിച്ചു. 5.10നു കന്യാകുമാരിയിലെത്തിയ മോദി തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്. 45 മണിക്കൂർ നീണ്ടുനിൽക്കുന്ന ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് മോദി ഡൽഹിക്കു മടങ്ങും. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്.
Read Moreജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ചു; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ
ആലപ്പുഴ: ജഡ്ജിയുടെ കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ. എ സാബുവാണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തി ഡ്രൈവറെ ചീത്ത വിളിച്ചത്. റോഡിൽ ഗട്ടറായതിനാൽ അതിൽ വീഴാതെ വരികയായിരുന്നു കാർ. എന്നാൽ ആ സമയം കാർ സാബു സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കാൻ വന്നു എന്ന് ആരോപിച്ചാണ് ഇയാൾ വണ്ടി തടഞ്ഞത്. പക്ഷേ കാറിൽ ജഡ്ജി ഉണ്ടായിരുന്നില്ല. അതേസമയം, സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന കേസായിട്ടും സാബുവിനെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
Read Moreകുപ്പിക്കള്ളൻമാരുടെ വിളയാട്ടം; നാല് പേർ ചേർന്ന് നാല് ദിവസങ്ങളായി കട്ടത് 11 കുപ്പി മദ്യം; രണ്ട് പേർ പിടിയിൽ; രണ്ട് പേർ ഒളിവിൽ
കോഴിക്കോട്: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ മോഷണം സ്ഥിരമാക്കിയ‘കള്ളന്മാർ’ പിടിയിലായി. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ട്പേരാണ് അറസ്റ്റിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റുചെയ്തത്. മറ്റ് രണ്ട് പോർക്കുമായി അന്വേഷണം ഊർജിതമാക്കി. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. ഏറ്റവും തിരക്കനുഭവപ്പെടുന്ന മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും രാത്രി എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിക്കള്ളന്മാരുടെ വിളയാട്ടം. ഈ ദിവസങ്ങളിൽ ബിവറേജസ് ഔട്ട്ലെറ്റ് മാനേജർ അവധിയിലായിരുന്നു. ലീവ് കഴിഞ്ഞ് തിരികെയെത്തിയ മാനേജർ കണക്കുകൾ പരിശോധിച്ചപ്പോഴാണ് കുപ്പികളിലെ കുറവ് കണ്ടെത്തിയത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് കുപ്പി മോഷ്ടാക്കളെ കണ്ടത്. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇവർ മോഷ്ടിച്ചത്.…
Read Moreകര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാൻ കേരളത്തില്‍ മൃഗബലി; തനിക്ക് ഇതൊന്നും ഏല്‍ക്കില്ല; ഗുരുതര ആരോപണവുമായി ഡി.കെ.ശിവകുമാര്‍
ബംഗളൂരു: സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍. യാഗത്തിന്റെ ഭാഗമായി 21 ആടുകള്‍, അഞ്ച് പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി കൊടുത്തെന്നും ഡി.കെ ആരോപിച്ചു. കർണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് തനിക്കും സിദ്ധരാമയ്യക്കും എതിരായി യാഗം നടന്നത്. ആരാണ് ഇത് ചെയ്യിച്ചതെന്ന് തനിക്ക് നന്നായി അറിയാം. യാഗത്തില്‍ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നല്‍കിയത്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജയ്ക്ക് പിന്നില്‍. അത് അവരുടെ വിശ്വാസമാണ്. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. താന്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന ആളാണ്. തനിക്ക് ഇതൊന്നും ഏല്‍ക്കില്ലെന്നും ഡി.കെ പ്രതികരിച്ചു. അതേസമയം 1968ല്‍ കേരളത്തില്‍ നിയമം മൂലം മൃഗബലി നിരോധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് അയല്‍സംസ്ഥാനത്തെ…
Read Moreകെഎസ്ആര്‍ടിസി ബസിലെ പ്രസവം; കുഞ്ഞ്വാവയ്ക്ക് സമ്മാനപ്പൊതിയുമായി കെ. ബി ഗണേഷ് കുമാർ
കൊല്ലം: കെഎസ്ആര്‍ടിസി ബസിൽ യുവതി കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെ കെഎസ്ആർടിസി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ. കൂടാതെ കുഞ്ഞിനുള്ള സമ്മാനവും അദ്ദേഹം കൊടുത്തുവിട്ടു. കെഎസ്ആർടിസി അധികൃതരാണ് സമ്മാനം കൈമാറിയത്. ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുനാവായ സ്വദേശിനിയായ സെറീന (37) ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്. തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്. തൃശൂരില്‍ നിന്നും തിരുനാവായയിലേക്ക് പോവുകയായിരുന്ന അവർക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന…
Read Moreഡ്യൂപ്ലിക്കേറ്റ് ആർസി ബുക്ക് എടുക്കാൻ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫി ആവശ്യമില്ല
തിരുവനന്തപുരം: വാഹനത്തിന്റെ ആർസി ബുക്ക് നഷ്ടമായാൽ ഡ്യുപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല. ലോസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാതെ പത്രപരസ്യം സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാൽ മതിയാകും. ഇതുസംബന്ധിച്ച ഉത്തരവ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. ആർസി ബുക്ക് നഷ്ടമായാൽ പത്രപരസ്യം നൽകി, ഓണ്‍ലൈൻ ആയി അപേക്ഷിക്കുകയാണു രീതി. ഓണ്‍ലൈൻ അപേക്ഷയ്ക്കൊപ്പം പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ടായിരുന്നു.
Read More‘രാജ്യത്തെ രക്ഷിക്കാനുള്ള അവസാന അവസരം’; മോദിക്കെതിരേ ആഞ്ഞടിച്ച് മൻമോഹൻ സിംഗ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. രാജ്യത്തെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനു മുമ്പ് പഞ്ചാബിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഡോ. മൻമോഹൻ സിംഗ് മുന്നറിയിപ്പ് നൽകി. പ്രതിപക്ഷത്തിനെതിരേയും ചില സമുദായങ്ങൾക്കെതിരേയും മോദി നടത്തിയത് വിദ്വേഷ പരാമർശങ്ങളാണെന്ന് മൻമോഹൻ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് തരം താഴ്ത്തുന്ന രീതിയിലുള്ള പ്രസ്താവനകളാണ് മോദി തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് നടത്തിയതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ വിതരണം ചെയ്യുമെന്ന് രാജസ്ഥാനിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് മൻമോഹൻ സിംഗ് മോദിയെ കടന്നാക്രമിച്ചത്. മൂന്നു പേജടങ്ങിയ കത്തിൽ ബിജെപി സർക്കാരിന്റെ രണ്ടു ടേമിലെ ഭരണത്തെയും ഡോ. മൻമോഹൻസിംഗ് വിമർശിച്ചു. “മോദി എനിക്കെതിരേ തെറ്റായ ചില പ്രസ്താവനകൾ നടത്തി. ഞാൻ എന്റെ…
Read Moreഎന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയത്; കെ. സി വേണുഗോപാൽ
ആലപ്പുഴ: കെഎസ്യുവിന്റെ അറുപത്തിയേഴാമത് സ്ഥാപക ദിനത്തിൽ ഹൃദയാഹാരിയായ കുറിപ്പുമായി കെ. സി വേണുഗോപാൽ. 1989- ൽ കെഎസ്യു പ്രസിഡന്റ് ആയിരിക്കെ കെഎസ്യുവിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തക സമരം നടന്ന കാര്യം അദ്ദേഹം ഓർമിച്ചു. ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത സെക്രട്ടറിയേറ്റ് മാർച്ചിനിടെ ലാത്തിച്ചാർജുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പതിവുപോലെ നന്ദാവനം പോലീസ് ക്യാംപിലേക്കാണ് അന്ന് കൊണ്ടുപോയത്. അവിടെവെച്ച് നായനാരുടെ പോലീസ് നടത്തിയ ക്രൂരമർദനത്തിൽ കൊടിക്കുന്നിൽ സുരേഷും ബാബുപ്രസാദും ഷാനിമോളും ചെമ്പഴന്തി അനിലും സുജയുമടക്കം ഒട്ടേറെ നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. തന്റെ രക്തത്തിൽ കുതിർന്ന ഷർട്ടുമായാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന എ.കെ ആന്റണി പത്രസമ്മേളനത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഐതിഹാസികമായ ഒട്ടേറെ സമര മുന്നേറ്റങ്ങളുടെ നീണ്ട ചരിത്രമുണ്ട് കേരളാ വിദ്യാർഥി യൂണിയൻ എന്ന കെ.എസ്യുവിന്. ഒരണ സമരമെന്ന ചരിത്രപോരാട്ടത്തിൽ…
Read More