ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ യുവതിയെ ഭർത്താവു കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. രാജോക്രി സ്വദേശിനിയായ പൂജ (22) യാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു സംഭവം. പൂജയും ഭർത്താവ് അഭിഷേകും ഒരു മാസം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ പൂജയ്ക്ക് ഒരു മകനുണ്ട്. അഭിഷേകിനു മക്കൾ ഇല്ല. ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും ക്രൈം സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
നാട്ടിലിറങ്ങിയാൽ ‘മുതലാ’കുമോ; ഇര തേടി നഗരത്തിലിറങ്ങിയ കൂറ്റൻ മുതല ആളുകളെ വിറപ്പിച്ചു
ബുലന്ദ്ഷഹർ (ഉത്തർപ്രദേശ്): ഇരതേടിയിറങ്ങിയ കൂറ്റൻ മുതല നഗരവാസികൾക്കു ഞെട്ടലായി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ നരോറ ഘാട്ടിന് സമീപം ഇന്നലെ പട്ടാപ്പകലായിരുന്നു സംഭവം. പത്തടിയിലേറെ ഉയരമുള്ള കൂറ്റന്‍ മുതലയാണു നഗരത്തിലിറങ്ങിയത്. നദിയിലേക്കു തിരികെ ഇറങ്ങാനായി ജനവാസമേഖലയിലെ ഇരുമ്പുവേലി മറികടക്കാന്‍ ശ്രമിക്കുന്ന മുതലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. നഗരത്തിലിറങ്ങിയ മുതലയെ വനംവകുപ്പ് അധികൃതർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുന്നതിനിടെയാണ് അത് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. പിന്നീട് മുതലയുടെ മുഖം മറച്ച് പിന്കാലുകള് കൂട്ടിക്കെട്ടിയശേഷം പ്രദേശത്തുനിന്നു കൊണ്ടുപോകുകയായിരുന്നു. മുതലയെ പിന്നീട് പിഎൽജിസി കനാലിലേക്ക് തുറന്നു വിട്ടു. പ്രദേശത്തെ ശുദ്ധജല കനാലില്‍നിന്ന് ഇരതേടിയിറങ്ങിയ പെണ് മുതലയാണിതെന്നു വനം വകുപ്പ് അറിയിച്ചു.
Read Moreരാജ്യാന്തര അവയവക്കടത്ത് കേസ്; മുഖ്യകണ്ണിയെ പൊക്കാൻ അന്വേഷണസംഘം ഹൈദരാബാദില്‍; നാലാം പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു
കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസില്‍ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനെ കണ്ടെത്തുന്നതിനായാണ് പോലീസ് സംഘം ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദില്‍ വച്ചാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്. അവയവക്കടത്തിലെ മുഖ്യകണ്ണിയായ ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതിയായ കൊച്ചി സ്വദേശി ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സജിത്ത് ശ്യാമിനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. അവയവക്കടത്ത് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് സജിത്ത് ആണ്. അവയവ ദാതാക്കളെയും സ്വീകര്‍ത്താക്കളേയും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Read More‘ഓപ്പറേഷന് കുബേര മുങ്ങി’; പതിനായിരത്തിനു ദിവസം1,000 രൂപ പലിശ; തിരിച്ചടവ് മുടക്കിയതിനു കോഴിക്കോട്ട് യുവാവിനെ മര്‍ദിച്ചു
കോഴിക്കോട്: കൊള്ളപ്പലിശയ്ക്ക് കൊടുത്ത പണം തിരിച്ചടവ് മുടങ്ങിയപ്പോള്‍ യുവാവിനെ മര്‍ദിക്കുകയും ബൈക്ക് കവരുകയും ചെയ്ത സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് പോലീസ്. കൊള്ളപ്പലിശക്കാരെ കുടുക്കാനുള്ള ഓപ്പറേഷന് കുബേര നിന്നതോടെ വട്ടപ്പലിശക്കാര്‍ വീണ്ടും തലപൊക്കുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായ യുവാവിന് കൊള്ളപ്പലിശസംഘം പതിനായിരം രൂപയാണ് വായ്പ നല്‍കിയത്. ഇതിന്റെ പലിശ കേട്ടാല്‍ ഞെട്ടും. ദിനം പ്രതി ആയിരം രൂപ. എന്ന് പണം പൂര്‍ണമായി തിരിച്ചുനല്കുന്നോ അതുവരെ പലിശയായി ആയിരം രൂപ ദിനംപ്രതി നല്‍കണം. നാലു ദിവസമായി ഈ ആയിരം രൂപ മുടങ്ങിയതോടെയാണ് പുതിയങ്ങാടി സ്വദേശി ഷെമീറിനെകത്തികൊണ്ട് ദേഹത്ത് വരയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇയാളുടെ രണ്ടു ലക്ഷം രൂപ വില വരുന്ന ബൈക്ക് പലിശസംഘം പിടിച്ചെടുക്കുകയും ചെയ്തു. 2014ൽ തിരുവനന്തപുരത്ത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക്…
Read Moreഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവർ; ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം; വി. ഡി സതീശൻ
പറവൂർ: ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ലന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം. മതഭ്രാന്ത് കത്തി പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ല. രാജ്യവും ലോകവും ഓർക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നതെന്ന് സതീശൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല. സത്യാഗ്രഹം, സഹനം, അഹിംസ, നിസഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല. പക്ഷേ ലോകത്തിന് പണ്ടേ മനസിലായി.…
Read Moreസ്വർണക്കടത്ത്: ശശി തരൂരിന്റെ സഹായി ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: സ്വർണം കടത്തിയതിന് ശശി തരൂർ എംപിയുടെ സഹായി ഉൾപ്പെടെ രണ്ടു പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശശി തരൂരിന്റെ സഹായി ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡല്‍ഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലായതെന്ന് കസ്റ്റംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇവരിൽനിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് ഇവർ കസ്റ്റംസിന്റെ പിടിയിലായത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വ്യക്തിയിൽനിന്നു സ്വർണം വാങ്ങുന്നതിനിടെ ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നുവെന്നാണു റിപ്പോർട്ട്. എന്നാൽ, സ്വർണം പിടികൂടിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളോ പിടിയിലായ രണ്ടാമന്റെ പേരു വിവരങ്ങളോ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. അതേസമയം തന്റെ സഹായി ഡൽഹിയിൽ പിടിയിലായ സംഭവത്തിൽ ശശി തരൂർ പ്രതികരിച്ചു. ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്. ശിവകുമാർ പ്രസാദ് തന്റെ മുൻ ജീവനക്കാരനായിരുന്നു. വൃക്കരോഗിയും ഡയാലിസിസിന് വിധേയനായി കൊണ്ടിരിക്കുന്നയാളുമാണ് അദ്ദേഹം. അതിനാൽ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; 75 ദിനം നീണ്ട പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിനു നടക്കാനിരിക്കെ പരസ്യപ്രചാരണം നാളെ വൈകിട്ട് അഞ്ചിന് അവസാനിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണത്തിനാണു നാളെ കൊടിയിറങ്ങുന്നത്. 543 അംഗ ലോക്സഭയിലേക്ക് ഏഴുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇനി ശേഷിക്കുന്നത്. ജൂൺ നാലിനു വോട്ടെണ്ണും. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെയുള്ള 13 സീറ്റുകളിലാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമബംഗാളിൽ ഒൻപതിലും ബിഹാറിൽ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, അഭിഷേക് ബാനർജി, ലാലുപ്രസാദിന്റെ മകൾ മിസാ ഭാരതി എന്നിവർ അവസാനഘട്ടത്തിൽ ജനവിധി തേടുന്നു. വലിയ വിജയം പ്രതീക്ഷിക്കുന്ന എൻഡിഎ തുടർച്ചയായ മൂന്നാംതവണയും സർക്കാർ രൂപീകരണത്തിനുള്ള ആലോചനയിലാണ്. അതിനിടെ…
Read Moreജൂൺ നാലു കഴിയുമ്പോൾ നവീൻ പട്നായിക് ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാറുമെന്ന് അമിത് ഷാ
ഒഡീഷ: തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലു കഴിയുമ്പോൾ നവീൻ പട്നായിക് ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാറുമെന്നു കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ഒഡീഷയിലെ ചാന്ദ്ബലിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ബിജെപി ഒഡീഷയില്‍ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 147 സീറ്റുകളുള്ള ഒഡീഷ നിയമസഭയിൽ ബിജെപി 75ലധികം സീറ്റുകൾ നേടുമെന്നും 21 ലോക്സഭാ സീറ്റുകളിൽ 17 എണ്ണത്തിൽ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Read Moreകനത്ത നാശം വിതച്ച് റിമാൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരണം 37 ആയി
ഗുവാഹത്തി/ഐസ് വാൾ: റിമാൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും മിസോറം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 37 ആയി. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾക്കു നാശനഷ്ടം സംഭവിച്ചു. നൂറുകണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. പ്രകൃതിദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനമാണ് മിസോറാം. ഐസ് വാൾ ജില്ലയിൽ ക്വാറി തകർന്നു മരിച്ച 21 പേർ ഉൾപ്പെടെ മെൽതം, ഹ്ലിമെൻ, ഫാൽകൗൺ, സേലം വെംഗ് മേഖലകളിൽ 27 പേർ മരിച്ചു. നാഗാലാൻഡിൽ അഞ്ചും അസമിൽ മൂന്നും മേഘാലയയിൽ രണ്ടുപേരുമാണു മരിച്ചത്. ചുഴലിക്കാറ്റിനെത്തുടർന്ന് എട്ടു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ, വൈദ്യുതി, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റിനൊപ്പം പെയ്ത മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. അസമിൽ കാംരൂപ്, കാംരൂപ് (മെട്രോ), മോറിഗാവ് ജില്ലകളിൽ മഴയിൽ കനത്ത നാശനഷ്ടമുണ്ടായി. സോനിത്പുർ ജില്ലയിൽ സ്കൂൾ ബസിനു മുകളിൽ മരം…
Read Moreകണ്ണടച്ച് വിശ്വസിക്കേണ്ട ഗൂഗിൾ മാപ്പിനെയെന്ന് പോലീസ്
കൊച്ചി: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്. മുമ്പ് മൈല്‍ക്കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്ന്നും വഴി ചോദിച്ചുമായിരുന്നു യാത്രകള്‍. എന്നാല്‍ സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമായാതോടെ ഡ്രൈവിംഗിന് ഏറെ സഹായകരമായ ഒന്നായി ഗൂഗിള്‍ മാപ്പുകള്‍ മാറി. എന്നാല്‍, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നുണ്ട്.ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് പുഴയില്‍ വീണിരുന്നു. യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളില്‍ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലത്താണ് സംഭവിക്കുന്നതെന്നും പോലീസ് പറയുന്നു.
Read More