കോഴിക്കോട്: കനത്ത ചൂടാണ്…എങ്ങനെയെല്ലാം വൈദ്യുതി ഉപയോഗം നിയന്ത്രിക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ് കെഎസ്ഇബി. ഇപ്പോഴിതാ ആളുകളുടെ പതിവായുള്ള ശീലം ഒന്നുമാറ്റിപിടിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി അധികൃതര്‍. രാത്രിയിൽ വാഷിംഗ് മെഷീനിൽ തുണിയിട്ട് ഓൺ ചെയ്തതിനുശേഷം ഉറങ്ങാൻ പോകുന്ന ശീലം പലർക്കുമുണ്ട്. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനുമിടയിലുള്ള സമയത്തെ ക്രമാതീതമായ വൈദ്യുതി ആവശ്യകത കാരണം പലയിടങ്ങളിലും വൈദ്യുതി തടസമുൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഈ ശീലം മാറ്റുന്നതു നന്നായിരിക്കും. വാഷിംഗ് മെഷീൻ പകൽ സമയത്ത് പ്രവർത്തിപ്പിക്കുന്നതാണ് അഭികാമ്യമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു. അതേസമയം മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഉപയോഗം കുറയാൻ കാരണമായെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പ്രതിദിന ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് താഴെ എത്തിക്കുകയാണ് കെഎസ്ഇബി ലക്ഷ്യം.അതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ ദിനം പ്രതി എത്തുന്നുണ്ട്. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥാ പ്രവചനങ്ങളും വകുപ്പിന് ആശ്വാസമാണ്.
Read MoreCategory: Loud Speaker
ഖാലിസ്ഥാനി ഫണ്ടിംഗ്: കേജരിവാളിനെതിരേ എൻഐഎ അന്വേഷണത്തിനു ശിപാർശ
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും എഎപി സർക്കാരും യുഎസ് ആസ്ഥാനമായുള്ള നിരോധിത ഖാലിസ്ഥാനി ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിൽനിന്നു ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന എൻഐഎ അന്വേഷണത്തിന് ശിപാർശ ചെയ്തു. 1993 ലെ ഡൽഹി സ്ഫോടനക്കേസിലെ പ്രതിയും ഭീകരനുമായ ദേവേന്ദ്ര പാൽ ഭുള്ളറിനെ മോചിപ്പിക്കാനും ഖാലിസ്ഥാൻ അനുകൂല വികാരം ഉയർത്തിപ്പിടിക്കാനും സഹായിച്ചതിന് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളിൽനിന്ന് എഎപി 16 ദശലക്ഷം യുഎസ് ഡോളർ കൈപ്പറ്റിയതായി സക്സേനയ്ക്ക് പരാതി ലഭിച്ചിരുന്നു.
Read Moreസിപിഎം ജാഥയെ വിമര്‍ശിച്ചു; യുവാവിന് മർദനം; പോലീസ് ഇടപെട്ട് യുവാവിനു ചികിത്സ നൽകി
കോഴിക്കോട്: വടകരയിൽ സിപിഎം ജാഥയെ വിമർശിച്ച യാത്രക്കാരനു മർദനം. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം ഇന്നലെ നടത്തിയ പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനത്തെ വിമർശിച്ച് യുവാവ് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമിക്കുന്പോഴായിരുന്നു പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദിച്ചത്. ജാഥ മാർഗ തടസം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിനിടെയാണ് ഒരു സംഘം പ്രവർത്തകർ യുവാവിനെ കൈയേറ്റം ചെയ്തത്. പോലീസ് നോക്കി നിൽക്കെ പ്രവർത്തകർ ഇയാളെ മർദിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് യുവാവിനു ചികിത്സ നൽകി സ്റ്റേഷനിൽ എത്തിച്ചു. പരാതി നൽകാൻ താത്പര്യമില്ലെന്ന് യുവാവ് അറിയിച്ചതായി വടകര പോലീസ് അറിയിച്ചു. തുടർന്ന് ഇയാൾ വീട്ടിലേക്കു മടങ്ങിയെന്നാണ് പോലീസ് വിശദീകരണം.
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട പോളിംഗ് തുടങ്ങി; പ്രധാനമന്ത്രി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി
ന്യൂഡൽഹി: രാജ്യത്ത് ഏഴുഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിംഗ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ 25 സീറ്റിൽ ഉൾപ്പെടെ 93 മണ്ഡലങ്ങളാലാണ് ഇന്നു വിധിയെഴുത്ത്. പ്രധാനമന്ത്രി അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിലെ വരാണസിയിലാണു നരേന്ദ്രമോദി മത്സരിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിനാണു വരാണസിയിലെ വോട്ടെടുപ്പ്. ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ, സമാജ്വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. 93 മണ്ഡലങ്ങളിലായി 17 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബിജെപി…
Read Moreചൂട് മൂലം ആളുകള്‍ മരിക്കുമ്പോഴാണോ മുഖ്യമന്ത്രിയുടെ ബീച്ച് ടൂറിസം; ആഡംബരയാത്രയുടെ സ്പോണ്സര് ആരാണെന്ന് പുറത്ത് പറയണമെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പോണ്സര് ആരാണ്. സ്വകാര്യസന്ദര്‍ശനത്തിനായി മുഖ്യമന്ത്രി കുടുംബസമേതം വിദേശയാത്രയ്ക്ക് പോയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്. കുടുംബമായി വിദേശയാത്ര നടത്താനുള്ള വരുമാന സ്രോതസ് എന്താണെന്ന് പറയണം. ചൂട് മൂലം ആളുകള്‍ മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആരംഭിക്കുന്നത്. അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുന്ന സംസ്ഥാനത്തിന്റെ തലവനാണ് ഇത്തരം ആഡംബരങ്ങളില്‍ മുഴുകുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടെന്താണെന്നും മുരളീധരന് ചോദിച്ചു. 19 ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സംസ്ഥാനത്ത് ഇല്ലാത്തത്. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആര്‍ക്കാണ് കൈമാറിയിട്ടുള്ളതെന്നും മുരളീധരന് ചോദ്യം ഉന്നയിച്ചു. മന്ത്രിമാര്‍ ആര്‍ക്കും ചുമതല കൈമാറാതെ തോന്നിയത് പോലെ ഇറങ്ങിപ്പോകുന്നത് ജനങ്ങളോട് കാണിക്കുന്ന നിരുത്തരവാദിത്വമാണ്. സിപിഎമ്മിന് ബംഗാളിലെ സ്ഥിതി അധികം വൈകാതെ കേരളത്തിലും വരും. അത് വേണ്ടെന്ന് ആഗ്രഹിക്കുന്നെങ്കില്‍ ഇക്കാര്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു
Read Moreഎസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഫലപ്രഖ്യാപനം ഉച്ചകഴിഞ്ഞ് മൂന്നിന്
തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം നാളെ. പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്നു ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും. 1. https://pareekshabhavan.kerala.gov.in2. www.prd.kerala.gov.in3. https://sslcexam.kerala.gov.in4. www.results.kite.kerala.gov.in 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം വ്യാഴാഴ്ച നടത്തും. ഉച്ചകഴിഞ്ഞു മൂന്നിന് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മേയ് 25നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും. 1.www.keralaresults.nic.in2.www.prd.kerala.gov.in3.www.result.kerala.gov.in4.www.examresults.kerala.gov.in5.www.results.kite.kerala.gov.in വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും. 1. www.keralaresults.nic.in2. www.vhse.kerala.gov.in3. www.results.kite.kerala.gov.in4. www.prd.kerala.gov.in5. www.results.kerala.nic.in
Read Moreകടബാധ്യത മൂലം ജീവിക്കാൻ വഴിയില്ല; ഭാര്യയെയും മകളെയും ഗൃഹനാഥൻ കഴുത്തറുത്ത് കൊന്നു; മകൻ ഗുരുതരാവസ്ഥയിൽ
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂർ സ്വദേശി ശ്രീജുവാണ് ഭാര്യ പ്രീത(39) മകൾ ശ്രീനന്ദ(14) എന്നിവരെ കൊലപ്പെടുത്തിയത്. ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പരവൂര്‍ പൂതക്കുളം കൃഷിഭവനത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം മൂവരുടേയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ മകനും ശ്രീജുവും രക്ഷപെടുകയും ഭാര്യയും മകളും മരണപ്പെടുകയും ചെയ്തു. രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പതിനേഴുകാരനായ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെ നിലയും ഗുരുതരമാണ്.
Read Moreഅമേഠിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു; പിന്നിൽ ബിജെപി ഗുണ്ടകളെന്നു പ്രദീപ് സിംഗൽ
ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ അക്രമിസംഘം ഓഫീസ് അടിച്ചുതർക്കുകയും ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ബിജെപി ഗുണ്ടകളെന്നു കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗൽ പറഞ്ഞു. ആക്രമത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനുനയിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കുമെന്നും പോലീസ് ഉറപ്പു നൽകി. സംഭവസ്ഥലത്തു പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Read More‘കോൺഗ്രസ് വന്നാൽ ഗോവധത്തിന് അനുമതി നൽകും’; കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി വന്നിരിക്കുകയാണ്; യോഗി ആദിത്യനാഥ്
ലക്നോ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകുമെന്നും ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിദ്വേഷ പരാമർശം. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി ആരോപിച്ചു. കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു.
Read Moreഇത് അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം; മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ആഘോഷമാക്കും; കുഴല്‍നാടനെ പരിഹസിച്ച് എ. എ. റഹീം
തിരുവനന്തപുരം: മാത്യു കുഴൽനാടനെ പരിഹസിച്ച് എ. എ. റഹീം എംപി. കുഴൽനാടന് അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം ആണെന്ന് റഹീം പരിഹസിച്ചു. മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ‘ആഘോഷമാക്കും’അതാണ് അദ്ദേഹത്തിന്റെ രോഗമെന്ന് റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് റഹീമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല, ഇത് രോഗം വേറെയാണ്“അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം ”നിങ്ങൾ നോക്കിക്കോ, മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ‘ആഘോഷമാക്കും’.അതാണ് രോഗം. ഉടൻ കാണാം, കോടതി എടുത്ത് ദൂരെയെറിഞ്ഞ ഈ കേസ് വച്ചു ഒരു ഒന്നന്നര മണിക്കൂർ വാർത്താസമ്മേളനം.! അറ്റൻഷൻ സീക്കിങ് സിൻഡ്രോം.
Read More