കടുത്തുരുത്തി: മകളുടെ ആത്മാവിനു നീതി കിട്ടണം, അതിനായി ഏതറ്റംവരെ പോകുമെന്നും വന്ദനയുടെ മാതാപിതാക്കള്‍. ഡോക്ടര്‍ വന്ദനാദാസിന്റെ വേര്പാടിന് ഒരാണ്ടെത്തുമ്പോഴും മകളുടെ ആത്മാവിനു നീതികിട്ടണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണു മാതാപിതാക്കള്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ, ലഹരിക്കടിപ്പെട്ട അധ്യാപകന്റെ കുത്തേറ്റു മരിച്ച ഡോ. വന്ദനാ ദാസിന്റെ ദീപ്തമായ ഓര്‍മയ്ക്ക് ഈ മാസം പത്തിന് ഒരു വയസ് തികയുകയാണ്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി നോക്കവെ പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മെയ് പത്തിന് പുലര്‍ച്ചെ ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ഓമനിച്ചു വളര്‍ത്തിയ ഏകമകളുടെ മരണത്തോടെ രക്ഷിതാക്കള്‍ ഒറ്റയ്ക്കായി. മകളുടെ…
Read MoreCategory: Loud Speaker
പിന്‍ഗാമിയാകാൻ പക്വതയില്ല; ആകാശിനെ നീക്കി മായാവതി
ലഖ്നോ: ബിഎസ്പി ദേശീയ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നു ആകാശ് ആനന്ദിനെ നീക്കം ചെയ്തതായി ബിഎസ്പി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ പിന്‍ഗാമിയായി ആകാശിനെ നിശ്ചയിച്ചതും മായാവതി പിന്‍വലിച്ചു. ആകാശിന് പക്വതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ നടപടി. പക്വത വരും വരെ എല്ലാ പദവികളില്‍നിന്നും ആകാശ് ആനന്ദിനെ നീക്കി നിര്‍ത്തുന്നുവെന്ന് അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. മായാവതിയുടെ സഹോദരനായ ആനന്ദ് കുമാറിന്റെ മകനാണ് 29കാരനായ ആകാശ് ആനന്ദ്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിച്ചിരുന്നു.
Read Moreസ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി; ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്
ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ബൈക്കിലെത്തിയ ഭർത്താവ് ഇടിച്ചുവീഴ്ത്തി. ഭർത്താവ് അറസ്റ്റിൽ. ആറാട്ടുപുഴ റിയാസ് മൻസിൽ ഷാജഹാൻ (33) ആണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ മുട്ടം താഴ്ചയിൽ നൗഫിയ(28), സുഹൃത്ത് ഏവൂർ വടക്ക് കാങ്കാലിൽ ശിൽപ (19) എന്നിവരെ ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ പരിക്കേറ്റ നൗഫിയയും ശിൽപ്പയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഏവൂർ ദേശബിന്ധു വായനശാലയ്ക്ക് സമീപമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നൗഫിയയും ഭർത്താവ് ഷാജഹാനും ഒരു വർഷമായി പിണങ്ങിക്കഴിയുകയാണ്. വിവാഹമോചനത്തിനായി കുടുംബ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ എത്തിയ ഷാജഹാൻ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ മറിയാതിരുന്നതിനെ തുടർന്ന് ഇയാൾ സ്കൂട്ടറിൽ ചവിട്ടി…
Read Moreരേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കമ്മീഷൻ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിയിൽ കർഷകർക്കുള്ള ധനസഹായ പദ്ധതിയെക്കുറിച്ചു പ്രസംഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് റായ്തു ഭറോസ പദ്ധതിക്കു കീഴിൽ കർഷകർക്കു നൽകുന്ന ധനസഹായം മേയ് ഒന്പതിനു മുൻപ് വിതരണം ചെയ്യുമെന്നാണ് രേവന്ത് പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നൽകാവൂ എന്നു കമ്മീഷൻ അറിയിച്ചു.
Read Moreആലപ്പുഴയിലെ എന്റെ തോൽവിക്കായി വി. മുരളീധരൻ പ്രവർത്തിച്ചു; ബിജെപി അവലോകനത്തിൽ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുക്കാതെ പി.കെ. കൃഷ്ണദാസ് പക്ഷം. ഇന്നലെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ കൃഷ്ണദാസിനെക്കൂടാതെ എം.ടി. രമേശും എ.എൻ. രാധാകൃഷ്ണനും പങ്കെടുത്തില്ല. കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ ശോഭ സുരേന്ദ്രൻ യോഗത്തിൽ വിമർശനം ഉന്നയിച്ചു. ആലപ്പുഴയിൽ സ്ഥാനാർഥിയായ തനിക്കെതിരേ മുരളീധരൻപ്രവർത്തിച്ചതായുള്ള വിവരം പാർട്ടി പ്രവർത്തകരിൽനിന്നു ലഭിച്ചുവെന്നായിരുന്നു ശോഭയുടെ ആരോപണം. എന്നാൽ കൂടുതൽ ചർച്ചയ്ക്കു പ്രകാശ് ജാവദേക്കർ അനുമതി നൽകിയില്ല. ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജനെ ജാവദേക്കർ കണ്ട വിവാദം ചർച്ചയായില്ല. എന്നാൽ പാർട്ടി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ വാർത്തയാകുന്നതിലുള്ള നീരസം അദ്ദേഹം യോഗത്തിൽ പ്രകടിപ്പിച്ചു.
Read Moreഎസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന്; ഫലം വേഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്
തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപനശേഷം www.prd.kerala.gov.in, www. result. kerala. gov. in, www. examresults. kerala.gov.in, https:// sslcexam. kerala. gov.in, www. results. kite.kerala. gov.in, https:// pareeksha bhavan. kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. കൈറ്റിന്റെ ക്ലൗഡ് അധിഷ്ഠിത പോർട്ടലും “സഫലം 2024’ മൊബൈൽ ആപ്പും എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്ഇ ഫലങ്ങളറിയാൻ www.results. kite.kerala. gov.in എന്ന പ്രത്യേക ക്ലൗഡ് അധിഷ്ഠിത പോർട്ടലിനു പുറമെ ‘സഫലം 2024’ എന്ന മൊബൈൽ ആപ്പും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്എസ്എൽസിയുടെ വ്യക്തിഗത ഫലത്തിനു പുറമെ സ്കൂൾ – വിദ്യാഭ്യാസ…
Read Moreകുഞ്ഞേ നിനക്കായ്… ഈ സല്യൂട്ടിന് ഒരു കോടി സ്നേഹ മനസുണ്ട്; പെറ്റമ്മ വലിച്ചെറിഞ്ഞ് കൊന്ന പിഞ്ചോമനയ്ക്ക് കേരള പോലീസ് അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ; പോസ്റ്റുമായി വി. ശിവൻകുട്ടി
കൊച്ചി: പനന്പിള്ളി നഗറിലെ ഫ്ലാറ്റിൽ പ്രസവശേഷം യുവതി വലിച്ചെറിഞ്ഞ് കൊന്ന നവജാത ശിശുവിന്റെ സംസ്കാരം തിങ്കളാഴ്ച നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കളുടെ അഭാവത്തില്‍ പച്ചാളം പൊതു ശ്മശാനത്തില്‍ രാവിലെ 11ഓടെ എറണാകുളം സൗത്ത് പോലീസിന്റെയും കോര്പ്പറേഷന് അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ കുഞ്ഞിന് കേരള പോലീസ് അന്ത്യാഭിവാദ്യം അർപ്പിച്ച ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഈ സല്യൂട്ടിന് ഒരു കോടി സ്നേഹ മനസുണ്ട്. കൊച്ചിയിൽ പെറ്റമ്മ ഫ്ലാറ്റിന് മുകളിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്ന പിഞ്ചോമനയ്ക്ക് കേരള പോലീസ് അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ. എന്ന കുറിപ്പോടെയാണ് കേരളാ പോലീസിന്റെ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പ്രസവത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം യുവതി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
Read Moreകാട്ടുതീയിൽ വെന്ത് ഉത്തരാഖണ്ഡ്; മരണം അഞ്ചായി
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാട്ടുതീ അണയാതെ തുടരുന്നു. പൗരി മേഖലയിലെ തപ്ലിയില് കൃഷിയിടത്തിലേക്കു പടര്‍ന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനിടെ പൊള്ളലേറ്റ് ഋഷികേശ് എയിംസില്‍ ചികിത്സയിലായിരുന്ന 65 കാരി മരിച്ചു. ഇതോടെ കാട്ടുതീയിൽപ്പെട്ടു മരിച്ചവരുടെ എണ്ണം അഞ്ചായി. ഗംഗോലിഹാത്ത് വനമേഖലയില്‍ ആളുകൾ തീയിട്ടതാണ് അപകടത്തിനു കാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നു നാലുപേര്‍ക്കെതിരേ വനം വകുപ്പ് കേസെടുത്തു. അതിനിടെ ഇന്നോ, നാളെയോ സംസ്ഥാനത്തു മഴ ലഭിച്ചുതുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ മുതൽ ഇതുവരെ വനമേഖലയിൽ 910 ഇടങ്ങളിൽ കാട്ടുതീ ഉണ്ടായി. 1,145 ഹെക്ടര്‍ വനമേഖലയെ ഇതു ബാധിച്ചുവെന്നുമാണ് കണക്കുകൾ. കുമയൂൺ മേഖലയിൽ 44 ശതമാനത്തോളം കാടു കത്തിനശിച്ചു. ഇതിൽ 90 ശതമാനവും ആളുകൾ തീയിട്ടതാണ്.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം ബാക്കിവച്ചത് 5,000 ടണ്‍ മാലിന്യം; പാര്‍ട്ടികള്‍ക്ക് തദ്ദേശവകുപ്പിന്റെ താക്കീത്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഉത്സവം കൊടിയിറങ്ങിയപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലുടനീളം അവശേഷിക്കുന്നത് അയ്യായിരം ടണ്‍ മാലിന്യമെന്നു ശുചിത്വമിഷന്. ഈ മാസം 20നു മുന്‍പ് സംസ്കരിക്കാന്‍ പാകത്തിനു നീക്കംചെയ്തില്ലെങ്കില്‍ അതിലേക്കു ചെലവാകുന്ന തുക അതാതു പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്ന് തദ്ദേശസ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. ഇലക്ഷന് പ്രചാരണസാമഗ്രികള്‍ മരങ്ങളിലും പോസ്റ്റുകളിലും മതിലുകളിലുംനിന്ന് അഴിച്ച് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിലെ ചെലവും പാര്‍ട്ടികളില്‍നിന്ന് ഈടാക്കുമെന്നാണ് തദ്ദേശവകുപ്പിന്റെ ഉത്തരവ്.ഫ്ളക്സ്, ബോര്‍ഡ്, കൊടി, തോരണം, കുപ്പി, കപ്പ്, ഫോയില്‍ പാത്രങ്ങള്‍ എന്നിവ എന്നിങ്ങനെ മണ്ണില്‍ അലിഞ്ഞുചേരാത്ത മൂവായിരം ടണ്ണോളം നിരോധിത പ്ലാസ്റ്റിക്കാണു പരിസ്ഥിതിക്ക് ഏറ്റവും ആഘാതമായിരിക്കുന്നത്. തുണി, കടലാസ്, തടി, ഇരുമ്പ് തുടങ്ങിയ പല തരത്തില്‍ സംസ്കരിക്കാന്‍ സാധിക്കും. പിവിസി, നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങിയ പ്രചാരണസാമഗ്രികള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കാന്‍ ഹരിത പ്രോട്ടോക്കോള്‍ ഇലക്ഷന് കമ്മീഷന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ഈടും മിഴിവും ലഭിക്കുന്ന പ്ലാസ്റ്റിക്…
Read More‘വാക്കുകളിൽ ജാഗ്രത കാട്ടൂ’… ജഗനും നായിഡുവിനും ഇലക്ഷൻ കമ്മീഷന്റെ വിമർശനം
അമരാവതി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വൈഎസ്ആർസിപി മേധാവിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെയും പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡുവിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. വാക്കുകളിൽ ജാഗ്രത പാലിക്കാൻ ഇരുവരോടും കമ്മീഷൻ നിർദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഇരു നേതാക്കളും പരസ്പരം അപകീർത്തികരവും വ്യക്തിപരവുമായ ആരോപണങ്ങൾ നടത്തി മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ പാലിക്കണമെന്ന് കമ്മീഷൻ പറഞ്ഞു.
Read More