തുറവുർ: മൈക്രോഫിനാൻസ് മാഫിയയുടെ പിടിയിലമർന്ന് നൂറുകണക്കിന് സ്ത്രീകൾ. ഇത്തരം സംഘങ്ങളുടെ പിടിയിലമർന്ന് ജീവിതം വഴിമുട്ടി നിൽക്കുകയാണ് നിരവധി സ്ത്രീകൾ. ആയിരം മുതൽ ലക്ഷങ്ങൾ വരെയാണ് ഇവർ കടം കൊടുക്കുന്നത്. പത്തുമുതൽ ഇരുപതു ശതമാനം വരെ പലിശയ്ക്കാണ് പണം കടം കൊടുക്കുന്നത്. ആധാർ കാർഡിന്റെ കോപ്പിയും പരസ്പര ജാമ്യത്തിലുമാണ് സ്വയംസഹായ സംഘങ്ങൾ, കുടുബശ്രീകൾ എന്നിവയിലെ അംഗങ്ങൾക്ക് വായ്പ കൊടുക്കുന്നത്.ഇരുപതോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലകളിൽ മൈക്രോഫിനാൻസ് എന്ന പേരിൽ ബ്ലേഡ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. വൻഗുണ്ടാസംഘമായാണ് ഇവർ വിലസുന്നത്. തീരദേശം പിടിച്ച്അരൂരിനും ചേർത്തലയ്ക്കും ഇടയിൽ ദേശീയപാതയ്ക്കു പടിഞ്ഞാറുഭാഗത്തുള്ള അന്ധകാരനഴി, വെട്ടയ്ക്കൽ, തൈക്കൽ, തങ്കി, കടക്കരപ്പള്ളി, പള്ളിത്തോട്, മനക്കോടം, എഴുപുന്ന, നീണ്ടകര, അരൂർ ഭാഗങ്ങളിലെ നിരവധി സ്ത്രീകളാണ് സ്വകാര്യ മൈക്രോഫിനാൻസിൽനിന്നു പണം എടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്നത്. നിരവധി സ്ത്രീകളാണ് ഈ സംഘത്തിന്റെ ഭീഷണിയെതുടർന്നു നാട്ടിൽനിന്ന്…
Read MoreCategory: Loud Speaker
ജെസ്ന തിരോധാന കേസ്; പിതാവ് ജയിംസ് മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിനി ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കി. ഫോട്ടോകൾ അടങ്ങിയ രേഖകൾ പെൻ ഡ്രൈവിലാണ് ഹാജരാക്കിയത്. ഈ രേഖകൾ സിബിഐയുടെ കേസ് ഡയറിയിൽ ഉള്ളതാണോയെന്ന് ഒത്തുനോക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നു കോടതിയിൽ ഹാജരാകും. പുതിയ തെളിവുകൾ കണ്ടെത്തിയാൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നു കോടതി സമ്മതിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അജ്ഞാത സുഹൃത്തിനെക്കുറിച്ചു വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ തയാറായില്ലെന്ന് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് ആരോപിച്ചിരുന്നു. എന്നാൽ കൃത്യമായ അന്വേഷണമാണു നടത്തിയതെന്നും കൂടുതലായി തെളിവുകൾ നൽകിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നും സിബിഐ നിലപാടു സ്വീകരിച്ചു. ഇതേത്തുടർന്നാണ് രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. സിബിഐ സംഘം ശരിയായ ദിശയിൽ കാര്യങ്ങൾ അന്വേഷിക്കുമെങ്കിൽ ജെസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന…
Read Moreസ്ത്രീയോട് അപമര്യാദ കാട്ടിയെന്ന പരാതി; അവരെ ദൈവം രക്ഷിക്കട്ടെയെന്ന് സി.വി. ആനന്ദബോസ്
കോൽക്കത്ത: രാജ്ഭവനിൽ ഒരു സ്ത്രീയോട് താൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മലയാളിയായ പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. സംസ്ഥാന ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് ആരോപണമുന്നയിച്ചത്. ആരോപണം അടിസ്ഥാനരഹിതമെന്നും സത്യം വിജയിക്കുമെന്നും ആനന്ദബോസ് പ്രതികരിച്ചു. തന്നെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരെ ദൈവം രക്ഷിക്കട്ടെ എന്നും ആനന്ദബോസ് പറഞ്ഞു. അതേസമയം, സ്ത്രീ പോലീസിൽ പരാതി നല്‍കിയിട്ടുണ്ടെന്നു തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് വിഷയത്തിൽ രാജ്ഭവൻ നൽകുന്നു വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്.ഗവർണർക്കെതിരായ പരാതിയിൽ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണർക്കെതിരേ കേസെടുത്തിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. ആരോപണം ഉയർന്നതിന് പിന്നാലെ രാജ്ഭവനിൽ പോലീസ് കയറുന്നത്…
Read More‘എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി’; ഡ്രൈവർ യദുവിൽ നിന്ന് നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി റോഷ്ന ആൻ റോയ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ വെളിപ്പെടുത്തലുമായി നടി റോഷ്ന ആൻ റോയ്. സഹോദരനോടൊപ്പം റോഷ്ന മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയാണ് സംഭവം. മലപ്പുറത്ത് വച്ച് യദു നടുറോഡിൽ വണ്ടി നിർത്തി കാറിലുണ്ടായിരുന്ന തന്നോട് വളരെ മോശമായി സംസാരിച്ചെന്ന് റോഷ്ന പറയുന്നു. അപകടകരമായ രീതിയിൽ വണ്ടി ഓടിച്ച യദു ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ തന്നോട് പറഞ്ഞുവെന്നുമാണ് റോഷ്ന ഫേസ്ബുക്കിൽ കുറിച്ചത്. റോഷ്ന പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം… ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല.. പക്ഷേ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ …അത് പോലെ ഒരു ഇതാണ് driver യദുവിന് കിട്ടിയിട്ടുള്ളത് …എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി…
Read Moreനവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു
തിരുവനന്തപുരം: ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. കോഴിക്കോട്-ബംഗളുരു റൂട്ടില്ലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു. എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്നു തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി…
Read Moreഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ ഹർജി തള്ളി; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറിന് സ്റ്റേ ഇല്ല
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിര്‍ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സ്റ്റേ അനുവദിക്കുന്നത് ഹൈക്കോടതി നിരാകരിച്ചു. സര്‍ക്കുലറിന് സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്നാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്. ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്കിയ നാല് ഹര്‍ജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിച്ചത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. ഈ സാഹചര്യത്തില്‍ 4/2024 സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ വിധി വരുന്നതുവരെ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടത്. ഗിയര്‍ ഇല്ലാത്ത ഇരുചക്ര വാഹനം ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നതും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതും കാര്യക്ഷമ കൂട്ടാനാണെന്നും മോട്ടോര്‍ വാഹന വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.
Read Moreസസ്പെന്‍സിന് വിരാമം; അമ്മ ഒഴിഞ്ഞ റായ്ബറേലിയിൽ മകൻ രാഹുൽ ഗാന്ധി സ്ഥാനാർഥിയാകും; ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: സസ്പെൻസിന് വിരാമമിട്ട് പ്രതിക നൽകേണ്ട അവസാന ദിനം രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കും. കോണ്‍ഗ്രസ് നേതാവും രാഹുലിന്റെ അമ്മയുമായ സോണിയാ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് റായ്ബറേലി. അമേഠിയില്‍ സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ മത്സരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മറ്റി സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Read Moreഅസഹനീയമായ വയറുവേദന; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ യുവതിയുടെ ഗര്‍ഭാശയത്തിൽ നിന്ന് നീക്കം ചെയ്തത് 10 കിലോയിലേറെ ഭാരമുള്ള മുഴ
തിരുവനന്തപുരം: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍നിന്നു 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ നാൽപ്പത്തിമൂന്നുകാരിക്കാണ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി ഗര്‍ഭാശയമുഴ നീക്കം ചെയ്തത്. 36 സെന്റിമീറ്റര്‍ നീളവും 33 സെന്റിമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരാഴ്ച മുമ്പ് വയറുവേദനയുമായാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയത്. വയർ വീർത്തതൊഴികെ മറ്റ് രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്കാനിംഗ് തുടങ്ങിയ പരിശോധനകളിലാണ് ഗര്ഭാശയമുഴയാണെന്നു സ്ഥിരീകരിച്ചത്. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തം ശേഖരിച്ചു വച്ചിരുന്നെങ്കിലും…
Read Moreപുത്തൻഫീച്ചറുമായി വാട്സാപ്പ്; ഒരു ചാറ്റിൽ ഇനി മൂന്നു മെസേജ്
ന്യൂഡൽഹി: വാട്സാപ്പിൽ ഒരു ചാറ്റിൽ മൂന്നു മെസേജുകൾ വരെ പിൻ ചെയ്യാനാവും വിധത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവയ്ക്കേണ്ട പ്രധാന മെസേജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവയ്ക്കാൻ ഈ അപ്ഡേഷൻ സഹായിക്കും. വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. പിൻ ചെയ്ത മെസേജ് ചാറ്റിലുൾപ്പെട്ടവർക്ക് കാണാനാകും. വിൻഡോയ്ക്ക് മുകളിലായാണ് ഇതുണ്ടാകുക. പിൻ ചെയ്തുവയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്താൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയിൽ പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിൻ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അൺ പിൻ ചെയ്യാനുമാവും.
Read Moreസച്ചിൻ ദേവ് ബസിനുള്ളിൽ കയറി; മേയറെ പിൻതുണച്ച് വന്നപ്പോൾ എംഎൽഎയെ വെട്ടിൽ വീഴ്ത്തി; എ.എ. റഹീമിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ സച്ചിന് ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷൻ എ.എ.റഹീം. സച്ചിന്‍ദേവ് ബസില്‍ കയറി ടിക്കറ്റ് ചോദിച്ചു. ശേഷം ബസ് ഡിപ്പോയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നും റഹീം പ്രതികരിച്ചു. മേയറെ പിന്തുണയ്ക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എയെ വെട്ടിലാക്കിക്കൊണ്ടുള്ള റഹീമിന്റെ പ്രതികരണം. എന്നാല്‍ സച്ചിന്‍ദേവ് യാത്രക്കാരെ ബസിന്നിന്ന് ഇറക്കിവിട്ടില്ലെന്നും റഹീം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനെതിരേ സൈബര്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകള്‍. തന്നെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന് ഒരു സ്ത്രീ വെറുതെ പറയുമോയെന്ന് റഹീം ചോദിച്ചു. ചെറുപ്രായത്തില്‍ മേയര്‍ ആയിവന്ന ആര്യയെ അന്ന് മുതലെ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
Read More